“സാവിച്ചിനെ കൈമാറാൻ ധാരണയില്ല”

സെർബിയൻ താരം മിലിങ്കോവിച്ച് സാവിച്ചിന്റെ കൈമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ലാസിയോ പ്രസിഡന്റ് ക്ലവ്ഡിയോ ലോറ്റിറ്റോ. സാവിച്ചിനെ ജനുവരിയിൽ യുവന്റസിന് കൈമാറാൻ ലോറ്റിറ്റോയും താരത്തിന്റെ ഏജന്റും തമ്മില് ധാരണയുള്ളതായിട്ടായിരുന്നു വാർത്തകൾ എന്നാൽ ലോറ്റിറ്റോ ഇത് നിഷേധിച്ചു. “സാവിച്ചിനെ യുവന്റസിനോ മറ്റേതെങ്കിലും ക്ലബ്ബിനോ കൈമാറാൻ ഏജന്റുമായി ഒരു ധാരണയും താൻ ഉണ്ടാക്കിയിട്ടില്ല” ലാസിയോ പ്രെസിഡന്റ് വ്യക്തമാക്കി.

അതേ സമയം താരത്തെ ഉയർന്ന തുകക്ക് കൈമാറാൻ ടീം സന്നദ്ധമാണെന്ന സൂചനയും അദ്ദേഹം നല്കി. “താരത്തിന്റെ നിലവിലെ മൂല്യം നൂറ് മില്യൺ അല്ല, നൂറ്റിയിരുപത് ആയിക്കഴിഞ്ഞു. ഓരോ മാസത്തിലും അദ്ദേഹത്തിന് മൂല്യം വർധിക്കുകയാണ്”. തങ്ങളുടെ ഏറ്റവും മികച്ച താരത്തെ ഇറക്കി തരക്കമ്പോളത്തിൽ നിന്നും പരമാവധി പണം വരുക തന്നെയാണ് ടീമിന്റെ ലക്ഷ്യം എന്നത് ഉറപ്പാണ്. ഇരുപതിയെഴുകാരനായ താരം സീസണിൽ ഇതുവരെ മൂന്ന് ഗോളും ഏഴ് അസിസ്റ്റുമായി ഗംഭീര ഫോമിലുമാണ്.

ഫിയറന്റീനയെ ഗോൾ മഴയിൽ മുക്കി ലാസിയോ, ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ ഫിയറന്റീനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ലാസിയോ. പരാജയത്തോടെ ഫിയറന്റീന ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലാസിയോ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. സ്വന്തം മൈതാനത്ത് പന്ത് കൈവശം വച്ചതിലും ഉതിർത്ത ഷോട്ടുകളിലും ഫിയറന്റീന ആധിപത്യം കണ്ടെങ്കിലും ഗോളുകൾ ഒന്നും നേടാൻ അവർക്ക് ആയില്ല.

മത്സരത്തിൽ 11 മത്തെ മിനിറ്റിൽ മതിയാസ് വെകിന, 25 മത്തെ മിനിറ്റിൽ മാറ്റിയ സക്കാഗ്നി എന്നിവർ ആണ് ലാസിയോക്ക് ആദ്യ പകുതിയിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ തന്റെ മുന്നൂറാം സീരി എ മത്സരത്തിന് ഇറങ്ങിയ ചിറോ ഇമ്മൊബെയിൽ 85 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ ഗോളിന് അവസരം ഒരുക്കുകയും 91 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തുകയും ചെയ്തു. ഗോളോടെ സീരി എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പത്താമത്തെ താരമായും ഇറ്റാലിയൻ താരം മാറി.

സീരി എ; വൻ വിജയവുമായി ലാസിയോ മൂന്നാം സ്ഥാനത്തേക്ക്

സീരി എയിൽ ഫോം തുടർന്ന് ലാസിയോ. സ്പെസിയയെ നാല് ഗോളിന് തകർത്ത് സാരിയുടെ ടീം ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരട്ട ഗോളുകളുമായി സാവിച്ച് കളം നിറഞ്ഞപ്പോൾ മറ്റ് ഗോളുകൾ റോമഗ്നോളി,സക്കഗ്നി എന്നിവർ നേടി. എട്ട് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി സ്പെസിയ പന്ത്രണ്ടാം സ്ഥാനത്താണ്.

ഏതൻ അമ്പാഡു ലാസിയോ മുന്നേറ്റ താരം ഇമ്മോബിലെയെ വീഴ്ത്തിയതിന് ആദ്യ മിനിറ്റിൽ തന്നെ റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടിയത് കണ്ടാണ് മത്സരം ഉണർന്നത്. പെനാൽറ്റി എടുത്ത ഇമ്മോബിലെക്ക് ലക്ഷ്യം കാണാൻ ആയില്ല. പന്ത്രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ഫെലിപെ ആൻഡേഴ്‌സന്റെ പാസിൽ സക്കാഗ്നി ആണ് ഗോൾ നേടിയത്. ഇരുപത്തിനാലാം മിനിറ്റിൽ റോമഗ്നോളി ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലാണ് സാവിച്ചിന്റെ ഗോളുകൾ വന്നത്. സക്കാഗ്നിയുടെ തന്നെ അസിസ്റ്റിൽ അറുപതിയൊന്നാം മിനിറ്റിൽ താരം തന്റെ ആദ്യ ഗോൾ കണ്ടെത്തി. മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ അടുത്ത ഗോളും നേടി താരം സ്പെസിയക്ക് മുകളിൽ അവസാനത്തെ ആണിയും അടിച്ചു.

ഇരട്ട ഗോളുമായി ഇമ്മോബിലെ, ലാസിയോക്ക് വൻ വിജയം

ഇരട്ട ഗോളുകളും അസിസ്റ്റുമായി മുന്നേറ്റ താരം സിറോ ഇമ്മോബിലെ തിളങ്ങിയ മത്സരത്തിൽ ലാസിയോക്ക് വൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് ക്രിമോണിസെയെയാണ് ലാസിയോ തകർത്തു വിട്ടത്. ഇതോടെ ഏഴു മത്സരങ്ങളിൽ നിന്നും പതിനാല് പോയിന്റുമായി ലാസിയോ അഞ്ചാം സ്ഥാനത്തേക്ക് കയറി. ക്രിമോണിസെക്ക് ഇത് വരെ ലീഗിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. രണ്ടു സമനില മാത്രം കൈമുതലായുള്ള അവർ പത്തൊൻപതാം സ്ഥാനത്താണ്.

മത്സരം ആരംഭിച്ചു ഏഴാം മിനിറ്റിൽ തന്നെ ലാസിയോ ആദ്യ ഗോൾ നേടി. സാവിച്ചിന്റെ അസിസ്റ്റിൽ നിന്നുമാണ് മുന്നേറ്റ താരം ആദ്യ ഗോൾ കണ്ടെത്തിയത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ ആകികൊണ്ട് ഇമ്മോബിലെ തന്റെയും ടീമിന്റെയും രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സാവിച്ച് ആണ് ലാസിയോയുടെ മൂന്നാം ഗോൾ നേടിയത്. പകരക്കാരനായി എത്തിയ പെഡ്രോ എഴുപതിയൊൻപതാം മിനിറ്റിൽ നേടിയ ഗോളോടെ പട്ടിക പൂർത്തിയാക്കി. ഇമ്മോബിലെ തന്നെ ആയിരുന്നു താരത്തിന് അസിസ്റ്റും നൽകിയത്.

തിരിച്ചു വന്നു ലാസിയോയെ വീഴ്ത്തി നാപോളി, മിലാനെ മറികടന്നു ലീഗിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ തിരിച്ചു വന്നു തോൽപ്പിച്ചു നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ട നാപോളി നിലവിൽ ലീഗിൽ എ.സി മിലാനെ മറികടന്നു ഒന്നാം സ്ഥാനത്തും എത്തി. നാപോളി ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നാലാം മിനിറ്റിൽ തന്നെ ലാസിയോ മുന്നിലെത്തി. ഫിലിപെ ആന്റേഴ്സന്റെ പാസിൽ നിന്നു മറ്റിയ സക്കാഗ്നിയാണ് അവർക്ക് ഗോൾ സമ്മാനിച്ചത്.

ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ നാപോളി തിരിച്ചടിച്ചു. സെലിൻസ്കിയുടെ കോർണറിൽ നിന്നു കിം മിൻ ജെ ഹെഡറിലൂടെ ആണ് നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ കണ്ടത്തി. 61 മത്തെ മിനിറ്റിൽ ആന്ദ്ര ഫ്രാങ്ക് അഗുനിസയുടെ പാസിൽ നിന്നു ജോർജിയൻ താരം വിച വരത്സ്‌ഹെയില നാപോളിക്ക് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. സീസണിൽ താരം നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. പരാജയപ്പെട്ട ലാസിയോ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.

ഇറ്റാലിയൻ സീരി എയിൽ വീണ്ടും സമനില വഴങ്ങി നാപോളി, ലാസിയോക്കും സമനില

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നാപോളിക്ക് സമനില. ഇത്തവണ ലെകെക്ക് എതിരെ ഭാഗ്യം കൊണ്ടാണ് അവർ പരാജയം വഴങ്ങാത്തത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം ആണ് നാപോളി പുലർത്തിയത്. എന്നാൽ 25 മത്തെ മിനിറ്റിൽ എന്റോബലെ പെനാൽട്ടി വഴങ്ങിയത് നാപോളിക്ക് തിരിച്ചടിയായി. എന്നാൽ പെനാൽട്ടി എടുത്ത ലോറൻസോ കൊളോമ്പോക്ക് പെനാൽട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

തുടർന്ന് 2 മിനിറ്റിനുള്ളിൽ പൊളിറ്റാനയുടെ പാസിൽ നിന്നു എൽമാസ് നാപോളിക്ക് ഗോൾ നേടി നൽകി. എന്നാൽ ഗോൾ വഴങ്ങി നാലു മിനിറ്റിനുള്ളിൽ ബോക്സിന് പുറത്ത് നിന്ന് പെനാൽട്ടി പാഴാക്കിയതിന് പകരമായി ഗോൾ നേടിയ കൊളോമ്പോ നാപോളിക്ക് ജയം നിഷേധിക്കുക ആയിരുന്നു. സന്ദോറിയക്ക് എതിരെ ലാസിയോയും സമനില വഴങ്ങി. സാവിച്ചിന്റെ പാസിൽ നിന്നു ഇമ്മബോയലിന്റെ ഗോളിൽ ലാസിയോ മത്സരത്തിൽ 21 മത്തെ മിനിറ്റിൽ മുന്നിലെത്തി. എന്നാൽ 92 മത്തെ മിനിറ്റിൽ ഗാബിയാഡിനി നേടിയ ഗോൾ അവർക്ക് ജയം നിഷേധിക്കുക ആയിരുന്നു. ലീഗിൽ നിലവിൽ നാപോളി മൂന്നാമതും ലാസിയോ ആറാമതും ആണ്.

സാവിച്ച് ലാസിയോയിൽ തുടരും, വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ്

പ്രിമിയർ ലീഗ് വമ്പന്മാരുടെ ഓഫറുകൾ നിരസിച്ചതിന് പിറകെ ലാസിയോ താരം സെർഗെയ് മിലിങ്കോവിച്ച്-സാവിച്ചിന്റെ ഭാവിയെ കുറിച്ചു വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ് കെസ്മാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സാവിച്ചിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. താരം തത്കാലം ലാസിയോയിൽ തന്നെ തുടരുമെന്ന് കെസ്മാൻ പറഞ്ഞു. മറിച്ച് സംഭവിക്കണമെങ്കിൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ലാസിയോ ആവശ്യപ്പെടുന്ന തുക നൽകാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഓഫറുമായി എത്തിയ ഒരു ടീമിനും സാധിച്ചില്ല. ചെൽസി കോച്ച് തോമസ് ടൂഷലിന് താരത്തെ ഇഷ്ടമായിരുന്നു എന്നും ചെൽസിയുടെ മുൻഗണന പ്രതിരോധത്തിലേക്ക് ആളെ എത്തിക്കുന്നതിൽ ആയിരുന്ന എന്നും കെസ്മാൻ കൂട്ടിച്ചേർത്തു. നേരത്തെ ആഴ്‌സനൽ, ന്യൂകാസിൽ തുടങ്ങിയവരുടെ ഓഫറുകൾ ലാസിയോ തള്ളിയിരുന്നു. “ഇറ്റാലിയൻ ടീമുകൾക്ക് സാവിച്ചിന്റെ സാലറി താങ്ങാൻ ആവില്ല” ഏജന്റ് പറഞ്ഞു.

2024ൽ സാവിച്ചിന്റെ കരാർ അവസാനിക്കും. കരാർ പുതുക്കാൻ താരം തയ്യാറല്ല എങ്കിൽ എത്രയും പെട്ടെന്ന് വിറ്റ് പണം നേടാൻ തന്നെയാവും ലാസിയോ ശ്രമിക്കുക.

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനു ഞെട്ടൽ, ഇന്ററിനെ തകർത്തു ലാസിയോ

സീരി എയിൽ ലാസിയോയുടെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനെ ഞെട്ടിച്ചു ലാസിയോ. ഏതാണ്ട് ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലാസിയോ ഇന്ററിനെ തോൽപ്പിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ചു വന്ന ഇന്ററിന് പക്ഷെ ലാസിയോയെ തോൽപ്പിക്കാൻ ആയില്ല. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയുടെ നാൽപ്പതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. മിലിൻകോവിച് സാവിചിന്റെ അതുഗ്രൻ ത്രൂ ബോൾ പാസിൽ നിന്നു ബ്രസീലിയൻ താരം ഫിൽപെ ആന്റേഴ്സൺ ലാസിയോക്ക് ഗോൾ സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്റർ ഗോൾ തിരിച്ചടിച്ചു.

ഡിമാർകോയുടെ ഫ്രീകിക്കിൽ നിന്നു ഡെൻസൽ ഡംഫ്രയിസിന്റെ പാസിൽ നിന്നു ലൗറ്റാരോ മാർട്ടിനസ് ആണ് ഇന്ററിന്റെ സമനില ഗോൾ നേടിയത്. പകരക്കാരായി എത്തിയ പെഡ്രോയും ലൂയിസ് ആൽബർട്ടോയും ലാസിയോക്ക് വിജയം സമ്മാനിക്കുന്നത് ആണ് പിന്നീട് കണ്ടത്. 75 മത്തെ മിനിറ്റിൽ പെഡ്രോയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ ലൂയിസ് ആൽബർട്ടോ ലാസിയോയെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ കത്തികയറിയ ലാസിയോ 86 മത്തെ മിനിറ്റിൽ ജയം ഉറപ്പിച്ചു. ചിറോ ഇമ്മോബെയിലിന്റെ പാസിൽ നിന്നു മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ നേടിയ പെഡ്രോ ലാസിയോ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ താൽക്കാലികമായി എങ്കിലും ലീഗിൽ ഒന്നാമത് എത്താനും ലാസിയോക്ക് ആയി.

Story Highlight : Lazio shock Inter Milan in Serie A, beat them 3-1.

മുറിച് ഇനി ലാസിയോക്ക് വേണ്ടി ഗോളടിക്കും

തുർക്കിഷ് ക്ലബായ ഫെനർബെചെയുടെ സ്ട്രൈക്കറായ വേദാത് മുറിചിനെ ലാസിയോ സ്വന്തമാക്കി. 26കാരനായ താരം മെഡിക്കൽ പൂർത്തിയാക്കി ഉടൻ ലാസിയോയിൽ കരാർ ഒപ്പുവെക്കും. 3 വർഷത്തെ കരാറിലാകും മുറിചിനെ ലാസിയോ ഇറ്റലിയിലേക്ക് എത്തിക്കുന്നത്. 20 മില്യണോളമാണ് ട്രാൻസ്ഫർ തുക. തുർക്കിയിൽ ഗോളടിച്ച് കൂട്ടിയ താരമാണ് വെദാത് മുറിച്. ഈ കഴിഞ്ഞ സീസണിൽ ഫെനർബചെയിൽ എത്തിയ താരം തന്റെ ആദ്യ സീസണിൽ തന്നെ 15 ഗോളുകൾ നേടിയിരുന്നു.

2014 മുതൽ തുർക്കിയിലെ വിവിധ ക്ലബുകളിൽ താരം കളിക്കുന്നുണ്ട്. നൂറിലധികം ഗോളുകൾ തുർക്കിയിൽ നേടാൻ താരത്തിനായി. മുമ്പ് അൽബേനിയൻ ലീഗിലും മുറിച് കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആകും എന്നതാണ് മുറിചിനെ ലാസിയോയിൽ എത്തിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിച്ചാൽ കൊസോവ രാജ്യത്ത് നിന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ താരമായി മുറിച് മാറും. കൊസോവോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് മുറിച്.

ഇമ്മൊബിലിന്റെ ഗോളടി ലാസിയോയിൽ തുടരും

ഈ സീസണിൽ സെരി എയിൽ ഗോളടിച്ചുകൂട്ടിയ സിറോ ഇമ്മൊബിലിന് ലാസിയോയിൽ പുതിയ കരാർ. ഇമ്മൊബിലിന് അഞ്ച് വർഷത്തെ പുതിയ കരാറാണ് സെരി എ ക്ലബ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം 30കാരനായ ഇമ്മൊബിലെ 2025 വരെ ലാസിയോയിൽ തുടരും. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ പൂർത്തിയാക്കിയ ഇമ്മൊബിലിനെ സ്വന്തമാക്കാൻ യൂറോപ്പിൽ നിന്നുള്ള നിരവധി ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ തന്റെ 35 ആം വയസ്സ് വരെ ലാസിയോയിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. 2019-20 സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 9 അസിസ്റ്റുകളുമായി യൂറോപ്യൻ ഗോൾഡൻ ഷു ഇമ്മൊബിലെ സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ സീസണിൽ ഒരു സീസണിൽ കൂടുതൽ ഗോളുകൾ നേടിയ ഹിഗ്വയിന്റെ റെക്കോർഡും ഇമ്മൊബിലെ സ്വന്തമാക്കിയിരുന്നു.

മെസ്സി-റോണാൾഡോ യുഗത്തിലാദ്യമായി സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിൽ

യൂറോപ്പിൽ ഏറ്റവുമധികം ഗോളടിച്ച് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ലാസിയോ താരം ഇമ്മൊബിലെ സ്വന്തമാക്കി. ഫുട്ബോളിൽ മെസ്സി-റൊണാൾഡോ യുഗത്തിൽ ഇതാദ്യമായാണ് സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗോൾഡൻ ബൂട്ട് നേടുന്നത് മെസ്സിയും റോണാൾഡോയും അടങ്ങുന്ന ലാ ലീഗ താരങ്ങളായിരുന്നു. . യൂറോപ്യൻ ഗോൾ വേട്ടക്കാരെ വിലയിരുത്തുമ്പോൾ ഇരു താരങ്ങളുടെയും വ്യക്തമായ ആധിപത്യം പ്രകടമായിരുന്നു.

2009/10 സീസണിൽ മെസ്സി ഗോൾഡൻ ബൂട്ട് നേടിയപ്പോൽ 2010-11 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ജേതാവ്. പിന്നീട് രണ്ട് സീസണുകളിൽ മെസ്സി ജേതാവായപ്പോൾ 2013-14 സീസണിൽ സുവാരസിനൊപ്പം ഗോൾഡൻ ബൂട്ട് പങ്കിട്ടു റോണാൾഡോ. 2014-15 സീസണിൽ റോണാൾഡോയും 2015-16 സീസണിൽ ലുയിസ് സുവാരസും ഗോൾഡൻ ബൂട്ട് നേടി. അപ്പോളും ലാ ലീഗ വിട്ട് ഗോൾഡൻ ബൂട്ട് പോയിരുന്നില്ല. 2016-17 സീസൺ മുതൽ കഴിഞ്ഞ സീസൺ വരെ തുടർച്ചയായ മൂന്ന് വട്ടവും ഗോൾഡൻ ബൂട്ട് ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 36 ഗോളടിച്ചാണ് യൂറോപ്യൻ ഗോൾഡൻ ബൂട്ട് മെസ്സി സ്വന്തമാക്കിയത്.

ഇത്തവണ ഗോൾഡൻ ബൂട്ട് ഇല്ലെങ്കിലും ഗോളടിയിൽ ഒട്ടും പിന്നിലല്ല മെസ്സിയും റോണാൾഡോയും. യുവന്റസിന് വേണ്ടി റോണാൾഡോ 31 ഗോളടിച്ചപ്പോൾ ബാഴ്സക്ക് വേണ്ടി 25 ഗോളടിച്ച് ലാ ലീഗയിലെ ടോപ്പ് സ്കൊററാണ് മെസ്സി. 2007നു ശേഷം ആദ്യമായാണ് ഇറ്റലിയിലേക്ക് യൂറോപ്യൻ ഗോൾഡൻ ബൂട്ട് എത്തുന്നത്. അന്ന് റോമക്ക് വേണ്ടി ഫ്രാൻസെസ്കോ ടോട്ടിയായിരുന്നു യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടിയത്. ഇറ്റലിയിൽ ഇത്തവണയും ഗോൾഡൻ ബൂട്ട് എത്തുന്നത് റോമിലാണ്, പക്ഷേ സിറ്റി റൈവൽസായ ലാസിയോയിലേക്കാണെന്ന് മാത്രം. യൂറോപ്പിനൊപ്പം ഇറ്റലിയിലേയും ടോപ്പ് സ്കോറർ ആയ ഇമ്മൊബിലെ സീരി എയിലെ എക്കാലത്തെയും ടോപ്പ് സ്കോറർമാരിൽ ഒരാളായി മാറിയീരിക്കുകയാണ്.

ഇക്കാർഡി കരുത്തിൽ ഇന്ററിന് ജയം

മൗറോ ഇക്കാർഡി രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോൾ ശക്തരായ ലാസിയോക്ക് എതിരെ ഇന്റർ മിലാന് അനായാസ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റർ വിജയം സ്വന്തം പേരിൽ കുറിച്ചത്. ഇന്ററിനായി ബ്രോസോവിച്ചും ഒരു ഗോൾ നേടി. ജയത്തോടെ പത്ത് മസരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ഇന്റർ ലീഗിൽ യുവന്റസിന് 8 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ്.

28 ആം മിനുട്ടിൽ ഇക്കാർഡിയിലൂടെ ലീഡ് നേടിയ ഇന്റർ ആദ്യ പകുതിക്ക് പിരിയും മുൻപേ ബ്രോസോവിച്ചിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ലാസിയോ നിരന്തരം ഇന്റർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 70 ആം മിനുട്ടിൽ ഇക്കാർഡി മത്സരത്തിൽ തന്റെ രണ്ടാം ഗോളും നേടിയതോടെ ലാസിയോയുടെ അവസാന പ്രതീക്ഷകളും അസ്തമിച്ചു.

Exit mobile version