ആദ്യ ജയം സ്വന്തമാക്കുവാന്‍ പാക്കിസ്ഥാൻ നേടേണ്ടത് 224 റൺസ്

പാക്കിസ്ഥാനെതിരെ വനിത ലോകകപ്പിൽ 223 റൺസ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.

75 റൺസ് നേടിയ ലോറ വോല്‍വാര്‍ഡടും 62 റൺസ് നേടി സുനേ ലൂസുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയത്. 21/2 എന്ന നിലയിലേക്ക് വീണ ടീമിനെ ഈ കൂട്ടുകെട്ട് 89 റൺസുമായി മുന്നോട്ട് നയിച്ചു. എന്നാൽ ഗുലാം ഫാത്തിമ ഇരട്ട പ്രഹരമേല്പിച്ചപ്പോള്‍ 110/2 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു.

ച്ലോ ട്രയൺ 31 റൺസ് നേടിയപ്പോള്‍ ഗുലാം ഫാത്തിമയും ഫാത്തിമ സനയും പാക്കിസ്ഥാനായി 3 വീതം വിക്കറ്റ് നേടി.

അവസാന പന്തില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക

അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാല് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അഞ്ചാം പന്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി എറിഞ്ഞ നോ ബോള്‍ കാരണം വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക. ആ പന്തില്‍ നിന്ന് 5 റണ്‍സ് പിറന്നപ്പോള്‍ അവസാന പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക 2-0ന് പരമ്പര വിജയം സാധ്യമാക്കിയത്. ലീ പുറത്തായ ശേഷം ലോറയാണ് ടീമിനെ കടമ്പ കടക്കുവാന്‍ സഹായിച്ചത്. 6 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

Laurawolvaardt

രണ്ടാം ഓവറില്‍ തന്നെ അന്നേ ബോഷിനെ പുറത്താക്കി രാജേശ്വരി ഗായക്വാഡ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. അധികം വൈകാതെ ക്യാപ്റ്റന്‍ സുനേ ലൂസിനെ(20) റണ്ണൗട്ട് രൂപത്തില്‍ ടീമിന് നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ 66 റണ്‍സാണ് നേടിയത്.

ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് സഖ്യം നേടിയ 50 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ലീയെ നഷ്ടമാകുകയായിരുന്നു. 45 പന്തില്‍ 70 റണ്‍സ് ആണ് അപകടകാരിയായ ലീ നേടിയത്. ലീ പുറത്തായ ശേഷം ലോറ, മിഗ്നണ്‍ ഡൂ പ്രീസിനെ കൂട്ടുപിടിച്ച് ലക്ഷ്യം 12 പന്തില്‍ 19 റണ്‍സാക്കി മാറ്റി. 18ാം ഓവര്‍ എറിഞ്ഞ രാധ യാദവ് വെറും ആറ് റണ്‍സ് വിട്ട് നല്‍കി തന്റെ സ്പെല്‍ അവസാനിപ്പിച്ചപ്പോള്‍ 4 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി ലീയുടെ നിര്‍ണ്ണായക വിക്കറ്റ് നേടുകയായിരുന്നു.

19ാം ഓവറിന്റെ രണ്ടാം പന്തില്‍ മിഗ്നണ്‍ ഡു പ്രീസിനെ ഹര്‍ലീന്‍ ഡിയോള്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി 10 റണ്‍സാണ് ഡു പ്രീസ് നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന രണ്ട് പന്ത് ബൗണ്ടറി പായിച്ച് ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സാക്കി ലോറ കുറച്ചു.

അവസാന ഓവറില്‍ ആദ്യ നാല് പന്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അരുന്ധതി റെഡ്ഢി ഇന്ത്യയ്ക്കായി വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ താരം എറിഞ്ഞ നോ ബോള്‍ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.

ഷെഫാലി വര്‍മ്മ(31 പന്തില്‍ 47 റണ്‍സ്) റിച്ച ഘോഷ്(26 പന്തില്‍ പുറത്താകാതെ 44 റണ്‍സ്) എന്നിവരുടെ പ്രകടനത്തിനൊപ്പം ഹര്‍ലീന്‍ ഡിയോള്‍ 31 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 158/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്.

ലിസെല്ലേ ലീ(69) – ലോറ വള്‍വാര്‍ഡട്(53) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടി നല്‍കിയ തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാരും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമായി. മൂന്നാം വിക്കറ്റില്‍ മിഗ്നണ്‍ ഡു പ്രീസ് – ലാറ ഗുഡോള്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്.

61 റണ്‍സ് നേടിയ മിഗ്നണിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ലാറ ഗുഡോള്‍ പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.

ലാറ 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മരിസാനെ കാപ്പ്(22*) ബൗണ്ടറി നേടി ടീമിനെ 48.4 ഓവറില്‍ 269 റണ്‍സിലേക്ക് എത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 177/9 എന്ന സ്കോറിന് എറിഞ്ഞൊതുക്കിയ ശേഷം ദക്ഷിണാഫ്രിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 40.1 ഓവറില്‍ മറികടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ലോറ വോള്‍വാര്‍ഡടും ലിസെല്ലേ ലീയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ റണ്‍ സ്കോറര്‍മാര്‍. 80 റണ്‍സ് നേടിയ ലോറയെ ജൂലന്‍ ഗോസ്വാമി പുറത്താക്കിയപ്പോള്‍ 169 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ക്യാപ്റ്റന്‍ സൂനെ ലൂസിനെയും ജൂലന്‍ ഗോസ്വാമി പുറത്താക്കിയെങ്കിലും 83 റണ്‍സ് നേടി ലിസെല്ലേ ലീ വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചു.

ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

വനിത ബിഗ് ബാഷില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് പുതിയ താരം എത്തുന്നു. സോഫി ഡിവൈന്‍ ടീമില്‍ നിന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് മടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡടിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. ലോറയെയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടീമിലെ രണ്ടാമത്തെ വിദേശ താരമാണ് ഈ 21 വയസ്സുകാരി താരം. സൂസി ബെയ്റ്റ്സ് ആണ് മറ്റൊരു വിദേശ താരം. താരത്തെ ടീമിലെത്തിക്കുവാന്‍ കഴിഞ്ഞത് വലിയ വിജയമായാണ് കാണുന്നതെന്നാണ് കോച്ച് ലൂക്ക് വില്യംസ് വ്യക്തമാക്കിയത്.

മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി ലീഗില്‍ ലോറ കളിച്ചിട്ടുണ്ട്. ടീം കിരീടം നേടിയെങ്കിലും താരത്തിന് അന്ന് മികവ് പുലര്‍ത്താനായിരുന്നില്ല.

പാക് തിരിച്ചടികളില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി ലോറ വോള്‍വാര്‍ഡ്ട്

ഒരു ഘട്ടത്തില്‍ 102/5 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 136/6 എന്ന പൊരുതാവുന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച് ലോറ വോള്‍വാര്‍ഡ്ട്. ഇന്ന് വനിത ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാക്കിയിരുന്നു. 17/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിക്കുവാന്‍ ലോറയോടൊപ്പം മരിസാന്നെ കാപ്പ്(31) ആണ് നിര്‍ണ്ണായക പങ്ക് വഹിച്ചത്.

മിഗ്നണ്‍ ഡു പ്രീസ്(17), സൂനെ ലൂസ്(12),ച്ലോ ട്രയണ്‍(10) എന്നിവരും 36 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ലോറയ്ക്ക് മികച്ച പിന്തുണ നല്‍കി. പാക്കിസ്ഥാന് വേണ്ടി ഡയാന ബൈഗ് 2 വിക്കറ്റ് നേടി.

Exit mobile version