വിജയം തുടരാൻ ആകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്ററിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഇരു വലിയ പോരാട്ടമാൺ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഇന്ന് കിംഗ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റിയെ നേരിടും. അവസാന രണ്ടു മത്സരത്തിലും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ്. രാത്രി 12.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

ഇന്ന് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ ടെൻ ഹാഗ് നടത്താൻ സാധ്യതയുണ്ട്. കസെമിറോയും റൊണാൾഡോയും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. പരിക്ക് ആയതിനാൽ മാർഷ്യൽ ഇന്നും കളത്തിൽ ഉണ്ടാകില്ല. യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ആന്റണിക്ക് ഇന്ന് കളിക്കാൻ ആകില്ല.

മറുവശത്ത് ലെസ്റ്റർ സിറ്റിക്ക് ഈ സീസണിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം പോലും ഇല്ലാതെ ലെസ്റ്റർ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്. അവർക്ക് നല്ല ട്രാൻസ്ഫറുകൾ പോലും നടത്താൻ ഇത്തവണ ആയിട്ടില്ല. ഇന്ന് യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് ആദ്യ വിജയം നേടാൻ ആകും റോഡ്ജസിന്റെ ടീം ശ്രമിക്കുക.

ഫോഫാനക്ക് പകരക്കാരനായി ബെൽജിയൻ താരം ലെസ്റ്ററിൽ എത്തും

ചെൽസിയിലേക്ക് ചേക്കേറിയ വെസ്ലി ഫോഫാനക്ക് പകരക്കാരൻ ആയി മറ്റൊരു സെൻട്രൽ ഡിഫന്ററെ ലെസ്റ്റർ ടീമിലേക്ക് എത്തിക്കുന്നു. ഫ്രഞ്ച് ലീഗിൽ റീംസിന് വേണ്ടി പന്ത് തട്ടുന്ന വൂട്ട് ഫയെസ് ആണ് ലെസ്റ്ററിന്റെ റഡാറിലുള്ള താരം. ടീമുകൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ഉടനെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ലെസ്റ്റർ. നേരത്തെ ടോറിനോയും താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നെങ്കിലും റീംസ് അത് നിരസിച്ചിരുന്നു.

ഇരുപത്തിനാലുകാരനായ ഫയെസ് 2020ലാണ് റീംസിൽ എത്തുന്നത്. രണ്ടു സീസണുകളിലായി എഴുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്. താരവുമായി വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ലെസ്റ്ററിന് സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ ആവും താരത്തിന് നൽകുക. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉടനെ ചർച്ചകൾ പൂർത്തീകരിച്ച് താരത്തെ ലെസ്റ്റർ ജേഴ്‌സിൽ കാണാൻ കഴിയും. ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ലെസ്റ്റർ സജീവമല്ലായിരുന്നു.

ചെൽസി വിജയിച്ചു!! ഫൊഫാന ചെൽസി ജേഴ്സിയിൽ കളിക്കും

വെസ്ലി ഫോഫാനക്ക് വേണ്ടിയുള്ള ചെൽസിയുടെ ശ്രമങ്ങൾ വിജയിച്ചു. ലെസ്റ്ററിന് മുന്നിൽ ചെൽസി വെച്ച പുതിയ ഓഫർ അവർ അംഗീകരിച്ചിരിക്കുകയാണ്. ചെൽസി നേരത്തെ നൽകി മൂന്ന് ഓഫറുകൾ നിരസിച്ച ലെസ്റ്റർ ഇത്തവണ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു. 2028വരെയുള്ള കരാർ ചെൽസിയിൽ ഫൊഫാന ഒപ്പുവെക്കും.

എഴുപത്തിയഞ്ചു മില്യൺ പൗണ്ട് ആണ് ചെൽസി താരത്തിനായി നൽകുന്നത്. ഇതിന് പുറമെ ആഡ്-ഓണുകളും ഉണ്ടാകും. ടീം മാറാനായി ഫോഫാനയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. പരിശീലനത്തിന് എത്താതിരുന്ന താരത്തെ യൂത്ത് ടീമിനോടൊപ്പം ലെസ്റ്റർ പരിശീലനത്തിന് അയക്കുന്നതും കാണാൻ ആയി.

സെന്റർ ബാക്കായ ഫൊഫാന 2020ൽ ആണ് ലെസ്റ്റർ സിറ്റിയിൽ എത്തിയത്.

പരിശീലനത്തിന് എത്താതെ ഫോഫാന, കണ്ണുരുട്ടി ലെസ്റ്റർ, പ്രതീക്ഷയോടെ ചെൽസി

ലെസ്റ്ററിൽ നിന്നും വെസ്ലി ഫോഫാനയെ എത്തിക്കാതെ വിശ്രമമില്ലെന്ന നിലപാടിലാണ് ചെൽസി. തങ്ങളുടെ തുടർച്ചയായ മൂന്ന് ഓഫറുകൾ ലെസ്റ്റർ തള്ളിക്കളഞ്ഞിട്ടും പ്രതീക്ഷയോടെ അടുത്ത ഓഫർ നൽകാൻ തയ്യാറെടുക്കുകയാണ് ടൂഷലിന്റെ ടീം. അതേ സമയം ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ അവർക്ക് പുതിയ പ്രതീക്ഷയും നൽകി. വെസ്ലി ഫോഫാനയുടെ ഭാഗത്ത് നിന്ന് തന്നെയാണ് കൈമാറ്റത്തിന് ആക്കം കൂട്ടുന്ന ചെയ്തികൾ ഉണ്ടായിരിക്കുന്നത്.

ചെൽസിയുടെ താൽപര്യവും ലെസ്റ്ററിന്റെ നിരസിക്കലും നടന്ന കഴിഞ്ഞ വാരം ടീമിന്റെ പരിശീലനത്തിന് താരം എത്താതെ ഇരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെൽസിയിലേക്ക് കൂടുമാറാൻ മനസാ തയ്യാറെടുത്ത താരം തന്റെ ഭാവി വ്യക്തമായിട്ട് കളത്തിൽ ഇറങ്ങാം എന്ന നിലപാടിൽ ആയിരുന്നു. സതാംപ്ടനെതിരെയുള്ള കഴിഞ്ഞ ലീഗ് മത്സരത്തിൽ താരത്തെ കോച്ച് ബ്രണ്ടൻ റോജേഴ്‌സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഫോഫാനയുടെ ചെയ്തികൾ കോച്ചിനെ ചൊടിപ്പിച്ചു എന്നു മാത്രമല്ല തുടർന്ന് താരത്തെ സീനിയർ ടീമിന്റെ കൂടിയുള്ള പരിശീലനത്തിൽ നിന്നും വിലക്കി. റോജേഴ്‌സ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശേഷം ലെസ്റ്ററിന്റെ അണ്ടർ 23 യൂത്ത് ടീമിനോടൊപ്പമാണ് താരം പരിശീലനം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൈമാറ്റം ഏതു വിധേനയും സാധ്യമാക്കാൻ താരത്തിന്റെ ഭാഗത്ത് നിന്നും കനത്ത സമ്മർദ്ദം ആണ് ഇതോടെ ലെസ്റ്റർ നേരിടുന്നത്. എന്നാൽ തങ്ങൾ അവസാനം നൽകിയ എഴുപത് മില്യൺ പൗണ്ടിന്റെ ഓഫറും തള്ളിയ ലെസ്റ്ററിന് മുന്നിലോട്ട് ഇനി പോവുമ്പോൾ റെക്കോർഡ് തുക തന്നെ വാഗ്ദാനം ചെയ്യേണ്ടി വരും എന്ന് ചെൽസി തിരിച്ചറിയുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ ഇനിയും ശ്രമം തുടരാൻ തന്നെയാണ് ചെൽസിയുടെ തീരുമാനം.

ഫുട്ബോളിൽ ഇതെല്ലാം സ്വാഭാവികമാണെന് ബ്രണ്ടർ റോജേഴ്‌സ് പ്രതികരിച്ചു. ക്ലബ്ബിന് ഇതൊരു ബിസിനസ് ആണ്. കളിക്കാർക്ക് സ്വപ്നസാക്ഷാതകാരവും. താൻ ഇതിന്റെ രണ്ട് വശങ്ങളും വ്യക്തമാണ്. അത് കൊണ്ടാണ് താരത്തോട് മാന്യമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുന്നത്. താരത്തിനും ക്ലബ്ബിനും ഒരു പോലെ താല്പര്യകുണ്ടെങ്കിൽ ഏത് ബിസിനസും സുഗമമാവും. റോജേഴ്‌സ് കൂടിച്ചേർത്തു.

അതേ സമയം ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു താരത്തെ മാത്രം എത്തിച്ചേരുന്ന ലെസ്റ്ററിന് ഉയർന്ന തുക നൽകി ഫോഫാനയെ കൈമാറാൻ ആയാൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ഒരാശ്വാസമാകും. താരത്തിനെ എത്തിക്കാൻ വേണ്ടി നിശ്ചയിച്ചുറപ്പിച്ച ചെൽസി ഉയർന്ന തുകയുടെ ഓഫറുമായി അടുത്ത ദിവസങ്ങളിൽ തന്നെ എത്തുമെന്ന് ഉറപ്പാണ്.

പ്രീമിയർ ലീഗ്; താളം കണ്ടെത്താൻ ആകാതെ ലെസ്റ്റർ സിറ്റി, സതാമ്പ്ടണു മുന്നിൽ വീണു | Report

പ്രീമിയർ ലീഗ് ഇരട്ട ഗോളുമായി ആഡംസ്, ലെസ്റ്ററിനെ വീഴ്ത്തി സതാംപ്ടൻ

ഇരട്ട ഗോളുകൾ നേടിയ ചെ ആഡംസിന്റെ മികവിൽ ലെസ്റ്ററിനെ വീഴ്ത്തി സതാംപ്ടൻ. ലീഗിലെ മൂന്നാം മത്സരത്തിലും വിജയം കാണാനാവാതെ ലെസ്റ്റർ കുഴങ്ങിയപ്പോൾ സതാംപ്ടണിന് ലീഗിൽ ആദ്യ വിജയം നേടാൻ ആയി.

രണ്ടാം മിനിറ്റിൽ തന്നെ വാർഡിയെ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി ആവശ്യവുമായി ലെസ്റ്റർ എത്തിയതോടെ ചൂട് പിടിച്ച മത്സരത്തിൽ മാര സതാംപ്ടണിന് വേണ്ടി എതിർ വല കുലുക്കിയെങ്കിലും സൈഡ് റഫറി നേരത്തെ ഓഫ്‌സൈഡ് വിധിച്ചിരുന്നു. മാഡിസന്റെ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. ആദ്യ പകുതി ഗോൾ രഹിതമായി തീർന്നു.

അൻപതിനാലാം മിനിറ്റിൽ ലെസ്റ്ററിന്റെ ഗോൾ എത്തി. ഇത്തവണ ഫ്രീ കിക്ക് നേരിട്ട് ഗോൾ വലയിൽ എത്തിക്കാൻ താരത്തിനായി. ബെല്ലാ കെച്ചപ്പിന്റെ അസിസ്റ്റിൽ ആഡംസ് സതാംപ്ടൻ സമനില ഗോൾ നേടി. മുഴുവൻ സമയത്തിന് ആറു മിനിറ്റ് ബാക്കി നിൽക്കെ സതാംപ്ടൻ വിജയ ഗോൾ നേടി. ഇത്തവണയും ആഡംസ് തന്നെ എതിർ വല കുലുക്കി. വാർഡ് പ്രോസിന്റെ ക്രോസിൽ വോളി ഉതിർത്ത ആഡംസിന്റെ ഷോട്ട് ഗോളിക്ക് പിടി കൊടുക്കാതെ വലയിലേക്ക് കടന്നു. ഇഞ്ചുറി ടൈമിന്റെ അവസാനം വീണ്ടും ആഡംസിന് ഗോൾ നേടാൻ അവസരം വന്നെങ്കിലും നിർഭാഗ്യം വിനയായി.

പ്രീമിയർ ലീഗ് സീസണിലെ മൂന്നാം മത്സരത്തിലും വിജയം നേടാൻ ആവാത്ത ലെസ്റ്റർ ടേബിളിൽ താഴെക്കെത്തി. ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ നീക്കങ്ങൾ ഒന്നും നടത്താതിരുന്ന ഇവർക്ക് മുന്നോട്ടുള്ള മത്സരങ്ങളും വെല്ലുവിളി ആവുമോ എന്നുള്ളത് ആരാധകരെയും ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.

വാർഡിക്ക് ലെസ്റ്ററിൽ പുതിയ കരാർ | Latest

ജെയിമി വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പിട്ടു. 2024 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. നിലവിലെ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് താരം കരാർ പുതുക്കിയിരിക്കുന്നത്. താരം ടീമിൽ എത്തിയതിന്റെ പത്താം വാർഷികമാണ് ഈ സീസൺ.

ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും ഗോളും അസിസ്റ്റുമായി ടീമിനെ തന്റെ പരമാവധി കഴിവ് പുറത്തെടുത്തു സഹായിക്കാൻ ആണ് ശ്രമിക്കുക എന്നും താരം ടീമിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രതികരിച്ചു.

2012ലാണ് വാർഡി ലെസ്റ്ററിൽ എത്തുന്നത്. കോൺഫറൻസ് ലീഗ് ടീമായിരുന്ന ലെസ്റ്റർ അടുത്ത സീസണിൽ ചാമ്പ്യൻഷിപ്പിലേക്കും രണ്ടു സീസണിന് ശേഷം പ്രീമിയർ ലീഗിലേക്കും ചുവട് വെക്കുമ്പോൾ ഇംഗ്ലണ്ട് താരം തന്നെ മുൻ നിരയിലെ കുന്തമുനയായി. മുന്നൂറ്റിയെൺപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയ വാർഡി നൂറ്റിയറുപത്തിനാല് ഗോളുകൾ ഇതുവരെ ടീമിനായി നേടിയിട്ടുണ്ട്.

കരാർ പുതുക്കുന്നതിനെ കുറിച്ചു ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ എന്താണ് ചെയേണ്ടതെന്ന് തനിക്കറിയമായിരുന്നു എന്ന് താരം പ്രതികരിച്ചു. കരാർ പുതുക്കുന്ന തീരുമാനം വളരെ എളുപ്പമായിരുന്നു. തനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. താരം കൂട്ടിച്ചേർത്തു.

മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി

തങ്ങളുടെ സൂപ്പർ താരം ജെയിംസ് മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി. കോച്ച് ബ്രണ്ടൻ റോജേഴ്‌സ് തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ കാര്യമായ നീക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. അതിനാൽ തന്നെ മാഡിസണുമായി കരാർ പുതുക്കുന്നത് ടീമിനും ആരാധകർക്കും ഒരു പോലെ ആശ്വാസം നൽകുന്നതാണ്.

നേരത്തെ ന്യൂകാസിൽ താരത്തെ സ്വന്തമാക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. നാല്പത് മില്യൺ പൗണ്ടിൽ കൂടുതൽ ഉള്ള ഓഫർ ലെസ്റ്റർ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇതിന് പിറകെയാണ് ഇപ്പോൾ താരത്തിന്റെ കരാർ പുതുക്കുന്ന നടപടികളിലേക്ക് ടീം കടക്കുന്നത്. ഇരുപത്തഞ്ചുകാരന് നിലവിൽ രണ്ടു വർഷത്തേക്ക് കൂടി ടീമിൽ കരാർ ബാക്കിയുണ്ട്.

ടീമിന് മാഡിസനെ നിലനിർത്താൻ തന്നെയാണ് താല്പര്യമെന്നും ക്ലബ്ബ് ഭാരവാഹികളും താരവും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ബ്രണ്ടൻ റോജേഴ്‌സ് പറഞ്ഞു. രണ്ടു വർഷം കൂടിയാണ് താരത്തിന് ക്ലബ്ബിൽ കരാർ ബാക്കിയുള്ളത്. സ്വാഭാവികമായും ഇത്തരം അവസരത്തിൽ തങ്ങളുടെ മികച്ച താരങ്ങളിൽ ഒരാളെ കൂടുതൽ കാലം ടീമിൽ നിലനിർത്താൻ ശ്രമിക്കും. അദ്ദേഹം മികച്ചൊരു താരമാണ്. അത് കൊണ്ട് തന്നെയാണ് മറ്റ് ക്ലബ്ബുകൾ താരത്തിന് താൽപര്യം പ്രകടിപ്പിക്കുന്നതും, റോജേഴ്‌സ് കൂടിച്ചേർത്തു. ഫോഫാനയെ കൈമാറാൻ തത്കാലം പദ്ധതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2018ലാണ് താരം നോർവിച്ചിൽ നിന്നും ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. കളിമെനഞ്ഞും ഗോൾ കണ്ടെത്തിയും ടീമിന്റെ രക്ഷക്കെത്താറുണ്ട്. നൂറ്റിഎഴുപതോളം മത്സരങ്ങളിൽ ടീമിനായി ഇറങ്ങി.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒറ്റ താരത്തെ സ്വന്തമാക്കാത്ത ലെസ്റ്റർ സിറ്റി അവസാനം ഒരു സൈനിംഗ് പൂർത്തിയാക്കി

ലെസ്റ്റർ സിറ്റി ഈ സീസണിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കാൻ പോവുകയാണ്. 32കാരനായ ഗോൾ കീപ്പർ അലക്‌സ് സ്മിത്തീസിന്റെ സൈനിംഗ് ആകും അവർ ആദ്യം പൂർത്തിയാക്കുക. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ കളിക്കാരെയൊന്നും കൊണ്ടുവരാത്ത ഏക പ്രീമിയർ ലീഗ് ടീമാണ് ലെസ്റ്റർ സിറ്റി. താരങ്ങളെ വിറ്റാൽ മാത്രമെ ഫണ്ട് ഉണ്ടാകൂ എന്ന് പറഞ്ഞാണ് ക്ലബ് പുതിയ സൈനിംഗുകൾ നടത്താത്തത്.

ജൂൺ മാസത്തിൽ തന്റെ കരാർ അവസാനിച്ചതോടെ കാർഡിഫ് വിട്ട സ്മിത്തീസ് ഇപ്പോൾ ഫ്രീ ഏജന്റാണ്. 2007-ൽ ഹഡേഴ്‌സ്ഫീൽഡിൽ തന്റെ കരിയർ ആരംഭിച്ച 32-കാരൻ 2015-ൽ വിടവാങ്ങുന്നത് വരെ അവർക്ക് ആയി 274 മത്സരങ്ങൾ കളിച്ചു. മുൻ ഇംഗ്ലണ്ട് അണ്ടർ 19 ഇന്റർനാഷണൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ ചേരുകയും 2018 ൽ കാർഡിഫിലേക്ക് മാറുന്നതിന് മുമ്പ് 109 തവണ ക്യു പി ആറിനായി കളിക്കുകയും ചെയ്തു. പരിചയസമ്പന്നനായ കീപ്പർ കാർഡിഫിനായും 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്

Story Highlight: Leicester city are set to complete their first summer signing. Alex Smithies has just signed contract valid until June 2024,

ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവിൽ ലെസ്റ്റർ തളർന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൈവിട്ട് ലെസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 2 ഗോളിന് മുന്നിൽ നിന്ന ശേഷം ബ്രെന്റ്ഫോർഡിനോട് ലെസ്റ്റർ സിറ്റി സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ തിമൊഠി കാസ്റ്റാനെ ആണ് ലെസ്റ്ററിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡ്യൂസ്ബെറിഹാൾ കൂടെ ഗോൾ നേടിയതോടെ ലെസ്റ്ററിന് ലീഡ് 2-0 എന്നായി.

അവിടെ നിന്നാണ് ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചത്. 62ആം മിനുട്ടിൽ ടോണിയിലൂടെ ആദ്യ ഗോൾ. പിന്നെ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ജോഷുവ ഡാസിൽവയിലൂടെ ലെസ്റ്ററിന്റെ ജയം തട്ടിയെടുത്ത സമനില ഗോളും.

Story Highlight; FULL-TIME Leicester 2-2 Brentford

Brentford fight back from two goals down to clinch a point

#LEIBRE

ഫൊഫാനയെ വേണം, ലെസ്റ്ററിന് മുന്നിൽ ഓഫറുമായി ചെൽസി

പ്രതിരോധ നിരയിലേക്ക് കണ്ണ് വെച്ച ജൂൾസ് കുണ്ടേയെ നഷ്ടമായതിന് പിറകെ പകരക്കാരെ തേടി ചെൽസി. ലെസ്റ്റർ താരം വെസ്ലി ഫോഫാനയാണ് നിലവിൽ ചെൽസിയുടെ അജണ്ടയിൽ ഉള്ള താരം. ഇരുപത്തിയൊന്നുകാരന് വേണ്ടി ചെൽസി തങ്ങളുടെ ഓഫർ സമർപ്പിച്ചെങ്കിലും ലെസ്റ്റർ അംഗീകരിച്ചിട്ടില്ല. ഫോഫാനയെ കൈമാറാൻ താത്പര്യപെടുന്നില്ല എന്നാണ് ലെസ്റ്ററിന്റെ നിലപാട്. ഇതോടെ ചെൽസി പുതിയ ഓഫറുമായി വന്നേക്കും എന്നാണ് സൂചനകൾ.

നേരത്തെ അറുപത് മില്യൺ പൗണ്ടിന്റെ ഓഫർ ആയിരുന്നു ചെൽസി സമർപ്പിച്ചിരുന്നത്. റൂഡിഗർ, ക്രിസ്റ്റൻസൺ എന്നിവർക്ക് പകരം പ്രതിരോധ നിരയിൽ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുകയാണ് ചെൽസി. കുണ്ടേയെ പോലെ തന്നെ അതിവേഗകാരനാണ് ഫോഫാന. പ്രീമിയർ ലീഗിലെ മത്സര പരിചയവും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായം ഉള്ളൂ എന്നതും ഫ്രഞ്ച് താരത്തെ ചെൽസി നോട്ടമിടാൻ കാരണമായി. 2020ലാണ് സെയിന്റ് എറ്റെനെയിൽ നിന്നും ഫോഫാന ലെസ്റ്ററിലേക്ക് എത്തുന്നത്. രണ്ടു സീസണുകളിലായി മുപ്പത്തിയഞ്ച് ലീഗ് മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന സീസണിൽ പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. പുതിയ ഓഫറുമായി ചെൽസി ഒരിക്കൽക്കൂടി എത്തിയാൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമെന്ന ഹാരി മഗ്വയറുടെ റെക്കോർഡ് തകർന്നേക്കാം.

Story Highlight: Chelsea have submitted £60m proposal for Wesley Fofana

കാസ്പർ ഷീമൈക്കൾ നീസിൽ 2025 വരെയുള്ള കരാർ ഒപ്പുവെക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിട്ട് നീസിൽ കരാർ ഒപ്പുവെച്ചു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇന്ന് ഫ്രഞ്ച് ക്ലബായ ഒ ജി സി നീസിൽ മെഡിക്കൽ പൂർത്തിയാക്കി. താരം 2025വരെയുള്ള കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്.

2011ൽ ആയിരുന്നു ഷിമൈക്കിൾ ലെസ്റ്റർ സിറ്റിയിൽ എത്തിയത്‌. ലെസ്റ്ററിനായി 500ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഷിമൈക്കിൾ നേടിയിട്ടുണ്ട്. താരം ഡെന്മാർക്കിന്റെയും ഒന്നാം നമ്പർ ആണ്‌. ഷിമൈക്കിൾ ക്ലബ് വിടുന്നത് ലെസ്സർ ടീമിനും ആരാധകർക്കും വലിയ നഷ്ടമാകും. ഒരു

Story Highlights; Kasper Schmeichel signed 5 year contract at Nice.

11 വർഷത്തിനു ശേഷം കാസ്പർ ഷീമൈക്കൾ ലെസ്റ്റർ വിടുന്നു | Leicester City have reportedly agreed to sell Kasper Schmeichel

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിടുന്നു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇപ്പോൾ ഫ്രാൻസിലേക്ക് ആണ് പോകുന്നത്‌. ഫ്രഞ്ച് ക്ലബായ ഒ ജി സി നീസ് ആണ് ഷീമൈക്കിളിനെ സ്വന്തമാക്കുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും എന്നാണ് വിവരങ്ങൾ. ലെസ്റ്റർ സിറ്റി പുതിയ ഗോൾ കീപ്പറെ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സെവിയ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ ഷീമൈക്കിൾ കളിച്ചിരുന്നില്ല. 2011ൽ ആയിരുന്നു ഷിമൈക്കിൾ ലെസ്റ്റർ സിറ്റിയിൽ എത്തിയത്‌. ലെസ്റ്ററിനായി 500ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഷിമൈക്കിൾ നേടിയിട്ടുണ്ട്. താരം ഡെന്മാർക്കിന്റെയും ഒന്നാം നമ്പർ ആണ്‌. ഷിമൈക്കിൾ ക്ലബ് വിടുന്നത് ലെസ്സർ ടീമിന് വലിയ നഷ്ടമാകും.

Story Highlights; Leicester City have reportedly agreed to sell Kasper Schmeichel

Exit mobile version