തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ മാര്‍ട്ടിന്‍ ക്രോ – വസീം അക്രം

തന്നെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട ബാറ്റ്സ്മാന്‍ ന്യൂസിലാണ്ടിന്റെ അന്തരിച്ച താരം മാര്‍ട്ടിന്‍ ക്രോ ആണെന്ന് പറഞ്ഞ് വസീം അക്രം. താന്‍ മാര്‍ട്ടിന്‍ ക്രോയോട് ഇത്രയും മികച്ച രീതിയില്‍ തന്നെ കളിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് വരെ ചോദിച്ചിട്ടുണ്ടെന്നും വസീം അക്രം പറഞ്ഞു. 1990ല്‍ ന്യൂസിലാണ്ട് പാക്കിസ്ഥാന‍ സന്ദര്‍ശിച്ചപ്പോള്‍ ക്രോ ഒഴികെ ബാക്കി ന്യൂസിലാണ്ട് താരങ്ങളെല്ലാം തന്നെ നേരിടുവാന്‍ പാട് പെട്ടപ്പോള്‍ ക്രോ മാത്രം തന്നെ അനായാസം നേരിടുന്നുണ്ടായിരുന്നുവെന്നും അക്രം അഭിപ്രായപ്പെട്ടു.

മാര്‍ട്ടിന്‍ ക്രോ ആ പരമ്പരയില്‍ രണ്ട് ശതകമാണ് നേടിയത്. അതിന് ശേഷം താന്‍ അദ്ദേഹത്തോട് ഇതിന്റെ രഹസ്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ ഫ്രണ്ട് ഫുട്ടില്‍ കളിക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്നും എല്ലാ പന്തും ഇന്‍ സ്വിംഗറെന്ന നിലയില്‍ നേരിടുകയായിരുന്നുവെന്നും ഔട്ട് സ്വിംഗറുകള്‍ സ്വാഭാവികമായി എഡ്ജ് നഷ്ടപ്പെട്ട് പോകുമെന്നും മാര്‍ട്ടിന്‍ ക്രോ വ്യക്തമാക്കിയെന്ന് വീസം പറഞ്ഞു.

പരമ്പരയില്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നതെങ്കിലും മാര്‍ട്ടിന്‍ ക്രോ 244 റണ്‍സാണ് നേടിയത്. ടീമിലെ രണ്ടാമത്തെ ടോപ് സ്കോററിന് അദ്ദേഹത്തിന്റെ പകുതി റണ്‍സ് പോലുമുണ്ടായിരുന്നില്ല.

തന്റെ കരിയറില്‍ സ്വാധീനമുണ്ടാക്കിയത് മാര്‍ട്ടിന്‍ ക്രോ

തന്റെ കരിയറില്‍ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് മുന്‍ ന്യൂസിലാണ്ട് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ എന്ന് റോസ് ടെയിലര്‍. തങ്ങളോട് വിട പറഞ്ഞുവെങ്കിലും തന്റെ നേട്ടത്തില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടാകുമെന്നും റോസ് ടെയിലര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വളരെയധികം അനുഭവസമ്പത്തും വിവേകും അദ്ദേഹം തനിക്ക് കൈമാറിയിട്ടുണ്ടെന്നും അത് തന്റെ കരിയറില്‍ വലിയ പ്രഭാവം ഉണ്ടാക്കിയിട്ടുണ്ടെന്നും ടെയിലര്‍ അഭിപ്രായപ്പെട്ടു.

തന്നോട് എന്നും റെക്കോര്‍ഡുകള്‍ മറികടക്കുവാന്‍ ക്രോ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി. അദ്ദേഹം പ്രതീക്ഷിച്ചതിലും മികവ് താന്‍ നേടിയിട്ടുണ്ടെന്നും അതില്‍ അദ്ദേഹത്തിന് വരെ അത്ഭുതം തോന്നിയിട്ടുണ്ടാകാം എന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ ആരെങ്കിലുമെല്ലാം പിന്തുണച്ചിട്ടുണ്ടെന്നും അതിന് താന്‍ ഭാഗ്യം ചെയ്ത വ്യക്തിയാണെന്നും റോസ് ടെയിലര്‍ പറഞ്ഞു.

Exit mobile version