300ന് മേലെ റൺസ് നേടി സ്കോട്ലാന്‍ഡ്, പക്ഷേ ന്യൂസിലാണ്ടിനെ തടയാനായില്ല

സ്കോട്ലാന്‍ഡും ന്യൂസിലാണ്ടും തമ്മിലുള്ള ഏക ഏകദിനത്തിൽ വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 306 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 45.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യസിലാണ്ട് വിജയം കരസ്ഥമാക്കിയത്.

മാര്‍ക്ക് ചാപ്മാന്‍ 101 റൺസും ഡാരിൽ മിച്ചൽ 74 റൺസും നേടിയപ്പോള്‍ ഫിന്‍ അല്ലന്‍(50), മാര്‍ട്ടിന്‍ ഗപ്ടിൽ(47), ഡെയിന്‍ ക്ലീവര്‍(32) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയവര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്‍ഡിനായി മൈക്കൽ ലീസ്ക് 85 റൺസുമായി ടോപ് സ്കോറര്‍ ആയി. മാത്യു ക്രോസ് 53 റൺസ് നേടിയപ്പോള്‍ മൈക്കൽ ജോൺസ് 36 റൺസും മാര്‍ക്ക് വാട്ട് 31 റൺസും നേടി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സ്കോട്‍ലാന്‍ഡിന് തിരിച്ചടിയായി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫിയും മൈക്കൽ ബ്രേസ്വെല്ലും മൂന്ന് വീതം വിക്കറ്റും ലോക്കി ഫെര്‍ഗൂസൺ രണ്ട് വിക്കറ്റും നേടി.

സ്കോട്‍ലാന്‍ഡിന്റെ വെല്ലുവിളി മറികടന്ന് ന്യൂസിലാണ്ട്, 16 റൺസ് വിജയം

ന്യൂസിലാണ്ട് നല്‍കിയ 173 റൺസ് വിജയ ലക്ഷ്യത്തിന് 16 റൺസ് അകലെ വരെ എത്തി സ്കോട്‍ലാന്‍ഡ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ന്യൂസിലാണ്ട് സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോല്‍ സ്കോട്‍ലാന്‍ഡ് 156/5 എന്ന സ്കോറിലേക്ക് മാത്രമേ എത്തിയുള്ളു. 20 പന്തിൽ 42 റൺസ് നേടിയ മൈക്കൽ ലീസക് ഉയര്‍ത്തിയ വെല്ലുവിളിയാണ് ന്യൂസിലാണ്ട് അതിജീവിച്ചത്.

പവര്‍പ്ലേയിൽ 1 വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണ് സ്കോട്‍ലാന്‍ഡ് നേടിയത്. ഇഷ് സോധിയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയ ശേഷം അതേ ഓവറിൽ ജോര്‍ജ്ജ് മുന്‍സി(22) പുറത്തായ ശേഷം പത്തോവര്‍ പിന്നിടുമ്പോള്‍ ടീം 76/2 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ഓവറിൽ 27 റൺസ് നേടിയ മാത്യു ക്രോസിനെ ടിം സൗത്തി പുറത്താക്കി.

മുന്‍സിയുടെ വിക്കറ്റ് സ്കോട്‍ലാന്‍ഡിന്റെ താളം തെറ്റിച്ചപ്പോള്‍ ടീം 156 റൺസിൽ ചേസിംഗ് അവസാനിപ്പിച്ചു. റിച്ചി ബെറിംഗ്ടൺ(20) പുറത്തായ ശേഷം ഇഷ് സോധി എറിഞ്ഞ 18ാം ഓവറിൽ മൈക്കൽ ലീസക് രണ്ട് ഫോറും ഒരു സിക്സും അടക്കം 17 റൺസ് നേടിയപ്പോള്‍ ലക്ഷ്യം 12 പന്തിൽ 39 റൺസായി.

ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ വലിയ ഷോട്ടുകള്‍ പിറന്നില്ലെങ്കിലും അവസാന പന്തിൽ സിക്സര്‍ പറത്തി മൈക്കൽ ലക്ഷ്യം 6 പന്തിൽ 26 റൺസാക്കി. ആഡം മിൽനെ എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് മാത്രം വന്നപ്പോള്‍ 16 റൺസിന്റെ വിജയം കീവീസ് സംഘം സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ടും ഇഷ് സോധിയും ന്യൂസിലാണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.

രണ്ട് റൺസ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം, അവിടെ നിന്ന് നൂറ് കടന്ന് സ്കോട്‍ലാന്‍ഡ്

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സ്കോട്‍ലാന്‍ഡ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സ്കോട്‍ലാന്‍ഡിന് മൂന്ന് വിക്കറ്റാണ് സ്കോര്‍ ബോര്‍ഡിൽ 2 റൺസുള്ളപ്പോള്‍ നഷ്ടമായത്. അവിടെ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസാണ് സ്കോട്‍ലാന്‍ഡ് നേടിയത്. നമീബിയെ തളയ്ക്കാന്‍ ഇതാവുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുവെങ്കിലും 50നുള്ളിൽ ഓള്‍ഔട്ട് ആയേക്കുമെന്ന ഘട്ടത്തിൽ നിന്ന് നൂറ് കടക്കാനായി എന്നതിൽ സ്കോട്‍ലാന്‍ഡിന് ആശ്വസിക്കാം.

Namibiascotland

നമീബിയയുടെ റൂബന്‍ ട്രംപെൽമാന്‍ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നേടി സ്കോട്‍ലാന്‍ഡിന് കനത്ത പ്രഹരം ഏല്പിക്കുകയായിരുന്നു. പിന്നീട് 18/4 എന്ന നിലയിലേക്കും വീണ സ്കോട്‍ലാന്‍ഡിനെ മൈക്കൽ ലീസക്, ക്രിസ് ഗ്രീവ്സ് എന്നിവര്‍ ചേര്‍ന്നാണ് നൂറ് കടത്തിയത്.

അഞ്ചാം വിക്കറ്റിൽ മാത്യു ക്രോസുമായി ലീസക് 39 റൺസ് നേടിയപ്പോള്‍ ആറാം വിക്കറ്റിൽ 36 റൺസാണ് ലീസക്കും ഗ്രീവ്സും ചേര്‍ന്ന് നേടിയത്. 27 പന്തിൽ 44 റൺസ് ആണ് മൈക്കൽ ലീസകിന്റെ സംഭാവന. ക്രോസ് 19 റൺസ് നേടി. ക്രിസ് ഗ്രീവ്സ് 25 റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടാകുകയായിരുന്നു.

റൂബന്‍ ട്രംപൽമാന്‍ മൂന്നും ജാന്‍ ഫ്രൈലിങ്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജെജെ സ്മിട്, ഡേവിഡ് വീസ് എന്നിവര്‍ ഓരോ വിക്കറ്റും നമീബിയയ്ക്കായി നേടി.

Exit mobile version