ടെസ്റ്റിലെ ഇതുവരെയുള്ള തന്റെ മികവ് ഇനിയും വളരെ അധികം കാലം തുടരുവാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് മയാംഗ് അഗര്‍വാള്‍. തന്റെ ഇരട്ട ശതകം സിക്സ് അടിച്ച് പൂര്‍ത്തിയാക്കിയ താരം ഇന്നിംഗ്സില്‍ 243 റണ്‍സ് നേടിയാണ് പുറത്തായത്. താന്‍ സിക്സുകള്‍ അടിക്കുവാന്‍ പരിശീലനം ചെയ്യാറുണ്ടെങ്കിലും അത് ടെസ്റ്റില്‍ പരിശീലക്കാറില്ലെന്ന് മയാംഗ് പറഞ്ഞു.
തനിക്ക് ലഭിച്ച തുടക്കത്തിന് താന്‍ വളരെ സന്തോഷവാനാണെന്നും. വിരാട് കോഹ്‍ലിയെപ്പോലൊരാള്‍ ടീമിന് പ്രഛോദനമായി എപ്പോളും ഉണ്ടെന്നത് വലിയ കാര്യമാണെന്നും മയാംഗ് പറഞ്ഞു. ബാംഗ്ലൂരില്‍ രാഹുല്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തങ്ങള്‍ക്കായി മൂന്ന് സെഷന്‍ ലൈറ്റ്സില്‍ ക്രമീകരിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുവാന്‍ ഉറ്റുനോക്കുകയാണ് താനെന്നും മയാംഗ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കഴിഞ്ഞ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ശതകം നേടി ഇന്ത്യന്‍ ഓപ്പണര്‍ മയാംഗ് അഗര്‍വാള്‍. ഇന്ന് ബംഗ്ലാദേശിനെതിരെ ലഞ്ചിന് പിരിയുമ്പോള്‍ 91 റണ്‍സില്‍ നിന്ന മയാംഗ് അധികം വൈകാതെ തന്റെ ശതകം പൂര്‍ത്തിയാക്കി. 183 പന്തില്‍ നിന്നാണ് മയാംഗ് തന്റെ ശതകം നേടിയത്. ഇന്‍ഡോറില്‍ 50 വര്‍ഷം മുമ്പ് ഗുണ്ടപ്പ വിശ്വനാഥ് തന്റെ അരങ്ങേറ്റത്തില്‍ ഇതുപോലെ ടെസ്റ്റ് മത്സരത്തില്‍ തന്റെ അരങ്ങേറ്റത്തില്‍ ഇതേ ദിവസം ശതകം നേടിയപ്പോള്‍ ഇന്ന് അതേ സംസ്ഥാനത്തില്‍ നിന്ന് വരുന്ന മയാംഗ് അഗര്‍വാളാണ് ഇന്‍ഡോറില്‍ ശതകം നേടിയത്.
ഇരുവരും കര്‍ണ്ണാടകയ്ക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്.
ദക്ഷിണാഫ്രിക്ക ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനമവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. 85.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. 105 പന്തുകളെ നേരിട്ട ക്യാപ്റ്റൻ കൊഹ്ലി 63 റൺസോടെയും 70 പന്തുകളെ നേരിട്ട രഹാനെ 18 റൺസോടെയുമാണ് ക്രീസിൽ നിൽക്കുന്നത്.
ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് റബാഡയാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശർമ്മ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 14 റൺസ് എടുത്താണ് രോഹിത് ശർമ്മ പുറത്തായത്. ഇന്ത്യക്കെതിരെ ആദ്യം ഫാസ്റ്റ് ബൗളർമാരെ മുൻ നിർത്തിയുള്ള ദക്ഷിണാഫ്രിക്കൻ അക്രമണം വിജയിക്കുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ കണ്ടത്. രണ്ടാം സെഷനിൽ 58 റൺസ് എടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു സിക്സും ഒൻപത് ബൗണ്ടറികളും അടങ്ങിയതായിരുന്നു പൂജാരയുടെ പ്രകടനം.
ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ രണ്ടാം ടെസ്റ്റിലും തന്റെ മികച്ച പ്രകടനം ആവർത്തിച്ചു. സെഞ്ചുറി നേടിയ അഗർവാൾ 108 റൺസ് എടുത്ത് റബാഡക്ക് വിക്കറ്റ് നൽകി കളം വിട്ടു. 16 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അഗർവാളിന്റെ ബാറ്റിംഗ് പ്രകടനം. 400-500 റൺസാണ് ഇന്ത്യൻ ബാറ്റിങ് നിര ലക്ഷ്യം വെക്കുന്നത്. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തീരുമാനം ശരിയാണെന്ന് ഇന്നതെ ബാറ്റിംഗ് പ്രകടനം അടിവരയിടുന്നുണ്ട്.
സബീന പാര്‍ക്കില്‍ വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ലോകേഷ് രാഹുലിനെയും (13) ചേതേശ്വര്‍ പുജാരയെയും നഷ്ടമായ ഇന്ത്യയെ മയാംഗ് അഗര്‍വാലാണ് മുന്നോട്ട് നയിച്ചത്. 41 റണ്‍സുമായി താരവും 5 റണ്‍സ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പുജാര 6 റണ്‍സ് നേടിയാണ് പുറത്തായത്.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജേസണ്‍ ഹോള്‍ഡറും റഖീം കോണവാലുമാണ് വിന്‍ഡീസിനായി വിക്കറ്റുകള്‍ നേടിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റാണ് കന്നി വിക്കറ്റായി താരം സ്വന്തമാക്കിയത്.
ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും ഇല്ലാത്ത പകരം വയ്ക്കലുകളാണ് ഇവയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ ടീമിലേക്ക് വിളിച്ചത് മധ്യനിര ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയും പിന്നീട് മധ്യനിര താരം വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത മയാംഗ് അഗര്‍വാളിനെയാണ് ടീം ഉള്‍പ്പെടുത്തിയത്.
ഈ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് പ്രസാദ് പറയുന്നത്. ധവാന് പരിക്കേറ്റപ്പോള്‍ ടീമില്‍ മൂന്നാം ഓപ്പണറായി കെഎല്‍ രാഹുലുണ്ടായിരുന്നു. ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് ഒരു ഇടംകൈയ്യന്‍ ബാറ്റ്സ്മാനെയായിരുന്നു, പന്ത് അല്ലാതെ ഒരു ഉപാധി നമ്മുക്ക് പകരം ഇല്ലായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. പന്തിന് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അതാണ് പന്തിനെ തിരഞ്ഞെടുക്കുവാന്‍ കാരണം, എന്നാല്‍ ആളുകള്‍ അതിനെ ഓപ്പണര്‍ക്ക് പകരം മധ്യ നിര ബാറ്റ്സ്മാനെ എടുത്തുവെന്നു കരുതിയെന്ന് പ്രസാദ് പറഞ്ഞു.
സമാനമായ രീതിയിലായിരുന്നു വിജയ് ശങ്കറിന്റെ പകരക്കാരനും എത്തിയത്. ശങ്കര്‍ പരിക്കേറ്റതിന് ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിംഗിനിടെ വീഴുകയും പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുവാനായിരുന്നില്ല, ആ സമയത്ത് ഒരു കരുതല്‍ ഓപ്പണര്‍ ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ പല ഓപ്പണര്‍മാരെയും പരിഗണിച്ചു, എന്നാല്‍ പലരും പരിക്കിന്റെ പിടിയിലും ഫോമില്ലാതെയും ആയിരുന്നു. അതിനാല്‍ തന്നെ ഫോമിലുള്ള മയാംഗിനെ ടീം പരിഗണിച്ചുവെന്നും അതില്‍ വലിയ അവ്യക്തതയൊന്നുമില്ലായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി.
അടുത്താഴ്ച ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യ എ യുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പൃഥ്വി ഷാ പുറത്ത്. പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ കാരണമായത്. പൃഥ്വിയ്ക്ക് പകരം റുതുരാജ് ഗൈക്വാഡ് ആണ് ടീമിലേക്ക് എത്തുന്നത്. അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ-വിന്‍ഡീസ് എ ടീമുകളുടെ 50 ഓവര്‍ പരമ്പര.
ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ ഇന്ത്യ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയാംഗ് അഗര്‍വാളിന് പകരം അന്മോല്‍പ്രീത് സിംഗിനും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ജൂലൈ 11നാണ് പരമ്പരയിലെ ആദ്യ മത്സരം.
നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് കാലിന് പരിക്കേറ്റ വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അവസാനം. താരത്തിന് പകരം മയാംഗ് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമമാണ് ബിസിസിഐ വൃത്തങ്ങള്‍ നടത്തുന്നത്. മയാംഗിനെ ഓപ്പണറായി പരിഗണിച്ച് കെഎല്‍ രാഹുലിനെ തിരികെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള നീക്കം കൂടിയാകാം വിജയ് ശങ്കറിന് പകരം മയാംഗിനെ ടീമിലേക്ക് വിളിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍.
അമ്പാട്ടി റായിഡുവിനെ പിന്തള്ളി നാലാം നമ്പറിലേക്ക് ഇന്ത്യന്‍ ടീം പരിഗണിച്ച താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് അരങ്ങേറ്റത്തിനവസരം കിട്ടി. അന്ന് ഭുവനേശ്വര്‍ കുമാറിന് കളിയ്ക്കിടെ പരിക്കേറ്റ ശേഷം ബൗളിംഗിനെത്തിയ താരം തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റും നേടിയിരുന്നു.
ലോകേഷ് രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 182 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ കിംഗ്സ് ഇലവനു സാധിക്കാതെ പോയപ്പോള്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരിലെ സൂപ്പര്‍ താരം. അവസാന ഓവറില്‍ നേടിയ 18 റണ്‍സാണ് ടീമിനെ 182 റണ്‍സിലേക്ക് എത്തിച്ചത്. ഇതില്‍ നാല് പന്തില്‍ നിന്ന് 17 റണ്‍സുമായി അശ്വിന്‍ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
Credits: @IPL
ക്രിസ് ഗെയിലും കെഎല്‍ രാഹുലും കൂടി ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ നിന്ന് 38 റണ്‍സ് മാത്രമേ നേടിയുള്ളു. ഗെയില്‍ 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ രാഹുല്‍ ബുദ്ധിമുട്ടുന്നതാണ് മൊഹാലിയിലെ കാണികള്‍ക്ക് കാണാനായത്.
ഗെയിലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ പകരം എത്തിയ മയാംഗ് അഗര്‍വാലും അതിവേഗമാണ് സ്കോറിംഗ് നടത്തിയത്. എന്നാല്‍ ഇഷ് സോധിയെ അതിര്‍ത്തി കടത്തുവാനുള്ള ശ്രമത്തിനിടെ ജോഫ്ര ആര്‍ച്ചര്‍ പിടിച്ച് പുറത്താകുമ്പോള്‍ അഗര്‍വാല്‍ 12 പന്തില്‍ നിന്ന് 2 സിക്സ് അടക്കം 26 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലും രാഹുല്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. 39 റണ്‍സാണ് മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്.
52 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ തുടക്കം മെല്ലെയായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ ഡേവിഡ് മില്ലറുമായി നേടിയ 85 റണ്‍സിന്റെ കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സില്‍ ഏറെ വ്യത്യാസം കൊണ്ടുവരികയായിരുന്നു. ഇഷ് സോധി എറിഞ്ഞ 14ാം ഓവറില്‍ 19 റണ്‍സ് നേടിയ രാഹുല്‍ – മില്ലര്‍ കൂട്ടുകെട്ട് ടീമിന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 15ാം ഓവറില്‍ 20 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 136/2 എന്ന നിലയിലേക്കായി.
ഇതിനു ശേഷം 17ാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് മില്ലറുടെ കുറ്റി തെറിപ്പിച്ചുവെങ്കിലും ലൈന്‍ നോബോള്‍ കാരണം മില്ലര്‍ക്ക് ഒരവസരം കൂടി ലഭിച്ചു. ഇതിനിടെ 52 റണ്‍സ് നേടിയ ജയ്ദേവ് ഉനഡ്കട് പുറത്താക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് 3 ബൗണ്ടറിയും 2 സിക്സും സഹിതം ലോകേഷ് രാഹുല്‍ തന്റെ 52 റണ്‍സ് നേടിയത്.
19ാം ഓവറില്‍ നിക്കോളസ് പൂരനെയും മന്ദീപ് സിംഗിനെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്‍ ബൗളര്‍മാരില്‍ വേറിട്ട് നിന്നു. 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ വലിയ അടിയ്ക്ക് ശ്രമിച്ച് ഡേവിഡ് മില്ലറും പുറത്താകുമ്പോള്‍ താരം 27 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്കായിരുന്നു വിക്കറ്റ്. 2 ഫോറും 2 സിക്സും ഡേവിഡ് മില്ലര്‍ നേടി.
അവസാന അഞ്ചോവറില്‍ നിന്ന് 48 റണ്‍സ് നേടുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി. 15ാം ഓവറിനു ശേഷം വലിയ ഷോട്ടുകള്‍ പിറന്ന ഓവറുകള്‍ കുറവായിരുന്നുവെങ്കിലും അശ്വിന്‍ നേടിയ രണ്ട് സിക്സും ഒരു ഫോറും നേടിയ അശ്വിന്റെ 4 പന്തില്‍ നിന്നുള്ള 17 റണ്‍സ് മത്സരത്തില്‍ ഈ സീസണില്‍ മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുവാന്‍ പഞ്ചാബിനെ സഹായിച്ചു.
18 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. കൈവശം ഒമ്പത് വിക്കറ്റ്. എന്നാല്‍ മത്സരം ടീം ജയിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് കൂടി വീഴുകയും ചെയ്തു ഒരു പന്ത് അവശേഷിക്കെ മാത്രമാണ് ജയം കരസ്ഥമാക്കുവാന്‍ ആയത്. ആ സ്ഥിതിയില്‍ മത്സരം അവസാന ഓവറിലേക്ക് പോകാതിരിക്കുവാന്‍ വേണ്ടിയാണ് താന്‍ ആക്രമിച്ച് കളിച്ചതെന്ന് വ്യക്തമാക്കി മയാംഗ് അഗര്‍വാല്‍. എന്നാല്‍ തന്റെ ശ്രമം ഫലിച്ചിലെങ്കിലും അവസാനം രണ്ട് പോയിന്റുകള്‍ എളുപ്പത്തിലല്ലെങ്കിലും നേടാനായതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.
താനും രാഹുലും കര്‍ണ്ണാടകത്തിനു വേണ്ടി ബാറ്റ് ചെയ്തിട്ടുള്ളതാണ്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എപ്പോളും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുവാന്‍ നബിയെ പോലെ പരിചയസമ്പന്നനായ ബൗളറാണ് പന്തെറിയാനെത്തിയതെങ്കിലും തങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നും മയാംഗ് വ്യക്തമാക്കി.
അനായാസം ജയിക്കേണ്ട കളി അവസാന ഓവറുകളില്‍ കൈവിട്ടുവെന്ന് തോന്നിപ്പിച്ചുവെങ്കിലും കെഎല്‍ രാഹുല്‍ പതറാതെ നിന്നപ്പോള്‍ ഒരു പന്ത് അവശേഷിക്കെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 6 വിക്കറ്റ് ജയം. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണമെന്ന ഘട്ടത്തില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ജയത്തിലേക്ക് നീങ്ങിയത്.
ഗെയിലടിയ്ക്ക് അധികം ആയുസ്സിലായിരുന്നുവെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് കെഎല്‍ രാഹുലും മയാംഗ് അഗര്‍വാലും നയിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഇന്ന് സണ്‍റൈസേഴ്സിന്റെ 150 റണ്‍സ് പിന്തുടരാനിറങ്ങിയ പഞ്ചാബിനു വേണ്ടി ക്രിസ് ഗെയില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി മൂന്നാം ഓവര്‍ കഴിഞ്ഞുടനെ തന്നെ പുറത്തായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ മയാംഗിനെയും മില്ലറെയും പഞ്ചാബിനു നഷ്ടമായെങ്കിലും ജയം ടീമിനൊപ്പം നിന്നു.
ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കിംഗ്സ് ഇലവനെ നാലാം വിജയത്തിനു അരികിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. യഥേഷ്ടം റണ്‍സ് നേടി സ്കോറിംഗ് മുന്നോട്ട് നീക്കിയ കൂട്ടുകെട്ട് ലക്ഷ്യം അവസാന നാലോവറില്‍ 32 റണ്‍സാക്കി കുറച്ചിരുന്നു.
ലക്ഷ്യം മൂന്നോവറില്‍ 19 റണ്‍സായിരുന്നപ്പോള്‍ മയാംഗ് അഗര്‍വാലിനെ ടീമിനു നഷ്ടമായതിനു പിന്നാലെ അതേ ഓവറില്‍ ഡേവിഡ് മില്ലറെയും സന്ദീപ് ശര്‍മ്മ പുറത്താക്കി. അവസാന രണ്ടോവറില്‍ നിന്ന് 16 റണ്‍സ് ജയിക്കുവാന്‍ വേണ്ട ഘട്ടത്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ ഓവറില്‍ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി മന്ദീപ് സിംഗിനെ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 11 റണ്‍സായി മാറി.
അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നബിയുടെ ആദ്യ രണ്ട് പന്തില്‍ നിന്ന് ഡബിള്‍ നേടിയ സാം കറന്‍ മൂന്നാം പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് കെഎല്‍ രാഹുലിനു നല്‍കി. നാലാം പന്തില്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടി കെഎല്‍ രാഹുല്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി മാറ്റി. അടുത്ത പന്തില്‍ ഡേവിഡ് വാര്‍ണറുടെ മിസ് ഫീല്‍ഡ് മുതലാക്കി രണ്ടോടി വിജയം കുറിയ്ക്കുവാന്‍ രാഹുലിനും സാം കറനുമായി.
മയാംഗ് അഗര്‍വാല്‍ 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയപ്പോള്‍ കെഎല്‍ രാഹുല‍് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നു. സാം കറന്‍ നിര്‍ണ്ണായകമായ അഞ്ച് റണ്‍സുമായി പുറത്താകാതെ രാഹുലിനു അവസാന ഓവറില്‍ മികച്ച പിന്തുണ നല്‍കി.
പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. മെല്ലെ തുടങ്ങിയെങ്കിലും തന്റെ സീസണിലെ കന്നി അര്‍ദ്ധ ശതകം നേടി ലോകേഷ് രാഹുലാണ് ടീമിന്റെ വിജയത്തില്‍ മുന്നില്‍ നിന്ന് നയിച്ചത്. കിംഗ് ഇലവനു വേണ്ടി ക്രിസ് ഗെയിലും മയാംഗ് അഗര്‍വാലുമാണ് മിന്നും തുടക്കവുമായി ആദ്യം തിളങ്ങിയതെങ്കിലും ഇരുവരും പുറത്തായ ശേഷം തന്റെ ബാറ്റിംഗ് നിലവാരം രാഹുല്‍ ഉയര്‍ത്തി.
57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവില്‍ 18.4 ഓവറില്‍ പഞ്ചാബ് വിജയം കുറിയ്ക്കുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 60 റണ്‍സാണ് രാഹുല്‍-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഇതില്‍ 15 റണ്‍സാണ് മില്ലറുടെ സംഭാവന.
ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം ഗെയില്‍ മടങ്ങുമ്പോള്‍ ആ 53 റണ്‍സില്‍ 40 റണ്‍സും നേടിയാണ് യൂണിവേഴ്സ് ബോസ് നേടിയത്. 24 പന്തില്‍ നിന്ന് 4 സിക്സും 3 ഫോറും സഹിതമായിരുന്നു ഗെയില്‍ താണ്ഡവം. കെഎല്‍ രാഹുല്‍ തന്റെ പതിവു മോശം ഫോം മറികടന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ടി20 ശൈലിയില്‍ ഇന്നിംഗ്സ് മുന്നോട്ട് നീക്കുവാന്‍ താരത്തിനു സാധിച്ചിരുന്നില്ല.
രണ്ടാം വിക്കറ്റില്‍ മയാംഗ് അഗര്‍വാല്‍ 21 പന്തില്‍ 43 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് കവര്‍ന്നെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രുണാല്‍ പാണ്ഡ്യയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്. നേരത്തെ ക്രിസ് ഗെയിലിനെയും പുറത്താക്കിയത് ക്രുണാലായിരുന്നു. രണ്ടാം വിക്കറ്റില്‍ മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് നേടിയത്. 64 റണ്സായിരുന്നു.
മയാംഗ് പുറത്തായ ശേഷം രാഹുലും അടിച്ച് കളിക്കുവാന്‍ തുടങ്ങിയപ്പോള്‍ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറില്‍ 19 റണ്‍സ് അടിച്ചെടുത്ത് മില്ലറും രാഹുലും മത്സരം മുംബൈയില്‍ നിന്ന് ഏറെക്കുറെ തട്ടിയെടുക്കുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 37 റണ്‍സാണ് പഞ്ചാബിനു നേടേണ്ടിയിരുന്നത്. അതില്‍ നാലോവര്‍ മലിംഗയും ബുംറയും എറിയുമെന്നതിനാല്‍ ലക്ഷ്യം അനായാസമെന്ന് പറയുക പ്രയാസമായിരുന്നു.
മലിംഗയുടെ ഓവറില്‍ നിന്ന് 12 റണ്‍സ് പഞ്ചാബ് നേടിയപ്പോള്‍ ഇതിനിടെ തന്റെ സീസണിലെ ആദ്യ അര്‍ദ്ധ ശതകം കെഎല്‍ രാഹുല്‍ നേടി. 24 പന്തില്‍ നിന്ന് 25 റണ്‍സെന്ന രീതിയിലേക്ക് ലക്ഷ്യം മാറ്റുവാനും പഞ്ചാബിനു സാധിച്ചു. ജസ്പ്രീത് ബുംറയെറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം രാഹുല്‍ നേടിയപ്പോള്‍ 12 റണ്‍സാണ് പഞ്ചാബ് നേടിയത്.
ലക്ഷ്യം 18 പന്തില്‍ 14 പന്തായി ചുരുങ്ങിയെങ്കിലും മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ തകര്‍പ്പന്‍ 18ാം ഓവറില്‍ ആദ്യ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം താരം വഴങ്ങിയെങ്കിലും അവസാന പന്തില്‍ വൈഡും ഒരു ബൗണ്ടറിയും വഴങ്ങിയതോടെ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്കായി.
ഒരു ചെറിയ അശ്രദ്ധ വലിയ പിഴവായി മാറുകയും ആന്‍ഡ്രേ റസ്സല്‍ അത് മുതലാക്കിയപ്പോള്‍ കൊല്‍ക്കത്ത പഞ്ചാബിനു മുന്നില്‍ നല്‍കിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ 28 റണ്‍സിനു കീഴടങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാറ്റിംഗിലെ പോലെ ആന്‍ഡ്രേ റസ്സല്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയപ്പോള്‍ പഞ്ചാബിനു 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമേ നേടാനായുള്ളു.
7.3 ഓവറില്‍ 60/3 എന്ന നിലയില്‍ വീണ ശേഷം കിംഗ്സ് ഇലവനു വേണ്ടി മയാംഗ് അഗര്‍വാലും ഡേവിഡ് മില്ലറുമാണ് പടപൊരുതി നോക്കിയത്. നാലാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് മില്ലറുമായി നേടിയ ശേഷം 58 റണ്‍സ് നേടിയാണ് മയാംഗ് മടങ്ങിയത്. 34 പന്തില്‍ 6 ഫോറും 1 സിക്സും നേടിയ മയാംഗിനെ പിയൂഷ് ചൗള്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഡേവിഡ് മില്ലര്‍ പുറത്താകാതെ 40 പന്തില്‍ 59 റണ്‍സും മന്‍ദീപ് സിംഗ് 15 പന്തില്‍ നിന്ന് പുറത്താകാതെ 33 റണ്‍സും നേടി നിന്നു. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ രണ്ട് വിക്കറ്റ് നേടി മികച്ച രീതിയില്‍ പന്തെറിഞ്ഞു.