തന്റെ ഏറ്റവും മികച്ച സ്പെൽ, പ്ലേയര്‍ ഓഫ് ദി മാച്ചിലെ പുരസ്കാരം ഗ്രൗണ്ട്സ്മാന്മാര്‍ക്ക് നൽകി മൊഹമ്മദ് സിറാജ്

ഏഷ്യ കപ്പിലെ ഇന്ത്യയുടെ തകര്‍പ്പന്‍ കിരീട വിജയത്തിന്റെ ശില്പി മൊഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയ താരത്തിന്റെ മികവിൽ ഇന്ത്യ ശ്രീലങ്കയെ 50 റൺസിന് എറി‍ഞ്ഞൊതുക്കിയപ്പോള്‍ താരത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരമായി ലഭിച്ച തുക ഗ്രൗണ്ട്സ്മാന്മാര്‍ക്ക് നൽകുകയാണെന്ന് സിറാജ് വെളിപ്പെടുത്തി.

അവരില്ലായിരുന്നുവെങ്കിലും ഈ ടൂര്‍ണ്ണമെന്റ് നടക്കിലായിരുന്നവെന്നും അതിനാൽ ഇതിനവര്‍ അര്‍ഹരാണെന്നും സിറാജ് വ്യക്തമാക്കി. താന്‍ ഏറെ നാളായി മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മിലുള്ള മികച്ച ബോണ്ടിംഗ് ടീമിന് കരുത്തേകുന്നുണ്ടെന്നും സിറാജ് കൂട്ടിചേര്‍ത്തു. തന്റെ ഏറ്റവും മികച്ച സ്പെല്‍ ആണ് ഇതെന്നും സിറാജ് പറഞ്ഞു.

ന്യൂസിലാണ്ട് ഖലാസ്, 62 റൺസിന് പുറത്ത്

ന്യൂസിലാണ്ടിനെതിരെ 263 റൺസ് ലീഡ് നേടി ഇന്ത്യ. മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും തകര്‍ത്താടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 62 റൺസിൽ അവസാനിക്കുകയായിരുന്നു. 17 റൺസ് നേടിയ കൈൽ ജാമിസൺ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്കായി അശ്വിന്‍ നാലും സിറാജ് മൂന്നും അക്സര്‍ പട്ടേൽ രണ്ടും വിക്കറ്റാണ് നേടിയത്. ജയന്ത് യാദവ് ഒരു വിക്കറ്റും നേടി. 28.1 ഓവര്‍ മാത്രമാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

Exit mobile version