ഇന്ത്യയെ നയിച്ച ഏറ്റവും പ്രായമേറിയ നായകനും ധോണി

ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ച ഏറ്റവും പ്രായമേറിയ നായകനെന്ന ബഹുമതി ഇനി ധോണിയ്ക്ക് സ്വന്തം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതോടെയാണ് ഈ നേട്ടം എംഎസ് ധോണി സ്വന്തമാക്കുന്നത്. 37 വയസ്സും 80 ദിവസവും പ്രായമുള്ള ധോണി ഇന്ത്യയെ നയിക്കുന്ന 200 ാമത്തെ മത്സരം കൂടിയാണ് ഇന്നത്തേത്.

36 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 1999ല്‍ ഇന്ത്യയെ നയിക്കുക വഴി മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലായിരുന്നു ഈ നേട്ടം ഇതുവരെ കുറിക്കപ്പെട്ടിരുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി കേരളം, ജലജ് സക്സേന 100*

ജലജ് സക്സേനയുടെ ശതകവും അവസാന ഓവറുകളിലെ ഭേദപ്പെട്ട ബാറ്റിംഗും കേരളത്തിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. അവസാന 21 ഓവറുകളില്‍ 127 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 100 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍(34), മുഹമ്മദ് അസ്ഹറു്ദീന്‍(28) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ 29 ഓവറില്‍ നിന്ന് 108/2 എന്ന നിലയില്‍ കേരളം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് കേരളം ബംഗാളിനെതിരെ നേടിയത്. ബംഗാള്‍ നിരയില്‍ മനോജ് തിവാരി, സയന്‍ ഘോഷ് എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version