തമീം ഇക്ബാല്‍ കളിച്ചേക്കില്ല, പക്ഷേ മുഷ്ഫിക്കുര്‍ തിരികെ ടീമിലെത്തും

പരമ്പര കൈവിട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ കളിക്കുവാനെത്തുന്ന ബംഗ്ലാദേശിനു ഒരേ സമയം തലവേദനയും ആശ്വാസവും നല്‍കുന്ന വാര്‍ത്ത. ടീമിന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം തമീം ഇക്ബാല്‍ പരിശീലനത്തിനിടെ പരിക്കേറ്റുവെന്നത് ടീമിനു തിരിച്ചടിയാവുമ്പോള്‍ മുഷ്ഫിക്കുര്‍ റഹിം ടീമിലേക്ക് തിരികെ എത്തുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 16ന് ആണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇരു ടീമുകളും തമ്മിലുള്ള മൂന്നാം മത്സരം.

രണ്ടാം ടെസ്റ്റില്‍ പരിക്ക് അലട്ടിയിരുന്നുവെങ്കിലും തമീം ഇക്ബാല്‍ കളിച്ചുവെങ്കിലും പരമ്പര കൈവിട്ടതിനാല്‍ മൂന്നാം മത്സരത്തില്‍ തമീമിനെ മത്സരിപ്പിക്കുവാന്‍ ടീം മാനേജ്മെന്റ് മുതിരില്ലെന്നാണ് അറിയുന്നത്. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ കൂടിയാണ് ഈ കരുതല്‍. അവസാന ടെസ്റ്റില്‍ ബംഗ്ലാദേശിനു മുഷ്ഫിക്കുര്‍ റഹിമിന്റെ സേവനം ഉണ്ടാകുമെന്നാണ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ പറഞ്ഞത്.

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദനിത്തിനിടെ വാരിയെല്ലിനു പരിക്കേറ്റാണ് മുഷ്ഫിക്കുര്‍ കളത്തില്‍ നിന്ന് വിട്ട് നിന്നത്. രണ്ടാം മത്സരത്തിനിടെയാണ് പരിക്കേറ്റതെങ്കിലും താരം മൂന്നാം മത്സരവും കളിച്ചിരുന്നു.

റഹിം കളിക്കുന്നത് സംശയത്തില്‍ – സ്റ്റീവ് റോഡ്സ്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിക്കുര്‍ റഹിം കളിക്കുന്നത് സംശയത്തിലാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് സ്റ്റീവ്‍ റോഡ്സ്. ആദ്യ ടെസ്റ്റില്‍ താരം പരിക്ക് മൂലം കളിച്ചിരുന്നില്ല. ആ ടെസ്റ്റ് ബംഗ്ലാദേശ് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ താരം മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷയെന്നും റോഡ്സ് കൂട്ടിച്ചേര്‍ത്തു. താരം വെല്ലിംഗ്ടണ്‍ ടെസ്റ്റിനു മുമ്പുള്ള പരിശീലന സെഷനുകളില്‍ പങ്കെടുത്തുവെങ്കിലും പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ കാത്തിരിക്കുവാനാണ് തീരുമാനമെന്നും റോഡ്സ് പറഞ്ഞു.

എന്നാല്‍ അല്പസ്വല്പം അസ്വസ്ഥകളുണ്ടെങ്കിലും തമീം ഇക്ബാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് റോഡ്സ് വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ ശതകം ഉള്‍പ്പെടെ ഇരു ഇന്നിംഗ്സുകളിലായി 200ലധികം റണ്‍സ് നേടിയ താരമാണ് തമീം ഇക്ബാല്‍.

ഹാമിള്‍ട്ടണിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 52 റണ്‍സിനുമാണ് ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ മഹമ്മദുള്ള-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ട് 235 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും തമീം ഒഴികെയുള്ള മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ടീം ഇന്നിംഗ്സ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു.

57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ടും 24 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ റഹിമുമാണ് ചിറ്റഗോംഗിനായി തിളങ്ങിയത്. ധാക്കയ്ക്കായി ആന്‍ഡ്രേ റസ്സല്‍ മൂന്നും സുനില്‍ നരൈന്‍ രണ്ടും വിക്കറ്റ് നേടി.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(53), നൂരുള്‍ ഇസ്ലാം(33) എന്നിവര്‍ക്കൊപ്പം ആന്‍ഡ്ര റസ്സലും 39 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ധാക്കയ്ക്കായില്ല. വിക്കറ്റുകള്‍ യഥാസമയം വീഴ്ത്തി ചിറ്റഗോംഗ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിജയികള്‍ക്കായി അബു ജയേദ് മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റ് നേടി.

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഖുല്‍നയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 188 റണ്‍സ് മാത്രമേ നേടാനായുള്ളു. മുഷ്ഫിക്കുര്‍ റഹിം, യസീര്‍ അലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ദസുന്‍ ഷനക(42*), മുഹമ്മദ് ഷെഹ്സാദ്(33) എന്നിവരും വൈക്കിംഗ്സിനു വേണ്ടി തിളങ്ങി.

മുഷ്ഫിക്കുര്‍ 52 റണ്‍സും യസീര്‍ അലി 54 റണ്‍സും നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് 4 സിക്സ് അടക്കം 42 റണ്‍സ് നേടിയ ഷനകയുടെ പ്രകടനമാണ് വൈക്കിംഗ്സിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഖുലന്‍നയ്ക്കായി ഡേവിഡ് വീസെ 2 വിക്കറ്റ് നേടി.

മഹമ്മദുള്ള 26 പന്തില്‍ നിന്ന് 50 റണ്‍സും ഡേവിഡ് വീസെ 20 പന്തില്‍ നിന്ന് 40 റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിനു 26 റണ്‍സ് അകലെ വരെ എത്തുവാനെ ഖുല്‍ന ടൈറ്റന്‍സിനു സാധിച്ചുള്ളു. ബ്രണ്ടന്‍ ടെയിലര്‍ 28 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിനു തിരിച്ചടിയായത്. അബു ജയേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദ്, കാമറൂണ്‍ ഡെല്‍പോര്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍ നിന്ന് 184/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വൈക്കിംഗ്സ് 2 പന്ത് അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. മുഷ്ഫിക്കുര്‍ റഹിം ആണ് കളിയിലെ താരം.

26 പന്തില്‍ നിന്ന് 8 സിക്സും 3 ബൗണ്ടറിയും അടക്കം 74 റണ്‍സാണ് തിസാര പെരേര നേടിയത്. മുഹമ്മദ് സൈഫുദ്ദീന്‍(26*), എവിന്‍ ലൂയിസ്(38 റിട്ടയര്‍ഡ് ഹര്‍ട്ട്), ഇമ്രുല്‍ കൈസ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഖാലിദ് അഹമ്മദ് വൈക്കിംഗ്സിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി.

മുഷ്ഫിക്കുര്‍ റഹിമും ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദും ആണ് വൈക്കിംഗ്സിന്റെ വിജയത്തിനു അടിത്തറ പാകിയത്. ഷെഹ്സാദ് 27 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 41 പന്തില്‍ നിന്ന് 75 റണ്‍സ് നേടി വിജയം ഉറപ്പാക്കി. മുഹമ്മദ് സൈഫുദ്ദീന്‍ വിക്ടോറിയന്‍സ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

തമീം ഇല്ല, ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയും

ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രം. മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയുമാണ് ഈ താരങ്ങള്‍. അതേ സമയം ഓപ്പണര്‍ തമീം ഇക്ബാലിനു ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിയ്ക്കാനായില്ല. ഷാക്കിബ് അല്‍ ഹസനെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിലനിര്‍ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്ന് എട്ട് താരങ്ങളും അേരിക്കയില്‍ നിന്ന് മുഹമ്മദ് ഖാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്‍ ലേലം ഡിസംബര്‍ 18നു ജയ്പൂരില്‍ നടക്കും.

അര്‍ദ്ധ ശതകങ്ങളുമായി മുഷ്ഫിക്കുര്‍ റഹിമും തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 255 റണ്‍സ്. ഷാക്കിബ് അല്‍ ഹസനും തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. മഹമ്മദുള്ളയും(30) നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം 62 റണ്‍സ് നേടി പുറത്തായപ്പോള്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 50 റണ്‍സ് നേടി പുറത്തായി. ഷാക്കിബ് അല്‍ ഹസന്‍ 65 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

വിന്‍ഡീസിനു വേണ്ടി ഒഷെയ്‍ന്‍ തോമസ് മൂന്നും ദേവേന്ദ്ര ബിഷൂ, റോവ്മന്‍ പവല്‍, കെമര്‍ റോച്ച്,  കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് ജയം.

ഷായി ഹോപ്(43), റോഷ്ടണ്‍ ചേസ്(32), കീമോ പോള്‍(36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 3 വീതം വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാനും മഷ്റഫേ മൊര്‍തസയും ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം പുറത്താകാതെ അര്‍ദ്ധ ശതകം നേടി. 55 റണ്‍സ് നേടിയ താരത്തിനൊപ്പം ലിറ്റണ്‍ ദാസ്(41), ഷാകിബ് അല്‍ ഹസന്‍(30) എന്നിവരും റണ്‍സ് നേടി. വിന്‍ഡീസ് നിരയില്‍ റോഷ്ടണ്‍ ചേസ് 2 വിക്കറ്റ് നേടി.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  രണ്ടാം ദിവസം ടീമിനു രണ്ട്  വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ദിവസം 303/5 എന്ന സ്കോറില്‍ അവസാനിപ്പിച്ച ബംഗ്ലാദേശിനു ഇന്ന് രണ്ടാം ദിവസം 219 റണ്‍സാണ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്.

മഹമ്മദുള്ളയെയും(36), ആരിഫുള്‍ ഹക്കിനെയും(4) നഷ്ടമായെങ്കിലും മെഹ്‍ദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിക്കുര്‍ തന്റെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. കൈല്‍ ജാര്‍വിസിനാണ് ഇന്ന് വീണ് രണ്ട് വിക്കറ്റുകളും ലഭിച്ചത്. മത്സരത്തില്‍ നിന്നുള്ള തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ജാര്‍വിസിനു സാധിച്ചു.

മുഷ്ഫിക്കുര്‍ റഹിം 219 റണ്‍സും മെഹ്ദി ഹസന്‍ 68 റണ്‍സും  നേടി ക്രീസില്‍ നില്‍ക്കെയാണ് ംഗ്ലാദേശിന്റെ ഡിക്ലറേഷന്‍. 160 ഓവറുകളാണ് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ നേരിട്ടത്.

മോമിനുള്‍ ഹക്കിനും റഹിമിനും ശതകം, സിംബാബ്‍വേയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ആരംഭിച്ച ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 303/5 എന്ന നിലയിലാണ്. മോമിനുള്‍ ഹക്കും(161), മുഷ്ഫിക്കുര്‍ റഹിമും(111*) നേടിയ ശതകങ്ങളാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 276 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

161 റണ്‍സ് നേടി ഹക്കിനെ ചതാര പുറത്താക്കിയ ശേഷം തൈജുല്‍ ഇസ്ലാമിനെ മടക്കി കൈല്‍ ജാര്‍വിസ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. മുഷ്ഫിക്കുറിനൊപ്പെ മഹമ്മദുള്ളയാണ് ക്രീസില്‍ നില്‍ക്കുന്നത്.

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രണ്ടാം സെഷനില്‍ പൂര്‍ണ്ണാധിപത്യം

ആദ്യ സെഷനില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം വമ്പന്‍ തിരിച്ചു വരവ് നടത്തി ബംഗ്ലാദേശ്. ഓപ്പണര്‍മാരായ ഇമ്രുല്‍ കൈസ്(0), ലിറ്റണ്‍ ദാസ്(9), മുഹമ്മദ് മിഥുന്‍(0) എന്നിവരെ നഷ്ടമായി 26/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലാം വിക്കറ്റില്‍ 181 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും മുഷ്ഫിക്കുര്‍ റഹിമും കൂടി മത്സരം സിംബാബ്‍വേയില്‍ നിന്ന് തട്ടികെടുക്കുകയായിരുന്നു. ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോല്‍ ബംഗ്ലാദേശ് 207/3 എന്ന നിലയിലാണ്.

മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ദ്ധ ശതകം തികച്ച് മുഷ്ഫിക്കുറും ബാറ്റ് വീശുന്നു. 115 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയിട്ടുള്ളത്. മുഷ്ഫിക്കുര്‍ റഹ്മാന്‍ 71 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് രണ്ടും ഡൊണാള്‍ഡ് ടിരിപാനോ ഒരു വിക്കറ്റും നേടി.

മുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്തി ബംഗ്ലാദേശ്, സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള മുഷ്ഫിക്കുര്‍ റഹിമിനെ സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. പരിക്ക് മാറി തനിക്ക് ടീമിലെത്താനാകുമെന്ന് നേരത്തെ റഹിം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. സിംബാബ്‍വേയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി 15 അംഗ സംഘത്തെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

പുതുമുഖ താരം ഫസ്ലെ മഹമ്മുദ് റബ്ബിയാണ് ടീമിലെ പുതുമുഖ താരം. സൈഫുദ്ദീന്‍ ടീമിലേക്ക് തിരികെ എത്തുന്നു. ഒക്ടോബര്‍ 21നു ധാക്കയിലാണ് പരമ്പരയിലെ ആദ്യ മത്സരം. തുടര്‍ന്നുള്ള മത്സരങ്ങള്‍ ചിറ്റഗോംഗില്‍ ഒക്ടോബര്‍ 24, 26 തീയ്യതികളില്‍ നടക്കും.

സ്ക്വാഡ്: മഷ്റഫേ മൊര്‍തസ, ലിറ്റണ്‍ ദാസ്, ഇമ്രുള്‍ കൈസ്, നസ്മുള്‍ ഹൊസൈന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മ് മിഥുന്‍, മഹമ്മദുള്ള, ആരിഫുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, അബു ഹൈദര്‍, സൈഫുദ്ദീന്‍, ഫസ്ലെ മഹമ്മുദ് റബ്ബി

Exit mobile version