പി എസ് ജിയുടെ പുതിയ മൂന്നാം ജേഴ്സി എത്തി

ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. വെള്ളയും നീലയും നിറത്തിലുള്ള ഡിസൈനിലാണ് ജേഴ്സി.

അസിസ്റ്റ് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തി മെസ്സി, ഇരട്ട ഗോളുകളുമായി എമ്പപ്പെ

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വിജയം. എമ്പപ്പെയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ അവർ ഇന്ന് നാന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകളിന് പരാജയപ്പെടുത്തി. ഇരട്ട അസിസ്റ്റുമായി മെസ്സി ഇന്നും തിളങ്ങി. ലീഗിൽ ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് മെസ്സിക്ക് ആറ് അസിസ്റ്റ് ഉണ്ട്.

ഇന്ന് നെയ്മറിനെ ബെഞ്ചിൽ ഇരുത്തിയാണ് പി എസ് ജി കളി ആരംഭിച്ചത്. 18ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പയുടെ ആദ്യ ഗോൾ. മെസ്സി പന്തുമായി കുതിച്ച് പെനാൾട്ടി ബോക്സിന് മുന്നിൽ വെച്ച് എമ്പപ്പക്ക് കൈമാറുകയും എമ്പപ്പെ ഗോൾ നേടുകയും ആയിരുന്നു.

ഇതിനു പിന്നാലെ ഫാബിയോ ചുവപ്പ് കണ്ടതോടെ നാന്റസ് 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ രണ്ടാം അസിസ്റ്റും എമ്പപ്പെയുടെ രണ്ടാം ഗോളും വന്നത്. ഇതിനു ശേഷം 68ആം മിനുട്ടിൽ നുനോ മെൻഡസ് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം പൂർത്തിയായി.

6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പി എസ് ജി ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

ഗോളുകൾ ഒരുക്കി മെസ്സിയുടെ ബൂട്ട്, ലക്ഷ്യത്തിൽ എത്തിച്ച് നെയ്മറും എമ്പപ്പെയും

ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം പി എസ് ജി വിജയ വഴിയിൽ എത്തി. ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ടൗലൂസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ പി എസ് ജി മൊണാക്കോയോട് സമനില വഴങ്ങിയിരുന്നു.

ഇന്ന് മത്സരത്തിലെ രണ്ടു ഗോളുകൾ മെസ്സിയാണ് ഒരുക്കിയത്. 37ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിന് ഒടുവിൽ വന്ന പാസ് നെയ്മർ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഇതിനു ശേഷം രണ്ടാം പകുതിയിൽ എമ്പപ്പെയ്ക്കും മെസ്സി ഗോൾ ഒരുക്കി കൊടുത്തു. അമ്പതാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ മുന്നേറി കൊണ്ടായിരുന്നു മെസ്സിയുടെ എമ്പക്കായുള്ള പാസ്‌.

കളിയുടെ അവസാന നിമിഷങ്ങളിൽ ബെർനാട് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

മൂന്ന് മത്സരങ്ങൾ 17 ഗോളുകൾ, സൂപ്പർ താരങ്ങളുടെ മിവവിൽ പി എസ് ജിക്ക് സെവനപ്പ് ജയം

പി എസ് ജി ഈ സീസൺ അതി ഗംഭീരമായാണ് തുടങ്ങിയത്. ഒരു മത്സരത്തിൽ കൂടെ അവർ വലിയ സ്കോറിൽ ജയിച്ചിരിക്കുകയാണ്. ഇന്ന് ലില്ലയെ നേരിട്ട പി എസ് ജി ഏഴ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എമ്പപ്പെ ഇന്ന് ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.

മത്സരം ആരംഭിച്ച് 8 സെക്കൻഡുകളിൽ തന്നെ പി എസ് ജി ഇന്ന് ലീഡ് എടുത്തു. കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസ്സിയുടെ ഒരു ലോങ് ബോൾ എമ്പപ്പെയിൽ എത്തുകയും താരം അനായാസം ലക്ഷ്യം കാണുകയും ആയിരുന്നു. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി ഇത് മാറി.

ഈ ഗോളിന് ശേഷവും പി എസ് ജി അറ്റാക്ക് തുടർന്നു. 27ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന മെൻഡസ് നൽകിയ പാസിൽ നിന്ന് മെസ്സി പി എസ് ജിയുടെ രണ്ടാം ഗോൾ നേടി. 39ആം മിനുട്ടിൽ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോൾ.ഈ ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്മറും വല കണ്ടെത്തിയതോടെ പാരീസ് ടീം നാലു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. 66ആം മിനുട്ടിൽ എമ്പപ്പെയും രണ്ടാം ഗോൾ നേടി. ഇത് നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ടിൽ എമ്പപ്പെയുടെ ഗോൾ വന്നു. ഇതോടെ ജയം പൂർത്തിയായി. ഇതിനിടയിൽ ബാംബ ലില്ലെക്കായും ഒരു ഗോൾ നേടിയിരുന്നു.

ലീഗിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച പി എസ് ജി മൂന്ന് മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അടിച്ചു കഴിഞ്ഞു.

മിശിഹായുടെ അത്ഭുത ഗോൾ!! ഇന്ന് കണ്ടത് നെയ്മറിന്റെയും മെസ്സിയുടെയും വിളയാട്ട്!! പി എസ് ജിക്ക് ഭയക്കാൻ ഒന്നുമില്ല

പി എസ് ജിയുടെ ലീഗ് സീസണിൽ ഏകപക്ഷീയ വിജയത്തോടെ തുടക്കം. ഇന്ന് ക്ലെമൗണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾ നേടിയിരുന്നു. എമ്പപ്പയുടെ അഭാവത്തിൽ നെയ്മറും മെസ്സിയും ആണ് പി എസ് ജിയെ മുന്നിൽ നിന്ന് നയിച്ചത്. നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

ഒമ്പതാം മിനുട്ടിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസ്സിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് നെയ്മർ വല കുലുക്കുകയായിരുന്നു. നെയ്മറിന്റെ ഫ്രഞ്ച് ലീഗിലെ 70ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം നെയ്മർ ക്രിയേറ്ററുടെ റോളിലേക്ക് മാറി. 26ആം മിനുട്ടിൽ നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ ഒരു കൗണ്ടർ അറ്റാക്ക് നെയ്മറിന്റെ പാസിലൂടെ അച്റഫ് ഹകീമിയിൽ എത്തി. താരം അത് സുഖകരമായി ഫിനിഷ് ചെയ്ത് പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി.

38ആം മിനുട്ടിൽ മാർക്കിനസിന്റെ ഗോളും നെയ്മർ ആയിരുന്നു ക്രിയേറ്റ് ചെയ്തത്. നെയ്മറിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മാർക്കിനോസിന്റെ ഗോൾ. രണ്ടാം പകുതിയിൽ പി എസ് ജി ഏറെ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും നാലാം ഗോൾ വരാൻ സമയം എടുത്തു.

എമ്പതാം മിനുട്ടിൽ ആയിരുന്നു നാലാം ഗോൾ വന്നത്. ഈ ഗോളും ഒരുക്കിയത് നെയ്മർ ആയിരുന്നു.നെയ്മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസ്സിയും തന്റെ ഗോൾ അക്കൗണ്ട് തുറന്നു. 87ആം മിനുട്ടിൽ മെസ്സിയുടെ രണ്ടാം ഗോൾ വന്നു. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. വന്ന ഹൈ ത്രൂ ബോൾ നെഞ്ചിൽ ഇട്ട് അടുത്ത ടെച്ചിൽ ആക്രൊബാറ്റിക്ക് ഫിനിഷും. പി എസ് ജി 5 ഗോളുകൾക്ക് മുന്നിൽ.

Story Highlights: Messi Bicycle goal, Messi Neymar shines in PSG victory

മെസ്സിയുടെ ഒരോ ടച്ചിനും കൂവൽ, ഇതിഹാസ താരത്തെ വേദനിപ്പിച്ച് പി എസ് ജി ആരാധകർ

മെസ്സിയെ ഒരോ ടച്ചിലും കൂവി വിളിച്ച് പി എസ് ജിയുടെ ആരാധകർ. ചാമ്പ്യൻസ് ലീഗിലെ നിരാശയ്ക്ക് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ ആണ് പാരീസ് സെന്റ് ജെർമെയ്‌ൻ ആരാധകർ നിരന്തരം മെസ്സിക്കും സഹ താരം നെയ്മറിനും എതിരെ കൂവി വിളി നടത്തിയത്.മെസ്സി ആയിരുന്നു കൂടുതൽ സമയം കൂവലിന് ഇരയായത്. ബുധനാഴ്ച രാത്രി റയൽ മാഡ്രിഡിനെതിരെ തോറ്റു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പി എസ് ജി പുറത്തായിരുന്നു.

വൻ സൈനിംഗുകൾ നടത്തിയിട്ടും പിഎസ്ജിയുടെ യൂറോപ്പിലെ റെക്കോർഡ് മോശമായി തുടരുന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇന്ന് ബോർഡക്സിന് എതിരെ മെസ്സിയുമം നെയ്മറും ഫ്രീകിക്ക് എടുക്കാൻ നിന്നപ്പോഴും തുടക്കത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടപ്പോഴും എല്ലാം കൂവലുകൾ തുടർന്നു‌. എമ്പപ്പെ അടക്കമുള്ള മറ്റു പി എസ് ജി താരങ്ങൾ യാതൊരു പ്രതിഷേധവും നേരിട്ടില്ല. മെസ്സിയുടെ ജീവിതത്തിൽ ഇതാദ്യമായാണ് സ്വന്തം ആരാധകരുടെ കൂവൽ നേരിടേണ്ടി വരുന്നത്.

മെസ്സി വന്നിട്ടും കാര്യമില്ല, പി എസ് ജിയുടെ യൂറോപ്യൻ സ്വപ്നം വെറും സ്വപ്നമായി തുടരും

ഇനിയും ആരെയാണ് ടീമിലേക്ക് കൊണ്ടു വരേണ്ടത് എന്നാകും പി എസ് ജി ഉടമകളും ആരാധകരും കരുതുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ഒരൊറ്റ ലക്ഷ്യവുമായി പി എസ് ജി ടീം ഒരുക്കാൻ തുടങ്ങിയിട്ട് കാലം ഇപ്പോൾ കുറേ ആയി. കഴിഞ്ഞ രണ്ട് സീസണുകളിലും പി എസ് ജി ചാമ്പ്യൻസ് ലീഗ് കിരീടത്തിന് അടുത്ത് എത്തിയപ്പോൾ അവർ കിരീടത്തിലേക്ക് എത്താൻ ഇനി ഒന്നോ രണ്ടോ താരങ്ങൾ മതി എന്നായിരുന്നു. ഈ സീസൺ ആരംഭിക്കും മുമ്പ് അവർ ലയണൽ മെസ്സിയെ കൂടെ ടീമിൽ എത്തിച്ചപ്പോൾ ഈ സീസണിൽ യു സി എല്ലിൽ അവർ തന്നെ ഫേവറിറ്റുകളായി.

പക്ഷെ ഇത്തവണ അവർക്ക് ക്വാർട്ടർ പോലും കാണാൻ ആയില്ല. റയൽ മാഡ്രിഡിനു മുന്നിൽ പരാജയപ്പെട്ട് കൊണ്ട് പി എസ് ജി ക്വാർട്ടറിൽ തന്നെ പുറത്ത് ആയിരിക്കുകയാണ്. അവർക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടവും അത്ര സുഖമം ആയിരുന്നില്ല. എമ്പപ്പെ, നെയ്മർ, മെസ്സി, ഡി മറിയ, വെറട്ടി, ഹകീമി, ഡൊണ്ണരുമ്മ എന്ന് തുടങ്ങി ഏത് പൊസിഷനിലും സൂപ്പർ താരങ്ങളെ വെച്ചാണ് പി എസ് ജി ഈ നിരാശ ഏറ്റുവാങ്ങുന്നത്.

ലയണൽ മെസ്സിയുടെ വരവ് പി എസ് ജിക്ക് ഈ സീസണിൽ കാര്യമായ മുൻതൂക്കം എവിടെയും നൽകിയില്ല എന്നതും ഈ സീസണിലെ പി എസ് ജി പ്രകടനങ്ങൾ കാണിക്കുന്നു. ബാഴ്സലോണയിൽ ഞങ്ങൾ ഒക്കെ കണ്ട മെസ്സിയെ ഇതുവരെ പി എസ് ജിയിൽ കാണാൻ ആയിട്ടില്ല. ഈ പരാജയം മെസ്സി ഉൾപ്പെടെ ഉള്ള സൂപ്പർ താരങ്ങളെ ഒക്കെ സമ്മർദ്ദത്തിൽ ആക്കും. ഒപ്പം പോചടീനോ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താകാനും ഈ പരാജയം കാരണം ആയേക്കും.

“ബാഴ്സലോണ മെസ്സിയെ മിസ്സ് ചെയ്യുന്നുണ്ട്” – പെഡ്രി

ബാഴ്സലോണ ലയണൽ മെസ്സിയെ മിസ് ചെയ്യുന്നുണ്ട് എന്ന് ബാഴ്സലോണയുടെ യുവ മധ്യനിര താരം പെഡ്രി. നാളെ യൂറോപ്പ ലീഗയിൽ നാപോളിയെ നേരിടാൻ ഇറങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പെഡ്രി.

“ഞാൻ മെസ്സിയോട് ഒപ്പം കളിക്കുന്നത് ആസ്വദിച്ചു, അദ്ദേഹ. ടീമിന് വളരെയധികം ക്വാളിറ്റി നൽകുന്ന താരമാണ്, എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് വ്യത്യസ്ത ഫുട്ബോൾ കളിക്കാരുണ്ട്,” പെഡ്രി പറഞ്ഞു.

“ടീമിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്, പക്ഷേ തീർച്ചയായും ഞങ്ങൾ മെസ്സിറ്റെ മിസ് ചെയ്യുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്” പെഡ്രി പറഞ്ഞു.

മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ചു

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി ടൈമിൽ വിജയം. ലയണൽ മെസ്സി പെനാൾട്ടി നഷ്ടമാക്കിയ മത്സരത്തിൽ 94ആം മിനുട്ടിലെ എമ്പപ്പെ ഗോളാണ് പി എസ് ജിക്ക് വിജയം നൽകിയത്.

പാരീസിൽ തീപാറും പോരാട്ടം ഒക്കെയാണ് പ്രതീക്ഷിച്ചത് എങ്കിലും തുടക്കം മുതൽ ഇരുടീമുകളും കരുതലോടെ കളിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് തീർത്തും ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. അതുകൊണ്ട് തന്നെ പി എസ് ജിക്ക് അധികം അവസരങ്ങളും സൃഷ്ടിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ പി എസ് ജിക്ക് ആയത്. റയലിന് ആണെങ്കിൽ അതും ഇല്ല.

അഞ്ചാം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ എമ്പപ്പെ നൽകിയ പാസ് ഡിമറിയക്ക് നല്ല അവസരം നൽകി എങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിനും വളരെ മുകളിലൂടെ പറന്നു. 17ആം മിനുട്ടിൽ ആണ് ഷോട്ട് ഓൺ ടാർഗറ്റ് വന്നത്. ഇത്തവണ എമ്പപ്പെയുടെ ഷോട്ട് കോർതോ സമർത്ഥമായി തടഞ്ഞു.

രണ്ടാം പകുതിയിൽ കുറച്ച് കൂടെ ആക്രമിച്ച് കളിക്കാൻ തീരുമാനിച്ച പി എസ് ജി തുടക്കത്തിൽ തന്നെ നല്ല അവസരം സൃഷ്ടിച്ചു. പക്ഷെ വീണ്ടും എമ്പപ്പെയുടെ ഷോട്ട് കോർതോ തന്നെ തടഞ്ഞു. അവസാനം 60ആം മിനുട്ടിൽ എമ്പപ്പെ പി എസ് ജിയുടെ രക്ഷയ്ക്ക് എത്തി. എമ്പപ്പെയെ കാർവഹാൽ വീഴ്ത്തിയതിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്തത് ലയണൽ മെസ്സി. അപ്പോഴും കോർത്തോയെ തോൽക്കാൻ തയ്യാറായില്ല. മെസ്സിയുടെ പെനാൾട്ടി കിക്ക് ബെൽജിയൻ കീപ്പർ തടഞ്ഞു. മെസ്സിയുടെ ബാഴ്സലോണ വിട്ട ശേഷം ഉള്ള കഷ്ടകാലം തുടരുന്ന കാഴ്ച.

ഗോൾ കണ്ടെത്താൻ ആവാത്തതോടെ പി എസ് ജി നെയ്മറിനെ കളത്തിൽ ഇറക്കി, റയൽ മാഡ്രിഡ് റോഡ്രിഗോയെയും രംഗത്ത് ഇറക്കി. നെയ്മറിന്റെ വരവ് പി എസ് ജി അറ്റാക്കിന് വേഗം കൂട്ടി. അവസാനം നെയ്മറിന്റെ ഒരു സ്കില്ലിൽ 94ആം മിനുട്ടിൽ പന്ത് എമ്പപ്പെയിൽ എത്തി. പിന്നാലെ വിജയ ഗോൾ. റയൽ മുട്ടുകുത്തി.

ഇനി രണ്ടാം പാദത്തിൽ പി എസ് ജിയെ മാഡ്രിഡിൽ വെച്ച് കീഴ്പ്പെടുത്തിയാലെ റയലിന് ക്വാർട്ടർ കാണാൻ ആകു.

മെസ്സി വീണ്ടും റയൽ മാഡ്രിഡിന് എതിരെ, ഇന്ന് ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടം

ഇന്ന് ചാമ്പ്യൻസ് ലീഗ് കളിക്കളം പ്രീക്വാർട്ടർ യുദ്ധങ്ങളിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ പാരീസിൽ വെച്ച് ഫുട്ബോൾ ലോകത്തെ വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും ആണ് ഏറ്റുമുട്ടുന്നത്. ലയണൽ മെസ്സി വീണ്ടുൻ റയൽ മാഡ്രിഡിന് എതിരെ ഇറങ്ങുന്നു എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്.

പി എസ് ജി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിലേക്ക് എത്തിയത്. 13 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ആകട്ടെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം നേടിയാണ് വരുന്നത്. നെയ്മർ പരിക്ക് മാറി എത്തിയത് പി എസ് ജിക്ക് ഊർജ്ജം ആകും എങ്കിലും പി എസ് ജിക്ക് ഒപ്പം ഇന്ന് മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് ഉണ്ടാകില്ല. പരിക്ക് കാരണം ആൻഡർ ഹെരേരയും പുറത്താണ്‌.

റയൽ മാഡ്രിഡിനും പരിക്ക് പ്രശ്നമാണ്. ബെൻസീമ അവസാന രണ്ട് മത്സരങ്ങളിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. ഇന്ന് ബെൻസീമ ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും അവരവരുടെ ലീഗുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ്. 2017-18 സീസണിൽ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം റയൽ മാഡ്രിഡിന് ആയിരുന്നു.

ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം

മെസ്സിക്ക് 2022ലെ ആദ്യ ഗോൾ, പി എസ് ജിക്ക് ഗംഭീര വിജയം

മെസ്സി ഈ വർഷം ആദ്യമായി ഗോൾ കണ്ടെത്തിയ മത്സരത്തിൽ പി എസ് ജിക്ക് വലിയ വിജയം. ഇന്നലെ ലില്ലെയെ നേരിട്ട പി എസ് എജി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. പത്താം മിനുട്ടിൽ ലില്ലെ ഗോൾകീപ്പറുടെ ഒരു അബദ്ധത്തിൽ നിന്ന് ഡനിലോ ആണ് പി എസ് ജിയുടെ ആദ്യ ഗോൾ നേടിയത്. ഈ ഗോളിന് 28ആം മിനുട്ടിൽ ബോട്മാനിലൂടെ ലില്ലെ മറുപടി പറഞ്ഞു.

പിന്നീട് 32ആം മിനുട്ടിൽ നെസ്സി എടുത്ത കോർണറിൽ നിന്ന് കിമ്പെമ്പെ പി എസ് ജിക്ക് ലീഡ് തിരികെ നൽകി. 38ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. ഇടത് വിങ്ങിൽ നിന്ന് എമ്പപ്പെ നടത്തിയ മുന്നേറ്റം മെസ്സിയിൽ എത്തുകയും മെസ്സി ഒരു ചിപ്പിലൂടെ ഗോൾ കീപ്പറെ കബളിപ്പിച്ച് വല കണ്ടെത്തുകയും ആയിരുന്നു.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ മധ്യനിര താരം ഡാനിലോ വീണ്ടും ഗോൾ കണ്ടെത്തി. അതു കഴിഞ്ഞ് 67ആം മിനുട്ടിൽ എമ്പപ്പെ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. 23 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി പി എസ് ജി ലീഗിൽ ബഹുദൂരം മുന്നിൽ ആണ്‌. ലില്ലെ 11ആം സ്ഥാനത്താണ്.

മെസ്സി പത്താം നമ്പർ അണിഞ്ഞ് എത്തിയിട്ടും പി എസ് ജിക്ക് പരാജയം, ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്

ഫ്രഞ്ച് കപ്പ് കിരീടം നിലനിർത്താനുള്ള പി എസ് ജി മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ആണ് പി എസ് ജി പുറത്തായത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായി അവസാനിച്ച കളി പെനാൾട്ടി ഷൂട്ടൗട്ടിൽ നീസ് 6-5ന് വിജയിക്കുക ആയിരുന്നു. പി എസ് ജിയിൽ നിന്ന് ലോണിൽ നീസിൽ കളിക്കുന്ന ഗോൾ കീപ്പർ മാർസിൻ ബുൾക ആണ് പി എസ് ജിക്ക് വില്ലനായത്. നിശ്ചിത സമയത്ത് താരം 11 സേവുകളോളം നടത്തിയിരുന്നു. പിന്നാലെ പെനാൾട്ടിയിലും താരത്തിന്റെ പ്രകടനം നിർണായകമായി.

ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയ ശേഷം ആദ്യമായി പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇറങ്ങിയ മത്സരമായിരുന്നു ഇത്‌. മെസ്സിക്കും പി എസ് ജിയെ രക്ഷിക്കാൻ ആയില്ല. ഈ പരാജയം പരിശീലകൻ പോചടീനോയെ വലിയ സമ്മർദ്ദത്തിൽ ആക്കും.

Exit mobile version