ലിൻഡെലോഫിനെയും മക്ടോമിനെയും വിൽക്കണോ എന്നത് ടെൻ ഹാഗ് തീരുമാനിക്കും

ഡിഫൻഡറ്രായ വിക്ടർ ലിൻഡലോഫിന്റെയും മധ്യനിര താരം സ്കോട്ട് മക്ടോമിനെയുടെയും ഭാവി വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തീരുമാനിക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മുൻനിര യൂറോപ്യൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയിൽ നിന്ന് ലിൻഡെലോഫ് ഒഫറുകൾ ആകർഷിച്ചിരുന്നു, അതേസമയം മക്‌ടോമിനയ് ന്യൂകാസിൽ യുണൈറ്റഡിലേക്കുള്ള നീക്കത്തെ സംബന്ധിച്ച് റൂമർ ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ട് കളിക്കാരുടെയും ഭാവി സംബന്ധിച്ച തീരുമാനം അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ പദ്ധതികളിൽ നിർണായകമാകും. റെഡ് ഡെവിൾസിന്റെ പ്രതിരോധത്തിൽ ലിൻഡെലോഫ് ഇപ്പോൾ സ്ഥിരാംഗമല്ല. ലിസാൻഡ്രോ, വരാനെ, മഗ്വയർ എന്നിവർക്ക് പിറകിലാണ് ലിൻഡെലോഫിന്റെ സ്ഥാനം ഇപ്പോൾ. താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

യുണൈറ്റഡിന്റെ മധ്യനിരയിൽ മക്‌ടോമിനയും സ്ഥിരാംഗമല്ല. കസെമിറോ, ഫ്രെഡ് എന്നിവരെല്ലാം മക്ടോമിനയ്ക്ക് പിറകിലാണ്. എങ്കിലും യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്നതാരത്തെ ക്ലബ് എളുപ്പത്തിൽ വിട്ടു കൊടുക്കാൻ സാധ്യതയില്ല.

മക്ടോമിനയെ ഈ സീസൺ അവസാനം വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ അവസാനം തയ്യാറാകും എന്ന് റിപ്പോർട്ടുകൾ. മക്ടോമിനയെ വാങ്ങാൻ ക്ലബുകൾ വരികയാണെങ്കിൽ യുണൈറ്റഡ് വിൽക്കാൻ തയ്യാറാകും. 30 മില്യൺ യൂറോ ആണ് മക്ടോമയ്ക്കായി യുണൈറ്റഡ് ഇട്ടിരിക്കുന്ന തുക എന്നും റിപ്പോർട്ടിൽ പറയുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്നത് കൊണ്ട് തന്നെ വരും സീസണുകളിൽ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവായിരിക്കും. ഈ സീസണിൽ തന്നെ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയാണ്.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

Exit mobile version