മലയാളി താരം മുഹമ്മദ് സലാ ബെംഗളൂരു എഫ് സിയിലേക്ക്

മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം. പഞ്ചാബ് എഫ് സിയുടെ താരമായിരുന്ന സലായെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാറിൽ ആകും സലാ ബെംഗളൂരു എഫ് സിയിൽ എത്തുന്നത്.

അവസാന രണ്ടു സീസണായി മൊ സലാ പഞ്ചാബ് എഫ് സിക്ക് ഒപ്പം ആയിരുന്നു. അവരുടെ പ്രൊമോഷനിലും വലിയ പങ്കുവഹിച്ചിരുന്നു. അതിനു മുമ്പ് ശ്രീനിധി ഡെക്കാന്റെ താരമായിരുന്നു.

മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗോകുലം കേരളക്കായി കളിച്ചിട്ടുള്ള താരമാണ് സലാ. കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു അന്ന് സലാഹ്. 27കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

മൊ സലായ്ക്ക് ഗ്രൂപ്പിലെ അവസാന മത്സരവും പ്രീക്വാർട്ടറും നഷ്ടമാകും

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ ഈജിപ്തിന് തിരിച്ചടി. അവരുടെ പ്രധാന താരങ്ങളിൽ ഒരാളായ മുഹമ്മദ് സലായ്ക്ക് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും എന്ന് ഈജിപ്ത് അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ഒപ്പം പ്രീക്വാർട്ടറിൽ എത്തുക ആണെങ്കിൽ ആ മത്സരവും സലാക്ക് നഷ്ടമാകും. ഘാനക്ക് എതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ഇടയിലാണ് സലായ്ക്ക് പരിക്കേറ്റത്.2-2ന് അവസാനിച്ച മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് സലാ പരിക്കേറ്റ് കളം വിട്ടത്.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഈജിപ്ത് ഇപ്പോൾ പരുങ്ങലിലാണ്. അവസാന മത്സരത്തിൽ അവർ കാബി വെർദെയെ തോല്പിക്കേണ്ടി വരും.

മുഹമ്മദ് സലായുടെ ഇരട്ട ഗോൾ! ലിവർപൂൾ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ലിവർപൂളിന് മികച്ച വിജയം. ഇന്ന് ഈജിപ്ഷൻ താരം മുഹമ്മദ് സലായുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ലിവർപൂൾ ബ്രെന്റ്ഫോഡിനെ പരാജയപ്പെടുത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ ഡാർവിൻ നൂനിയസ് രണ്ടുതവണ ഗോൾ നേടിയെങ്കിലും ആ രണ്ടു ഗോളും നിഷേധിക്കപ്പെട്ടു. 22 മിനിറ്റിലും 27 മിനിറ്റിലും ആയിരുന്നു നൂനിയസ് പന്ത് വലയിൽ എത്തിച്ചത്.

ഇതു കഴിഞ്ഞ് 39 മിനിറ്റിൽ ആണ് മുഹമ്മദ് സല ലിവർപൂളിന് ലീഡ് നൽകിയത്. ഈ ഗോൾ അസിസ്റ്റ് ചെയ്തത് ഡാർവിൻ നൂനിയസ് ആയിരുന്നു. രണ്ടാം പകുതിയിൽ സിമിക്കാസിന്റെ അസിസ്റ്റിൽ മുഹമ്മദ് സല തന്റെ രണ്ടാം ഗോൾ നേടി ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു‌. സലായുടെ ഈ സീസണിലെ പത്താം പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. അവസാനം ജോടയും ലിവർപൂളിനായി ഗോൾ നേടി.

ഈ വിജയത്തോടെ ലിവർപൂൾ 12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

മാജിക് തുടർന്ന് സലാ!!! ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ലിവർപൂൾ

പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച് സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം ആറു ആക്കി കുറക്കാൻ ലിവർപൂളിന് ആയി. അലക്‌സാണ്ടർ അർണോൾഡ്, ആൻഡ്രൂ റോബർട്ട്സൻ തുടങ്ങി പലർക്കും വിശ്രമം നൽകിയാണ് ലിവർപൂൾ ഇറങ്ങിയത്. 70 ശതമാനം പന്ത് ലിവർപൂൾ കൈവശം വച്ച മത്സരത്തിൽ അവർ 29 ഷോട്ടുകൾ ആണ് ഉതിർത്തത്. ആൻഫീൽഡിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ഡീൻ സ്മിത്തിന്റെ ടീമിന് ആയത് അത്ഭുതം തന്നെയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ നേടാൻ ആവാതിരുന്നതോടെ ലിവർപൂൾ നിരാശ കാണികളിൽ പ്രകടമായി.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സെർജന്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലോസ് റാച്ചിറ്റ ലിവർപൂളിനെ ഞെട്ടിച്ചു. ഗോൾ വഴങ്ങിയതോടെ ഗോൾ നേടാൻ ആയി ലിവർപൂൾ ശ്രമങ്ങൾ. 64 മത്തെ മിനിറ്റിൽ റോബർട്ട്സിന് പകരക്കാനായി ഇറങ്ങിയ സിമിക്കാസിന്റെ ഹെഡറിൽ നിന്നു ഗോൾ കണ്ടത്തിയ ഓവർ ഹെഡ് കിക്കിലൂടെ സാദിയോ മാനെ ലിവർപൂളിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ഗോൾ കീപ്പർ ആലിസന്റെ പാസിൽ നിന്നു പന്ത് അതിമനോഹരമായി തന്റെ കാലിലാക്കിയ മുഹമ്മദ് സലാഹ് ഗോൾ നേടിയതോടെ ലിവർപൂൾ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. സലാഹിന്റെ 150 മത്തെ ലിവർപൂൾ ഗോൾ ആയിരുന്നു ഇത്. ജോർദൻ ഹെന്റെഴ്‌സന്റെ പാസിൽ നിന്നു തന്റെ ആദ്യ ലിവർപൂൾ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ലിവർപൂൾ ജയം ഉറപ്പിക്കുക ആയിരുന്നു.

ആദ്യം സലയുടെ വണ്ടർ ഗോൾ, പിന്നെ പരിക്ക്, ലിവർപൂളിനും ഈജിപ്തിനും തിരിച്ചടി

ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള യോഗ്യത മത്സരത്തിൽ ഈജിപ്തിന് വേണ്ടി കളിക്കുമ്പോൾ ലിവർപൂൾ താരം സലക്ക് പരിക്ക്. ഈജിപ്ത് 4-1ന് ജയിച്ച മത്സരത്തിൽ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേയാണ് പരിക്കേറ്റ സല പുറത്തുപോയത്. താരത്തിന്റെ മസിലിനാണ് പരിക്കേറ്റത്. പരിക്കിന്റെ വ്യപ്തി ഇതുവരെ ഈജിപ്ത് പുറത്തുവിട്ടിട്ടില്ല.  മത്സരത്തിൽ സല കോർണർ കിക്കിൽ നിന്ന് നേരിട്ട് ഈജിപ്തിന് വേണ്ടി ഗോൾ നേടിയിരുന്നു.

സ്വാസിലാൻഡിനെതിരെ ഈജിപ്ത് മത്‌സരം 4-1ന് ജയിച്ചിരുന്നു. ലിവർപൂളിന് വേണ്ടി ഈ സീസണിൽ ഫോമിൽ എത്താൻ വിഷമിക്കുന്ന സല ഗോൾ കണ്ടെത്തിയത് ലിവർപൂൾ ആരാധകർക്ക് ആശ്വാസം ആയെങ്കിലും സലയുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാണ്. ഈജിപ്തിന്റെ അടുത്ത മത്സരം ഈ മാസം 16ന് ടുണീഷ്യയുമായിട്ടാണ്. മത്സരം ശേഷം സലയുടെ പരിക്ക് അത്ര ഗുരുതരമാവില്ലെന്ന് ഈജിപ്ത് സഹ പരിശീലകൻ ഹാനി റംസി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ലിവർപൂളിൽ കരാർ പുതുക്കി സലാ

ലിവർപൂൾ താരം മുഹമ്മദ് സലാ ലിവർപൂളുമായുള്ള കരാർ നീട്ടി. നീണ്ട അഞ്ചുവർഷത്തേക്കാണ് താരം കരാർ നീട്ടിയത്. പുതിയ കരാർ പ്രകാരം 2023 വരെ സലാ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ ലിവർപൂൾ തീരുമാനിച്ചത്. താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാമെന്ന വമ്പൻ ക്ലബ്ബുകളുടെ മോഹങ്ങൾക്ക് തിരിച്ചടിയാവും സലായുടെ പുതിയ കരാർ.

കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി എല്ലാ മത്സരങ്ങളിലും കൂടി സലാ 44 ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. പി.എഫ്.എ അവാർഡ് അടക്കം നിരവധി അവാർഡുകളും താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ്  ഫൈനലിൽ സലാ എത്തിച്ചെങ്കിലും പരിക്കുമൂലം താരത്തിന് ഫൈനൽ പൂർത്തിയാക്കാനായിരുന്നില്ല. ഈജിപ്തിന്റെ കൂടെ ലോകകപ്പിൽ കളിച്ചെങ്കിലും ലിവർപൂളിലെ തന്റെ ഫോം റഷ്യയിൽ എടുക്കാൻ താരത്തിനായിരുന്നില്ല. ഈജിപ്ത് ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version