പത്തോവറിന് ശേഷം സീന്‍ മാറി, മയാംഗ് യാദവിന്റെ സ്പെല്ലിൽ ആടിയുലഞ്ഞ് പഞ്ചാബ്

ഒന്നാം വിക്കറ്റിൽ പഞ്ചാബ് ഓപ്പണര്‍മാര്‍ 102 റൺസ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 200 റൺസ് ചേസ് ചെയ്തിറങ്ങിയ പഞ്ചാബിന് 21 റൺസ് തോൽവി. മയാംഗ് യാദവിന്റെ പേസിന് മുന്നിൽ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയിൽ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന് 178 റൺസ് മാത്രമേ നേടാനായുള്ളു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറിൽ സ്കോര്‍ ബോര്‍ഡിൽ 98 റൺസ് കൊണ്ടുവന്നു. 12ാം ഓവറിൽ മയാംഗ് യാദവ് ബൈര്‍സ്റ്റോയെ പുറത്താക്കി ലക്നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തിൽ നിന്ന് 42 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 7 പന്തിൽ19 റൺസ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നൽകി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നൽകി.

എന്നാൽ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 50 പന്തിൽ 70 റൺസ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്കോര്‍.

അവസാന രണ്ടോവറിൽ 48 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ നിന്ന് വെറും 7 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തിൽ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തിൽ നിന്ന് പഞ്ചാബിന് 2 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റൺസിന്റെ മികച്ച വിജയം ലക്നൗവിന് സ്വന്തമായി.

ഡി കോക്ക്, പൂരന്‍, ക്രുണാൽ!!! ലക്നൗ 199

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ലക്നൗവിനെ ക്വിന്റൺ ഡി കോക്കും നിക്കോളസ് പൂരനും ചേര്‍ന്ന് മികവുറ്റ സ്കോറിലേക്കുള്ള പാത തെളിച്ചപ്പോള്‍ ക്രൂണാൽ പാണ്ഡ്യയുടെ വകയായിരുന്നു ഫിനിഷിംഗ് ടച്ച്. 199 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്.

ഡി കോക്ക് 38 പന്തിൽ 54 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 21 പന്തിൽ 42 റൺസ് നേടി ലക്നൗവിനെ മൂന്നോട്ട് നയിക്കുകയായിരുന്നു. റബാഡയ്ക്കായിരുന്നു പൂരന്റെ വിക്കറ്റ്. പൂരന്‍ പുറത്തായ ശേഷം ക്രുണാൽ പാണ്ഡ്യയാണ് ലക്നൗവിന്റെ സ്കോറിംഗിന് വേഗത നൽകിയത്.

ക്രുണാൽ 22 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. പഞ്ചാബിന് വേണ്ടി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് രണ്ട് വിക്കറ്റും നേടി.

ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാന്‍, നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റൺസിന്റെ മികച്ച വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 194 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 41 പന്തിൽ 64 റൺസുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎൽ രാഹുല്‍ 58 റൺസ് നേടി പുറത്തായി.


ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറുകളിൽ ക്വിന്റൺ ഡി കോക്കും ദേവ്ദത്ത് പടിക്കലും വീണപ്പോള്‍ ആയുഷ് ബദോനിയെ പുറത്താക്കി നാന്‍ഡ്രേ ബര്‍ഗറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അവിടെ നിന്ന് ദീപക് ഹൂഡ 13 പന്തിൽ 26 റൺസ് നേടി രാഹുലിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 49 റൺസ് കൂട്ടുകെട്ടിന് ചഹാല്‍ അവസാനം കുറിച്ചു.

പത്തോവര്‍ പിന്നിടുമ്പോള്‍ 76/4 എന്ന നിലയിലായിരുന്നു ലക്നൗ. നാന്‍ഡേ ബര്‍ഗര്‍ എറിഞ്ഞ 11ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും രാഹുല്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 17 റൺസായിരുന്നു.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 13ാം ഓവറിൽ നിക്കോളസ് പൂരന്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസാണ് പിറന്നത്. ഇത് ലക്നൗവിന് ഏറെ ആവശ്യമായ ഊര്‍ജ്ജമായി മാറുകയായിരുന്നു. കെഎൽ രാഹുലും നിക്കോളസ് പൂരനും മികച്ച രീതിയിൽ രാജസ്ഥാന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ ലക്നൗ മികച്ച വെല്ലുവിളി മത്സരത്തിൽ ഒരുക്കി. എന്നാൽ 17ാം ഓവറിന്റെ ആദ്യ പന്തിൽ രാഹുലിനെ സന്ദീപ് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ഈ കൂട്ടുകെട്ട് 85 റൺസാണ് നേടിയത്.

രാഹുല്‍ 44 പന്തിൽ 58 റൺസാണ് നേടിയത്. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി നിക്കോളസ് പൂരന്‍ ലക്നൗ പ്രതീക്ഷകളുമായി നിന്നു. മാര്‍ക്കസ് സ്റ്റോയിനിസിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ അവസാന രണ്ടോവറിൽ 38 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്.

സന്ദീപ് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിൽ നിക്കോളസ് പൂരന്റെ ക്യാച്ച് റിയാന്‍ പരാഗ് കൈവിട്ടു. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി താരം നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 27 റൺസായി മാറി.

അവേശ് ഖാന്‍ രണ്ട് വൈഡോടു കൂടിയാണ് ഓവര്‍ തുടങ്ങിയതെങ്കിലും പിന്നീട് വലിയ റൺസ് വിട്ട് നൽകാതെ വെറും ഏഴ് റൺസ് മാത്രം ഓവറിൽ നിന്ന് വിട്ട് നൽകിയപ്പോള്‍ രാജസ്ഥാന്‍ 20 റൺസ് വിജയം സ്വന്തമാക്കി.

ക്യാപ്റ്റന്റെ ഇന്നിങ്സുമായി നമ്മുടെ സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിൽ സഞ്ജു സാംസൺ മികച്ച രീതിയിൽ തുടങ്ങി. ഇന്ന് ജയ്പൂരിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ 82 റൺസ് എടുക്കാൻ സഞ്ജുവിനായി. ഓപ്പണർമാരായ ജയ്സ്വാളും ബട്ലറും നിരാശപ്പെടുത്തിയപ്പോൾ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെ സഞ്ജു കാഴ്ചവെച്ചു. തുടക്കത്തിൽ പതിയെ തുടങ്ങിയ സഞ്ജു മധ്യ ഓവറുകളിൽ ഗിയർ മാറ്റി.

33 പന്തിലേക്ക് സഞ്ജു സാംസൺ 50 പൂർത്തിയാക്കി. 6 സിക്സും 3 ഫോറും സഞ്ജു സാംസന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിക്കാനും സഞ്ജുവിന്റെ ഇന്നിംഗ്സ് ഉപകരിച്ചു. സഞ്ജുവിന്റെ ടി20 കരിയറിലെ 41ആം അർധ സെഞ്ച്വറിയാണിത്. സഞ്ജു ആകെ ഇന്ന് 52 പന്തിൽ നിന്ന് 82 റൺസ് എടുത്തു‌ പുറത്താകാതെ നിന്നു. സഞ്ജു വരും മത്സരങ്ങളിലും ഈ മികവ് തുടരും എന്നാകും രാജസ്ഥാൻ റോയൽസ് ആരാധകരുടെ പ്രതീക്ഷ‌.

സഞ്ജുവിന് ടോസ്, ബാറ്റിംഗ്

ഐപിഎലില്‍ ഇന്ന് ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും ലക്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ.

ദേവ്ദത്ത് പടിക്കൽ ലക്നൗവിനായി അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തിൽ. ക്വിന്റൺ ഡി കോക്ക്, നവീന്‍ ഉള്‍ ഹക്ക്, നിക്കോളസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ലക്നൗവിന്റെ വിദേശ താരങ്ങളുടെ ക്വാട്ട തികയ്ക്കുമ്പോള്‍ രാജസ്ഥാനായി ജോസ് ബട്‍ലര്‍, ഷിമ്രൺ ഹെറ്റ്മ്യര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് വിദേശ താരങ്ങള്‍.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Sandeep Sharma, Avesh Khan, Trent Boult, Yuzvendra Chahal

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Devdutt Padikkal, Ayush Badoni, Marcus Stoinis, Nicholas Pooran, Krunal Pandya, Ravi Bishnoi, Mohsin Khan, Naveen-ul-Haq, Yash Thakur

കെ എൽ രാഹുൽ ക്യാപ്റ്റൻ ആയി ഉള്ളത് ലഖ്നൗവിന്റെ ഭാഗ്യമാണെന്ന് ലാംഗർ

കെ എൽ രാഹുൽ ക്യാപ്റ്റൻ ആയി ഉള്ളത് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഭാഗ്യം ആണെന്ന് പുതിയ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഈ സീസണിലെ എൽഎസ്ജിയുടെ പ്രതീക്ഷകളെ കുറിച്ചും ടീമിൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കുക ആയിരുന്നു ലാംഗർ. എൽഎസ്‌ജിയുടെ പരിചയസമ്പന്നരായ ബാറ്റിംഗ് യൂണിറ്റ് ഈ സീസണിൽ ടീമിന് ആത്മവിശ്വാസം നൽകുന്നു എന്നും ലാംഗർ പറഞ്ഞു.

“പുതിയ സീസൺ, പുതിയ തുടക്കങ്ങൾ. ഈ ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട്, ഇത് വളരെ നന്നായി തയ്യാറെടുത്ത ടീമാണ്, കെ എൽ രാഹുലിനെ ഞങ്ങളുടെ ക്യാപ്റ്റനായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം തിരിച്ചെത്തി. വളരെ പരിചയസമ്പന്നരായ ബാറ്റിംഗ് ഓർഡറാണ് ഞങ്ങൾക്ക് ഉള്ളത്. ഞങ്ങളുടെ ബൗളിംഗ് യൂണിറ്റിലും ഞങ്ങൾക്ക് ധാരാളം പ്രതിഭകളുണ്ട്,” ലാംഗർ പറഞ്ഞു.

“ഞാൻ നല്ല ക്രിക്കറ്റ് ഈ ടീമിൽ നിന്ന് കാണാൻ കാത്തിരിക്കുകയാണ്, വിജയിക്കുക എന്നത് ഒരു ശീലമാക്കാൻ ഈ ടീമിന് ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ തയ്യാറാണ്” ലാംഗർ പറഞ്ഞു.

ക്ലൂസ്നര്‍ ഐപിഎലിലേക്ക്, ലക്നൗവിന്റെ സഹ പരിശീലകനാകും

ഐപിഎൽ 2024ൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ കളി പഠിപ്പിക്കാനായി ലാന്‍സ് ക്ലൂസ്നര്‍ എത്തുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ സഹ പരിശീലകനായി ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് സംഘത്തിലേക്ക് എത്തും.

ദക്ഷിണാഫ്രിക്കയലെ എസ്എ20യിൽ എൽഎസ്ജിയുടെ ഉടമസ്ഥതയിലുള്ള ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനായിരുന്നു ക്ലൂസ്നര്‍. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കോച്ചിംഗ് സംഘത്തിൽ ഭാഗമായിട്ടുള്ളയാളാണ് ലാന്‍സ് ക്ലൂസ്നര്‍.

അന്താരാഷ്ട്ര തലത്തിൽ അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായിരുന്ന അദ്ദേഹം സിംബാബ്‍വേയുടെയും ദക്ഷിണാഫ്രിക്കയുടെയും കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു.

ലാൻസ് ക്ലൂസനർ ലഖ്നൗ സൂപ്പർ ജയന്റ്സിൽ സഹപരിശീലകനായി ചേരും

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലുസെനർ ലഖ്നൗ സൂപ്പർ ജയൻ്റ്‌സിൽ അസിസ്റ്റൻ്റ് കോച്ചായി നിയമിക്കപ്പെട്ടു. എക്കാലത്തെയും മികച്ച ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർമാരിൽ ഒരാളായ ക്ലുസനർ ഓസ്‌ട്രേലിയയുടെ ജസ്റ്റിൻ ലാംഗറുടെ സഹപരിശീലകനായാകും പ്രവർത്തിക്കുക.

1999 ക്രിക്കറ്റ് ലോകകപ്പിലെ പ്ലെയർ ഓഫ് ദി സീരീസായ ക്ലൂസ്‌നർ ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു‌. 1999ലെ ലോകകപ്പിൽ 281 റൺസും 17 വിക്കറ്റും നേടാൻ അദ്ദേഹത്തിനായിരുന്നു. ക്ലൂസെനർ അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പവും ലോകമെമ്പാടുമുള്ള വിവിധ ആഭ്യന്തര, ടി20 ലീഗ് ടീമുകൾക്ക് ഒപ്പവും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്‌.

ക്രുണാൽ പാണ്ഡ്യയെ മാറ്റി, പൂരൻ ഇനി ലഖ്നൗവിന്റെ വൈസ് ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ ലഖ്നൗ സൂപ്പർ ജയന്റ്സ് വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ രാഹുൽ ഒരു ജേഴ്‌സി കൈമാറികൊണ്ട് പൂരനെ വൈസ് ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല എങ്കിൽ സീസൺ തുടക്കത്തിൽ പൂരനാകും ലഖ്നൗവിനെ നയിക്കുക.

2023-ൽ 16 കോടി രൂപയ്ക്ക് ആയിരുന്നു ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പൂരനെ സ്വന്തമാക്കിയത്. അതിനു മുമ്പ് പഞ്ചാബിനും ഹൈദരാബാദിനുമായി ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ എൽഎസ്ജിക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ചു, 172.94 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറികളോടെ 358 റൺസ് നേടി. ദേശീയ ടീമിലുൾപ്പെടെ വിവിധ ടീമുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇതാദ്യമായാണ് ഒരു ഐപിഎൽ ടീമിൽ വൈസ് ക്യാപ്റ്റൻ എങ്കിലും ആകുന്നത്. കഴിഞ്ഞ സീസണുകളിൽ ക്രുണാൽ പാണ്ഡ്യ ആയിരുന്നു ലഖ്നൗവിന്റെ വൈസ് ക്യാപ്റ്റൻ.

ഓസ്ട്രേലിയയെ വിറപ്പിച്ച ഷമാർ ജോസഫ് ഐ പി എല്ലിൽ ലഖ്നൗവിനായി കളിക്കും

വെസ്റ്റിൻഡീസ് പേസർ ഷമാർ ജോസഫ് ഐ പി എല്ലിൽ കളിക്കും. ലഖ്നൗ സൂപ്പർ ജയന്റസാണ് ഷമാറിനെ സ്വന്തമാക്കിയിരിക്കുന്നത്. മാർക്ക് വുഡിന് പകരക്കാരനായാണ് ഷമാർ ലഖ്നൗ സ്ക്വാഡിലേക്ക് എത്തുന്നത്. 3 കോടി രൂപയ്ക്ക് ആണ് ജോസഫിനെ LSG സ്വന്തമാക്കുന്നത്.

അടുത്തിടെ ഗാബയിൽ ഓസ്ട്രേലിയക്ക് എതിരായ വെസ്റ്റ് ഇൻഡീസിൻ്റെ ടെസ്റ്റ് വിജയത്തിൽ ഷമാർ ഹീറോ ആയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് വീഴ്ത്താൻ ഷമാറിനായിരുന്നു. ഷമാറിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര ആയിരുന്ന്യ് ഇത്. ഐപിഎല്ലിൽ ജോസഫിൻ്റെ ആദ്യ സീസണുമാകും ഇത്.

വിജയ് ദഹിയയും ലഖ്നൗ സൂപ്പർ ജയന്റ്സ് വിട്ടു

ഐ‌പി‌എൽ 2024 സീസണിന് മുന്നോടിയായി അസിസ്റ്റന്റ് കോച്ച് വിജയ് ദഹിയയുമായി പിരിഞ്ഞതായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ ദാഹിയ, 2022 ൽ ടീമിന്റെ തുടക്കം മുതൽ ആൻഡി ഫ്ലവർ നയിക്കുന്ന സപ്പോർട്ട് സ്റ്റാഫ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അടുത്തിടെ ഗംഭീറും ക്ലബ് വിട്ടിരുന്നു.

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ജസ്റ്റിൻ ലാംഗറിനെ എൽഎസ്ജി അവരുടെ മുഖ്യ പരിശീലകനായി നിയമിച്ച് മാസങ്ങൾക്ക് ശേഷമാണ് ദഹിയ ലഖ്‌നൗവിൽ നിന്ന് വേർപിരിയുന്നത്. ഐ‌പി‌എൽ 2023 സീസണിന് ശേഷം കാലാവധി അവസാനിച്ച അവരുടെ മുൻ കോച്ച് ആൻ‌ഡി ഫ്ലവറിന്റെ കരാർ പുതുക്കേണ്ടതില്ലെന്ന് എൽ‌എസ്‌ജി തീരുമാനിച്ചിരുന്നു. 2022ലും 2023ലും എൽഎസ്ജി പ്ലേഓഫുകൾ നേടിയിരുന്നു‌.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മുൻ ഇന്ത്യൻ സ്പിന്നർ ശ്രീധരൻ ശ്രീറാമിനെ ഐപിഎൽ 2024 സീസണിലേക്ക് അസിസ്റ്റന്റ് കോച്ചായി അടുത്തിടെ നിയമിച്ചിരുന്നു.

എംഎസ്‍കെ പ്രസാദ് ലക്നൗ സൂപ്പര്‍ ജയന്റ്സ് കൺസള്‍ട്ടന്റ്

മുന്‍ ഇന്ത്യന്‍ ദേശീയ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ സ്ട്രാറ്റജിക് കൺസള്‍ട്ടന്റായി ചുമതലയേൽക്കുന്നു. ആന്‍ഡി ഫ്ലവറിന് പകരം പുതിയ മുഖ്യ കോച്ചായി ജസ്റ്റിന്‍ ലാംഗറെ ഫ്രാഞ്ചൈസി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നിയമിച്ചിരുന്നു.

നിലവിൽ ഗൗതം ഗംഭീര്‍(മെന്റര്‍), ജോണ്ടി റോഡ്സ്(ഫീൽഡിംഗ് കോച്ച്), മോണേ മോര്‍ക്കൽ(ബൗളിംഗ് കോച്ച്), വിജയ് ദഹിയ(സഹ പരിശീലകന്‍) എന്നിവരാണ് എൽഎസ്ജിയുടെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങള്‍.

Exit mobile version