വിജയം തുടര്‍ന്ന് സ്കോട്‍ലാന്‍ഡ്, യുഎഇയ്ക്കെതിരെ 86 റൺസ് വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരത്തിൽ യുഎഇയെ തറപറ്റിച്ച് സ്കോട്‍ലാന്‍ഡ്. ഇന്നലെ നടന്ന മത്സരത്തിൽ 254/9 എന്ന സ്കോറാണ് സ്കോട്‍ലാന്‍ഡ് 50 ഓവറിൽ നേടിയത്. എതിരാളികളെ 41 ഓവറിൽ 168 റൺസിലൊതുക്കിയാണ് സ്കോട്‍ലാന്‍ഡിന്റെ 86 റൺസ് വിജയം.

മാത്യു ക്രോസ്(85), കാലം മക്ലോഡ്(77) എന്നിവരുടെ ബാറ്റിംഗിനൊപ്പം മാര്‍ക്ക് വാട്ട് 29 റൺസ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 254 റൺസ് നേടുകയായിരുന്നു.

യുഎഇയ്ക്ക് വേണ്ടി വൃത്തിയ അരവിന്ദ് 50 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ 5 വിക്കറ്റ് നേട്ടവുമായി മാര്‍ക്ക് വാട്ടാണ് സ്കോട്‍ലാന്‍ഡ് ബൗളിംഗിൽ തിളങ്ങിയത്.

സൂപ്പര്‍ 12ൽ ടീമിന് അട്ടിമറികള്‍ നടത്തുവാന്‍ സാധിക്കും – മാര്‍ക്ക് വാട്ട്

ടി20 ലോകകപ്പിൽ സൂപ്പര്‍ 12ലേക്ക് ഗ്രൂപ്പ് ബിയിൽ നിന്ന് എല്ലാ മത്സരങ്ങളും വിജയിച്ച് എത്തിയ സ്കോട്‍ലാന്‍ഡിന് ഒന്നോ രണ്ടോ അട്ടിമറികള്‍ കൂടി നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് മാര്‍ക്ക് വാട്ട്.

അസോസ്സിയേറ്റ് ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും വിജയിക്കേണ്ട സാഹചര്യമാണെന്നും അതിനാൽ തന്നെ ഇത്തരം സമ്മര്‍ദ്ദ മത്സരങ്ങള്‍ കളിച്ച് ടീമിന് ശീലമാണെന്നും മാര്‍ക്ക് വാട്ട് വ്യക്തമാക്കി.

അതിനാൽ തന്നെ സൂപ്പര്‍ 12ൽ ഏതാനും ടീമുകളെ അട്ടിമറിക്കുവാന്‍ സ്കോട്‍ലാന്‍ഡിന് കഴിയുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ടെന്നും വാട്ട് പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും രണ്ടാം ഗ്രൂപ്പിൽ സ്കോട്ട്‍ലാന്‍‍ഡിന് എതിരാളികളായി ഉള്ളത്.

ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ ടീം മുമ്പ് തോല്പിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശിനെ ഈ ടൂര്‍ണ്ണമെന്റിൽ പരാജയപ്പെടുത്തിയതിനാൽ തന്നെ ഇനിയും അട്ടിമറികള്‍ ടീമിൽ നിന്ന് പ്രതീക്ഷിക്കാമെന്നും ഒരു ടീമും തങ്ങളെ ചെറുതാക്കി കാണില്ലെന്നും മാര്‍ക്ക് വാട്ട് വ്യക്തമാക്കി.

Exit mobile version