ദുബേയുടെ ബ്രൂട്ടൽ പവര്‍!!! അവസാന ഓവറിൽ ധോണിയുടെ സിക്സടി മേളം, കണക്കിന് വാങ്ങി മുംബൈ ബൗളിംഗ്

ഐപിഎലിലെ എൽക്ലാസ്സിക്കോയിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.

പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.

അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.

ചെന്നൈ ബൗളിംഗിന് മുന്നിൽ മുംബൈ പതറി

ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 158 എന്ന വിജയ ലക്ഷ്യം ഉയർത്തി. മികച്ച രീതിയിൽ ബൗൾ ചെയ്ത ചെന്നൈക്ക് എതിരെ 157/8 എന്ന സ്കോർ മാത്രമെ മുംബൈക്ക് എടുക്കാൻ ആയുള്ളൂ. 21 പന്തിൽ 32 എടുത്ത ഇഷൻ കിഷൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. അവസാനം ടിം ഡേവിഡ് 31 അടിച്ചതാണ് ഭേദപ്പെട്ട സ്കോറിൽ
എങ്കിലും മുംബൈ എത്താനുള്ള കാരണം.

രോഹിത് ശർമ്മ 21 റൺസ് മാത്രമെ എടുത്തുള്ളൂ. ചെന്നൈക്ക് വേണ്ടി ജഡേജ 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാന്റ്നറും തുശാറും 2 വിക്കറ്റു വീതവും വീഴ്ത്തി. മഗാല ഒരു വിക്കറ്റും വീഴ്ത്തി.

മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്, വിജയം അവസാന പന്തില്‍

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി കോഹ്‍ലിയ്ക്കൊപ്പം ഇറക്കിയ ആര്‍സിബി 4.2 ഓവറില്‍ 36 റണ്‍സാണ് നേടിയത്.

രജത് പടിദാറും വേഗത്തില്‍ പുറത്തായപ്പോള്‍ 46/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ട് 52 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചുവെങ്കിലും കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 33 റണ്‍സാണ് കോഹ്‍ലി നേടിയത്. അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്വെല്ലിനെയും(39) ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂര്‍ 106/5 എന്ന നിലയിലായി 15 ഓവറില്‍.

ഡാന്‍ ക്രിസ്റ്റ്യന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 19 റണ്‍സായി മാറി. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ കൈല്‍ ജാമിസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12 റണ്‍സ് പിറന്നതോടെ ലക്ഷ്യം അവസാന ഓവറില്‍ 7 ആയി മാറി.

ഓവറിലെ 2 പന്ത് അവശേഷിക്കുമ്പോള്‍ 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടായി മാറി. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി ആര്‍സിബി 2 വിക്കറ്റ് വിജയം നേടി.

ചിന്നസ്വാമി സ്റ്റേഡിയം അട്ടിമറി കേസിലെ രണ്ട് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തെ തടവ്

2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി നടന്ന സ്ഫോടനങ്ങളിലെ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). എട്ട് വര്‍ഷത്തെ തടവിന് പുറമെ 4 ലക്ഷം രൂപ പിഴയുമുണ്ട്. ബിഹാര്‍ സ്വദേശികളായ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെടുന്നത്.

2010 ജൂലൈയില്‍ ഐപിഎല്‍ മത്സരത്തിനിടെ ആണ് സംഭവം. അഞ്ച് സ്ഫോടകവസ്തുക്കളില്‍ രണ്ടെണ്ണം പൊട്ടിയപ്പോള്‍ മൂന്ന് എണ്ണം നിവീര്യമാക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം അന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

2018ല്‍ ഇവരില്‍ ആകെ പ്രതികളായ 14 പേരില്‍ നാല് പേര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് എന്‍ഐഎ വിധിച്ചിരുന്നു. നാല് പേര്‍ക്കെതിരെ ഇപ്പോളും വിചാരണ നടക്കുകയാണ്.

Exit mobile version