“ധോണി ലോകത്ത് ഏത് സ്റ്റേഡിയത്തിൽ ഇറങ്ങിയാലും ഈ സ്നേഹം ലഭിക്കും, ഇത് അത്ഭുതമാണ്” – റാഷിദ് ഖാൻ

ധോണിക്ക് ജനങ്ങൾ നൽകുന്ന സ്നേഹം അത്ഭുതകരമാണെന്ന് അഫ്ഗാനിസ്താൻ താരം റാഷിദ് ഖാൻ. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിഎസ്‌കെയ്‌ക്കെതിരായ ഗുജറാത്തിന്റെ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു റാഷിദ് ഖാൻ. ഇന്നലെ ചെന്നൈ തോറ്റു എങ്കിലും ധോണി പവർ ഹിറ്റിംഗുമായി ആരാധകർക്ക് വിരുന്ന് ഒരുക്കിയിരുന്നു. റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്സും ധോണി അടിച്ചു.

ആരാധകർക്കിടയിലും കളിക്കാർക്കിടയിലും ധോണി സൃഷ്ടിച്ച സ്വാധീനത്തെ റാഷിദ് പ്രശംസിച്ചു. ധോണിക്ക് ഒപ്പം കളിക്കുന്ന കളിക്കാർ ഭാഗ്യവാന്മാരാണെന്നും ഈ അനുഭവങ്ങളുടെ ഒരു പങ്ക് അവർക്ക് കിട്ടുന്നുണ്ടെന്നും അഫ്ഗാൻ സ്പിന്നർ പറഞ്ഞു.

“ധോനി ഒരിക്കൽ ലോകത്തെവിടെയുമുള്ള സ്റ്റേഡിയത്തിൽ വന്നാലും, അദ്ദേഹത്തിന് വേറെ ലെവൽ സ്നേഹമാണ് ലഭിക്കുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്ന ഞങ്ങൾ ഭാഗ്യവാനാണ്, അത്തരം നിമിഷങ്ങളിൽ ഞങ്ങൾക്ക് ഭാഗമാകാനും പങ്കുപറ്റാനും സാധിക്കുന്നു” റാഷിദ് പറഞ്ഞു.

ധോണിയുടെ അടികൾ ആരാധകർക്ക് വിരുന്ന്, പക്ഷേ ടീമിന്!?

മഹേന്ദ്ര സിംഗ് ധോണിയെ ആരാധകർ എത്ര സ്നേഹിക്കുന്നു എന്നും ആരാധകരെ ധോണിയെത്ര സ്നേഹിക്കുന്നു എന്നതിലും ഒരു തർക്കവും ആർക്കും ഇല്ല. ഈ സീസണിലെ ധോണിയുടെ പ്രകടനങ്ങൾ അതിനുദാഹരണമാണ്. ധോണിയെ കാണാനാണ് കളി കാണുന്നതിനേക്കാൾ ആളുകൾ പ്രാധാന്യം കൊടുക്കുന്നത് എന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കണ്ടാൽ തോന്നും. അവർക്ക് വിക്കറ്റ് പോയതിന്റെ നിരാശയെക്കാൾ ധോണി ഗ്രൗണ്ടിലേക്ക് വരുന്നതിന്റെ ആഘോഷമാണ്. ഏത് സ്റ്റേഡിയവും മഞ്ഞക്കടലാകുന്നത് ഈ ധോണി സ്നേഹം കൊണ്ടു തന്നെയാണ്.

ധോണി ഈ സീസണിൽ ബാറ്റു ചെയ്യാൻ ഇറങ്ങിയപ്പോൾ എല്ലാം ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇന്നും അത്തരത്തിൽ ഒരു ഇന്നിംഗ്സ് ആണ് കാണാനായത്. 11 പന്തിൽ പുറത്താകാതെ 26 റൺസ്. കൂറ്റൻ സിക്സുകൾ ഒക്കെ നന്നായി ആരാധകർക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ആരാധകർക്ക് ഈ അടികൾ ഒരു വിരുന്നാണ് എങ്കിലും ടീമിന് ധോണിയുടെ ഇന്നിംഗ്സുകൾ എങ്ങനെ സഹായമാകുന്നു എന്നത് ഒരു വലിയ ചോദ്യമാണ്.

ധോണി ഇറങ്ങാൻ വൈകുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പലപ്പോഴും കളിയിൽ ഒരു ഇമ്പാക്റ്റും ഇല്ലാതെ ബാറ്റിംഗ് ആയി മാറുകയാണ്. ധോണി കളത്തിൽ ഇറങ്ങും മുമ്പ് തന്നെ പലപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം സമ്മതിച്ചു കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇന്നും അങ്ങനെ ഒരു ദിവസമായിരുന്നു. ധോണി നേരത്തെ ഇറങ്ങി കുറച്ച് കൂടെ അധികനേരം ബാറ്റു ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ചെന്നൈ എത്തിപ്പിടിച്ചേക്കാം എന്ന് തോന്നുന്ന ഒരു മത്സരമായിരുന്നു ഇന്ന് നടന്നത്.

എന്നാൽ ധോണി ഇറങ്ങാൻ വൈകിയത് കൊണ്ട് തന്നെ തോണി ഇറങ്ങുമ്പോൾ വിജയലക്ഷ്യം വളരെ വളരെ ദൂരത്തായിരുന്നു. ധോണിയുടെ ആരോഗ്യപ്രശ്നങ്ങളാണ് ധോണി അധിക നേരം ചെയ്യാത്തതിന് കാരണം എന്ന് കഴിഞ്ഞദിവസം ഫ്ലമിംഗ് പറഞ്ഞിരുന്നു. എന്നാൽ 20 ഓവർ കീപ്പ് ചെയ്യുന്ന ധോണി ഒരു രണ്ടു ഓവർ അധികം ബാറ്റു ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും മനസ്സിലാകുന്നില്ല.

കഴിഞ്ഞ മത്സരത്തിൽ ധോണി ഒമ്പതാമനായി ഇറങ്ങിയപ്പോഴും ഇതേ നിരാശ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ധോണി അവസാനം ഇറങ്ങി രണ്ട് സിക്സ് അടിക്കുന്നത് കാണാനല്ല ശരിക്കും ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കുന്നത്. അദ്ദേഹം കുറച്ചു നേരത്തെ ഇറങ്ങി ടീമിന് സഹായമാകുന്ന ഒരു ഇന്നിംഗ്സ് കളിക്കുന്നതിലാണ്. ധോണി ആരാധകർക്ക് വേണ്ടി കളിക്കുന്നതിനിടയിൽ ടീമിനെ മറന്നുപോകുന്നോ എന്നൊരു സംശയമാണ് ഉയരുന്നത്.

ഒമ്പതാമനായി ഇറങ്ങാൻ ആണെങ്കിൽ ധോണി കളിക്കണ്ട എന്ന് ഹർഭജൻ സിംഗ്

എം എസ് ധോണിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ എംഎസ് ധോണി ഒമ്പതാമനായാണ് ഇറങ്ങിയത്. ഇതിനെയാണ് ഹർഭജൻ വിമർശിച്ചത്. ഷാർദുൽ താക്കൂറിനും പിന്നിൽ ബാറ്റ് ചെയ്യാൻ എത്തിയ ധോണി ഗോൾഡൻ ഡക്കായി പുറത്താവുകയും ചെയ്തിരുന്നു.തൻ്റെ ടീമിനെ ധോണി നിരാശപ്പെടുത്തി എന്ന് ഹർഭജൻ പറഞ്ഞു.

“ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആണ് എങ്കിൽ എംഎസ് ധോണി കളിക്കരുത്. പകരം ഒരു ഫാസ്റ്റ് ബൗളറെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. അവൻ തീരുമാനമെടുക്കാൻ കഴിയുന്ന ആളാണ്, നേരത്തെ ഇറങ്ങാതെ ധോണി ടീമിനെ നിരാശപ്പെടുത്തി.” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ഠാക്കൂറിന് ധോണിയെപ്പോലെ ഷോട്ടുകൾ അടിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ താഴോട്ടേക്ക് ഇറക്കാനുള്ള ഈ തീരുമാനം മറ്റാരോ എടുത്തതാണെന്ന് അംഗീകരിക്കാൻ ഞാൻ തയ്യാറല്ല.” ഹർഭജൻ കൂട്ടിച്ചേർത്തു.

ധോണിയോട് വലിയ ബഹുമാനമാണ്, അതാണ് വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്ന് ഹർഷൽ പട്ടേൽ

എം എസ് ധോണിയുടെ വിക്കറ്റ് നേടിയ ഹർഷൽ പട്ടേൽ താൻ എന്തു കൊണ്ട് ആ വിക്കറ്റ് ആഘോഷിച്ചില്ല എന്ന് വ്യക്തമാക്കി. ഇന്ന് 19-ാം ഓവറിൽ ബാറ്റിങിന് എത്തിയ എം എസ് ധോണിയെ ആദ്യ പന്തിൽ തന്നെ ബൗൾഡ് ആക്കി തിരിച്ചയക്കാൻ ഹർഷൽ പട്ടേലിന് ആയിരിന്നു. വലിയ വിക്കറ്റ് ആയിട്ടും ആ വിക്കറ്റിൽ അദ്ദേഹം ആഹ്ലാദ പ്രകടനം ഒന്നും നടത്തിയില്ല.

ധോണിയോട് തനിക്ക് അതിയായ ബഹുമാനം ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാൻ തനിക്ക് ആകില്ല എന്ന് ഹർഷ പട്ടേൽ പറഞ്ഞു. ധോണി പഞ്ചാബിബെതിരെ ഒമ്പതാമനായാണ് ഇറങ്ങിയത്. ഇറങ്ങിയ ആദ്യ പന്തിൽ തന്നെ പുറത്തായത് ധോണിയുടെ ആരാധകർക്ക് വലിയ നിരാശ നൽകിയിരുന്നു‌.

ഈ സീസൺ IPL-ൽ ആദ്യമായി ധോണി ഔട്ട് ആയി

അവസാനം എംഎസ് ധോണി ഔട്ടായി. ഈ ഐപിഎല്ലിൽ ഇന്ന് ആദ്യമായാണ് ധോണി ഔട്ടായത്. ഇതുവരെ ഈ സീസണിൽ ധോണി ഔട്ട് ആയിട്ടുണ്ടായിരുന്നില്ല. ഇന്ന് പഞ്ചാബിന് എതിരായ മത്സരത്തിൽ അവസാന പന്തിൽ ഒരു രണ്ട് ഓടവെ റണ്ണൗട്ട് ആയാണ് ധോണി പുറത്തായത്. ഇതിനു മുമ്പ് നടന്ന ഒമ്പത് മത്സരങ്ങളിലും ധോണി പുറത്തായിരുന്നില്ല.

ഇന്ന് 11 പന്തൽ പതിനാല് റൺസ് എടുത്താണ് ധോണി പുറത്തായത്. ഇതിനുമുമ്പ് ബാറ്റ് കിട്ടിയ 7 മത്സരങ്ങളിലും ധോണി നോട്ടൗട്ട് ആയിരുന്നു. ഡൽഹി ക്യാപിറ്റൽസിന് എതിരെ 37 റൺസ് എടുത്ത് നോട്ടൗട്ട്, സൺറൈസസിനും കൊൽക്കത്തക്കും എതിരെ ഓരോ റൺസ് എടുത്ത് നോട്ടൗട്ട്, മുംബൈ ഇന്ത്യൻസിനെതിരെ 20 റൺസ് എടുത്തു നോട്ടൗട്ട്് ലക്നോനെതിരെ ഒരു മത്സരത്തിൽ 28 റൺസും ഒരു മത്സരത്തിൽ നാല് റൺസും എടുത്തു നോട്ടൗട്ട്, അവസാന മത്സരത്തിൽ സൺറൈസസിനെതിരെ നാല് റൺസ് എടുത്ത് നോട്ടൗട്ട് ഇങ്ങനെയായിരുന്നു ധോണിയുടെ ഇതിനു മുന്നേയുള്ള ഇന്നിങ്സുകൾ.

ധോണിയുടെ ഈ ഐപിഎലല്ലിലെ ശരാശരി ഇപ്പോൾ 110 ആണ്.

ക്യാപ്റ്റൻസി ഇല്ലെങ്കിലും ധോണി ക്യാപ്റ്റൻ ആണ് എന്ന് ബ്രെറ്റ് ലീ

എം എസ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റനെ പോലെയം തന്നെ ആണെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ധോണിക്ക് ക്യാപ്റ്റൻ എന്ന ബാഡ്ജ് വേണ്ട ക്യാപ്റ്റൻ ആകാൻ എന്നും ബ്രെറ്റ് ലീ പറയുന്നു.

“അദ്ദേഹത്തിന് ക്യാപ്റ്റൻസി ബാഡ്ജ് ലഭിച്ചില്ലെങ്കിലും, എന്തുതന്നെയായാലും, അവൻ എപ്പോഴും ഒരു ക്യാപ്റ്റനായിരിക്കും.
ഞാൻ ഇത് വളരെ ബഹുമാനത്തോടെയാണ് പറയുന്നത്, ഇപ്പോൾ കളിക്കുന്ന കുട്ടികളിൽ പലർക്കും അവൻ ഒരു ഫാദർ ഫിഗർ ആണ്. എല്ലാവരും അവനെ സ്നേഹിക്കുന്നു, ജനക്കൂട്ടം അവനെ സ്നേഹിക്കുന്നു. അവൻ ഇപ്പോഴും കളി നിയന്ത്രിക്കുന്നു.” ബ്രെറ്റ് ലീ ധോണിയെ കുറിച്ച് പറഞ്ഞു.

“ധോണി ഏറ്റവും മികച്ച സ്ഥലത്താണെന്ന് തോന്നുന്നു. അവൻ സ്റ്റമ്പിന് പിന്നിലുണ്ട്, പന്ത് എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി അവിടെ നിന്ന് മനസ്സിലാക്കുന്നു, ഫീൽഡ് അറിയുന്നു. അവൻ ഇത്രയും വർഷമായി അത് ചെയ്തു, തീർച്ചയായും, അവൻ ഇപ്പോഴും നിയന്ത്രിക്കുന്നു.” ബ്രെറ്റ് ലീ പറഞ്ഞു.

IPL-ൽ 150 വിജയങ്ങൾ, ചരിത്രം കുറിച്ച് ധോണി

IPL ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ 150 വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി എംഎസ് ധോണി. ഇന്നലെ ആണ് ധോണി ഒരു പുതിയ ഐപിഎൽ റെക്കോർഡ് എഴുതി ചേർത്തത്. ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സിനെ 78 റൺസിന് തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സിനായിരുന്നു.

2008-ലെ ഉദ്ഘാടന പതിപ്പ് മുതൽ IPLന്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലിൽ ആകെ 259 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റനുമാൺ 42-കാരൻ. .150 വിജയങ്ങളിൽ 133 വിജയങ്ങളും ക്യാപ്റ്റനെന്ന റോളിൽ ആയിരുന്നു. അതും ഒരു റെക്കോർഡ് ആണ്.

ഐ പി എല്ലിൽ വിജയങ്ങൾ:
1. MS Dhoni – 150

2. Ravindra Jadeja – 133

3. Rohit Sharma – 133

4. Dinesh Karthik – 125

5. Suresh Raina – 122

ധോണിക്ക് ശേഷമുള്ള ഏറ്റവും നല്ല ഇന്ത്യൻ ക്യാപ്റ്റൻ ആയി സഞ്ജു മാറാം – ഹർഭജൻ

ധോണി കഴിഞ്ഞാൽ ഇന്ത്യയുടെ ഒരു വലിയ ക്യാപ്റ്റനായി മാറാൻ പോകുന്നത് സഞ്ജു സാംസൺ ആണെന്ന് ഹർഭജൻ സിംഗ്. സഞ്ജു സാംസനെ വീണ്ടും പ്രശംസിച്ച ഹർഭജൻ ഇന്ത്യൻ ടീമിൽ സഞ്ജു തീർച്ചയായും ഉണ്ടാകണമെന്ന് പറഞ്ഞു. ഇപ്പോഴുള്ള വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും നന്നായി കളിക്കുന്നത് സഞ്ജുവാണ് അതുകൊണ്ടുതന്നെ സഞ്ജു ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആകണമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിന്റെ ക്യാപ്റ്റൻസി താൻ അവസാന വർഷങ്ങളിൽ നിരീക്ഷിക്കുന്നുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണ്. ധോണിക്ക് ശേഷം ഇന്ത്യക്ക് ഒരു മികച്ച ക്യാപ്റ്റനെ ലഭിക്കുന്നത് സഞ്ജുവിലൂടെ ആകും. സഞ്ജുവിനെ ഒരു ക്യാപ്റ്റൻ ആയി ഇന്ത്യ വളർത്തിയെടുക്കണം. ഹർഭജൻ പറഞ്ഞു.

അദ്ദേഹം നേരത്തെ ട്വിറ്ററിലും സമ്മാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. സഞ്ജുവിനെ രോഹിത് ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അതാണ് സ്റ്റാർ സ്പോർട്സിൽ അദ്ദേഹം വീണ്ടും ആവർത്തിച്ചത്. സഞ്ജുവിന് സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാനാകും. വെസ്റ്റിൻഡീസിലെയും അമേരിക്കയിലെയും പിച്ചുകള്‍ ഡബിൾ പേസിഡ് ആണ്. അവിടെ സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താകും. ഹർഭജൻ പറഞ്ഞു.

https://twitter.com/Aakash6677/status/1784386438634860597?s=19

മുൻ ഇന്ത്യൻ താരം സിദ്ധുവും സഞ്ജു ടീമിൽ ഉണ്ടാകണം എന്നു പറഞ്ഞു. സിദ്ദുവും ഹർഭജനും ചേർന്നുള്ള ചർച്ചയിലായിരുന്നു സഞ്ജുവിന് വേണ്ടി ഇരുവരും വാദിച്ചത്. ഇന്നലെ സഞ്ജു സാംസൺ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരെ 73 റൺസുമായി ടീമിനെ വിജയിപ്പിച്ചിരുന്നു.

കാർത്തികിനെ ലോകകപ്പിന് കൊണ്ടു പോകുന്നെങ്കിൽ ധോണിയെയും കൊണ്ടുപോകു, പരിഹസിച്ച് സെവാഗ്

കാർത്തിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്ന് വാർത്തകളെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സെവാഗ്. നിലവിലെ ഫോം കാരണം അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കിൽ എംഎസ് ധോണിയെയും പരിഗണിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

“ദിനേഷ് കാർത്തിക് ലോകകപ്പിനായി തയ്യാറാണ് എന്ന് ഒരു പ്രസ്താവന നടത്തി. എന്നാൽ അതിനർത്ഥം അദ്ദേഹം ലോകകപ്പ് ഇലവൻ്റെയോ ലോകകപ്പ് ടീമിൻ്റെയോ ഭാഗമാകണമെന്നല്ല.” പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ സെവാഗ് പറഞ്ഞു. .

“അദ്ദേഹം നന്നായി കളിച്ചു എന്നതിൽ സംശയമില്ല, പക്ഷേ എംഎസ് ധോണിയും നന്നായി കളിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ ദിനേഷ് കാർത്തിക്കിനെ എടുക്കുകയാണെങ്കിൽ നിങ്ങൾ ധോണിയെയും കൊണ്ടുപോകണം. ഇന്ത്യ നേടിയ ആദ്യ ടി20 ലോകകപ്പിൽ ഇരുവരും ഉണ്ടായിരുന്നു. അതിനാൽ ആ ലോജിക്കനുസരിച്ച്, അവരെ വീണ്ടും എടുക്കുക, അങ്ങനെ നമുക്ക് വീണ്ടും ലോകകപ്പ് നേടാം.” സെവാഗ് പരിഹസിച്ചു.

ധോണിയുടെ പരിക്ക് മാറിയില്ല, അതാണ് കുറച്ച് മാത്രം ബാറ്റ് ചെയ്യുന്നത്

കഴിഞ്ഞ വർഷത്തെ ഐപിഎൽ അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ ധോണിയുടെ കാൽമുട്ടിൻ്റെ പ്രശ്‌നം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കോച്ച് ഫ്ലെമിംഗ്. കാൽമുട്ടിന്റെ അസുഖം മാറിവരുന്നെ ഉള്ളൂ. ഇതാണ് ധോണി അധികനേരം ബാറ്റു ചെയ്യാത്തത് എന്നും ഫ്ലെമിംഗ് പറഞ്ഞു.

“ധോണു എന്താണ് ചെയ്യുന്നതെന്ന് കാണുന്നതിൽ ടീം അതിശയിക്കുന്നില്ല. പ്രീ-സീസണിൽ അദ്ദേഹം ഇത്തരം പ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടായിരുന്നു. അവൻ്റെ കാൽമുട്ടിലെ പരിക്ക് ഇപ്പോഴും സുഖം പ്രാപിക്കുകയാണ്. എല്ലാവരും അവനെ കൂടുതൽ സമയം കാണാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് അവനെ ടൂർണമെന്റ് മുഴുവൻ ആവശ്യമുണ്ട്.” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഫ്ലെമിംഗ് പറഞ്ഞു.

“അവൻ കളിക്കുന്ന 2-3 ഓവർ കാമിയോ, അവൻ ഇപ്പോൾ ആ റോൾ ആണ് കളിക്കുന്നത്, ധോണിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് ബാറ്റിംഗ് യൂണിറ്റിലെ ബാക്കിയുള്ളവരാണ്.” ഫ്ലെമിംഗ് പറഞ്ഞു.

“ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അത്ഭുതകരമായ അന്തരീക്ഷമാണ്. അവനു ലഭിക്കുന്ന സ്നേഹത്തിൻ്റെ അളവിൽ ഞങ്ങൾ അത്ഭുതപ്പെടുന്നു. അവൻ ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.

ധോണി ബാറ്റിംഗിന് ഇറങ്ങുമ്പോൾ തന്നെ ബൗളർമാർ സമ്മർദ്ദത്തിൽ ആകുന്നു എന്ന് രാഹുൽ

എം എസ് ധോണി ബൗളർമാരെ സമ്മർദ്ദത്തിൽ ആക്കുന്നു എന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കെ എൽ രാഹുൽ. ധോണി ലഖ്നൗവിനെതിരെ 9 പന്തിൽ നിന്ന് 27 റൺസ് അടിച്ചിരുന്നു.

“ഞാൻ 160-ൽ ചെന്നൈയുടെ സ്കോർ നിൽക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അതായിരുന്നു ആഗ്രഹം. എന്നാൽ ധോണി ക്രീസിലേക്ക് വന്നു, അത് ബൗളർമാരെ സമ്മർദ്ദത്തിൽ ആക്കി. എതിർ ബൗളർമാർക്ക് എല്ലാം അദ്ദേഹത്തിനെ ഭയം ഉണ്ടാകും.” രാഹുൽ പറഞ്ഞു.

“കാണികളുടെ ആരവങ്ങൾ നമ്മുടെ യുവ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 15-20 റൺസ് ചെന്നൈക്ക് അധികമായി ലഭിച്ചു.’ രാഹുൽ പറഞ്ഞു.

ധോണി ഉണ്ടോ!! 20ആം ഓവറിൽ വെടിക്കെട്ട് ഉറപ്പ്

ഇന്ത്യൻ ഐതിഹാസിക താരം എംഎസ് ധോണി വീണ്ടും ഐപിഎല്ലിൽ ഒരു ഐതിഹാസിക പ്രകടനം കാഴ്ചവച്ചു. ഇന്ന് ലഖ്നൗവിന് എതിരെ അവസാന ഓവറുകളിൽ ഇറങ്ങി കൂറ്റനടികളാണ് ധോണി നടത്തിയത്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാനിപ്പിച്ച സ്ഥലത്ത് നിന്നായിരുന്നു ധോണി ഇന്ന് തുടങ്ങിയത് ഇന്ന് 9 ബോളുകൾ മാത്രം ബാറ്ററി ചെയ്ത ധോണി 28 റൺസുമായി പുറത്താകാതെ നിന്നു.

രണ്ട് സിക്സും മൂന്ന് ഫോറുകളും ധോണിയുടെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ധോണിയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ 172 എന്ന മാന്യമായ സ്കോർ ഉയർത്താൻ ചെന്നൈ സൂപ്പർ കിങ്സിനായി. ധോണി ഇന്ന് അവസാന ഓവറിൽ 19 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഈ സിസണിൽ ആകെ അഞ്ച് ഇന്നിംഗ്സുകൾ കളിച്ച ധോണി 8 സിക്സുകൾ അടിച്ചിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 4 പന്തിൽ നിന്ന് ധോണി 20 റൺസ് അടിച്ചിരുന്നു. അന്ന് ധോണി ഹാർദികിനെ ഹാട്രിക്ക് സിക്സ് അടിച്ചിരുന്നു.

ധോണി 20ആം ഓവറിൽ ഇതുവരെ 313 പന്തുകൾ ആണ് ഐ പി എൽ കരിയറിൽ നേരിട്ടത്. 772 റൺസ് ഈ പന്തുകളിൽ നിന്ന് ധോണി അടിച്ചു‌. 246 അണ് ധോണിയുടെ 20ആം ഓവറിലെ സ്ട്രൈക്ക് റേറ്റ്. 65 സിക്സുകൾ ധോണി 20ആം ഓവറിൽ അടിച്ചു. ഇതും ഒരു റെക്കോർഡ് ആണ്.

Exit mobile version