അര്‍ദ്ധ ശതകവുമായി ജോഫിന്‍ ജോസ്, അത്രേയ ഉല്‍ഭവ് സിസി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍

നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ പരാജയപ്പെടുത്തി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍ കടന്ന് അത്രേയ ഉല്‍ഭവ് സിസി. ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയലിനെ 123 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 28.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ അത്രേയ ലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ ജോഫിന്‍ ജോസാണ് അത്രേയയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.

ജോഫിനൊപ്പം ശ്രീരാജും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജോഫിന്‍ പുറത്താകാതെ 62 റണ്‍സും ശ്രീരാജ് 30 റണ്‍സും നേടിയാണ് വിജയികള്‍ക്കായി തിളങ്ങിയത്. വിജയത്തിന് തൊട്ടരികെ എത്തി നില്‍ക്കെയാണ് ശ്രീരാജ് പുറത്തായത്.

ചാമ്പ്യന്മാര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, അത്രേയയ്ക്ക് ഫൈനലിലെത്തുവാന്‍ 124 റണ്‍സ് വിജയ ലക്ഷ്യം

സെലസ്റ്റ്യല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് അത്രേയ ഉല്‍ഭവിനെതിരെയുള്ള സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 123 റണ്‍സിന് 42.2 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ഉണ്ണി മോന്‍ സാബു ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജയ് രാജ്, ഹരികൃഷ്ണന്‍ എന്നിവര്‍ 15 റണ്‍സ് വീതം നേടി. 22 റണ്‍സുമായി പുറത്താകാതെ വാലറ്റത്തിനൊപ്പം ചെറുത്ത് നിന്ന ടിഎസ് വിനില്‍ ആണ് ടീമിനെ 123 റണ്‍സിലേക്ക് എത്തിച്ചത്.

ഉണ്ണിമോന്‍ സാബു 25 റണ്‍സാണ് നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി അത്രേയ ബൗളര്‍മാര്‍ ചാമ്പ്യന്മാര്‍ക്ക് മേല്‍ മികച്ച സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അത്രേയ ഉല്‍ഭവിന് വേണ്ടി ടിഎം വിഷ്ണു 3 വിക്കറ്റ് നേടിയപ്പോള്‍ ജോഫിന്‍ ജോസിനു മൂന്ന് വിക്കറ്റ് നേടാനായി.

ജോളി റോവേഴ്സിനെ എറിഞ്ഞൊതുക്കി ഹരികൃഷ്ണനും അജിത്തും, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ് 8 വിക്കറ്റ് വിജയം

ജോളി റോവേഴ്സ് പെരിന്തല്‍മണ്ണയ്ക്കെതിരെ 8 വിക്കറ്റ് വിജയവുമായി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സിനെ 74 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 13.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സ്വന്തമാക്കുകയായിരുന്നു.

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചുറിയണിന് വേണ്ടി ഹരി കൃഷ്ണന്‍ അഞ്ചും അജിത്ത് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 20.3 ഓവറില്‍ ജോളി റോവേഴ്സ് ഓള്‍ഔട്ട് ആയി. 33 റണ്‍സുമായി ഓപ്പണര്‍ ഷമീല്‍ മാത്രമാണ് ജോളി റോവേഴ്സ് നിരയില്‍ പൊരുതി നിന്നത്. മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോര്‍ എക്സ്ട്രാസില്‍ നിന്ന് വന്ന 11 റണ്‍സായിരുന്നു.

സഞ്ജയ് രാജ്(33) ആണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചുറിയണിന്റെ ടോപ് സ്കോറര്‍. അരുണ്‍ പൗലോസ്(14) ആണ് പുറത്തായ മറ്റൊരു താരം. ഉണ്ണിമോന്‍ സാബു 22 റണ്‍സുമായി പുറത്താകാതെ ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

തന്റെ 4.3 ഓവറില്‍ 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹരി കൃഷ്ണനാണ് കളിയിലെ താരം. തന്റെ സ്പെല്ലില്‍ ഒരു മെയ്ഡനും താരം നേടി.

ചാമ്പ്യന്മാരെ വീഴ്ത്തി സ്വാന്റണ്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷമായി സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ വീഴ്ത്തി സ്വാന്റണ്‍സ്. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തില്‍ സ്വാന്റണ്‍സ് ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ മാസ്റ്റേഴ്സ് 27 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 25.4 ഓവറില്‍ മറികടന്ന് ഏഴ് വിക്കറ്റ് ജയം സ്വാന്റണ്‍സ് സ്വന്തമാക്കുകയായിരുന്നു.

73 പന്തില്‍ 82 റണ്‍സ് നേടിയ കെഎ അജിത്തും 53 റണ്‍സ് നേടി അജിത്തിന് മികച്ച പിന്തുണ നല്‍കിയ അഖിം റാഫേലുമാണ് സ്വാന്റണ്‍സിന്റെ വിജയം ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 128 റണ്‍സാണ് സ്വാന്റണ്‍സിന് മികച്ച വിജയം ഒരുക്കിയത്. അഖിം ജയത്തിന് തൊട്ടരികെ പുറത്തായെങ്കിലും അജിത്ത് ജയം ഉറപ്പിക്കുകയായിരുന്നു. 9 ഫോറും രണ്ട് സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിന് വേണ്ടി പിഎം വിഷ്ണു 59 പന്തില്‍ നിന്ന് 68 റണ്‍സും അക്ഷയ് മനോഹര്‍ 30 റണ്‍സും നേടിയാണ് ടീമിനെ 156 റണ്‍സിലേക്ക് നയിച്ചത്. സ്വാന്റണ്‍സിന് വേണ്ടി അമീര്‍ സീഷന്‍, ഫര്‍ദീന്‍ റഫീക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കിരീടം നിലനിര്‍ത്തി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസി

24ാമത് എംപിഎസ്-ഇന്ത്യ ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസിയ്ക്ക് വിജയം. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയം തുമ്പയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് എറണാകുളം സിസി 52 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 21.5 ഓവറില്‍ മാത്രമാണ് ഇസിസിയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

അതുല്‍ രവീന്ദ്രന്‍ 5.5 ഓവറില്‍ 9 റണ്‍സ് വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടിയാണ് മുത്തൂറ്റ് എറണാകുളം സിസിയുടെ നടുവൊടിച്ചത്. 15 റണ്‍സ് നേടിയ ബേസില്‍ മാത്യൂ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടീമില്‍ നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്താകുകയും ചെയ്തു.

Muthoot Ernakulam CC

മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ 11.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. 23 റണ്‍സുമായി സഞ്ജയ് രാജും 18 റണ്‍സ് നേടി ആല്‍ബിന്‍ ഏലിയാസുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുത്തൂറ്റ് എറണാകുളം സിസിയ്ക്കായി ശ്രീഹരി എസ് നായര്‍ രണ്ട് വിക്കറ്റ് നേടി. അതുല്‍ രവീന്ദ്രന്‍ ആണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

അതുല്‍ രവീന്ദ്രനു ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളറും ടൂര്‍ണ്ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗ്ലോബ്സ്റ്റാര്‍സ് ആലുവയുടെ അനുജ് ജോട്ടിന്‍ ആണ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. സീറോസിന്റെ ആസിഫ് അലി ശ്രീനിവാസന്‍ മെമ്മോറിയല്‍ എമേര്‍ജിംഗ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ആയി തിരഞ്ഞടുക്കപ്പെട്ടു.

സീസണിലെ കണ്ടെത്തലുകളായി മുരുഗന്‍സ് സിസിയുടെ വിജയ് എസ് വിശ്വനാഥും ഷെന്‍സ് ക്രിക്കറ്റ് അക്കാദമിയുടെ ഹര്‍ഷ്‍വീര്‍ സിംഗും തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version