എട്ട് വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, കളി തടസ്സപ്പെടുത്തി മഴ

ബംഗ്ലാദേശിനെതിരെ വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് എടുക്കാമെന്ന അഫ്ഗാനിസ്ഥാന്റെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി മഴ. 88/5 എന്ന നിലയില്‍ ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ച ശേഷം അധികം വൈകാതെ മഹമ്മദുള്ളയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡ് നൂറ് കടന്നതേയുള്ളുവായിരുന്നു. ടീമിന്റെ ഏക പ്രതീക്ഷയായ മോമിനുള്‍ ഹക്ക് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ മെഹ്ദി ഹസനെ ഖൈസ് അഹമ്മദ് പുറത്താക്കി. മോമിനുള്‍ ഹക്ക് 52 റണ്‍സ് നേടിയാണ് പുറത്തായത്.

52 ഓവറില്‍ 146/8 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ സ്കോറിന് 196 റണ്‍സ് പിന്നിലായി നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. 13 റണ്‍സുമായി മൊസ്ദേക്ക് ഹൊസൈനും റണ്ണൊന്നുമെടുക്കാതെ തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രം: മോമിനുള്‍ ഹക്ക്

ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെയ്പില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രമാണെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശിന്റെ മോമിനുള്‍ ഹക്ക്. 2 മണിയ്ക്ക് പരിശീലനമുള്ളതിനാല്‍ 1.30 പള്ളിയിലെത്തി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനായിരുന്നു തീരുമാനമെന്നും എന്നാല്‍ റിയാദ് മഹമ്മദുള്ളയുടെ പത്രസമ്മേളനം കാരണം തങ്ങള്‍ അവിടെയെത്തുവാന്‍ വൈകുകയായിരുന്നുവെന്ന് മോമിനുള്‍ ഹക്ക് പറഞ്ഞു.

ഡ്രെസ്സിംഗ് റൂമിലും അല്പ സമയം ഫുട്ബോള്‍ തങ്ങള്‍ കളിക്കുന്ന ശീലമുണ്ടെന്നും അതും വൈകുന്നതിനു കാരണമായി എന്ന് പറഞ്ഞു. തങ്ങള്‍ പള്ളിയിലെത്തുമ്പോള്‍ ഏവരും കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. പള്ളിയില്‍ നിന്ന് പുറത്തേക്ക് ഓടി വന്ന ഒരു സ്ത്രീ അകത്തേക്ക് പോകരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പുറത്ത് കാറിന്റെയുള്ളില്‍ നിന്ന് ഒരു സ്ത്രീയും ഉച്ചത്തില്‍ ഞങ്ങളോട് അകത്ത് വെടിവെയ്പ് നടക്കുകയാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് നമുക്ക് മനസ്സിലായതെന്നും മോമിനുള്‍ വ്യക്തമാക്കി.

അഞ്ച് മിനുട്ട് മുമ്പ് തങ്ങളവിടെ എത്തിയിരുന്നുവെങ്കില്‍ പള്ളിയ്ക്കകത്ത് തങ്ങള്‍ കടന്നേനെയെന്നും ചിലപ്പോള്‍ മരണപ്പെടുന്നവരില്‍ തങ്ങളും ഉണ്ടാകുമായിരുന്നുവെന്നും മോമിനുള്‍ പറഞ്ഞു. പള്ളിയില്‍ തങ്ങള്‍ സ്വാഭാവികമായും അവസാന നിരക്കാരായി ഇരുന്നേനെയെന്ന് പറഞ്ഞ മോമിനുള്‍ അക്രമി പുറകില്‍ നിന്നാണ് എത്തി നിറയൊഴിക്കുന്നത് ആരംഭിച്ചതെന്നത് കണക്കിലെടുക്കുമ്പോള്‍ തങ്ങള്‍ രക്ഷപ്പെടുവാന്‍ സാധ്യതയില്ലായിരുന്നുവെന്നും സമ്മതിച്ചു.

തലേന്ന് തീരുമാനിച്ചത് പള്ളിയില്‍ പോയി വന്ന് ഉച്ചഭക്ഷണം കഴിക്കാമെന്നായിരുന്നു. എന്നാല്‍ അതും എന്തോ കാരണവശാല്‍ നടക്കാതെ ഞങ്ങള്‍ ഉച്ച ഭക്ഷണം നേരത്തെ കഴിക്കുകയായിരുന്നു. ഇതെല്ലാം രക്ഷപ്പെടുവാനുള്ള ഒരു നിമിത്തം ആവുകയായിരുന്നുവെന്നും മോമിനുള്‍ ഹക്ക് പറഞ്ഞു.

കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം

രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം രാജ്ഷാഹി കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ 117/9 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന നേടിയത്. ലക്ഷ്യം 7 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്നു.

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവാണ് ഖുല്‍നെ തകര്‍ത്തെറിഞ്ഞത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 23 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കി ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവീദ് മലന്‍ 22 റണ്‍സ് നേടി.

മെഹ്ദി ഹസന്‍ അര്‍ദ്ധ ശതകവും മോമിനുള്‍ ഹക്ക് 44 റണ്‍സും നേടി രാജ്ഷാഹി കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇസ്രു ഉഡാനയാണ് കളിയിലെ താരം.

ആദ്യ ദിവസം 300 കടന്ന് ബംഗ്ലാദേശ്, മോമിനുള്‍ ഹക്കിനു ശതകം

മോമിനുള്ള ഹക്കിന്റെ ശതകത്തിന്റെ ബലത്തില്‍ ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനെതിരെ 315 റണ്‍സ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ ആതിഥേയര്‍ക്കായി 120 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും 44 റണ്‍സുമായി ഇമ്രുല്‍ കൈസുമാണ് തിളങ്ങിയ താരങ്ങള്‍. 259/8 എന്ന നിലയില്‍ നിന്ന് 9ാം വിക്കറ്റില്‍ നയീം ഹസന്‍(24*)-തൈജുള്‍ ഇസ്ലാം(32*) എന്നിവര്‍ ചേര്‍ന്ന് നേടിയ 56 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 300 കടക്കുവാന്‍ സഹായിച്ചത്.

ഷാക്കിബ് അല്‍ ഹസന്‍ 34 റണ്‍സ് നേടി. വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ നാലും ജോമല്‍ വാരിക്കന്‍ രണ്ടും വിക്കറ്റ് നേടി. ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മോമിനുള്‍ ഹക്കിനും റഹിമിനും ശതകം, സിംബാബ്‍വേയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ആരംഭിച്ച ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 303/5 എന്ന നിലയിലാണ്. മോമിനുള്‍ ഹക്കും(161), മുഷ്ഫിക്കുര്‍ റഹിമും(111*) നേടിയ ശതകങ്ങളാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 276 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

161 റണ്‍സ് നേടി ഹക്കിനെ ചതാര പുറത്താക്കിയ ശേഷം തൈജുല്‍ ഇസ്ലാമിനെ മടക്കി കൈല്‍ ജാര്‍വിസ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. മുഷ്ഫിക്കുറിനൊപ്പെ മഹമ്മദുള്ളയാണ് ക്രീസില്‍ നില്‍ക്കുന്നത്.

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രണ്ടാം സെഷനില്‍ പൂര്‍ണ്ണാധിപത്യം

ആദ്യ സെഷനില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം വമ്പന്‍ തിരിച്ചു വരവ് നടത്തി ബംഗ്ലാദേശ്. ഓപ്പണര്‍മാരായ ഇമ്രുല്‍ കൈസ്(0), ലിറ്റണ്‍ ദാസ്(9), മുഹമ്മദ് മിഥുന്‍(0) എന്നിവരെ നഷ്ടമായി 26/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലാം വിക്കറ്റില്‍ 181 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും മുഷ്ഫിക്കുര്‍ റഹിമും കൂടി മത്സരം സിംബാബ്‍വേയില്‍ നിന്ന് തട്ടികെടുക്കുകയായിരുന്നു. ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോല്‍ ബംഗ്ലാദേശ് 207/3 എന്ന നിലയിലാണ്.

മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ദ്ധ ശതകം തികച്ച് മുഷ്ഫിക്കുറും ബാറ്റ് വീശുന്നു. 115 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയിട്ടുള്ളത്. മുഷ്ഫിക്കുര്‍ റഹ്മാന്‍ 71 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് രണ്ടും ഡൊണാള്‍ഡ് ടിരിപാനോ ഒരു വിക്കറ്റും നേടി.

സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക്

കഴിഞ്ഞ ദിവസം അയര്‍ലണ്ടിനെതിരെ ബംഗ്ലാദേശ് എ ടീമില്‍ ഇടം പിടിച്ച മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍ എന്നിവരെ വിന്‍ഡീസിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അയര്‍ലണ്ട് എയ്ക്കെതിരെ മോമിനുള്‍ ഹക്ക് ഏകദിനത്തിലും സൗമ്യ സര്‍ക്കാര്‍ ടി20യിലും ടീമിന്റെ ക്യാപ്റ്റന്മാരായി ചുമതല വഹിക്കും.

മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം മഷ്റഫേ മൊര്‍തസ, നസ്മുള്‍ ഹൊസൈന്‍, അനമുള്‍ ഹക്ക് എന്നിവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനു പകരമാണ് ഇരുവരും ടി20 സ്ക്വാഡിലേക്ക് എത്തുന്നത്. ഇന്ന് തന്നെ സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക് യാത്രയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബംഗ്ലാദേശ് എ ടീമില്‍ ഇടം പിടിച്ച് മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍

അയര്‍ലണ്ട് എ-യ്ക്കെതിരെ ഓഗസ്റ്റ് ഒന്നിനു ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ മോമിനുള്‍ ഹക്കു് ബംഗ്ലാദേശ് എ ടീമിനെ നയിക്കും. ടീമില്‍ ഇടം പിടിച്ച സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശ് എയുടെ ടി20 മത്സരങ്ങളില്‍ ടീമിനെ നയിക്കും. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച താരമാണ് മോമിനുള്‍. എന്നാല്‍ അവിടെ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ താരത്തിനായില്ല.

അതേ സമയം സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിനായി 2018ല്‍ ഒരേ ഒരു ടി20 മത്സരം മാത്രമേ കളിച്ചിട്ടുള്ളു. ഫോം നഷ്ടമായ താരത്തിനു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുവാനുള്ള അവസരമാണ് അയര്‍ലണ്ടിനെതിരെ ലഭിക്കുക.

സ്ക്വാഡ്: സൗമ്യ സര്‍ക്കാര്‍, നസ്മുള്‍ ഹുസൈന്‍ ഷാന്റോ, ഫസല്‍ മഹമൂദ് റബ്ബി, മോമിനുള്‍ ഹക്കി, അഫിഫ് ഹൊസൈന്‍, സയ്യദ് ഖലീദ് അഹമ്മദ്, ഷരീഫുള്‍ ഇസ്ലാം, അല്‍ അമീന്‍(ജൂനിയര്‍), സാക്കിര്‍ ഹസന്‍, നയീം ഹസന്‍, സന്‍സുമല്‍ ഇസ്ലാം, ഖുവാസി നുറൂള്‍ ഹസന്‍ സോഹന്‍. ഷൈഫ് ഉദ്ദീന്‍, മിസ്നാര്‍ റഹ്മാന്‍, സൈഫ് ഹസന്‍, ടാസ്കിന്‍ അഹമ്മദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചിറ്റഗോംഗ് ടെസ്റ്റ് സമനിലയില്‍, ഇരു ഇന്നിംഗ്സുകളിലും ശതകങ്ങളുമായി മോമിനുള്‍ ഹക്ക്

മോമിനുള്‍ ഹക്കും ലിറ്റണ്‍ ദാസും ബംഗ്ലാദേശിനായി പൊരുതിയപ്പോള്‍ ചിറ്റഗോംഗ് ടെസ്റ്റ് സമനിലയിലായി. ഒരു ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ ആദ്യ ബംഗ്ലാദേശ് താരമായി മാറുകയായിരുന്നു 105 റണ്‍സ് നേടി പുറത്താകുമ്പോള്‍ മോമിനുള്‍ ഹക്ക്. ഒപ്പം ലിറ്റണ്‍ ദാസും(94) പൊരുതിയപ്പോള്‍ ലങ്കയോട് തോല്‍വി വഴങ്ങില്ല എന്ന് ബംഗ്ലാദേശ് ഉറപ്പാക്കി.

200 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ലങ്കയ്ക്കെതിരെ 81/3 എന്ന നിലയിലേക്ക് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നിരുന്നു. നാലാം വിക്കറ്റില്‍ 180 റണ്‍സാണ് മോമിനുള്‍-ലിറ്റണ്‍ ദാസ് കൂട്ടുകെട്ട് നേടിയത്. 105 റണ്‍സ് നേടിയ മോമിനുളിനെ ധനന്‍ജയ ഡിസില്‍വയാണ് പുറത്താക്കിയത്. ഏറെ വൈകാതെ ലിറ്റണ്‍ ദാസിനെ രംഗന ഹെരാത്ത് പുറത്താക്കി. എന്നാല്‍ മഹമ്മദുള്ളയും(28*), മൊസ്ദൈക്ക് ഹൊസൈനും(8*) കൂടുതല്‍ നഷ്ടമില്ലാതെ അഞ്ചാം ദിവസം അവസാനിപ്പിക്കുവാന്‍ ബംഗ്ലാദേശിനെ സഹായിച്ചു. രണ്ടാം ഇന്നിംഗ്സില്‍ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 307/5 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്.

ലങ്കയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ ഹെരാത്ത് രണ്ടും ധനന്‍ജയ ഡി സില്‍വ, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

ബംഗ്ലാദേശ്: 513, 307/5
ശ്രീലങ്ക: 713/9

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചിറ്റഗോംഗും ശതകവും പിന്നെ മോമിനുള്‍ ഹക്കും

മോമിനുള്‍ ഹക്ക് ഇന്ന് ശ്രീലങ്കയ്ക്കെതിരെ നേടിയത് തന്റെ അഞ്ചാം ശതകമാണ്. ഇന്നത്തേതുള്‍പ്പെടെ മോമിനുള്‍ ഹക്ക് നേടിയ അഞ്ച് ശതകങ്ങളില്‍ നാലും നേടിയത് ചിറ്റഗോംഗിലാണെന്ന പ്രത്യേകതയുണ്ട്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 175 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ് ബംഗ്ലാദേശിന്റെ ബാറ്റ്സ്മാന്‍. മികച്ച നിലയില്‍ ഒന്നാം ദിവസം അവസാനിപ്പിക്കാമെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ക്ക് സുരംഗ ലക്മല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടി നല്‍കിയെങ്കിലും ശക്തമായ നിലയില്‍ തന്നെയാണ് ആതിഥേയര്‍.

വേഗതയേറിയ ശതകമാണ് ഇന്ന് മോമിനുള്‍ ഹക്ക് നേടിയത്. 96 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ബംഗ്ലാദേശ് താരം നേടുന്ന വേഗതയേറിയ രണ്ടാമത്തെ ശതകമാണ് ഇന്ന് താരം സ്വന്തമാക്കിയത്. 94 പന്തില്‍ നിന്ന് 2010ല്‍ ഇംഗ്ലണ്ടിനെതിരെ തമീം ഇക്ബാല്‍ ആണ് ഇപ്പോളും വേഗതയേറിയ ശതകത്തിനുടമയായ ബംഗ്ലാദേശ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോമിനുള്‍ ഹക്കിനു ശതകം, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ശ്രീലങ്ക

ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. മോമിനുള്‍ ഹക്ക്, മുഷ്ഫികുര്‍ റഹിം എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 236 റണ്‍സാണ് നേടിയത്. എന്നാല്‍ ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ 84ാം ഓവര്‍ എറിഞ്ഞ സുരംഗ ലക്മല്‍ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മുഷ്ഫികുര്‍ റഹിമിനെയും ലിറ്റണ്‍ ദാസിനെയും മടക്കി അയയ്ച്ചതോടെ ശ്രീലങ്കയ്ക്കും ആശ്വസിക്കാന്‍ വകയുണ്ടാവുകയായിരുന്നു. 356/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് പൊടുന്നനെ 356/4 എന്ന നിലയിലേക്ക് വീണത്.

പുറത്തായ ബാറ്റ്സ്മാന്മാരായ തമീം ഇക്ബാലും(52), ഇമ്രുല്‍ കൈസും(40) മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 53 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തമീം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. തമീമിനു പകരം ക്രീസിലെത്തിയ മോമിനുളും അതേ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ കുതിച്ചു. ഇമ്രുല്‍ കൈസ് പുറത്താകുമ്പോള്‍ 120 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 120/2 എന്ന നിലയില്‍ ലഞ്ചിനു ബംഗ്ലാദേശ് പിരിയുകയായിരുന്നു.

പിന്നീടുള്ള രണ്ട് സെഷനുകളിലും ബംഗ്ലാദേശിന്റെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 92 റണ്‍സ് നേടിയ മുഷ്ഫികുര്‍ ആദ്യ ദിവസം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് പുറത്തായത്. 175 റണ്‍സ് നേടിയ മോമിനുള്‍ ഹക്കിനൊപ്പം 9 റണ്‍സുമായി ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version