18ആം സ്വർണ്ണം, 4*400 റിലേയിലും ഇന്ത്യൻ കരുത്ത്

ഇന്ത്യക്ക് അത്ലറ്റിക്സിൽ ഒരു സ്വർണ്ണം കൂടെ. 4*400 റിലേയിൽ ഇന്ത്യൻ പുരുഷ സംഘം സ്വർണ്ണം നേടി. ബുഡാപെസ്റ്റിൽ ഏഷ്യൻ റെക്കോർഡ് തകർത്ത ഇന്ത്യൻ ടീം ഇന്നും പൂർണ്ണ ആധിപത്യത്തോടെയാണ് ഓടിയത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്ക് ഈ അഭിമാന സ്വർണ്ണം നൽകിയത്.

ആദ്യ ലാപ് മുതൽ ഇന്ത്യ ലീഡ് എടുത്തു. മുഹമ്മദ് അനസ് യഹിയ ആണ് ഇന്ത്യക്ക് ആയി ആദ്യം ഓടിയത്‌. ബാറ്റൺ ഏറ്റുവാങ്ങിയ അമോജ് ജേക്കബ് ആ ലീഡ് വർധിപ്പിച്ചു. മുഹമ്മദ് അജ്മൽ ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും ആ ലീഡ് കുറയാതെ അവസാനം രാജേഷിനെ ബാറ്റൺ ഏല്പിച്ചു. രാജേഷിന്റെ കയ്യിൽ എത്തിയതോടെ ഇനി ആരും ഇന്ത്യയെ മറികടക്കില്ല എന്ന് ഉറപ്പായിരുന്നു. സമ്മർദ്ദം ഒന്നും ക്ഷണിക്കാതെ വ്യക്തമായ ലീഡോടെ ഇന്ത്യ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ത്യയുടെ 18ആം സ്വർണ്ണമാണിത്. ഇന്ത്യയുടെ ആകെ മെഡൽ 81ഉം ആയി.

മുഹമ്മദ് അനസും രാജീവ് അരോകിയയും സെമിയില്‍

പുരുഷ വിഭാഗം 400 മീറ്ററില്‍ സെമിയില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍, മലയാളി താരം മുഹമ്മദ് അനസും രാജീവ് അരോകിയയുമാണ് തങ്ങളുടെ ഹീറ്റ്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ സെമിയില്‍ കടന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സെമി മത്സരങ്ങള്‍ അരങ്ങേറുന്നത്. മുഹമ്മദ് അനസ് 46.63 സെക്കന്‍ഡുകള്‍ക്ക് ഒന്നാം ഹീറ്റ്സില്‍ ഒന്നാമനായി ആണ് സെമി യോഗ്യത നേടിയിരിക്കുന്നത്.

അതേ സമയം നാലാം ഹീറ്റ്സില്‍ 46.82 സെക്കന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനക്കാരനായാണ് രാജീവ് അരോകിയയുടെ സെമി യോഗ്യത.

Exit mobile version