ആവേശകരമായ മത്സരത്തിന് ഒടുവിൽ എ ടി കെ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചു!!

ഇന്ന് മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റിയും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടം ഈ സീസൺ ഐ എസ് എല്ലിലെ തന്നെ മികച്ച എന്റർടെയ്നിങ് മത്സരങ്ങളിൽ ഒന്നായിരുന്നു. കളിയിൽ അവസാന നിമിഷ ഗോളിൽ എ ടി കെ 2-2ന്റെ സമനില സ്വന്തമാക്കി.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ മുംബൈ സിറ്റി ഇന്ന് ലീഡ് എടുത്തു. ചാങ്തെയുടെ ഒരു ഇടം കാലൻ സ്ക്രീമറിലൂടെ ആണ് പന്ത് വലയിൽ എത്തിച്ചത്. ഈ സീസൺ ഐ എസ് എൽ കണ്ട മികച്ച സ്ട്രൈക്കിൽ ഒന്നായിരുന്നു ഇത്. ഈ ഗോളിന് ശേഷം മോഹൻ ബഗാന്റെ തുടർ അറ്റാക്കുകൾ ആണ് കാണാൻ ആയത്.

അവർ ലിസ്റ്റൺ കൊളാസോയുടെ ഒരു ഹെഡറിലൂടെ ഗോളിന് അടുത്ത് വരെ എത്തി. ലിസ്റ്റന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇതിനു ശേഷം ബൗമസിലൂടെയും എ ടി കെ ഗോളിനരികിൽ എത്തി. ആദ്യ പകുതി 1-0ന് മുംബൈ സിറ്റി മുന്നിൽ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മെഹ്താബ് ഹൊസൈന്റെ ഒരു സെൽഫ് ഗോളിൽ എ ടി കെ മുംബൈ സിറ്റിക്ക് ഒപ്പം എത്തി. കൗകോയുടെ ഷോട്ട് ആണ് ഡിഫ്ലക്റ്റഡ് ആയി വലയിൽ എത്തിയത്. സ്കോർ 1-1

71ആം മിനുട്ടിൽ ഗ്രിഫ്തിസിലൂടെ മുംബൈ സിറ്റി വീണ്ടും മുന്നിൽ എത്തി. ഇടതു വിങ്ങിൽ നിന്ന് വനം ക്രോസ് ലക്ഷ്യത്തിൽ എത്തിക്കാനുള്ള ഗ്രിഫ്തിസിന്റെ ആദ്യ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി പക്ഷെ ആ പന്ത് ഗോളിയുടെ കയ്യിലേക്ക് എത്തും മുമ്പ് ഹെഡ് ചെയ്ത് ഗ്രിഫ്തിസ് വീണ്ടും വലയിലേക്ക് എത്തിച്ചു. ഈ ഗോളും മുംബൈ സിറ്റിയുടെ വിജയം ഉറപ്പിച്ചില്ല. അവസാനം ഒരു ഫ്രീകിക്കിൽ നിന്ന് കാൾ മക്ഹ്യൂവിന്റെ ഹെഡർ എ ടി കെയ്ക്ക് സമനിലയും ഒരു പോയിന്റും നൽകി.

അഞ്ചു മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മുംബൈ ഇപ്പോൾ ലീഗിൽ മൂന്നാമതാണ്. 7 പോയിന്റുള്ള എ ടി കെ അഞ്ചാമതും നിൽക്കുന്നു.

“ഈ ആരാധകർക്ക് മുന്നിൽ വന്ന് അധികം ടീമുകൾ വിജയിച്ചു പോകില്ല” – മുംബൈ സിറ്റി കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് മുംബൈ സിറ്റി പരിശീലകൻ ബക്കിങ്ഹാം. ഈ ആരാധകരെ പോലുള്ളവർക്ക് മുന്നിൽ കളിക്കുന്നതാണ് ഫുട്ബോൾ എന്ന് പരിശീലകൻ പറഞ്ഞു. ഈ ആരാധകർ ടീമിനെ വലിയ രീതിയിൽ തന്നെ പിന്തുണക്കുന്നുണ്ട്. ഇവിടെ വന്ന് അധിക ടീമുകൾ വിജയിച്ചു പോകില്ല
എന്ന് ബെക്കിങ്ഹാം പറഞ്ഞു.

ഈ വിജയത്തിൽ അതുകൊണ്ട് തന്നെ സന്തോഷവാൻ ആണെന്ന് മുംബൈ കോച്ച് പറഞ്ഞു. ഇന്ന് ആദ്യ പകുതിയിൽ മുംബൈ സിറ്റി കാഴ്ചവെച്ച പ്രകടനമാണ് താൻ ഇവിടെ ചുമതല ഏറ്റ ശേഷമുള്ള ഏറ്റവും നല്ല പ്രകടനം എന്നും കോച്ച് പറഞ്ഞു. ഈ ആരാധകർക്ക് മുന്നിൽ ഇത്ര നല്ല പ്രകടനം കാഴ്ചവെച്ച് താരങ്ങളെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ മുംബൈ സിറ്റിക്ക് സന്തോഷം!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം പരാജയം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പരാജയം കൂടെ. അതും കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ. ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

ഇന്ന് രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നന്നായാണ് തുടങ്ങിയത്. പക്ഷെ പതിയെ മിസ് പാസുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഫൈനൽ ത്രീയിൽ ഒരു നല്ല പാസ് നടത്താൻ ബ്ലാസ്റ്റേഴ്സിനാകാത്തതും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുടെ മുനയൊടിയാൻ കാരണം ആയി.

മത്സരത്തിന്റെ 21ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങി. ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണർ നന്നായി ഡിഫൻഡ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിനായില്ല. സെക്കൻഡ് ബോൾ വിജയിച്ച മെഹ്താബ് സിംഗ് പന്ത് വലയിലേക്ക് ഡ്രിൽ ചെയ്തു കയറ്റി. സ്കോർ 0-1.

ആ ഗോൾ വീണിട്ടും ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടില്ല. മിസ്പാസുകൾ തുടർന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് അവസരങ്ങൾ സമ്മാനിച്ചു. 31ആം മിനുട്ടിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡിയസ് മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. സ്റ്റുവർട്ടിന്റെ പാസ് സ്വീകരിച്ച ഡിയസ് ലെസ്കോവിചിനെയും മറികടന്നാണ് ഡിയസ് തന്റെ സീസണിലെ ആദ്യ ഗോൾ നേടിയത്. ഗോളടിച്ച ഡിയസ് ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള സ്നേഹം കാരണം ആഹ്ലാദം വെട്ടികുറച്ചു.

33ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നു. സഹലിന് കിട്ടിയ ചാൻസ് പക്ഷെ ഗോളായി മാറിയില്ല. 36ആം മിനുട്ടിലെ ലൂണയുടെ ഫ്രീകിക്കും മുംബൈ സിറ്റി ഗോൾ കീപ്പറെ പരീക്ഷിച്ചു.

രണ്ടാം പകുതിയിൽ തീർത്തും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ആയിരുന്നു കാണാൻ കഴിഞ്ഞത്. ദിമിത്രിയോസിന്റെ ഒരു ഷോട്ട് ലചെമ്പ തുടക്കത്തിൽ തന്നെ തടഞ്ഞു. ഇതിനു ശേഷം ലഭിച്ച കോർണറിൽ ജീക്സണ് ഫ്രീ ഹെഡർ ലഭിച്ചു എങ്കിലും അത് ടാർഗറ്റിൽ പോലും എത്തിയില്ല.

70ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ഇവാനെയും ഹോർമിയെയും സബ്ബായി കളത്തിൽ എത്തിച്ചു. 71ആം മിനുട്ടിൽ ലൂണയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ രാഹുലിന് ഒരു അവസരം ലഭിച്ചു എങ്കിലും അതും ഗോളായില്ല.

ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം പരാജയമാണ്. നാലു മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. മുംബൈ സിറ്റി 8 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

വീണ്ടും പരാജയത്തിലേക്കോ! ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിൽ

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് പതറുന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് പിറകിലാണ്‌.

ഇന്ന് രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നന്നായാണ് തുടങ്ങിയത്. പക്ഷെ പതിയെ മിസ് പാസുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഫൈനൽ ത്രീയിൽ ഒരു നല്ല പാസ് നടത്താൻ ബ്ലാസ്റ്റേഴ്സിനാകാത്തതും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുടെ മുനയൊടിയാൻ കാരണം ആയി.

മത്സരത്തിന്റെ 21ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങി. ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണർ നന്നായി ഡിഫൻഡ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിനായില്ല. സെക്കൻഡ് ബോൾ വിജയിച്ച മെഹ്താബ് സിംഗ് പന്ത് വലയിലേക്ക് ഡ്രിൽ ചെയ്തു കയറ്റി. സ്കോർ 0-1.

ആ ഗോൾ വീണിട്ടും ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടില്ല. മിസ്പാസുകൾ തുടർന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് അവസരങ്ങൾ സമ്മാനിച്ചു. 31ആം മിനുട്ടിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡിയസ് മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. സ്റ്റുവർട്ടിന്റെ പാസ് സ്വീകരിച്ച ഡിയസ് ലെസ്കോവിചിനെയും മറികടന്നാണ് ഡിയസ് തന്റെ സീസണിലെ ആദ്യ ഗോൾ നേടിയത്. ഗോളടിച്ച ഡിയസ് ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള സ്നേഹം കാരണം ആഹ്ലാദം വെട്ടികുറച്ചു.

33ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നു. സഹലിന് കിട്ടിയ ചാൻസ് പക്ഷെ ഗോളായി മാറിയില്ല. 36ആം മിനുട്ടിലെ ലൂണയുടെ ഫ്രീകിക്കും മുംബൈ സിറ്റി ഗോൾ കീപ്പറെ പരീക്ഷിച്ചു. ആദ്യ പകുതിയുടെ അവസാനം രാഹുലിന്റെ ഷോട്ടും ഗോൾ കീപ്പർസേവ് ചെയ്തു.

രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ ഗോൾ നേടി കളിയിലേക്ക് തിരികെയെത്തിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് ഒരു പരാജയം കൂടെ നേരിടേണ്ടി വരും.

ഡൂറണ്ട് കപ്പിൽ ഇന്ന് ഫൈനൽ, കിരീടം തേടി ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും

സീസണിലെ ആദ്യ കിരീട പോരാട്ടമാണ് ഇന്ന്. ഇന്ത്യൻ ഫുട്ബോളിലെ ഐതിഹാസിക കിരീടമായ ഡൂറണ്ട് കപ്പ്. അത് ആര് നേടും എന്ന് ഇന്ന് വൈകിട്ട് അറിയാം. ഐ എസ് എൽ ക്ലബുകൾ ആയ ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും ആണ് ഇന്ന് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇരുവരും അവരുടെ ആദ്യ ഡൂറണ്ട് കപ്പ് ആണ് ലക്ഷ്യമിടുന്നത്‌.

സെമി ഫൈനലിൽ ഹൈദരാബാദ് എഫ് സിയെയും ക്വാർട്ടർ ഫൈനലിൽ ഒഡീഷയെയും ആണ് ബെംഗളൂരു എഫ് സി മറിടന്നത്. ഫൈനലിലേക്ക് ഉള്ള വഴിയിൽ നോക്കൗട്ട് ഘട്ടത്തിൽ മൊഹമ്മദൻസിനെയും ചെന്നൈയിനെയും ആണ് മുംബൈ സിറ്റി മറികടന്നത്‌. ഇന്ന് ബെംഗളൂരു എഫ് സി കപ്പ് നേടുക ആണെങ്കിൽ ഐ എസ് എൽ, ഡൂറണ്ട് കപ്പ്, ഐ ലീഗ്് സൂപ്പർ കപ്പ്, ഫെഡറേഷൻ കപ്പ്, ഇവയെല്ലാം നേടിയ ആദ്യ താരമായി മാറാൻ സുനിൽ ഛേത്രിക്ക് ആകും.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.

ഡൂറണ്ട് കപ്പ്; ഇന്ന് ആദ്യ സെമി ഫൈനൽ, മൊഹമ്മദൻസും മുംബൈ സിറ്റിയും നേർക്കുനേർ

ഡൂറണ്ട് കപ്പ് സെമി ഫൈനൽ

ഇന്ന് ഡൂറണ്ട് കപ്പിൽ ആദ്യ സെമി ഫൈനൽ ആണ്. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി ഐ ലീഗ് ക്ലബായ മൊഹമ്മദൻസിനെ നേരിടും. തുടർച്ചയായ രണ്ടാം ഡൂറണ്ട് കപ്പ് ഫൈനൽ ആണ് മൊഹമ്മദൻ ഇന്ന് ലക്ഷ്യമിടുന്നത്. ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ആയിരുന്നു മൊഹമ്മദൻസ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതർ ആയിരുന്നു മൊഹമ്മദൻ 10 പോയിന്റുമായാണ് നോക്കൗട്ട് റൗണ്ടിൽ എത്തിയത്.

മുംബൈ സിറ്റി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ആണ് ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടർ ഫൈനലിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ചെന്നൈയിനെ തോൽപ്പിച്ച് ആണ് മുംബൈ സിറ്റി ഈ മത്സരത്തിലേക്ക് വരുന്നത്‌.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.

ഗ്രെഗ് സ്റ്റുവർട്ടിന് ഹാട്രിക്ക്, ത്രില്ലറിന് ഒടുവിൽ മുംബൈ സിറ്റി ഡൂറണ്ട് കപ്പ് സെമിയിൽ

ഇന്ന് ഡൂറണ്ട് കപ്പിൽ കണ്ടത് ഒരു ത്രില്ലർ ആയിരുന്നു. അടിയും തിരിച്ചടിയുമായി മുന്നോട്ടു പോയ മത്സരം. എക്സ്ട്രാ ടൈം വരെ നീണ്ടു പോയ മത്സരം മൂന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് വിജയച്ച് മുംബൈ സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിരാശരായി ചെന്നൈയിൻ നാട്ടിലേക്കും മടങ്ങി.

മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ലക്ഷ്യമാക്കി കൊണ്ട് ഗ്രെഗ് സ്റ്റുവർട്ട് ആണ് മുംബൈ സിറ്റിക്ക് ഇന്ന് ലീഡ് നൽകിയത്‌. ഇതിന് 59ആം മിനുട്ടിൽ സ്ലിസ്കോവിചിലൂടെ മുംബൈ സിറ്റിയിലൂടെ മറുപടി വന്നു. സ്കോർ 1-1. പിന്നെ ചാങ്തെയിലൂടെ 78ആം മിനുട്ടിൽ വീണ്ടും മുംബൈ സിറ്റി ലീഡ് എടുത്തു. ഇതിനു ചെന്നൈയിന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നു. 89ആം മിനുട്ടിൽ ജോക്സൺ ആണ് സമനില നേടിയത്. സ്കോർ 2-2

എക്സ്ട്രാ ടൈമിൽ മുംബൈ സിറ്റി ശക്തരായി. ചാങ്തെയും ഗ്രെഗ് സ്റ്റുവർട്ടും വീണ്ടും ഗോൾ നേടിയപ്പോൾ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ 4-2ന് മുംബൈ സിറ്റി മുന്നിൽ. 109ആം മിനുട്ടിലെ റഹീം അലിയുടെ ഗോൾ സ്കോർ 4-3 എന്നാക്കി. ചെന്നൈയിൻ സമനില ഗോളിനായി ശ്രമിക്കുന്നതിനിടയിൽ 118ആം മിനുട്ടിൽ സ്റ്റുവർട്ടിന്റെ ഹാട്രിക്ക്. ഇതോടെ വിജയവും സെമി ഫൈനലും മുംബൈ സിറ്റി ഉറപ്പിച്ചു.

മുംബൈ സിറ്റിയുടെ അപുയിയ ബെൽജിയത്തിലേക്ക്

മുംബൈ സിറ്റിയുടെ യുവ മിഡ്ഫീൽഡർ ആയ ലാലെങ്മാവിയ അപുയ റാൾട്ടെ ബെൽജിയത്തിലേക്ക് പോകും. മുംബൈ സിറ്റിയുടെ സഹോദര ക്ലബ്ബായ ലോമ്മൽ എസ്‌കെയ്‌ക്കൊപ്പം രണ്ടാഴ്ചത്തെ പരിശീലനത്തിനായാണ് താരം ബെൽജിയത്തിലേക്ക് പോകുന്നത്‌. പരിശീലനത്തിനു ശേഷം താരം തിരികെ മുംബൈ സിറ്റി സ്ക്വാഡിനൊപ്പം ചേരും.

21കാരനായ താരത്തിന് ബെൽജിയൻ ടീമിനൊപ്പം ഉള്ള പരിശീലനം വലിയ ഗുണം ചെയ്യും. കഴിഞ്ഞ സീസണിൽ ആയിരുന്നു അപുയിയ മുംബൈ സിറ്റിയിൽ എത്തിയത്‌. അതിനു മുമ്പ് നോർത്ത് ഈസ്റ്റിനായും ഇന്ത്യൻ ആരോസിനായും താരം കളിച്ചിട്ടുണ്ട്‌

ഡൂറണ്ട് കപ്പ്: എ ടി കെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ബിയിൽ നിന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇന്ന് സമനിലയിൽ പിരിഞ്ഞു. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് പരാജയപ്പെട്ട മോഹൻ ബഗാനെ സംബന്ധിച്ചെടുത്തോളം ഈ സമനില വലിയ തിരിച്ചടിയാണ്.

ഇന്ന് 40ആം മിനുട്ടിൽ കൊളാസോയുടെ ഗോളിലൂടെ മോഹൻ ബഗാൻ ആയിരുന്നു ലീഡ് എടുത്തിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസിന്റെ ഗോൾ മുംബൈ സിറ്റിക്ക് സമനില നൽകി‌. ഡിയസിന്റെ മുംബൈ സിറ്റി കരിയറിലെ ആദ്യ ഗോളാണിത്. ഈ സമനിലയോടെ നാലു പോയിന്റുമായി മുംബൈ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു‌. മോഹൻ ബഗാൻ ഒരു പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു.

ഡൂറണ്ട് കപ്പ് 2022; വലിയ വിജയവുമായി മുംബൈ സിറ്റി തുടങ്ങി | Report

ഡൂറണ്ട് കപ്പ്: മുംബൈ സിറ്റി 4-1 ഇന്ത്യൻ നേവി

ഡൂറണ്ട് കപ്പ്: മുംബൈ സിറ്റിക്ക് വിജയ തുടക്കം. ഇന്ന് ഇന്ത്യൻ നേവിയെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷ തിരിച്ചടിച്ചായിരുന്നു മുംബൈ സിറ്റി വിജയിച്ചത്. മത്സരത്തിന്റെ 43ആം മിനുട്ടിൽ ആദർഷിന്റെ ഗോളിലൂടെ ആണ് ഇന്ത്യൻ നേവി ലീഡ് എടുത്തത്‌. എന്നാൽ ആ ലീഡ് അധികനേരം നീണ്ടു നിന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ മുംബൈ സിറ്റി സമനില കണ്ടെത്തി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ യുവതാരം വിക്രം ആണ് മുംബൈ സിറ്റിക്ക് സമനില നൽകിയത്. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കളി പൂർണ്ണമായും തങ്ങളുടേതാക്കി മാറ്റി. 65ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് പുതിയ സൈനിംഗ് ഗ്രെഗ് സ്റ്റുവർട്ട് മുംബൈക്ക് ലീഡ് നൽകി. പിന്നീട് അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ നേടി കൊണ്ട് ചാങ്തെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയാക്കി.

ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റിക്ക് ഒപ്പം മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ക്ലബുകൾ കൂടെ ഉണ്ട്.

ഡ്യൂറണ്ട് കപ്പിനായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഡ്യൂറണ്ട് കപ്പിൽ ആദ്യമായി പങ്കെടുക്കുന്ന മുംബൈ സിറ്റി ടൂർണമെന്റിനായി 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ബക്കിങ്ഹാം നയിക്കുന്ന മുംബൈ സിറ്റി ശക്തമായ ടീമിനെ തന്നെയാണ് ഡ്യൂറണ്ട് കപ്പിൽ ഇറക്കുന്നത്. ദുബായിൽ നടന്ന 3 ആഴ്‌ചത്തെ പ്രീ-സീസൺ ക്യാമ്പിന് ശേഷം മുംബൈ സിറ്റി ഫസ്റ്റ് ടീമുമായി കൊൽക്കത്തയിലെത്തി, ഗോൾകീപ്പർ ഭാസ്‌കർ റോയ്, മിഡ്‌ഫീൽഡർ ഗ്രെഗ് സ്റ്റുവാർട്ട്, ഫോർവേഡ് ജോർഗെ പെരേര ഡയസ് എന്നിവരുൾപ്പെടെ ആറ് പുതിയ മുംബൈ സിറ്റി താരങ്ങൾ സ്ക്വാഡിൽ ഉണ്ട്.

FULL SQUAD

Goalkeepers

1 Phurba Lachenpa
13 Mohammad Nawaz
22 Bhaskar Roy

Defenders

2 Rahul Bheke
4 Amey Ranawade
5 Mehtab Singh
15 Sanjeev Stalin
17 Mandar Rao Dessai
18 Rostyn Griffiths
23 Vignesh Dakshinamurthy
25 Serigne Mourtada Fall
50 Huidrom Naocha Singh

Midfielders

8 Alberto Noguera
10 Ahmed Jahouh
14 Rowllin Borges
16 Vinit Rai
24 Greg Stewart
36 Asif Khan
43 PC Rohlupuia
45 Apuia Ralte

Forwards

6 Vikram Partap Singh
7 Lallianzuala Chhangte
9 Gurkirat Singh
28 Ayush Chhikara
29 Bipin Singh Thounaojam
30 Jorge Pereyra Díaz

Story Highlight: Mumbai City announce 26-man squad for Durand Cup 2022

മുംബൈ സിറ്റിയും ജയിച്ചു, ഇനി എല്ലാ കണ്ണും കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടത്തിൽ

കേരള ബ്ലാസ്റ്റേഴ്സിനെ വീണ്ടും ടോപ് 4ൽ നിന്ന് പുറത്താക്കി കൊണ്ട് മുംബൈ സിറ്റി വിജയം. ഇന്ന് എഫ് സി ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി തോൽപ്പിച്ചത്. തുടക്കത്തിൽ മുംബൈ സിറ്റി നൽകിയ പെനാൾട്ടി പാഴക്കിയത് എഫ് സി ഗോവക്ക് തിരിച്ചടി ആയി. 18ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ഐറം ആണ് നഷ്ടപ്പെടുത്തിയത്.

35ആം മിനുട്ടിൽ യുവതാരം മെഹ്താബ് ഹൊസൈന്റെ ഗോളിൽ മുംബൈ സിറ്റി ലീഡ് എടുത്തു. രണ്ടാം പകുതിയിൽ അവസാനം മൗറീസിയോ കൂടെ ഗോൾ നേടിയതോടെ മുംബൈ സിറ്റി വിജയം ഉറപ്പായി. 31 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ നാലാമതാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് 30 പോയിന്റുമായി അഞ്ചാമതും. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ വരും.

Exit mobile version