ലിറ്റണിന്റെ മികവാര്‍ന്ന ശതകം, സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടി ബംഗ്ലാദേശ്

ലിറ്റൺ ദാസ് നേടിയ 102 റൺസിന്റെ ബലത്തിൽ സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 276 റൺസ് നേടി ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ടെസ്റ്റ് മത്സരം വിജയിപ്പിച്ച ലിറ്റൺ ദാസ് – മഹമ്മുദുള്ള കൂട്ടുകെട്ട് ക്രീസിലെത്തിയ ശേഷമാണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമായത്.

Blessingmuzarabani

അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 93 റൺസാണ് കൂട്ടിചേര്‍ത്തത്. 33 റൺസ് നേടിയ മഹമ്മുദുള്ളയെ നഷ്ടമായ ശേഷം അഫിഫ് ഹൊസൈനോടൊപ്പം 40 റൺസ് കൂടി ലിറ്റൺ ദാസ് നേടിയിരുന്നു.

ഏഴാം വിക്കറ്റിൽ അഫിഫും മെഹ്ദിയും ചേര്‍ന്ന് 58 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 250 കടന്നു. അഫിഫ് 45 റൺസും മെഹ്ദി ഹസന്‍ 26 റൺസും നേടിയാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വീ മൂന്നും ബ്ലെസ്സിംഗ് മുസറബാനിയും റിച്ചാര്‍ഡ് എന്‍ഗാരവയും രണ്ട് വീതം വിക്കറ്റ് നേടി.

ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

138 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. 95 റൺസ് നേടിയ ദാസിനെ പുറത്താക്കി ടിരിപാനോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 54 റൺസ് നേടിയ മഹമ്മുദുള്ളയ്ക്കൊപ്പം 13 റൺസുമായി ടാസ്കിന്‍ അഹമ്മദ് ആണ് ക്രീസിലുള്ളത്. ലിറ്റൺ ദാസ് പുറത്തായി അടുത്ത പന്തിൽ മെഹ്ദി ഹസനെയും ബംഗ്ലാദേശിന് നഷ്ടമായി. 70 റൺസ് നേടിയ മോമിനുള്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ ന്യൗച്ചി എന്നിവരും രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിലും ഫില്‍ഡിംഗിലും ബംഗ്ലാദേശ് ഒരു പോലെ പരാജയം – ലിറ്റണ്‍ ദാസ്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര അടിയറവ് വെച്ച ബംഗ്ലാദേശിന്റെ പര്യടനത്തിലെ ബാറ്റിംഗും ഫീല്‍ഡിംഗും തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് മൂന്നാം ടി20യില്‍ ടീമിനെ നയിച്ച ലിറ്റണ്‍ ദാസ്. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന് മത്സരങ്ങള്‍ നഷ്ടമാക്കിയതെന്ന് ലിറ്റണ്‍ ദാസ് പറഞ്ഞു.

ബൗണ്‍സുള്ള ട്രാക്കുകളില്‍ എത്തരത്തില്‍ ബാറ്റ് ചെയ്യാമെന്നത് ബംഗ്ലാദേശ് ഇനിയും ചിന്തിക്കേണ്ട കാര്യമാണെന്നും ടീം അത്ര യുവ നിരയല്ലെന്നും ലോകകപ്പ് പരിചയമുള്ള പല താരങ്ങളും അടങ്ങിയ ടീമാണെന്നത് മറക്കരുതെന്നും ലിറ്റണ്‍ ദാസ് സൂചിപ്പിച്ചു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്ന് ലിറ്റണ്‍ ദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശ് ന്യൂസിലാണ്ടില്‍ പരാജയം ഏറ്റുവാങ്ങിയ 32ാമത്തെ മത്സരമാണ്. ന്യൂസിലാണ്ടില്‍ ഒരു മത്സരം പോലും ജയിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല.

ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് 272/6 എന്ന നിലയില്‍ ആണ്.

66 റണ്‍സുമായി ലിറ്റണ്‍ ദാസും 53 റണ്‍സ് നേടി മെഹ്ദി ഹസനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. വിന്‍ഡീസിന്റെ സ്കോറായ 409 റണ്‍സ് മറികടക്കുവാന്‍ 137 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നേടുവാന്‍ വിന്‍ഡീസിന് സാധിച്ചുവെങ്കിലും അത് രണ്ടാം സെഷനില്‍ തുടരുവാന്‍ ടീമിനായില്ല.

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ശേഷം ജോമല്‍ വാരിക്കനും ഷാനണ്‍ ഗബ്രിയേലും വിക്കറ്റുകളുമായി വിന്‍ഡീസിന് വേണ്ടി മികവ് പുലര്‍ത്തുന്നതാണ് ചട്ടോഗ്രാമില്‍ കണ്ടത്.

റഖീം കോണ്‍വാലും ജോമല്‍ വാരിക്കനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. 18/0 എന്ന നിലയിലാണ് വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍.

വിജയത്തോടെ മൊര്‍തസ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു, ബംഗ്ലാദേശിന് 123 റണ്‍സ് വിജയം

ലിറ്റണ്‍ ദാസും തമീം ഇക്ബാലും തങ്ങളുടെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ബലത്തില്‍ മഴ മൂലം 43 ഓവറായി ചുരുക്കപ്പെട്ട മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 123 റണ്‍സ് വിജയം. ബംഗ്ലാദേശിന് വേണ്ടി ഒന്നാം വിക്കറ്റില്‍ 292 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ലിറ്റണ്‍ ദാസ് ആണ് ആദ്യം പുറത്തായത്. 143 പന്തില്‍ നിന്ന് 176 റണ്‍സ് ദാസ് നേടിയപ്പോള്‍ തമീം ഇക്ബാല്‍ പുറത്താകാതെ 109 പന്തില്‍ നിന്ന് 128 റണ്‍സ് നേടി. സിംബാബ്‍വേയ്ക്കായി കാള്‍ മുംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ നിന്ന് 322 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ചേസിംഗില്‍ 37.3 ഓവറില്‍ സിംബാബ്‍വേ 218 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 61 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിന്റെ ടോപ് സ്കോറര്‍. വെസ്ലി മാധേവേരെ(42), റെഗിസ് ചാകാബ്‍വ(34), ഷോണ്‍ വില്യംസ്(30) എന്നിവരും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ സ്കോറിന് അടുത്ത് പോലും എത്തുവാന്‍ ആയില്ല.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശ് ക്യാപ്റ്റനായി തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ മഷ്റഫെ മൊര്‍തസയ്ക്ക് വിജയത്തോടെ മടങ്ങാനായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. താരത്തിന് മത്സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചു.

ലിറ്റണ്‍ ദാസിന്റെ ശതകത്തിന് ശേഷം കളി മുടക്കി മഴ

ബംഗ്ലാദേശും സിംബാബ്‍വേയും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടായ ലിറ്റണ്‍ ദാസും തമീം ഇക്ബാലും 182 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

ലിറ്റണ്‍ ദാസ് തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെയാണ് കളി മുടങ്ങിയത്. ദാസ് 116 പന്തില്‍ നിന്ന് 102 റണ്‍സും തമീം ഇക്ബാല്‍ 79 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് ലിറ്റണ്‍ ദാസ് തമീം ഇക്ബാല്‍ കൂട്ടുകെട്ട് നേടുകയായിരുന്നു. ലിറ്റണ്‍ ദാസ് തന്റെ മൂന്നാം ശതകവും ഏകദിനത്തില്‍ 1000 റണ്‍സും ലിറ്റണ്‍ ദാസ് പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിന് 169 റണ്‍സ് ജയം, ലിറ്റണ്‍ ദാസിന് ശതകം

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍169 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ലിറ്റണ്‍ ദാസിന്റെ ശതകത്തിനും അര്‍ദ്ധ ശതകം നേടിയ മുഹമ്മദ് മിഥുനുമൊപ്പും തമീം ഇക്ബാല്‍(24), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29), മഹമ്മദുള്ള(32), സൈഫുദ്ദീന്‍(28*) എന്നിവരുടെ പ്രകടനം കൂടിയായപ്പോളാണ് ബംഗ്ലാദേശ് 321/6 എന്ന സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

ലിറ്റണ്‍ ദാസ് 105 പന്തില്‍ 126 റണ്‍സ് നേടിയ റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു. മുഹമ്മദ് മിഥുന്‍ 41 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി. സിംബാബ്‍വേയ്ക്കായി ക്രിസ് പോഫു രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 39.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 35 റണ്‍സ് നേടിയ വെസ്‍ലി മധേവേരെയാണ് സിംബാബ്‍വേ ടോപ് സ്കോറര്‍. മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മോമിനുള്‍ ഹക്ക് 132 റണ്‍സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 53 റണ്‍സ് നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. 9/2 എന്ന നിലയിലുള്ള ടീം 286 റണ്‍സ് പിന്നിലായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിലുള്ളത്. നയീം ഹസനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത് മെഹ്ദി ഹസന്‍

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ലിറ്റണ്‍ ദാസ് തനിക്ക് തുടരാനാകില്ലെന്ന് അമ്പയര്‍മാരോട് അറിയിച്ചത്. തുടര്‍ന്ന് ആദ്യ ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

പിന്നീട് ലഞ്ചിന് ശേഷം ലിറ്റണ്‍ ദാസിന് പകരം മെഹ്ദി ഹസനാണ് ബാറ്റ് ചെയ്യാനെത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയതിനാല്‍ തന്നെ ഹസന് ബൗളിംഗ് ചെയ്യാനാകില്ല.

മത്സരത്തില്‍ പിന്നീട് ഷമിയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട നയീം ഹസന്‍ പുറത്തായെങ്കിലും പിന്നീട് മത്സരത്തില്‍ തുടരാനാകില്ല എന്നതിനാല്‍ തൈജുല്‍ ഇസ്ലാം പകരം ഇറങ്ങി. താരത്തിന് മത്സരത്തില്‍ ബൗള്‍ ചെയ്യാനാകും.

ഇന്ത്യയിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ട് താരങ്ങളാണ് കണ്‍കഷന് സബ്സ്റ്റിറ്റ്യൂട്ടായി പുറത്ത് പോകേണ്ടി വന്നത്.

ഷാക്കിബിന് വിശ്രമം, മൊര്‍തസ ക്യാപ്റ്റനായി തുടരും

ശ്രീലങ്കന്‍ ടൂറിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. മഷ്റഫെ മൊര്‍തസയുടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി താരം തന്നെ ലങ്കന്‍ പര്യടനത്തിലും ടീമിനെ നയിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. അതേ സമയം ഷാക്കിബ് അല്‍ ഹസന് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. നേരത്തെ തന്നെ ബംഗ്ലാദേശ് ബോര്‍ഡിനോട് ഷാക്കിബ് തനിക്ക് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിറ്റണ്‍ ദാസിനും വിശ്രമം നല്‍കി. താരത്തിന്റെ വിവാഹം അടുത്തിരിക്കുന്നതിനാലാണ് ഈ തീരുമാനം.

ഷാക്കിബ് ലോകകപ്പില്‍ 606 റണ്‍സും 11 വിക്കറ്റുകളുമാണ് നേടിയത്. ലോകകപ്പ് സ്ക്വാഡില്‍ അംഗമായ അബു ജയേദിനെ ലങ്കന്‍ പര്യടനത്തിന് പരിഗണിച്ചില്ല. ലോകകപ്പില്‍ താരത്തിന് ഒരു മത്സരവും കളിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. ജൂലൈ 26, 28, 31 തീയ്യതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

സ്ക്വാഡ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള റിയാദ്, മുഹമ്മദ് മിഥുന്‍, മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, സബ്ബിര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അനാമുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, തൈജുല്‍ ഇസ്ലാം.

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഹെറ്റ്മ്യറിനെ പുറത്താക്കി രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ പുറത്താക്കിയതാണ് 350നു മേലുള്ള സ്കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനു തടസ്സമായത്. മത്സരത്തില്‍ പിന്നെ വിന്‍ഡീസിന്റെ റണ്ണൊഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഇന്നിംഗ്സ് 321 റണ്‍സില്‍ എത്തിച്ചുവെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം അനായാസം മറികടന്നു.

ഈ ലോകകപ്പില്‍ ഷാക്കിബ് ടീമിനു വേണ്ടി ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്തിട്ടുണ്ട്. തമീമും സൗമ്യ സര്‍ക്കാരും മികച്ച തുടക്കമാണ് നല്‍കിയത്. ലിറ്റണ്‍ ദാസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. താരം പൊതുവേ ടോപ് 3ല്‍ ബാറ്റ് ചെയ്യുന്ന ആളാണ്, ലിറ്റണിനോട് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കടന്ന കൈയ്യാണെങ്കിലും തന്റെ ദൗത്യം ഇന്ന് ലിറ്റണ്‍ ദാസ് നിറവേറ്റിയെന്നും ടീമിനു അത് ഏറെ ഗുണകരമായി എന്നും മൊര്‍തസ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നു, അതിലെ ആദ്യ പടിയാണ് ഇന്നത്തെ വിജയമെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ആവശ്യത്തിനു ബൗളര്‍മാരുണ്ടെന്നും അതിനാല്‍ അത് ഒരു തലവേദനയല്ലെന്നും മൊര്‍തസ പറഞ്ഞു.

Exit mobile version