പൊരുതി നോക്കി നെതര്‍ലാണ്ട്സ്, 16 റൺസ് വിജയവുമായി ശ്രീലങ്ക അടുത്ത റൗണ്ടിലേക്ക്

ടി20 ലോകകപ്പിൽ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പാക്കി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 162/6 എന്ന സ്കോര്‍ നേടിയ ടീമിന് നെതര്‍ലാണ്ട്സിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നുവെങ്കിലും നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 146/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ 16 റൺസ് വിജയം നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു.

44 പന്തിൽ 79 റൺസ് നേടിയ കുശൽ മെന്‍ഡിസ് ആണ് ലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയത്. 53 പന്തിൽ നിന്ന് 71 റൺസുമായി പുറത്താകാതെ നിന്ന മാക്സ് ഒദൗദിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് നെതര്‍ലാണ്ട്സിന് തിരിച്ചടിയായത്. 21 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റാണ് നേടിയത്.

രാജകീയം ബ്രണ്ടന്‍ കിംഗ്, രണ്ടാം ജയം നേടി വെസ്റ്റിന്‍ഡീസ്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം മത്സരത്തിലും വിജയം നേടി വെസ്റ്റിന്‍ഡീസ്. ആതിഥേയരെ 48.3 ഓവറിൽ 214 റൺസിന് എറി‍ഞ്ഞൊതുക്കിയ വിന്‍ഡീസ് ഒരു ഘട്ടത്തിൽ 99/5 എന്ന നിലയിലായിരുന്നുവെങ്കിലും ബ്രണ്ടന്‍ കിംഗ് പുറത്താകാതെ നേടിയ 91 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് വിജയം നേടുകയായിരുന്നു.

118 റൺസാണ് കിംഗും കേസി കാര്‍ട്ടിയും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്. വെസ്റ്റിന്‍ഡീസ് ക്യാമ്പിൽ പരാജയ ഭീതി വന്ന ഘട്ടത്തിലാണ് ഈ കൂട്ടുകെട്ട് രക്ഷയ്ക്കെത്തിയത്. കാര്‍ട്ടി 43 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അകീൽ ഹൊസൈന്‍ നേടിയ 4 വിക്കറ്റാണ് നെതര്‍ലാണ്ട്സിനെ 214 റൺസിലൊതുക്കിയത്. 68 റൺസ് നേടിയ എഡ്വേര്‍ഡ്സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ഒദൗദ് 51 റൺസും വിക്രംജിത്ത് സിംഗ് 46 റൺസും നേടി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 101 റൺസ് നേടിയ ശേഷമാണ് നെതര്‍ലാണ്ട്സിന്റെ തകര്‍ച്ച.

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ ഓവര്‍ വിജയം നേടി സിംബാ‍ബ്‍വേ

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ ഓവറില്‍ വിജയം കുറിച്ച് സിംബാബ്‍വേ. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ നിന്ന് 152 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളു. നെതര്‍ലാണ്ട്സ് 8 വിക്കറ്റ് നഷ്ടത്തില്‍ ആണ് 20 ഓവറില്‍ നിന്ന് 152 റണ്‍സ് നേടിയത്. മാക്സ് ഒദൗവ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റണ്‍സുമായി പീറ്റര്‍ സീലാര്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഷോണ്‍ വില്യംസും ക്രിസ് പോഫുവും സിംബാബ്‍വേയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 97/6 എന്ന നിലയില്‍ തകരുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ 40 റണ്‍സുമായി ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയിരുന്നില്ല. പിന്നീട് ഏഴാം വിക്കറ്റില്‍ എല്‍ട്ടണ്‍ ചിഗുംബര-റയാന്‍ ബര്‍ള്‍ കൂട്ടുകെട്ടാണ് 33 റണ്‍സ് കൂട്ടകെട്ടുമായി സിംബാബ്‍വേയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ബര്‍ള്‍ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാറ്റിംഗ് തുടര്‍ന്ന് എല്‍ട്ടണ്‍ ചിഗുംബര(29) മൂന്ന് പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ചു.

3 വിക്കറ്റ് അവശേഷിക്കെ മൂന്ന് പന്തില്‍ ഒരു റണ്‍സ് ആവശ്യമുള്ളപ്പോള്‍ സിംബാബ്‍വേ വിജയം പ്രതീക്ഷിച്ചുവെങ്കിലും റോലോഫ് വാന്‍ ഡെര്‍ മെര്‍വ്വിന്റെ ബൗളിംഗില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി സിംബാബ്‍വേ ജയം കൈവിടുകയായിരുന്നു. വാന്‍ ഡെര്‍ മെര്‍വ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റും പോള്‍ വാന്‍ മീകേരെന്‍ 3 വിക്കറ്റും നേടുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ സിംബാബ്‍വേ 18 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സിനെ 9 റണ്‍സില്‍ ചുരുക്കി സിംബാബ്‍വേ അര്‍ഹമായ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഏകദിന പരമ്പര 2-0ന് നഷ്ടമായ സിംബാ‍ബ്‍വേ ആദ്യ ടി20യിലും പരാജയമേറ്റ് വാങ്ങിയിരുന്നു.

Exit mobile version