അരങ്ങേറ്റം അവിസ്മരണീയമാക്കി ഷദ്മാന്‍ ഇസ്ലാം, ബംഗ്ലാദേശിനു ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍

തന്റെ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയ ഷദ്മാന്‍ ഇസ്ലാമിന്റെയും പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്റെയും മികവില്‍ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 259/5 എന്ന സ്കോറാണ് ആതിഥേയര്‍ നേടിയിട്ടുള്ളത്. ടീമിലെ ബാറ്റ്സ്മാന്മാരെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(55*) മഹമ്മദുള്ളയും(31*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് മിഥുനും മോമിനുള്‍ ഹക്കും 29 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ രണ്ടും കെമര്‍ റോച്ച്, ഷെര്‍മോണ്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് 125നു പുറത്ത്, വിന്‍ഡീസ് തകര്‍ന്നടിഞ്ഞു

ചിറ്റഗോംഗ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് പരാജയ ഭീതിയില്‍. മൂന്നാം ദിവസം ആദ്യ സെഷനില്‍ മാത്രം 9 വിക്കറ്റുകളാണ് വീണത്. ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 204 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് 11/4 എന്ന നിലയിലാണ്. തൈജുല്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

നേരത്തെ രണ്ടാം ഇന്നിംഗ്സ് 55/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് 70 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. 31 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മെഹ്ദി ഹസന്‍ 18 റണ്‍സും മുഷ്ഫിക്കുര്‍ റഹിം 19 റണ്‍സും നേടി. വിന്‍ഡീസിനായി നാല് വിക്കറ്റുമായി ദേവേന്ദ്ര ബിഷൂ വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍ നിന്നു. റോഷ്ടണ്‍ ചേസ് മൂന്നും ജോമല്‍ വാരിക്കന്‍ രണ്ടും വിക്കറ്റ് നേടി.

ക്യാപ്റ്റന്‍സി ദൗത്യത്തിനു തയ്യാറാണെന്ന് മഹമ്മദുള്ള

സിംബാബ്‍േവയും വിന്‍ഡീസും ബംഗ്ലാദേശ് പര്യടനത്തിനായി എത്തുമ്പോള്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹമ്മദുള്ള. ഷാക്കിബ് അല്‍ ഹസിന്റെ അഭാവത്തില്‍ താന്‍ മുമ്പും ക്യാപ്റ്റന്‍സി ചുമതല വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ തനിക്ക് എന്നും ക്യാപ്റ്റന്‍സി ചുമതലകള്‍ ഇഷ്ടമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

നിദാഹസ് ട്രോഫിയില്‍ ടീമിനെ ആദ്യ മത്സരങ്ങളില്‍ നയിച്ചത് മഹമ്മദുള്ളയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിലാണ് ഷാക്കിബ് തിരികെ എത്തിയത്. എന്നാല്‍ ബംഗ്ലാദേശ് മഹമ്മദുള്ളയെ ക്യാപ്റ്റനാക്കി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ തനിക്ക് ഇത്തരം അവസരം ലഭിച്ചാല്‍ താന്‍ സസന്തോഷം ഇത് സ്വീകരിക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്. ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയാണ് ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ആതിഥ്യം വഹിക്കുന്നത്.

റഷീദ് മികച്ചത്, പക്ഷേ കളിക്കാനാകാത്ത തരത്തിലുള്ള ബൗളറല്ല: മഹമ്മദുള്ള

നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും ടീമിലെക്ക് ഈ മത്സരത്തിനു തൊട്ട് മുമ്പ് എത്തിയ ഇമ്രുല്‍ കൈസും. ഇരുവരും ചേര്‍ന്ന് 130 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനു പൊരുതാവുന്ന സ്കോര്‍ നല്‍കിയതും ബൗളര്‍മാര്‍ അത് വിജയകരമായി രക്ഷിക്കുകയും ചെയ്തത്.

74 റണ്‍സ് നേടി മഹമ്മദുള്ള പുറത്തായപ്പോള്‍ ഇമ്രുല്‍ കൈസ് 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മഹമ്മദുള്ള പറയുന്നത്. റഷീദ് ഖാന്‍ മികച്ച ബൗളറാണെങ്കിലും കളിക്കാനാകാത്ത മാത്രം അപകടകാരിയായ ബൗളര്‍ അല്ല റഷീദെന്നാണ് മഹമ്മദുള്ള പറയുന്നത്.

ബംഗ്ലാദേശിന്റെ ദുരന്ത മുഖത്തെ പോരാളിയായി വിശേഷിക്കപ്പെടുന്ന മഹമ്മദുള്ള ടീമിനെ പലയാവര്‍ത്തി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. റഷീദ് ഖാന് വിക്കറ്റ് നല്‍കരുതെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താരം സമ്മര്‍ദ്ദത്തില്‍ തനിക്ക് കൂടുതല്‍ മികവ് പുലര്‍ത്തുവാന്‍ പറ്റാറുണ്ടെന്നും പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ള കാര്യമെന്നും താരം അഭിപ്രായപ്പെട്ടു.

റഷീദ് ഖാനു വിക്കറ്റ് നല്‍കാതിരിക്കുമ്പോളും റണ്‍സ് വരണമെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നു. സിംഗിളുകള്‍ എടുത്ത് തുടങ്ങിയ ശേഷം റഷീദ് ഖാനെ രണ്ട് സിക്സറുകള്‍ പറത്തുവാനും മഹമ്മദുള്ളയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷീദ് ഖാനെ നേരിടുന്നതില്‍ ടീമിനു പിഴവ് സംഭവിച്ചുവെങ്കിലും ഇത്തവണ അതുണ്ടാവരുതെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു. ആറാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വിജയം തന്നെ റഷീദ് ഖാന് വിക്കറ്റ് നല്‍കാതിരുന്നതാണെന്നും മഹമ്മദുള്ള കൂട്ടിചേര്‍ത്തു.

ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ഇമ്രുല്‍ കൈസും മഹമ്മദുള്ളയും

അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ് ഇന്നിംഗ്സിനു മാന്യമായ പരിവേഷം നല്‍കുകയായിരുന്നു. ലിറ്റണ്‍ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും ഇന്നിംഗ്സിന്റെ ബലത്തില്‍ മെല്ലെ ബംഗ്ലാദേശ് ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നുവെങ്കിലും ദാസ്(41) റഷീദ് ഖാനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ബംഗ്ലാദേശ് തകര്‍ച്ച ആരംഭിച്ചു. അതേ ഓവറില്‍ ഷാക്കിബ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഒരോവറിനു ശേഷം റഹീമും(33) റണ്ണൗട്ടിലൂടെ തന്നെ മടങ്ങി.

പിന്നീടാണ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ രക്ഷകരായ താരങ്ങള്‍ അവതരിച്ചത്. മഹമ്മദുള്ളയും ഇമ്രുല്‍ കൈസും ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. മഹമ്മദുള്ള അവസാന ഓവറുകളില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച് പുറത്താകുമ്പോള്‍ 74 റണ്‍സാണ് നേടിയത്. ഇമ്രുല്‍ കൈസ് 72 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ബംഗ്ലാദേശ് 249 റണ്‍സ് നേടി. ഏഴ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

അഫ്ഗാനിസ്ഥാനും വേണ്ടി അഫ്താബ് അലം മൂന്ന് വിക്കറ്റും റഷീദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനു മുന്നില്‍ വീണു

ഏഷ്യ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 136 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സിന്റെ ബലത്തില്‍ മത്സരം കീഴ്മേല്‍ മറിച്ച അഫ്ഗാനിസ്ഥാന്‍ ആ ആത്മവിശ്വാസം ബൗളിംഗിലേക്കും നീട്ടി. 43/4 എന്ന നിലയിലേക്ക് ബംഗ്ലാദേശിനെ തള്ളിയിട്ട അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ബംഗ്ലാദേശിനു മേല്‍ക്കൈ നല്‍കിയില്ല. 42.1 ഓവറുകളില്‍ ബംഗ്ലാദേശ് 119 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഷാക്കിബ് അല്‍ ഹസന്‍ 32 റണ്‍സ് നേടി ടോപ് സ്കോററായി പുറത്തായപ്പോള്‍ മഹമ്മദുള്ള 27 റണ്‍സ് നേടി. 26 റണ്‍സുമായി മൊസ്ദൈക്ക് ഹുസൈന്‍ സൈക്കത്ത് പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും റഹ്മത് ഷാ, മുഹമ്മദ് നബി, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version