പാക്കിസ്ഥാന്റെ ലീഡ് ഉയര്‍ത്തി മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലീഡ് ഉയര്‍ത്തി പാക്കിസ്ഥാന്‍. തലേ ദിവസത്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമായെങ്കിലും 88 റണ്‍സാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ പാക്കിസ്ഥാന്‍ നേടിയത്. ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 217/8 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 288 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്റെ കൈവശമുള്ളത്.

റിസ്വാന്‍ 73 റണ്‍സും നൗമന്‍ അലി 10 റണ്‍സും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഹസന്‍ അലിയെ പുറത്താക്കി കേശവ് മഹാരാജ് തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 23 റണ്‍സ് നേടിയ യസീര്‍ ഷാ റിസ്വാനോടൊപ്പം എട്ടാം വിക്കറ്റില്‍ 53 റണ്‍സ് നേടുകയായിരുന്നു.

യസീര്‍ ഷായുടെ വിക്കറ്റ് ജോര്‍ജ്ജ് ലിന്‍ഡേയ്ക്കാണ് ലഭിച്ചത്. ഇത് ലിന്‍ഡേയുടെ ഇന്നിംഗ്സിലെ നാലാം വിക്കറ്റാണ്.

കൈല്‍ ജാമിസണ്‍ ആയിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം

ക്രൈസ്റ്റ്ചര്‍ച്ചില്‍ 11 വിക്കറ്റാണ് ന്യൂസിലാണ്ട് പേസര്‍ കൈല്‍ ജാമിസണ്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ ആറും വിക്കറ്റ് നേടിയ താരം അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്ത് കളയുകയായിരുന്നു. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാരും താരത്തിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് മത്സരശേഷം സംസാരിക്കുകയും ചെയ്തു.

ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം കൈല്‍ ജാമിസണ്‍ ആയിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ അഭിപ്രായപ്പെട്ടത്. കൈല്‍ ജാമിസണ്‍ സ്പെഷ്യല്‍ ക്രിക്കറ്ററാണെന്നാണ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ പറഞ്ഞത്. ഈ ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ താരം വലിയ പങ്കാണ് വഹിക്കുന്നതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

താരത്തിന്റെ വരവോടെ ന്യൂസിലാണ്ട് ബൗളിംഗ് നിര സമ്പൂര്‍ണ്ണമായെന്നും ന്യൂസിലാണ്ട് നായകന്‍ സൂചിപ്പിച്ചു.

പരാജയത്തിന്റെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നു, താന്‍ നന്നായി കീപ്പ് ചെയ്തില്ല – മുഹമ്മദ് റിസ്വാന്‍

ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാണ്ടിനോടേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കന്നതായി പറഞ്ഞ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. താന്‍ മികച്ച രീതിയില്‍ കീപ്പ് ചെയ്തില്ലെന്നും പാക്കിസ്ഥാന്റെ ഫീല്‍ഡിംഗും മോശമായിരുന്നുവെന്ന് റിസ്വാന്‍ സൂചിപ്പിച്ചു. ബൗളര്‍മാര്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈക്കലാക്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായി എന്ന് റിസ്വാന്‍ അഭിപ്രായപ്പെട്ടു.

ടീം ശ്രമിച്ചുവെങ്കിലും അത് ശരിയായ ഫലം കണ്ടില്ലെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. മൂന്ന് മേഖലകളിലും തന്റെ ടീം പരാജയമായിരുന്നുവെന്നും പാക്കിസ്ഥാന്‍ നായകന്‍ വ്യക്തമാക്കി.

ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പൊരുതുന്നു

കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഇരുവരും ചേര്‍ന്ന് 88 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ പാക്കിസ്ഥാന്റെ ചെറുത്ത്നില്പായി മാറിയത്.

61 റണ്‍സ് നേടിയ റിസ്വാനെയും പുറത്താക്കി കൈല്‍ ജാമിസണ്‍ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. റിസ്വാന്‍ പുറത്തായ ശേഷം അസ്ഹര്‍ അലിയ്ക്ക് കൂട്ടായി ഫഹീം അഷ്റഫ് ആണ് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 47 റണ്‍സാണ് ഇതുവരെ നേടിയത്.

Kylejamieson

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 56 ഓവറില്‍ നിന്ന് 218/5 എന്ന നിലയില്‍ ആണ്. 90 റണ്‍സുമായി അസ്ഹര്‍ അലിയും 26 റണ്‍സ് നേടി ഫഹീം അഷ്റഫുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

നീല്‍ വാഗ്നര്‍ പോരാളി, താരത്തിന്റെ പ്രകടനം വീരോചിതം – മുഹമ്മദ് റിസ്വാന്‍

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതില്‍ നീല്‍ വാഗ്നറും പെടുന്നു. ശതകം നേടിയ ഫവദ് അലമിന്റെയും ഫഹീം അഷ്റഫിന്റെയും വിക്കറ്റുകള്‍ ആണ് താരം രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. തന്റെ കാലപാദത്തിന് പൊട്ടലേറ്റ ശേഷമാണ് താരം 28 ഓവറുകള്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനായി പന്തെറിഞ്ഞത്.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിയാസും വാഗ്നറുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ചു. നീല്‍ വാഗ്നര്‍ ഒരു പോരാളിയാണെന്നും താരത്തിന്റെ ഈ പ്രകടനം പ്രശംസാര്‍ഹമാണെന്നും റിസ്വാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവെങ്കിലും ടീമിന് പരമ്പരയില്‍ ഇനിയും സാധ്യതയുണ്ടെന്നും റിസ്വാന്‍ വ്യക്തമാക്കി.

ഈ തോല്‍വിയില്‍ ഒരു നിരാശയുമില്ല, ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍സ് തോല്‍വിയില്‍ തനിക്ക് യാതൊരു വിധത്തിലുമുള്ള നിരാശയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍. ന്യൂസിലാണ്ട് കൂടുതല്‍ കഠിന പ്രയത്നം ചെയ്തുവെന്നും അതിനാല്‍ തന്നെ അനുകൂലമായ മത്സര ഫലം അവര്‍ക്ക് ലഭിച്ചുവെന്നുമാണ് താന്‍ കരുതുന്നതെന്ന് റിസ്വാന്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ആണ് ഇത്തരം മത്സരങ്ങളെന്നും റിസ്വാന്‍ പറഞ്ഞു.

ടോസ് നേടി ശരിയായ തീരുമാനം ആണ് പാക്കിസ്ഥാന്‍ നടത്തിയതെന്നും തുടക്കത്തില്‍ വിക്കറ്റുകള്‍ നേടുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. ഫീല്‍ഡിംഗ് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ക്യാച്ചുകള്‍ കൈവിടുന്നതാണ് പാക്കിസ്ഥാന് ഇപ്പോള്‍ തിരിച്ചടിയായി മാറുന്നതെന്നും മുഹമ്മദ് റിസ്വാന്‍ സൂചിപ്പിച്ചു.

0/2 എന്ന നിലയിലേക്ക് നാലാം ദിവസം ചായ സമയത്തിന് മുമ്പ് വീണ ടീം അഞ്ചാം ദിവസം അഞ്ച് ഓവറില്‍ കുറവ് മാത്രം ബാക്കി നില്‍ക്കെയാണ് പരാജയത്തിലേക്ക് വീണത്. ഏകദേശം നാല് സെഷനുകളോളം ടീം പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്.

 

ഫോളോ ഓണ്‍ ഒഴിവാക്കി പാക്കിസ്ഥാന്‍, പാക്കിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് ഫഹീം അഷ്റഫും മുഹമ്മദ് റിസ്വാനും

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ പാക്കിസ്ഥാന് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 239 റണ്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും നടത്തിയ ചെറുത്ത്നില്പാണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 80/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് പൊരുതി നില്‍ക്കുവാന്‍ സഹായിച്ചത്.

80/6 എന്ന നിലയില്‍ നിന്ന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും ചേര്‍ന്നാണ് പാക്കിസ്ഥാന്റെ ചെറുത്ത്നില്പ് നടത്തിയത്. ഏഴാം വിക്കറ്റില്‍ 107 റണ്‍സ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു കൂട്ടുകെട്ട് റണ്ണൗട്ട് രൂപത്തിലാണ് വേര്‍പിരിക്കപ്പെട്ടത്.

71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. റിസ്വാന്‍ പുറത്തായ ശേഷവും മികവ് തുടര്‍ന്ന ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സ്കോര്‍ 232 റണ്‍സില്‍ എത്തിച്ച് ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ ടീമിനെ സഹായിച്ചു.

91 റണ്‍സ് നേടിയ ഫഹീം പുറത്തായതോടെ പാക്കിസ്ഥാന്റെ ഇന്നിംഗ്സിന് സമാപ്തിയും മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. 192 റണ്‍സിന്റെ ലീഡ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചു. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണ്‍ മൂന്നും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

പാക്കിസ്ഥാനെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – മുഹമ്മദ് റിസ്വാൻ

ന്യൂസിലാണ്ടിനെതിരെയുള്ള പാക്കിസ്ഥാന്റെ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുക മുഹമ്മദ് റിസ്വാന്‍ ആണ്. ബാബര്‍ അസമിന്റെ പരിക്കിനെത്തുടര്‍ന്നാണ് ഈ ദൗത്യം റിസ്വാനെ തേടിയെത്തുന്നത്. തനിക്ക് ലഭിച്ച ഈ അവസരം വലിയ ബഹുമതിയാണെന്നാണ് മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കുന്നത്.

ന്യൂസിലാണ്ടിനെതിരെ അവസാന ടി20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം ലഭിയ്ക്കുവാന്‍‍ റിസ്വാന്റെ 89 റണ്‍സ് സഹായിച്ചിരുന്നു. പരമ്പര നഷ്ടമായ ശേഷം ഈ വിജയം വളരെ പ്രാധാന്യമുള്ളതായിരുന്നുവെന്നും ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വിജയത്തോടെ മടങ്ങുവാനായത് ടീമിന്റെ ആത്മവിശ്വാസത്തിന് സഹായകരമാകുമെന്നും റിസ്വാന്‍ സൂചിപ്പിച്ചു.

പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അപ്പോള്‍ ക്യാപ്റ്റന്‍സി ദൗത്യം കൂടി ലഭിയ്ക്കുമ്പോള്‍ തന്റെ സന്തോഷം വളരെ വലുതാണെന്നും മുഹമ്മദ് റിസ്വാന്‍ അഭിപ്രായപ്പെട്ടു.

ഈ വിജയം തങ്ങളുടെ ആരാധകര്‍ക്കുള്ളതാണെന്നും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട റിസ്വാന്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് ആശ്വാസ വിജയം നൽകി മുഹമ്മദ് റിസ്വാൻ

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ വൈറ്റ്‍വാഷ് ഒഴിവാക്കി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു.

59 പന്തില്‍ 89 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 29 പന്തില്‍ 41 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ന്യൂസിലാണ്ടിനായി സ്കോട്ട് കുഗ്ഗലൈനും ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. അവസാന രണ്ടോവറില്‍ പാക്കിസ്ഥാന് റിസ്വാന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 7 പന്തില്‍ 14 റണ്‍സ് നേടി ഇഫ്തിക്കര്‍ അഹമ്മദ് പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി ഡെവണ്‍ കോണ്‍വേ 63 റണ്‍സ് നേടിയപ്പോള്‍ ടിം സൈഫെര്‍ട്ട്(35), ടിം സൈഫെര്‍ട്ട്(31) എന്നിവരും റണ്‍സ് കണ്ടെത്തി. പാക് ബൗളര്‍മാരില്‍ ഫഹീം അഷ്റഫ് മൂന്നും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശതകവുമായി പുറത്താകാതെ അസ്ഹര്‍ അലി, പാക്കിസ്ഥാന് ഫോളോ ഓണ്‍

ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറായ 583/8 എന്ന സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ വിധേയരായി. അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി നിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് ഫോളോ ഓണിന് വിധേയരാക്കി. സൗത്താംപ്ടണില്‍ അവസാന ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാലാണ് ഈ തീരുമാനത്തിലേക്ക് ഇംഗ്ലണ്ട് പോയത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റ് നേടുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഇംഗ്ലണ്ടിന് മത്സരത്തില്‍ 310 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്.

ഇന്ന് തങ്ങളുടെ ബാറ്റിംഗ് 24/3 എന്ന നിലയില്‍ പുനരാരംഭിച്ച പാക്കിസ്ഥാന് അസാദ് ഷഫീക്കിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. പിന്നീട് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലിയും ഫവദ് അലവും ചേര്‍ന്നായിരുന്നു. അലം 21 റണ്‍സ് നേടി പുറത്തായ ശേഷം മുഹമ്മദ് റിസ്വാനില്‍ മികച്ചൊരു പിന്തുണ അസ്ഹര്‍ അലിയ്ക്ക് ലഭിയ്ക്കുകയായിരുന്നു.

അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 138 റണ്‍സ് നേടി ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 53 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ മടക്കി ക്രിസ് വോക്സ് പാക്കിസ്ഥാന്റെ ആറാം വിക്കറ്റ് വീഴ്ത്തി. ഇതിനിടെ തന്റെ ശതകം നേടുവാന്‍ അസ്ഹര്‍ അലിയ്ക്ക് സാധിച്ചു.

ഏഴാം വിക്കറ്റില്‍ യസീര്‍ ഷായുമായി ചെറിയൊരു കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റുവര്‍ട് ബ്രോഡ് 20 റണ്‍സ് നേടിയ യസീറിനെ പുറത്താക്കി. നസീം ഷായെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് തിരശ്ശീലിയിട്ടപ്പോള്‍ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റ് ക്രിക്കറ്റിലെ 598ാം വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.

പാക്കിസ്ഥാന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റ് വീണതോടെ മൂന്നാം ദിവസത്തെ കളിയ്ക്ക് സമാപനം കുറിയ്ക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ് പുറമെ സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രിസ് വോക്സും  ഡോം ബെസ്സും ഓരോ വിക്കറ്റും നേടി.

അബ്ബാസിനും ബാബര്‍ അസമിനും റാങ്കിംഗില്‍ മുന്നേറ്റം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളുടെ ബലത്തില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് അബ്ബാസ് എട്ടാം സ്ഥാനത്തിലേക്ക് എത്തിയപ്പോള്‍ ബാറ്റ്സ്മാന്മാരുടെ നിരയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബാബര്‍ അസം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ബാബര്‍ അസമിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് കൂടിയാണ് ഇത്.

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ റണ്‍സ് കണ്ടെത്തിയ ആബിദ് അലി, മുഹമ്മദ് റിസ്വാന്‍ എന്നിവരും അവരുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് എത്തിയിട്ടുണ്ട്. ആബിദ് അലി 49ാം റാങ്കിലും റിസ്വാന്‍ 75ാം റാങ്കിലുമാണുള്ളത്.

 

ടേപ്പ് ബോള്‍ ഉപയോഗിച്ചുള്ള പരിശീലനം തനിക്ക് ഗുണം ചെയ്തു – മുഹമ്മദ് റിസ്വാന്‍

സൗത്താംപ്ടണില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത് മൂന്ന് താരങ്ങളാണ്. 60 റണ്‍സ് നേടിയ ആബിദ് അലി, 47 റണ്‍സ് നേടിയ ബാബര്‍ അസം എന്നിവരോടൊപ്പം 72 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് ബാറ്റിംഗില്‍ തിളങ്ങിയ താരം. മഴ സൗത്താംപ്ടണില്‍ വില്ലനായപ്പോള്‍ മത്സരം നിരാശാജനകമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു.

തന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ മുഹമ്മദ് റിസ്വാനാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം ലഭിച്ചത്. വാലറ്റത്തോടൊപ്പം നിര്‍ണ്ണായകമായ 76 റണ്‍സാണ് താരം കൂട്ടിചേര്‍ത്തത്. ഇതില്‍ തന്നെ വാലറ്റ ബാറ്റ്സ്മാന്മാരുടെ സംഭാവന തീര്‍ത്തും ചെറുതായിരുന്നു.

താന്‍ ആദ്യമായാണ് ഇംഗ്ലണ്ടിലെന്നും അതിനാല്‍ തന്നെ ഇവിടെ കളിക്കുക പ്രയാസകരമാണെന്ന് പണ്ട് മുതലെ കേട്ടിട്ടുണ്ടെന്നും മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കി. ഈ ടൂറിന് വേണ്ടി താന്‍ ഏറെ പരിശീലനംനടത്തിയിട്ടുണ്ടെന്നും വിക്കറ്റിന് പിന്നില്‍ മെച്ചപ്പെടുവാനായി ടേപ്പ് ബോള്‍ ഉപയോഗിച്ച് തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്നും മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കി. ഈ രീതിയില്‍ അധികം വരുന്ന മൂവ്മെന്റിനെ നേരിടുവാന്‍ താന്‍ തയ്യാറെടുത്തിരുന്നുവെന്നും മുഹമ്മദ് റിസ്വാന്‍ സൂചിപ്പിച്ചു.

Exit mobile version