തമീം ഇക്ബാലിനും മുഹമ്മദ് മിഥുനും അര്‍ദ്ധ ശതകം, രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20യില്‍ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ആദ്യ ഏകദിനത്തില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരം 131 റണ്‍സിന് പുറത്താകുകയായിരുന്നുവെങ്കില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ തമീം ഇക്ബാല്‍, മുഹമ്മദ് മിഥുന്‍ എന്നിവരുടെ പ്രകടനം ആണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിക്കുര്‍ റഹിം(34), സൗമ്യ സര്‍ക്കാര്‍(32) എന്നിവരും നിര്‍ണ്ണായക സംഭാവന ടീമിനായി നല്‍കി.

തമീം 78 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് മിഥുന്‍ 57 പന്തില്‍ നിന്ന് 73 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

Nzban

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ നഷ്ടമായ ടീമിന് പിന്നീട് രണ്ടാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാര്‍ – തമീം ഇക്ബാല്‍ കൂട്ടുകെട്ട് 81 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇക്ബാലും മുഷ്ഫിക്കുറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് നേടിയത്. തമീം ഇക്ബാല്‍ പുറത്തായ ശേഷം മുഹമ്മദ് മിഥുന്‍ ഒറ്റയ്ക്കാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിക്കുറുമായി നാലാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടുകെട്ട് നേടിയ താരം 43 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട്

നേപ്പിയറിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 232 റണ്‍സിനു എറിഞ്ഞ് പിടിച്ച് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റനറും ഒപ്പം മാറ്റ് ഹെന്‍റിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. 62 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും വാലറ്റത്തില്‍ മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനെ 232 റണ്‍സിലേക്ക് നയിച്ചത്.

മിഥുന്‍ 62 റണ്‍സ് നേടി പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 41 റണ്‍സ് നേടി പുറത്തായി. സൗമ്യ സര്‍ക്കാര്‍ അതിവേഗം 30 റണ്‍സ് നേടിയെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങിയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ആതിഥേയര്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വീതം വിക്കറ്റും മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല

ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് അറിയുന്നു. കാണ്ഡഹാര്‍ നൈറ്റ്സ് ആണ് സര്‍ക്കാരിനെയും മുഹമ്മദ് മിഥുനിനെയും പ്ലേയര്‍ ഡ്രാഫ്ടില്‍ സ്വന്തമാക്കിയത്.

അതേ സമയം മറ്റൊരു താരം ടാസ്കിന്‍ അഹമ്മദിനു ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ അനുമതി നിഷേധിക്കപ്പെട്ട താരങ്ങള്‍ ഇന്നലെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനായി ബംഗ്ലാദേശിലേക്ക് പറക്കുവാനിരിക്കുകയായിരുന്നു. ടാസ്കിന്‍ അഹമ്മദിനു അനുമതി കൊടുക്കുവാനുള്ള കാരണം ബോര്‍ഡ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. താരം ഏറെക്കാലമായി പരിക്കിന്റെ പിടിയിലായതിനാല്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് വഴി താരം എത്രത്തോളം മത്സരസജ്ജമാണെന്ന് അറിയുവാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവിലാണ് ആതിഥേയത്വം വഹിക്കുന്നത്.

മുഷ്ഫിക്കുര്‍ റഹിമിനും ശതകം നഷ്ടം, പാക്കിസ്ഥാന് ജയിക്കുവാന്‍ 240 റണ്‍സ്

ഏഷ്യ കപ്പിലെ സെമിയെന്ന വിശേഷിപ്പിക്കാവുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടത്തില്‍ 239 റണ്‍സിനു ഓള്‍ഔട്ട ആയി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മോമിനുള്‍ ഇസ്ലാം എന്നിവരെ നഷ്ടമായി 12/3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ ആ സാഹചര്യത്തില്‍ നിന്ന് 144 റണ്‍സ് കൂട്ടിചേര്‍ത്ത് നാലാം വിക്കറ്റില്‍ മിഥുന്‍-റഹിം കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

60 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്തായ ശേഷം ഒരു വശത്ത് മുഷ്ഫിക്കുര്‍ റഹിം നിന്ന് പൊരുതിയെങ്കിലും തന്റെ ശതകത്തിനരികെയെത്തിയപ്പോള്‍ താരം പുറത്താകുകയായിരുന്നു. 116 പന്തില്‍ നിന്ന് 99 റണ്‍സാണ് മുഷ്ഫിക്കുര്‍ റഹിം നേടിയത്. ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു വിക്കറ്റ്.

മഹമ്മദുള്ള 25 റണ്‍സ് നേടി ജുനൈദ് ഖാനിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് 48.5 ഓവറില്‍. 221/6 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് മൂന്നോവറിനുള്ളില്‍ 18 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ജുനൈദ് ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍  ഷദബ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തുടക്കം

ലസിത് മലിംഗയുടെ മാസ്മരിക തിരിച്ചുവരവ് ഒഴിച്ച് നിര്‍ത്തിയാല്‍ ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പില്‍ മറക്കുവാനാഗ്രഹിക്കുന്ന തുടക്കം. 262 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 124 റണ്‍സിനു പുറത്തായപ്പോള്‍ മത്സരത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. 35.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.

ലസിത് മലിംഗ് എറിഞ്ഞ് തകര്‍ത്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ മുഷ്ഫിക്കുര്‍ റഹിം വീണ്ടെടുത്ത് 261 റണ്‍സിലേക്ക് നയിച്ചപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക തുടക്കം മുതല്‍ പതറുകയായിരുന്നു. 144 റണ്‍സ് നേടിയ മുഷ്ഫിക്കുറിനെയും 63 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെയും മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ബംഗ്ലാദേശ് ബാറ്റിംഗ് നിര. എന്നാല്‍ അതിലും പരാജയമായി മാറുകയാിയരുന്നു ലങ്കന്‍ താരങ്ങള്‍.

കൃത്യമായ ഇടവേളകളില്‍ ടീമിന്റെ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബാറ്റ്സ്മാന്മാരെയും നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. 29 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഉപുല്‍ തരംഗ 27 റണ്‍സും സുരംഗ ലക്മല്‍ 20 റണ്‍സ് നേടി.

ബംഗ്ലാദേശിനായി മഷ്റഫേ മൊര്‍തസയും മെഹ്ദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, മൊസ്ദൈക്ക് ഹൊസൈന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

Exit mobile version