ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് വെച്ച് ബോര്‍ഡ്. പ്രാദേശിക ഐക്കണ്‍ താരങ്ങളെ ഒഴിവാക്കി പകരം എ+ എന്നൊരു വിഭാഗത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബോര്‍ഡ്. നിലവിലുള്ള എ, ബി, സി, ഡി, ഇ വിഭാഗങ്ങള്‍ക്ക് പുറമേയുള്ള പുതിയ വിഭാഗമാണ് എ+.

വരുന്ന ഡ്രാഫ്ടില്‍ ഈ വിഭാഗങ്ങളില്‍ നിന്ന് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് തിരഞ്ഞെടുക്കാം. മുസ്തഫിസുര്‍ റഹ്മാനെയും ലിറ്റണ്‍ ദാസിനെയും ഈ പുതിയ എ+ വിഭാഗത്തിലേക്ക് ചേര്‍ത്തിട്ടുണ്ട്. അതേ സമയം സബ്ബിര്‍ റഹ്മാനും സൗമ്യ സര്‍ക്കാരും ഈ വിഭാഗത്തില്‍ നിന്ന് പുറത്തായി. ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, മഷ്റഫേ മൊര്‍തസ എന്നിവരാണ് എ+ വിഭാഗത്തിലെ മറ്റു താരങ്ങള്‍.

മുസ്തഫിസുര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ: വാല്‍ഷ്

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഫാസ്റ്റ് ബൗളര്‍ തന്റെ മികച്ച ഫോമിലേക്ക് ഏഷ്യ കപ്പിനിടെ മടങ്ങിയെത്തുമെന്ന് അഭിപ്രായപ്പെട്ട് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് പ്രാഥമിക ഘട്ടത്തില്‍ മത്സരിക്കേണ്ടത്.

മുസ്തഫിസുര്‍ മികച്ച കഴിവുള്ള താരമാണെന്ന് പറഞ്ഞ വാല്‍ഷ്, പരിക്കിന്റെ അലട്ടലുകളില്‍ ഒഴിഞ്ഞ് നിന്നാല്‍ താരം ഏഷ്യ കപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെട്ടു. വിന്‍ഡീസിനെതിരെ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം ടീമിലുണ്ടെങ്കില്‍ തന്നെ ടീമിലെ ബൗളര്‍മാരുടെ ആത്മവിശ്വാസം ഏറെ ഉയരുമെന്നും മുന്‍ വിന്‍ഡീസ് താരം അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഏഷ്യ കപ്പില്‍ മുസ്തഫിസുര്‍ എത്തുമെന്നാണ് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നതെന്നും വാല്‍ഷ് അഭിപ്രായപ്പെട്ടു.

12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, പരമ്പരയില്‍ ഒപ്പം

വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 159/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ആന്‍ഡ്രേ ഫ്ലെച്ചര്‍(43), റോവ്മന്‍ പവല്‍(43) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ബൗളിംഗില്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഷാക്കിബിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടി20 സ്ക്വാഡില്‍ തിരികെ എത്തി മുസ്തഫിസുര്‍ റഹ്മാന്‍

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ ടീമിലേക്ക് തിരികെയെത്തി മുസ്തഫിസുര്‍ റഹ്മാന്‍. ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ പരിക്ക് മൂലം താരം പങ്കെടുത്തിരുന്നില്ല. ഐപിഎല്‍ 2018നു ഇടയിലാണ് താരത്തിനു പരിക്കേറ്റത്. അവസാന നിമിഷമാണ് താരം അന്നത്തെ പരമ്പരയില്‍ നിന്ന് പിന്മാറിയത്. അഫ്ഗാനിസ്ഥാനെതിരെ കളിച്ച സ്ക്വാഡില്‍ കാര്യമായ മാറ്റമില്ല. അന്ന് മുസ്തഫിസുറിനു പകരം ടീമില്‍ എത്തിയ അബുള്‍ ഹസന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ജൂലൈ 31നു സെയിന്റ് കിറ്റ്സിലാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഓഗസ്റ്റ് 4, 5 തീയ്യതികളില്‍ അമേരിക്കയിലാണ് നടക്കുന്നത്.

സ്ക്വാഡ്: ഷാകിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, മഹമ്മദുള്ള, മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, മെഹ്ദി ഹസന്‍, നസ്മുള്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍, അബു ജയേദ്, ആരിഫുള്‍ ഹക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ മുസ്തഫിസുറിനോട് ആവശ്യപ്പെട്ട് ബോര്‍ഡ്

ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്ക്. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് ഇത്തരം ലീഗുകളില്‍ പങ്കെടുക്കരുതെന്ന് താരത്തിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആവശ്യപ്പെടുകയായയിരുന്നു. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് മുസ്തഫിസുര്‍ വിട്ട് നില്‍ക്കുവാന്‍ കാരണം ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുമ്പോള്‍ പറ്റിയ പരിക്കായിരുന്നു.

മുസ്തഫിസുര്‍ ഇല്ലാതെ പോയ ബംഗ്ലാദേശ് പേസ് നിര യാതൊരുവിധത്തിലുള്ള പ്രഭാവവും ടെസ്റ്റ് പരമ്പരയില്‍ സൃഷ്ടിച്ചില്ല. ബോര്‍ഡിന്റെ ഈ തീരുമാനം താരത്തിനെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചീഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയിലും താരം കളിച്ചിരുന്നില്ല. ആ പരമ്പരയില്‍ 3-0 നാണ് ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലങ്കയുടെ ലീഡ് 300 കടന്നു, രണ്ടാം ദിവസം വീണത് 14 വിക്കറ്റുകള്‍

ആദ്യ ദിവസത്തേതിനു സമാനമായി ധാക്കയില്‍ രണ്ടാം ദിവസവും ബൗളര്‍മാരുടെ ആധിപത്യം. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 112 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ദിവസം 200/8 എന്ന നിലയിലാണ്. മത്സരത്തില്‍ ശ്രീലങ്കയുടെ ആകെ ലീഡ് 312 ആയിട്ടുണ്ട്.

തലേ ദിവസത്തെ സ്കോറായ 56/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 107/5 എന്ന നിലയിലേക്ക് എത്തുകയും പിന്നീട് 3 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അകില ധനന്‍ജയയാണ് ബംഗ്ലാദേശിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്. 38 റണ്‍സുമായി മെഹ്‍ദി ഹസന്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത് രോഷെന്‍ സില്‍വയാണ്. 58 റണ്‍സുമായി രോഷെന്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 30 റണ്‍സ് നേടി ദിനേശ് ചന്ദിമലും 32 റണ്‍സ് നേടിയ ഓപ്പണര്‍ ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയത്. രോഷെന്‍ സില്‍വയ്ക്ക് കൂട്ടായി ഏഴ് റണ്‍സുമായി സുരംഗ ലക്മല്‍ ആണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിലും രോഷെന്‍ അര്‍ദ്ധ ശതകം നേടിയിരുന്നു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും തൈജുല്‍ ഇസ്ലാം മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version