ജയമില്ലാതെ കാഞ്ചി വീരന്‍സ്, നാലാം പരാജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മധുരൈ പാന്തേഴ്സിനോട് 11 റണ്‍സിനാണ് വീരന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മധുരൈ 167/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ വിബി കാഞ്ചി വീരന്‍സിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സിനു വേണ്ടി തലൈവന്‍ സര്‍ഗുണം 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഡി രോഹിത് 32 റണ്‍സും ജഗദീഷന്‍ കൗശിക് 27 റണ്‍സും നേടിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് തന്‍വര്‍ ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. 10 പന്തില്‍ നിന്ന് 22 റണ്‍സാണ് താരം നേടിയത്. ദീപന്‍ ലിംഗേഷ്, ദിവാകര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഔഷിക് ശ്രീനിവാസ് രണ്ട് വിക്കറ്റ് വീരന്‍സിനു വേണ്ടി നേടി.

സഞ്ജയ് യാദവ്(34*), മോകിത് ഹരിഹരന്‍(34) എന്നിവര്‍ക്കൊപ്പം ബാബ അപരാജിത്(29), വിശാല്‍ വൈദ്യ(31) എന്നിവരും റണ്‍സ് കണ്ടെത്തിയെങ്കിലും ലക്ഷ്യത്തിനു 11 റണ്‍സ് അകലെ മാത്രമേ നിശ്ചിത 20 ഓവറില്‍ കാഞ്ചി വീരന്‍സിനു എത്തുവാനായുള്ളു. രണ്ട് വീതം വിക്കറ്റ് നേടി അഭിഷേക് തന്‍വറും ജഗദീഷന്‍ കൗശിക്കും മധുരൈ ബൗളര്‍മാരില്‍ തിളങ്ങി. വരുണ്‍ ചക്രവര്‍ത്തി, രാഹില്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 165 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. സുബ്രമണ്യന്‍ ആനന്ദ്(44), അക്ഷയ് ശ്രീനിവാസന്‍(42), എസ് ദിനേശ്(35) എന്നിവര്‍ക്ക് പുറമേ രാജഗോപാല്‍ സതീഷ് 10 പന്തില്‍ 24 റണ്‍സ് നേടി പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. ബൗളിംഗ് ടീമിനു വേണ്ടി അഭിഷേക് തന്‍വര്‍ മൂന്ന് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തി, ജഗദീഷന്‍ കൗശിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലക്ഷ്യം 18.4 ഓവറിലാണ് മധുരൈ പാന്തേഴ്സ് മറികടന്നത്. അരുണ്‍ കാര്‍ത്തിക് 59 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജഗദീഷന്‍ കൗശിക് 38 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പിച്ചു. നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി രോഹിത്(28), ഷിജിത്ത് ചന്ദ്രന്‍(29) എന്നിവരും മികവ് പുലര്‍ത്തി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍ രണ്ടും ഗണേഷ് മൂര്‍ത്തി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ ഗില്ലീസ് ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 127 റണ്‍സിനു ഓള്‍ഔട്ട് ആയി. മൂന്ന് വിക്കറ്റ് നേടിയ രാഹില്‍ ഷാ ആണ് കളിയിലെ താരം.

നിലേഷ് സുബ്രമണ്യം(31), ജഗദീഷന്‍ കൗശിക്(37), ഷിജിത്ത് ചന്ദ്രന്‍(37) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മധുരൈ 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 153 റണ്‍സ് നേടുകയായിരുന്നു. സൂപ്പര്‍ ഗില്ലീസിനായി മുരുഗന്‍ അശ്വിന്‍, സണ്ണി കുമാര്‍ സിംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. സിദ്ധാര്‍ത്ഥിനു രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെപ്പോക്കിനു വേണ്ടി എസ് കാര്‍ത്തിക്(28), ഗംഗ ശ്രീധര്‍ രാജു(24), മുരുഗന്‍ അശ്വിന്‍(22) എന്നിവരല്ലാതെ ആര്‍ക്കും 20നു മുകളിലുള്ള സ്കോര്‍ കണ്ടെത്താനായില്ല. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ടീം 127 റണ്‍സിനു ഓള്‍ഔട്ട് ആയി. രാഹില്‍ ഷായ്ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധികാരിക ജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, റണ്‍റേറ്റിലും നേട്ടം

മധുരൈ പാന്തേഴ്സിനെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ആദ്യ മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സിനോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ ഡിണ്ടിഗല്‍ നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറില്‍ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.

അരുണ്‍ കാര്‍ത്തിക്(61), ഷിജിത്ത് ചന്ദ്രന്‍(35), എന്നിവര്‍ക്കൊപ്പം രോഹിത്(24), തലൈവന്‍ സര്‍ഗുണം(26) എന്നിവരും റണ്‍സ് കണ്ടെത്തിയപ്പോളാണ് 169 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് പാന്തേഴ്സ് എത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡ്രാഗണ്‍സിനു ഹരി നിശാന്തിനെ(28) നഷ്ടമായെങ്കിലും ജഗദീഷന്‍, വിവേക് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനെ 15.2 ഓവറില്‍ ലക്ഷ്യമായ 170 റണ്‍സ് നേടുവാന്‍ സഹായിച്ചു. 33 പന്തില്‍ നിന്ന് വിവേക് 70 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ നി്നനാണ് ജഗദീഷന്‍ തന്റെ 68 റണ്‍സ് കണ്ടെത്തിയത്. കിരണ്‍ ആകാശിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version