കൂറ്റന്‍ വിജയം, ഫൈനലില്‍ കടന്ന ബാല്‍ക്ക് ലെജന്‍ഡ്സ്

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ കരുത്താര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബാല്‍ക്ക് ലെജന്‍ഡ്സ്. 235/5 എന്ന സ്കോറാണ് 20 ഓവറില്‍ നിന്ന് ടീം നേടിയത്. 13.1 ഓവറില്‍ നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെ 64 റണ്‍സിനു പുറത്താക്കി 171 റണ്‍സിന്റെ ജയമാണ് ലെജന്‍ഡ്സ് സ്വന്തമാക്കിയത്.

16 പന്തില്‍ 47 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ പ്രകടനത്തിനൊപ്പം ക്രിസ് ഗെയില്‍(30 പന്തില്‍ 54), ഡാര്‍വിഷ് റസൂലി(45 പന്തില്‍ 78) എന്നിവരും കൂടിയപ്പോള്‍ ലെജന്‍ഡ്സ് പടുകൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ ടീം നേടിയത്. ബെന്‍ കട്ടിംഗ് ലെപ്പേര്‍ഡ്സിനായി രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് നബി തന്നെയാണ് ലെപ്പേര്‍ഡ്സ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. 4 വിക്കറ്റ് നേടിയ താരത്തിനു കൂട്ടായി കൈസ് അഹമ്മദ് മൂന്നും മിര്‍വൈസ് അഷ്റഫ് രണ്ടും വിക്കറ്റ് നേടി. ലെപ്പേര്‍ഡ്സ് ബാറ്റ്സ്മാന്മാരില്‍ ആരും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.

ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയ ലെജന്‍ഡ്സിന്റെ സ്കോര്‍ 18 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തിലാണ ലെപ്പേര്‍ഡ്സ് വിജയം സ്വന്തമാക്കിയത്.

രവി ബൊപ്പാര(35), ഡാര്‍വിഷ് റസൂലി(27), റയാന്‍ ടെന്‍ ഡോഷാറ്റെ(23) എന്നിവരാണ് ലെജന്‍ഡ്സിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. നവിന്‍-ഉള്‍-ഹക്ക്, ഫൈസല്‍ നിയാസായി, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് ലെപ്പേര്‍ഡ്സിനായി നേടിയത്.

ലെപ്പേര്‍ഡ്സ് ബാറ്റിംഗില്‍ 48 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചറാണ് ടീമിന്റെ വിജയ ശില്പി. 22 പന്തില്‍ നിന്നാണ് ഫ്ലെച്ചറുടെ വെടിക്കെട്ട് പ്രകടനം. 6 സിക്സാണ് താരം നേടിയത്. 12 പന്തുകള്‍ ശേഷിക്കെ വിജയം നേടിയ ടീമിനായി അഞ്ചാം വിക്കറ്റില്‍ 51 റണ്‍സാണ് ഹസ്മുത്തുള്ള ഷഹീദി(31*), ഷഫീക്കുള്ള ഷഫീക്ക്(27*) എന്നിവര്‍ നേടിയത്. കൈസ് അഹമ്മദ് 3 വിക്കറ്റ് ബാല്‍ക്കിനായി നേടി.

ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍ ലെപ്പേര്‍ഡ്സിനായത്. ആദ്യം ബാറ്റ് ചെയ്ത ലെപ്പോര്‍ഡ്സ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സ് നേടുകയായിരുന്നു.

ഡെവിസിച്ചിനൊപ്പം ജോണ്‍സണ്‍ ചാള്‍സ്(43), ഹഷ്മത്തുള്ള ഷഹീദി(29*) എന്നിവരും തിളങ്ങിയപ്പോള്‍ മികച്ച സ്കോറിലേക്ക് ലെപ്പേര്‍ഡ്സ് നീങ്ങി. കാബൂളിനായി വെയിന്‍ പാര്‍ണെല്‍ രണ്ട് വിക്കറ്റും മുസ്ലീം മൂസ, സമീര്‍, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാബുളിനു മികച്ച തുടക്കമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയത്. 6.4 ഓവറില്‍ 80 റണ്‍സ് നേടി മിന്നും തുടക്കത്തിനു ശേഷമാണ് 167 റണ്‍സില്‍ ടീമിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഹസ്രത്തുള്ള സാസായി 20 പന്തില്‍ 40 റണ്‍സും ലൂക്ക് റോഞ്ചി 31 പന്തില്‍ 50 റണ്‍സും നേടിയ ശേഷം പുറത്താകുകയായിരുന്നു.

റോഞ്ചിയുടെ വിക്കറ്റ് ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ റഹ്മത് ഷായാണ് കളിയിലെ താരം. ഒപ്പം മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും മിച്ചല്‍ മക്ലെനാഗന്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 15 റണ്‍സ് വിജയം നേടുവാന്‍ സഹായിച്ചു.

വിജയ വഴിയില്‍ തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

വിജയ വഴിയിലേക്ക് തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്. നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെതിരെ 25 റണ്‍സ് ജയമാണ് റണ്‍സ് അധികം പിറക്കാതിരുന്ന മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 143/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ലെപ്പേര്‍ഡ്സ് 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

റയാന്‍ ടെന്‍ ഡോഷാറ്റെ(35), കോളിന്‍ മണ്‍റോ(33), മുഹമ്മദ് നബി(20), ക്രിസ് ഗെയില്‍(20), ഗുല്‍ബാദിന്‍ നൈബ്(17*) എന്നിവരാണ് ലെജന്‍ഡ്സിനു വേണ്ടി മികവ് പുലര്‍ത്തിയ താരങ്ങള്‍. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ മക്ലെനാഗന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ പ്രധാന വിക്കറ്റ് വേട്ടക്കാരായി.

ആന്റണ്‍ ഡെവ്സിച്ച്(48) മാത്രമാണ് ലെപ്പേര്‍ഡ്സ് നിരയില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയത്. 19.1 ഓവറില്‍ ടീം 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മിര്‍വൈസ് അഷ്റഫ് 4 വിക്കറ്റ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ്, അഫ്താബ് അലം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലെപ്പേര്‍‍ഡ്സിനു വീണ്ടും തോല്‍വി, സാസയിയുടെ ശതകത്തിന്റെ ബലത്തില്‍ സ്വനാനു 7 വിക്കറ്റ് ജയം

ആന്‍ഡ്രേ റസ്സല്‍ ടീമിലെത്തിയെങ്കിലും നാനഗാംഹാര്‍ ലെപ്പേര്‍ഡ്സിനു വിജയമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച് പുറത്താകാതെ 58 പന്തില്‍ നിന്ന് 94 റണ്‍സ് നേടി ടീമിനെ 188/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും ഹസ്രത്തുള്ള സാസായിയുടെ ശതകത്തിന്റെ ബലത്തില്‍ വെറും 7.5 ഓവറില്‍ ലക്ഷ്യം മറികടന്ന് കാബൂള്‍ സ്വാനന് ജയം.

58 പന്തില്‍ നിന്ന് 7 ബൗണ്ടറിയം 6 സിക്സും സഹിതം തകര്‍ത്തടിച്ച ആന്റണ്‍ ഡെവ്സിച്ചിനൊപ്പം 42 റണ്‍സ് നേടിയ നജീബ് താരാകിയയുടെയും പ്രകടനമാണ് ലെപ്പേര്‍ഡ്സിനെ മുന്നോട്ട് നയിച്ചത്. അതേ സമയം മറ്റു ബൗളര്‍മാരെല്ലാം ഡെവ്സിച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോള്‍ വെറും 13 റണ്‍സാണ് റഷീദ് ഖാന്‍ തന്റെ നാലോവറില്‍ നിന്ന് വിട്ട് നല്‍കിയത്. ഒരു വിക്കറ്റും താരം നേടി.

55 പന്തില്‍ നിന്ന് 124 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ഒറ്റയ്ക്കാണ് കാബൂളിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനു വേണ്ടി താരം 12 ഫോറും 9 സിക്സുമാണ് നേടിയത്.

കട്ടിംഗിന്റെ പോരാട്ടം വിഫലം, ലെപ്പേര്‍ഡ്സിനെ കീഴടക്കി പാന്തേഴ്സ്

പാക്തിയ പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ബെന്‍ കട്ടിംഗ് നടത്തിയെങ്കിലും നാംഗാര്‍ഹര്‍ ലെപ്പേര്‍ഡ്സിനു വിജയം സ്വന്തമാക്കാനായില്ല. ഇന്നലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് പാക്തിയ പാന്തേഴ്സ് നേടിയത്. മുഹമ്മദ് ഷെഹ്സാദ്(53), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(35), സമിയുള്ള ഷെന്‍വാരി(38*) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയ പാക്തിയ ബെന്‍ കട്ടിംഗിന്റെ 39 പന്തില്‍ നിന്നുള്ള 71 റണ്‍സിനെ അതിജീവിച്ച് ജയം സ്വന്തമാക്കി.

71 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ബെന്‍ കട്ടിംഗ് ആണ് കളിയിലെ താരം. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ താരം ഈ നേട്ടം നേടുന്നത്. 20 ഓവറില്‍ 163/6 എന്ന സ്കോര്‍ നേടിയ ലെപ്പേര്‍ഡ്സിനായി ഹസ്മത്തുള്ള ഷഹീദ് 49 റണ്‍സുമായി പുറത്താകാതെ നിന്നു.

കട്ടിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് കാണ്ഡഹാര്‍, നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനു 6 വിക്കറ്റ് ജയം

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. കാണ്ഡഹാര്‍ നൈറ്റ്സിനെ 139/9 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തിയ ശേഷം ലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ ബെന്‍ കട്ടിംഗ് ആണ് കളിയിലെ താരം.

കരീം ജനത് നേടിയ 39 റണ്‍സ് മാത്രമാണ് കാണ്ഡഹാര്‍ ഇന്നിംഗ്സിലെ ശ്രദ്ധേയമായ പ്രകടനം. അടിച്ച് തകര്‍ത്ത് തുടങ്ങിയ ബ്രണ്ടന്‍ മക്കല്ലം(19), നജീബുള്ള സദ്രാന്‍(17) എന്നിവരെയുള്‍പ്പെടെ 5 വിക്കറ്റാണ് ബെന്‍ കട്ടിംഗ് സ്വന്തമാക്കിയത്.

ഷഫീക്കുള്ള ഷഫീക്ക്(35*), ഹസ്മത്തുള്ള ഷഹീദി(26*) എന്നിവര്‍ അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് നേടിയാണ് ലെപ്പേര്‍ഡ്സിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരായ നജീബ് തര്‍ക്കായി(31), ജോണ്‍സണ്‍ ചാള്‍സ്(30) എന്നിവരും ടീമിനു മികച്ച തുടക്കം നല്‍കി.

Exit mobile version