മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി മഹേല ജയവർധന തിരിച്ചെത്തി

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർദ്ധനെ ഐപിഎൽ 2025 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വീണ്ടും നിയമിക്കപ്പെട്ടു. മാർക്ക് ബൗച്ചറിന് പകരക്കാരനായാണ് ജയവർധനെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ഐപിഎലിൽ അവസാന സ്ഥാനത്ത് ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

ജയവർധനെ മുമ്പ് 2017 മുതൽ 2022 വരെ മുംബൈയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു.


“MI-യുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ്… ഞാൻ ആവേശകരമായ ഒരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്‌” ജയവർധനെ പറഞ്ഞു.

“ഈ സീസണിൽ നിലവാരമുള്ള ക്രിക്കറ്റ് മുംബൈക്ക് കളിക്കാനായില്ല, അടുത്ത സീസണായി കാത്തിരിക്കുന്നു” – ഹാർദിക്

ഈ സീസണിൽ ഉടനീളം മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് മോശമായിരുന്നു എന്നും അതിന്റെ ഫലമാണ് കാണുന്നത് എന്നും മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് ലീഗിൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്യേണ്ടി വന്നത്. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഹാർദിക്.

“വളരെ ബുദ്ധിമുട്ടായിരുന്നു ഈ സീസൺ, ഈ സീസണിൽ ഞങ്ങൾ നല്ല നിലവാരമുള്ള ക്രിക്കറ്റ് കളിച്ചില്ല. മുഴുവൻ സീസൺ അങ്ങനെ ആയിരുന്നു. ഇതൊരു പ്രൊഫഷണൽ ലോകമാണ്, ചിലപ്പോൾ നല്ല ദിവസമാകും ചിലപ്പോൾ മോശം ദിവസങ്ങൾ ഉണ്ടാകും. ഒരു ഗ്രൂപ്പെന്ന നിലയിൽ, ഞങ്ങൾ ഗുണനിലവാരവും മികച്ചതുമായ ക്രിക്കറ്റ് കളിച്ചില്ല, അതാണ് ഫലങ്ങളിൽ കണ്ടത്.” ഹാർദിക് പറഞ്ഞു.

“മുഴുവൻ സീസണും കാര്യങ്ങൾ ഞങ്ങൾക്ക് എതിരായാണ് പോയത്. ഞങ്ങൾക്ക് ഈ സീസൺ മറന്ന് അടുത്ത സീസണിനായി കാത്തിരിക്കുന്നു.” പാണ്ഡ്യ പറഞ്ഞു.

അടുത്ത സീസണിലേക്കുള്ള പണി അവസാന മത്സരത്തിൽ വാങ്ങി ഹാർദിക് പാണ്ഡ്യ, IPL-ൽ വിലക്ക്

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഐ പി എല്ലിൽ വിലക്ക്. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റസിന് എതിരായ മത്സരത്തിലെ മോശം ഓവർ റേറ്റ് ആണ് ഹാർദിക് പാണ്ഡ്യക്ക് തിരിച്ചടിയായത്‌. ഒരു മത്സരത്തിൽ ആണ് ഹാർദികിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരങ്ങൾ കഴിഞ്ഞതിനാൽ അടുത്ത സീസണിൽ ആകും വിലക്ക് ബാധകമാവുക. അടുത്ത സീസണിലെ ആദ്യ മത്സരം ഹാർദികിന് നഷ്ടമാകും.

വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനോടു മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. ഈ നിരാശക്ക് ഒപ്പം ആണ് വിലക്ക് കൂടെ ലഭിക്കിന്നത്. കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് പാണ്ഡ്യയ്ക്ക് വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ടീമികെ മറ്റ് അംഗങ്ങൾക്ക് 12 ലക്ഷം രൂപ വീതവും പിഴ ഉണ്ട്.

അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിലും മുംബൈ സിറ്റിക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗവിനോട് ആണ് മുംബൈ ഇന്ത്യൻസ് 18 റൺസിന് പരാജയപ്പെട്ടത്. 215 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ആകെ 196 റൺസ് മാത്രമെ എടുക്കൻ ആയുള്ളൂ. രോഹിത് ശർമ്മ മാത്രമാണ് മുംബൈക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്‌. ഈ പരാജയത്തോടെ മുംബൈ ഇന്ത്യൻസ് സീസണിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തു.

ഇന്ന് തുടക്കത്തിൽ രോഹിത് ശർമ്മയുടെ മികച്ച ബാറ്റിംഗ് മുംബൈക്ക് പ്രതീക്ഷ നൽകിയുരുന്നു‌. 38 പന്തിൽ 68 റൺസ് എടുക്കാൻ രോഹിത് ശർമ്മക്ക് ആയി. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. സൂര്യകുമാർ 0, ഹാർദിക് 16, ഇഷൻ കിഷൻ 14, നെഹാൽ വദേര 1 എന്നിവർ നിരാശപ്പെടുത്തി. അവസാനം ആക്രമിച്ചു കളിച്ച നമൻ ധീർ 28 പന്തിൽ 62 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടിയിരുന്നു. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

മുംബൈ ബൗളര്‍മാരെ തച്ച് തകര്‍ത്ത് പൂരന്‍, അര്‍ദ്ധ ശതകവുമായി രാഹുലും, ലക്നൗവിന് 214 റൺസ്

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടി. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് നല്ല ക്രിക്കറ്റ് കളിച്ചില്ല എന്ന് ഹാർദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസ് ഈ സീസണിൽ നല്ല ക്രിക്കറ്റ് കളിച്ചില്ല എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ശേഷം സൻസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ. ഇന്നത്തെ പരാജയം കഠിനമായ ഒന്നായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു.

ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ നല്ല തുടക്കം ലഭിച്ചു എങ്കിലും അത് തുടരാൻ ഞങ്ങൾക്ക് ഇന്ന് കഴിഞ്ഞില്ല എന്ന് ഹാർദിക് പറഞ്ഞു. ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ പറഞ്ഞു.

“അടുത്ത കളിയെ കുറിച്ച് പ്രത്യേകിച്ച് ചിന്തകൾ ഒന്നുമില്ല, നമുക്ക് കഴിയുന്നിടത്തോളം കളി ആസ്വദിക്കാനും നല്ല ക്രിക്കറ്റ് കളിക്കാനും ശ്രമിക്കുക ആണ് ലക്ഷ്യം, അതാണ് സീസൺ തുടക്കം മുതലുള്ള ഞങ്ങളുടെ രീതി. ഈ സീസണിൽ ഞങ്ങൾ വേണ്ടത്ര മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല” – ഹാർദിക് പറഞ്ഞു.

ഈ IPL-ൽ എലിമിനേറ്റ് ആകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്!!

ഇന്ന് സൺറൈസസ് ഹൈദരാബാദ് സൂപ്പർ ജയന്റ്സിന് എതിരെ വിജയിച്ചതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റഡ് ആയി. ഈ ഐപിഎല്ലിൽ ആദ്യമായി എലിമിനേറ്റ് ആവുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി. മുംബൈ ഇന്ത്യൻസ് ഇനി ശേഷിക്കുന്ന എല്ലാ മത്സരങ്ങൾ ജയിച്ചാലും അവർക്ക് ഇനി ഒരു സാധ്യതയുമില്ല. ഇതുവരെ അവർക്ക് കണക്കിൽ സാധ്യതകൾ ഉണ്ടായിരുന്നു.

മുംബൈ ഇന്ത്യൻസിന് ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റ് ആണുള്ളത്. ഇനി എങ്ങനെ പോയാലും ചുരുങ്ങിയത് 4 ടീമുകൾ 14 പോയിന്റിൽ എത്തും എന്ന് ഉറപ്പായി. അതോടെ മുംബൈ എന്ത് കളിച്ചാലും അവർക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആവില്ല. മുംബൈക്ക് രണ്ടു മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോൾ 16 പോയിന്റുമായി കൊൽക്കത്ത ഒന്നാമതും, 16 പോയിൻറ് തന്നെയുള്ള രാജസ്ഥാൻ രണ്ടാമതും, 14 പോയിൻറ് ഉള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും ആണ്. പിറകിൽ 12 പോയിന്റുമായി ചെന്നൈ ലക്നൗ ഡൽഹി എന്നീ ടീമുകൾ ഉണ്ട്. ഈ ടീമുകൾക്ക് പരസ്പരം മത്സരങ്ങൾ ബാക്കിയുള്ളതുകൊണ്ട് ഇവരിൽ ആരെങ്കിലും ഒരാൾ 14 പോയിന്റിൽ എത്തും എന്നുള്ളത് ഉറപ്പാണ്.

അങ്ങനെ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ ആയതിനുശേഷം ഉള്ള ആദ്യ സീസണിൽ മുംബൈ ആദ്യം എലിമിനേറ്റ് ആകുന്ന ടീമായി മാറി.

വീണ്ടും തോറ്റ് മുംബൈ ഇന്ത്യൻസ്!! KKRന് 24 റൺസിന്റെ ജയം

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും പരാജയം. അവർ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 24 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 170 എന്ന ലക്ഷ്യം നോക്കി ഇറങ്ങിയ മുംബൈക്ക് 145 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മുംബൈക്ക് ഇത് സീസണിലെ എട്ടാം പരാജയമാണ്. ഈ തോൽവി കണക്കിലും മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ. അവസാനിപ്പിച്ചു. കൊൽക്കത്ത ഈ ജയത്തോടെ 14 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്.

ഇന്ന് 170 എന്ന ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നല്ല തുടക്കം അല്ല ലഭിച്ചത്. 11 റൺസ് എടുത്ത രോഹിത്, 13 റൺസ് എടുത്ത ഇഷൻ കിഷൻ, 11 റൺസ് എടുത്ത നമന്ധീർ, 4 റൺ എടുത്ത തിലക് വർമ്മ, 1 റൺ മാത്രം എടുത്ത ഹാർദിക്, 6 റൺ എടുത്ത വദേര എന്നിവർ അധികം ക്രീസിൽ നിന്നില്ല.

സൂര്യകുമാർ മാത്രമായിരുന്നു മുംബൈയുടെ പ്രതീക്ഷ. 30 പന്തിലേക്ക് സൂര്യകുമാർ 50ൽ എത്തി. അവസാന 6 ഓവറിൽ 60 റൺസ് ആയിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടത്. 16ആം ഓവറിൽ റസൽ സൂര്യകുമാറിനെ പുറത്താക്കിയത് വഴിത്തിരിവായി. 35 പന്തിൽ നിന്ന് 56 റൺസ് ആണ് സൂര്യ എടുത്തത്.

സൂര്യ ഔട്ട് ആകുമ്പോൾ 27 പന്തിൽ 50 റൺസ് ആയിരുന്നു മുംബൈക്ക് വേണ്ടത്. ബാക്കി 3 വിക്കറ്റുകൾ മാത്രവും. സ്റ്റാർക്കിന്റെ ഒരു മികച്ച ഓവർ ഇത് അവസാന 3 ഓവറിൽ 43 എന്നാക്കി. ഇത് 2 ഓവറിൽ 32 ആയി.

19ആം ഓവറിൽ സ്റ്റാർകിന്റെ ആദ്യ പന്തിൽ ടിം ഡേവിഡ് 6 അടിച്ചു എങ്കിലും രണ്ടാം പന്തിൽ പുറത്തായി. ഇതോടെ മുംബൈയുടെ പ്രതീക്ഷകൾ അവസാനിച്ചു. പിന്നാലെ വന്ന പിയുഷ് ചൗള അടുത്ത പന്തിൽ തന്നെ പുറത്തായി. ഈ ഓവറിൽ കോറ്റ്സിയെ കൂടെ പുറത്താക്കി സ്റ്റാർക്ക് വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) തുടക്കത്തിൽ പതറിയെങ്കിലും അവർ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയിരുന്നു. ഒരു ഘട്ടത്തിൽ 57-5 എന്ന നിലയിൽ പതറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രക്ഷിച്ചത് മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യറും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. അവർ 19/5 ഓവറിൽ 169 റൺസ് ആണ് എടുത്തത്. വെ‌കിടേഷ് 70 റൺസ് എടുത്ത് ടോപ് സ്കോറർ ആയി.

ഇന്ന് തുടക്കത്തിൽ 5 റൺസ് എടുത്ത സാൾട്ട്, 8 റൺസ് എടുത്ത നരൈൻ, 13 റൺസ് എടുത്ത് രഘുവംശി, 5 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ, 9 റൺസ് എടുത്ത് റിങ്കു സിംഗ് എന്നിങ്ങനെ മുൻ നിര ബാറ്റർമാർ നിരാശപ്പെടുത്തി.

അപ്പോഴാണ് കൊൽക്കത്ത ഇമ്പാക്ട് പ്ലെയർ ആയി മനീഷ് പാണ്ടെയെ ഇറക്കിയത്. പിന്നീട് മനീഷും വെങ്കിടേഷും ചേർന്ന് മികച്ച സ്കോറിലേക്ക് കൊൽക്കത്തയെ നയിച്ചു. മനീഷ് 31 പന്തിൽ 42 റൺസ് എടുത്ത് നിർണായക ഇന്നിംഗ്സ് കളിച്ചു.

ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം വീണ്ടും കൊൽക്കത്ത തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
റസൽ 2 പന്തിൽ 7 റൺസ് എടുത്ത് റണ്ണൗട്ട് ആയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. പിന്നാലെ രമൺദീപ് (2), സ്റ്റാർക്ക് (0) എന്നിവർ ബുമ്രയുടെ പന്തിൽ പോയി.

വെങ്കിടേഷ് അയ്യർ 51 പന്തിൽ 70 റൺസും എടുത്തു. 3 സിക്സും 6 ഫോറും വെങ്കിടേഷ് അടിച്ചു.

മുംബൈ ഇന്ത്യൻസിനായി തുഷാരയും ബുമ്രയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.

വെങ്കിടേഷിന്റെ പോരാട്ടം!! മുംബൈക്ക് എതിരെ കൊൽക്കത്തക്ക് പൊരുതാവുന്ന സ്കോർ

ഇന്ന് മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) തുടക്കത്തിൽ പതറിയെങ്കിലും അവർ പൊരുതാവുന്ന സ്കോറിലേക്ക് എത്തി. ഒരു ഘട്ടത്തിൽ 57-5 എന്ന നിലയിൽ പതറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രക്ഷിച്ചത് മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യറും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. അവർ 19/5 ഓവറിൽ 169 റൺസ് ആണ് എടുത്തത്. വെ‌കിടേഷ് 70 റൺസ് എടുത്ത് ടോപ് സ്കോറർ ആയി.

ഇന്ന് തുടക്കത്തിൽ 5 റൺസ് എടുത്ത സാൾട്ട്, 8 റൺസ് എടുത്ത നരൈൻ, 13 റൺസ് എടുത്ത് രഘുവംശി, 5 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ, 9 റൺസ് എടുത്ത് റിങ്കു സിംഗ് എന്നിങ്ങനെ മുൻ നിര ബാറ്റർമാർ നിരാശപ്പെടുത്തി.

അപ്പോഴാണ് കൊൽക്കത്ത ഇമ്പാക്ട് പ്ലെയർ ആയി മനീഷ് പാണ്ടെയെ ഇറക്കിയത്. പിന്നീട് മനീഷും വെങ്കിടേഷും ചേർന്ന് മികച്ച സ്കോറിലേക്ക് കൊൽക്കത്തയെ നയിച്ചു. മനീഷ് 31 പന്തിൽ 42 റൺസ് എടുത്ത് നിർണായക ഇന്നിംഗ്സ് കളിച്ചു.

ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം വീണ്ടും കൊൽക്കത്ത തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
റസൽ 2 പന്തിൽ 7 റൺസ് എടുത്ത് റണ്ണൗട്ട് ആയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. പിന്നാലെ രമൺദീപ് (2), സ്റ്റാർക്ക് (0) എന്നിവർ ബുമ്രയുടെ പന്തിൽ പോയി.

വെങ്കിടേഷ് അയ്യർ 51 പന്തിൽ 70 റൺസും എടുത്തു. 3 സിക്സും 6 ഫോറും വെങ്കിടേഷ് അടിച്ചു.

മുംബൈ ഇന്ത്യൻസിനായി തുഷാരയും ബുമ്രയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.

ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപ പിഴ

ചൊവ്വാഴ്ച രാത്രി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായുള്ള മത്സരത്തിലെ സ്ലോ ഓവർ റേറ്റിന് ഹാർദിക് പാണ്ഡ്യക്ക് പിഴ. നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാക്കാത്തതിന് ടീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു.

ഈ സീസണിൽ സ്ലോ ഓവർ റേറ്റിന് ഇത് രണ്ടാം തവണയാണ് മുംബൈക്ക് ശിക്ഷ ലഭിക്കുന്നത്. ആദ്യ തവണ 12 ലക്ഷം ആയിരുന്നു പിഴ. ഇനി ഈ ശിക്ഷ ആവർത്തിച്ചാൽ മുഴുവൻ മാച്ച് ഫീയും ശിക്ഷയായി കിട്ടും. ഒപ്പം ക്യാപ്റ്റന് വിലക്കും കിട്ടും. രണ്ടാം തവണ ആണ് സ്ലോ ഓവർ റേറ്റ് എന്നത് കൊണ്ട് ഹാർദികിനൊപ്പം ഒരോ കളിക്കാരും 6 ലക്ഷം വീതവും പിഴയായി അടക്കണം.

തുടക്കത്തിൽ വിക്കറ്റ് പോയതാണ് തിരിച്ചടി ആയത് എന്ന് ഹാർദിക്

ഇന്ന് തുടക്കത്തിൽ വിക്കറ്റുകൾ പോയതാണ് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് എന്ന് ഹാർദിക് പാണ്ഡ്യ. ലഖ്നൗവിന് എതിരെ 27-4 എന്ന രീതിയിൽ മുംബൈ ഇന്ത്യന തകർന്നിരുന്നു. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ, രോഹിത് എന്നിവരെല്ലാം പവർപ്ലേയിൽ തന്നെ ഇന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്കോറിലേക്ക് ഹാർദികിന്റെ ടീമിന് എത്താൻ ആയിരുന്നില്ല.

“നേരത്തെ വിക്കറ്റുകൾ നഷ്ടമായാൽ അതിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു, അതാണ് ഞങ്ങൾക്ക് ഇന്ന് റിക്കവർ ആകാൻ ഇരുന്നത്. ഞങ്ങൾ പന്ത് കൂടുതൽ നോക്കണമായിരുന്നു. അത് ചെയ്തില്ല. പെട്ടെന്ന് തന്നെ വിക്കറ്റ് കളയുകയും ചെയ്തു.” ഹാർദിക് പറഞ്ഞു.

“ഇതുവരെയുള്ള സീസൺ ഇങ്ങനെ ആയിരുന്നു. ഞങ്ങൾ തിരിച്ചുവരുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, ഞങ്ങൾ എല്ലാം നൽകണം. ഈ ഗെയിമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.” ഹാർദിക് കൂട്ടിച്ചേർത്തു.

15 റൺസ് കൂടെ മുംബൈ നേടണമായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ

ഇന്ന് മുംബൈ ഇന്ത്യൻസ് നേടിയ 179 എന്ന ടോട്ടൽ കുറവായിരുന്നു എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. അവസാന ഓവറുകളിൽ കൂടുതൽ നേടാൻ ആകാത്തത് തിരിച്ചടിയായി എന്നും ഹാർദിക് പറഞ്ഞു. ഇന്ന് ഹാർദികിനും ബാറ്റു കൊണ്ട് തിളങ്ങാൻ ആയിരുന്നില്ല. 10 പന്തിൽ നിന്ന് ആകെ 10 റൺസ് മാത്രമെ മുംബൈ ക്യാപ്റ്റൻ എടുത്തിരുന്നുള്ളൂ.

“ഇന്ന് തിലകും നെഹാലും ബാറ്റ് ചെയ്ത രീതി – അത് അതിശയകരമായിരുന്നു. എന്നാൽ ഞങ്ങൾ നന്നായി ഫിനിഷ് ചെയ്തില്ല, അതുകൊണ്ട് 10-15 റൺസ് കുറവാണ് ഞങ്ങൾ നേടിയത് എന്ന് തനിക്ക് തോന്നുന്നു. അവസാനം വിക്കറ്റുകൾ പോയത് റൺ സ്കോറിനെ ബാധിച്ചു.” ഹാർദിക് പറഞ്ഞു.

“ബൗളിംഗിലും ചില പിഴവുകൾ വരുത്തി. പവർപ്ലേയുടെ തുടക്കത്തിൽ, ഞങ്ങൾ വളരെയധികം വിഡ്ത്ത് ബാറ്റർമാർക്ക് നൽകി. ഫീൽഡിലും ഞങ്ങളുടെ ഏറ്റവും മികച്ച ദിവസമാണിതെന്ന് ഞാൻ കരുതുന്നില്ല. മൊത്തത്തിൽ, ഞങ്ങൾ ശരിയായ കളിച്ചില്ല. അവർ ഞങ്ങളെക്കാൾ മികച്ചു നിൽക്കുകയും ചെയ്തു.” ഹാർദിക് പറഞ്ഞു.

Exit mobile version