ഓസ്ട്രേലിയയ്ക്കെതിരെയുള്ള തങ്ങളുടെ ഏറ്റവും വലിയ സ്കോര്‍ നേടിയെങ്കിലും ജയം സ്വന്തമാക്കാനാകാതെ ബംഗ്ലാദേശ്

വീണ്ടുമൊരു വീരോചിതമായ പോരാട്ടത്തിനു ശേഷം കീഴടങ്ങി ബംഗ്ലാദേശ്. ഇന്ന് കരുത്തരായ ഓസ്ട്രേലിയ നേടിയ 381 റണ്‍സ് ചേസ് ചെയ്യവെ തങ്ങളുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏറ്റവും വലിയ സ്കോര്‍ നേടുവാന്‍ ബംഗ്ലാദേശിനായെങ്കിലും 48 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു ബംഗ്ലാദേശ്. 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. മത്സരത്തില്‍ നിന്ന് തന്റെ ഏഴാം ഏകദിന ശതകം റഹിം നേടിയെങ്കിലും ഓസ്ട്രേലിയ നല്‍കിയ കൂറ്റന്‍ ലക്ഷ്യത്തിനു 48 റണ്‍സ് അകലെ വരെ എത്തുവാനെ അത് ബംഗ്ലാദേശിനെ സഹായിച്ചുള്ളു.

മുഷ്ഫിക്കുര്‍ റഹിമിനൊപ്പം മഹമ്മദുള്ള അടിച്ച് തകര്‍ത്ത് 127 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും റണ്‍റേറ്റ് ഓരോ ഓവറുകള്‍ക്ക് ശേഷവും കുതിച്ചുയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് തട്ടിത്തടഞ്ഞ് വീഴുകയായിരുന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍(62), ഷാക്കിബ് അല്‍ ഹസന്‍(41) എന്നിവരുടെ ശ്രമങ്ങള്‍ക്കൊപ്പം 50 പന്തില്‍ നിന്ന് 69 റണ്‍സ് നേടി മഹമ്മദുള്ളയും 102 റണ്‍സുമായി പുറത്താകാതെ മുഷ്ഫിക്കുര്‍ റഹിമുമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതിയത്.

ഓസ്ട്രേലിയയ്ക്കായി തന്റെ സ്പെല്ലിലെ അവസാന ഓവറില്‍ മഹമ്മദുള്ളയെയും സബ്ബിര്‍ റഹ്മാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന്റെ വക്കോളമെത്തിയ താരമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍ മാറിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 124 റണ്‍സാണ് ഷാക്കിബ് ഇന്ന് നേടിയത്. ലിറ്റണ്‍ ദാസിനൊപ്പം 189 റണ്‍സ് നേടി ഷാക്കിബ് ഈ ലോകകപ്പിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന ബഹുമതി കൂടി നേടി.

വിന്‍ഡീസിനെതിരെ ടീമിന്റെ 7 വിക്കറ്റ് വിജയം കുറിയ്ക്കുന്നതിനിടെ തമീം ഇക്ബാലിനു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആറായിരം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. അത് പോലെ തന്നെ ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. 2015ല്‍ മഹമ്മദുള്ള നേടിയ 365 റണ്‍സെന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്.

വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള

നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലെ സംശയമാണ് ടെസ്റ്റ് പരമ്പര കൈവിടുന്നതിനു കാരണമായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ നീല്‍ വാഗ്നര്‍. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കെതിരെ പ്രയോഗിച്ച വാഗ്നര്‍ അതില്‍ വിജയിക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റും നേടിയിരുന്നു.

പരമ്പരയില്‍ താരം നേടിയ 16 വിക്കറ്റില്‍ 15 എണ്ണവും ഷോര്‍ട്ട് ബോളുകളിലൂടെയായിരുന്നു. ഇരു മത്സരങ്ങളിലും ബംഗ്ലാദേശ് തകര്‍ന്നത് നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോള്‍ പ്ലാനിനു മുന്നിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ബംഗ്ലാദേശ് താരത്തിന്റെ ഷോര്‍ട്ട് ബോളുകളെ നന്നായി പ്രതിരോധിച്ചുവെന്നും പിന്നീടാണ് കൈവിട്ട് പോയതെന്നുമാണ് മഹമ്മദുള്ള പ്രതികരിച്ചത്. രണ്ട് മനസ്സോടെ താരത്തെ സമീപിച്ചതാണ് ബംഗ്ലാദേശിനു തിരിച്ചടിയായതെന്നും മഹമ്മദുള്ള പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് പക്വതയാര്‍ന്ന പ്രകടനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മഹമ്മദുള്ള പറഞ്ഞു.

രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കി ബംഗ്ലാദേശ്, ന്യൂസിലാണ്ടിനു ഇന്നിംഗ്സ് ജയം

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും തന്നെ കരുതിയിട്ടില്ലെങ്കിലും വീണ്ടും ആതിഥേയരെ ബാറ്റ് ചെയ്യിക്കുവാന്‍ വേണ്ട സ്കോര്‍ നേടി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ വളരെ തുച്ഛമായ സ്കോറിനു ടീം പുറത്തായത് അവസാനം ബംഗ്ലാദേശിനു വിനയായി മാറുകയായിരുന്നു. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ശതകങ്ങള്‍ നേടി പൊരുതിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം കാര്യമായ ചെറുത്ത് നില്പ് വാലറ്റത്തില്‍ നിന്നുയരാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

126/4 എന്ന നിലയില്‍ ഒത്തുകൂടിയ സൗമ്യ സര്‍ക്കാര്‍-മഹമ്മദുള്ള കൂട്ടുകെട്ട് 235 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. വീണ്ടും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാന്‍ ഇരുവര്‍ക്കും ആവുമെന്ന് കരുതിയ നിമിഷത്തിലാണ് 149 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. ബോള്‍ട്ടും വാഗ്നരറും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയപ്പോള്‍ 146 റണ്‍സ് നേടിയ മഹമ്മദുള്ളയെ ഒമ്പതാം വിക്കറ്റായി ടിം സൗത്തി പുറത്താക്കി. നാല് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഇന്നിംഗ്സിനും മത്സരത്തിനും തിരശ്ശീലയിടുവാനും സൗത്തിയ്ക്ക് സാധിച്ചു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റും ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ നീല്‍ വാഗ്നര്‍ക്കായിരുന്നു രണ്ടാം വിക്കറ്റ്.

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഖുല്‍നയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 188 റണ്‍സ് മാത്രമേ നേടാനായുള്ളു. മുഷ്ഫിക്കുര്‍ റഹിം, യസീര്‍ അലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ദസുന്‍ ഷനക(42*), മുഹമ്മദ് ഷെഹ്സാദ്(33) എന്നിവരും വൈക്കിംഗ്സിനു വേണ്ടി തിളങ്ങി.

മുഷ്ഫിക്കുര്‍ 52 റണ്‍സും യസീര്‍ അലി 54 റണ്‍സും നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് 4 സിക്സ് അടക്കം 42 റണ്‍സ് നേടിയ ഷനകയുടെ പ്രകടനമാണ് വൈക്കിംഗ്സിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഖുലന്‍നയ്ക്കായി ഡേവിഡ് വീസെ 2 വിക്കറ്റ് നേടി.

മഹമ്മദുള്ള 26 പന്തില്‍ നിന്ന് 50 റണ്‍സും ഡേവിഡ് വീസെ 20 പന്തില്‍ നിന്ന് 40 റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിനു 26 റണ്‍സ് അകലെ വരെ എത്തുവാനെ ഖുല്‍ന ടൈറ്റന്‍സിനു സാധിച്ചുള്ളു. ബ്രണ്ടന്‍ ടെയിലര്‍ 28 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിനു തിരിച്ചടിയായത്. അബു ജയേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദ്, കാമറൂണ്‍ ഡെല്‍പോര്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി മുസ്തഫിസുര്‍ റഹ്മാന്‍, ബംഗ്ലാദേശിനെ മഹമ്മദുള്ള നയിക്കും

വിന്‍ഡീസ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന മുസ്തഫിസുര്‍ റഹ്മാന്‍ സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചു. കരീബിയന്‍ ടൂറില്‍ നിന്നുള്ള ടീമില്‍ ഇതുള്‍പ്പെടെ അഞ്ച് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ആരിഫുള്‍ ഹക്ക്, മുഹമ്മദ് മിഥുന്‍, ഖാലിദ് അഹമ്മദ്, നസ്മുള്‍ ഇസ്ലാം എന്നിവര്‍ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് ഇടം ലഭിയ്ക്കുകയായിരുന്നു.

മുസ്തഫിസുര്‍ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി ഇടം പിടിച്ചിരുന്നുവെങ്കിലും ഐപിഎലിനിടെയേറ്റ പരിക്ക് താരത്തിന്റെ അവസരം നഷ്ടമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

ഷാക്കിബിന്റെ അഭാവത്തില്‍ ബംഗ്ലാദേശിനെ ടെസ്റ്റില്‍ മഹമ്മദുള്ളയാണ് നയിക്കുക.

ബംഗ്ലാദേശ്: മഹമ്മദുള്ള, ഇമ്രുല്‍ കൈസ്, ലിറ്റണ്‍ ദാസ്, മോമിനുള്‍ ഹക്ക്, നസ്മുള്‍ ഹൊസൈന്‍, മുഷ്ഫിക്കുര്‍ റഹിം, ആരിഫുള്‍ ഹക്ക്, മെഹ്ദി ഹസന്‍, തൈജുള്‍ ഇസ്ലാം, അബു ജയേദ്, ഷൈഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍, നസ്മുള്‍ ഇസ്ലാം, ഖാലിദ് അഹമ്മദ്.

തമീം ഇക്ബാലിനു ശതകം, 301 റണ്‍സ് നേടി ബംഗ്ലാദേശ്

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 301 റണ്‍സ്. തമീം ഇക്ബാലിന്റെ ശതമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ എടുത്ത് പറയാനാവുന്ന പ്രകടനം. മഹമ്മദുള്ളയും മഷ്റഫേ മൊര്‍തസയുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 301 റണ്‍സിലേക്ക് നീങ്ങി. തമീം ഇക്ബാല്‍ 103 റണ്‍സ് നേടി പുറത്തായി.

അഞ്ചാം വിക്കറ്റില്‍ 53 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 36 റണ്‍സ് നേടിയ മൊര്‍തസയേ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മഹമ്മദുള്ള 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷാകിബ്(37) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി ആഷ്‍ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വാലറ്റത്തോടൊപ്പം മികവോടെ ബാറ്റ് വീശിയ മഹമ്മദുള്ളയും 5 പന്തില്‍ 11 റണ്‍സ് നേടി മൊസ്ദേക് ഹൊസൈന്‍ സൈക്കത്തുമാണ് ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സബ്ബിര്‍ റഹ്മാന്‍ 12 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version