മുത്തുസാമിയും ഷോൺ ടി ജോണും തിളങ്ങി, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 4-1ന് പരാജയപ്പെടുത്തി

ഹൈദരാബാദ്, 10 ഫെബ്രുവരി 2022: വ്യാഴാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റുപേ പ്രൈം വോളിബോൾ ലീഗിലെ ആറാം മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തി അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തി. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 15-13, 15-10, 15-12, 15-8, 9-15 എന്ന സ്‌കോറിനാണ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി.

അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ക്യാപ്റ്റൻ മുത്തുസാമി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജിഷ്ണു പിവിയുടെ ഫിനിഷിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റിൽ 8-7ന് മുന്നിലെത്തി. ജോൺ ജോസഫ് ഇ ജെ മികച്ചൊരു ബ്ലോക്ക് ഇടുകയും ബ്ലാക്ക് ഹോക്‌സിനെതിരെ ലീഡ് ഉയർത്താൻ സഹായിക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായി രണ്ട് സൂപ്പർ പോയിന്റുകൾ നേടിയ ഡിഫൻഡർമാർ 12-11ന് മുന്നിലെത്തി. അഹമ്മദാബാദ് 15-13ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സെറ്റ് സ്വന്തമാക്കി.

Img 20220210 Wa0033

രണ്ടാം സെറ്റിൽ 7-5ന് ഡിഫൻഡേഴ്‌സ് മുന്നിലെത്തി. അഹമ്മദാബാദ് സൈഡ് മുന്നോട്ട് കുതിക്കുമ്പോൾ ഷോൺ ടി ജോൺ തന്റെ സ്പൈക്കുകളുമായി തിളങ്ങി. ജോണും ഗംഭീരമായ ഒരു ബ്ലോക്ക് വെച്ച് 13-9 എന്ന നിലയിൽ ഡിഫൻഡർമാരെ ഡ്രൈവർ സീറ്റിൽ ഇരുത്തി. അതിനുശേഷം, ആങ്കമുത്തുവിന്റെ മികച്ച സ്പൈക്ക് രണ്ടാം സെറ്റിൽ 15-10 ന് ഡിഫൻഡേഴ്സിനെ മത്സരത്തിൽ 2-0 ന് മുന്നിലെത്തിച്ചു.

മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പം പോരാട്ടം നടത്തിയ ഇരുടീമുകളും 10-10ന് സമനിലയിൽ പിരിഞ്ഞു. അതിനുശേഷം, ലൂയിസ് അന്റോണിയോ ഏരിയസിന്റെ അതിശയകരമായ സ്പൈക്കിൽ ബ്ലാക്ക് ഹോക്‌സ് ഒരു സൂപ്പർ പോയിന്റ് നേടുകയും 12-11 ന് ലീഡ് നേടുകയും ചെയ്തു. എന്നാൽ, ഉടൻ തന്നെ ഒരു സൂപ്പർ പോയിന്റ് നേടിയ ഡിഫൻഡർമാർ 13-12 ന് ലീഡ് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റിൽ 15-12 ന് ഡിഫൻഡേഴ്‌സ് വിജയം ഉറപ്പിച്ചു.

12-8ന് നാലാം സെറ്റിൽ ഡിഫൻഡർമാർ ആധിപത്യം പുലർത്തിയപ്പോൾ ഷോൺ ടി ജോൺ ഒരു തകർപ്പൻ സ്പൈക്ക് പുറപ്പെടുവിക്കുകയും അംഗമുത്തു ഒരു ബ്ലോക്കും ചെയ്തു. നാലാം സെറ്റ് 15-8ന് അവസാനിപ്പിച്ച ഡിഫൻഡർമാർ മത്സരത്തിൽ 4-0ന് ലീഡ് നേടിയപ്പോൾ സാജു പ്രകാശ് മെയൽ ഒരു ബ്ലോക്ക് ചെയ്തു. എന്നിരുന്നാലും, അവസാന സെറ്റിൽ ബ്ലാക്ക് ഹോക്‌സ് ശക്തി വീണ്ടെടുത്തു, 9-5 ന് വൻ ലീഡ് നേടി. ഹൈദരാബാദ് തങ്ങളുടെ ലീഡ് കൂടുതൽ വർധിപ്പിച്ചപ്പോൾ എസ് വി ഗുരു പ്രശാന്ത് മികച്ച സ്‌പൈക്ക് സൃഷ്ടിച്ചു. ബ്ലാക് ഹോക്‌സ് ഒടുവിൽ 15-9ന് അവസാന സെറ്റ് അവസാനിപ്പിച്ചു.

2022 ഫെബ്രുവരി 11 ന് 1900 മണിക്ക് ബംഗളൂരു ടോർപ്പിഡോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സുമായി ഏറ്റുമുട്ടും, അതേസമയം, ചെന്നൈ ബ്ലിറ്റ്‌സും കൊൽക്കത്ത തണ്ടർബോൾട്ടും 2100 മണിക്കൂറിന് രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ.

റുപേ പ്രൈം വോളിബോള്‍ ലീഗ്: അങ്കമുത്തുവിന്റെ കരുത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന് ജയം

ഹൈദാരാബാദ്, 09 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അഞ്ചാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ 2-1ന് ലീഡ് നേടിയ ശേഷമായിരുന്നു ചെമ്പടയുടെ തോല്‍വി. സ്‌കോര്‍: 15-12, 11-15, 15-10, 12-15, 11-15. നിര്‍ണായക പോയിന്റുകള്‍ നേടിയ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന്റെ അങ്കമുത്തുവാണ് കളിയിലെ താരം. ലീഗില്‍ അഹമ്മദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കാലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് തോറ്റിരുന്നു.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരുടീമുകളും തുല്യത പാലിച്ചു. ഡിഫന്‍ഡേഴ്‌സിനെ റയാന്‍ മീഹാന്‍ നയിച്ചപ്പോള്‍, അജിത്‌ലാല്‍ ഹീറോസിനായി മികച്ച സ്മാഷുകളുതിര്‍ത്തു. നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-10ന് മൂന്ന് പോയിന്റ് ലീഡ് നേടി. മികച്ച ബ്ലോക്കിലൂടെ 15-12ന് ആദ്യസെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കുതിച്ച കാലിക്കറ്റിനെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ ബ്ലോക്കിലൂടെ ഏഴാം പോയിന്റില്‍ അഹമ്മദാബാദാബാദ് ഒപ്പം പിടിച്ചു. പിന്നീട് ലീഡ് നേടിയ ഡിഫന്റേഴ്‌സിനെ പിന്നിലാക്കാന്‍ കാലിക്കറ്റ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ അഹമ്മദാബാദ് ഷോണ്‍ ടി ജോണിന്റെ ഒരു സ്‌പൈക്കിലൂടെ 15-11ന് സെറ്റ് നേടി.

അഹമ്മദാബാദാണ് മൂന്നാം സെറ്റില്‍ ലീഡെടുത്തത്. അതിമനോഹരമായ ബ്ലോക്കുകളിലൂടെ വീര്യം വീണ്ടെടുത്ത ഹീറോസ് 8-5ന് മുന്നിലെത്തി. അഹമ്മദാബാദ് പത്താം പോയിന്റില്‍ നില്‍ക്കെ അജിത്‌ലാലിന്റെ തുടര്‍ച്ചായ സ്‌പൈക്കുകളുടെ കരുത്തില്‍ 15-10ന് കാലിക്കറ്റ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ വീണ്ടും അഹമ്മദാബാദിന്റെ തിരിച്ചുവരവ് കണ്ടു. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫന്റേഴ്‌സ് ഹീറോസിനെ സമ്മര്‍ദത്തിലാക്കി 6-2ന് നാലു പോയിന്റ് ലീഡ് നേടി. കാലിക്കറ്റ് തിരിച്ചുവരവിന് ശ്രമിച്ചു. അങ്കമുത്തു ചില മികച്ച സ്‌പൈക്കുകള്‍ നടത്തി ഡിഫന്റേഴ്‌സിന്റെ കുതിപ്പിന് വേഗം കൂട്ടി. റയാന്‍ മീഹാന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ 15-11ന് അഞ്ചാം സെറ്റും മത്സരവും അഹമ്മദാബാദ് നേടി.

ഫെബ്രുവരി 10ന് നടക്കുന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

റുപേ പ്രൈം വോളിബാള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ ബംഗളൂരു ടോര്‍പ്പിഡോസ് വീഴ്ത്തി

ഹൈദാരാബാദ്, 08 ഫെബ്രുവരി 2022: അവസാനം വരെ നാടകീയത നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ചു. ആദ്യരണ്ടു സെറ്റുകള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും സെറ്റുകള്‍ നേടി ബെംഗളൂരു ടോര്‍പ്പിഡോസ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി. 13-11ന് ലീഡ് നേടിയ ശേഷമാണ് അഞ്ചാം സെറ്റില്‍ കൊച്ചി തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 14-15, 12-15, 15-13, 15-9, 15-14. രണ്ടു സെറ്റ് പിന്നില്‍ നിന്ന ശേഷം ബെംഗളൂരിന്റെ വന്‍ തിരിച്ചുവരവിന് പ്രകടനമൊരുക്കിയ രഞ്ജിത് സിങ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടു പോയിന്റ് ലീഡുമായി തുടങ്ങിയ ആദ്യ സെറ്റില്‍ 12ാം പോയിന്റ് വരെ അവര്‍ക്കായിരുന്നു ലീഡ്. സ്‌കോര്‍ 6-12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെയും കോള്‍ട്ടണ്‍ കോവലിന്റെയും മികവില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉജ്വലമായി തിരിച്ചെത്തി ആദ്യ സെറ്റ് നേടി. 10-10 വരെ ഒപ്പത്തിനൊപ്പമായിരുന്ന രണ്ടാം സെറ്റില്‍ സൂപ്പര്‍ പോയിന്റുകളാണ് കൊച്ചിക്ക് അനുകൂലമായത്. സമനില ഭേദിച്ച ബെംഗളൂരുവിനെ പിടിക്കാന്‍ കൊച്ചി സൂപ്പര്‍പോയിന്റ് വിളിച്ചു. ടീം നിരാശപ്പെടുത്തിയില്ല. സ്‌കോര്‍ 12-11. പിന്നാലെ ബെംഗളൂരും സൂപ്പര്‍ പോയിന്റ് വിളിച്ചു. പക്ഷേ ഗെയിം ജയിച്ചത് കൊച്ചി. മൂന്ന് പോയിന്റുകള്‍ തുടരെ ചേര്‍ത്ത കൊച്ചി രണ്ടാം സെറ്റും സ്വന്തമാക്കി.

എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ 6-4ന് ലീഡ് നേടിയതോടെ മൂന്നാം സെറ്റിലും കൊച്ചി ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ബെംഗളൂരു തിരിച്ചുവന്നു. എട്ടാം പോയിന്റില്‍ സമനില തകര്‍ത്ത് ആദ്യമായി ലീഡെടുത്തു. 13ാം പോയിന്റില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് അവരെ ഒപ്പം പിടിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ ബെംഗളൂരിന് കളിയിലെ ആദ്യസെറ്റ് സമ്മാനിച്ചു. നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ മൂന്ന് പോയിന്റ് ലീഡ് നേടിയ ബെംഗളൂരു ബ്ലൂ സ്‌പൈക്കേഴ്‌സിന് ഒരു അവസരവും നല്‍കിയില്ല. കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി അവര്‍ മുന്നേറ്റം തുടര്‍ന്നു. 8-11ല്‍ നില്‍ക്കെ കൊച്ചി വിളിച്ച സൂപ്പര്‍ പോയിന്റും ബെംഗളൂരുവിന് അനുകൂലമായി. സ്‌പൈക്കേഴ്‌സ് പോയിന്റ് 9ല്‍ നില്‍ക്കെ ടോര്‍പ്പിഡോസ് സെറ്റ് അക്കൗണ്ടിലാക്കി.

ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ മിന്നുന്ന സ്‌പൈക്കിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന സെറ്റില്‍ 5-1ന് ലീഡ് നേടി. ടോര്‍പ്പിഡോസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എറിന്‍ വര്‍ഗീസിന്റെ അതിശയിപ്പിക്കുന്ന സ്‌പൈക്ക് കൊച്ചിയുടെ ലീഡ് നിലനിര്‍ത്തി. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് നേടിയ ബെംഗളൂരു സ്‌കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ സ്മാഷിലൂടെ ബെംഗളൂരു സെറ്റും വിജയവും സ്വന്തമാക്കി.

ഫെബ്രുവരി 9ന് നടക്കുന്ന റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ അഞ്ചാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

ഇന്ത്യൻ വോളിബോൾ മെച്ചപ്പെടുത്താൻ ഒരു പ്രൊഫഷണൽ ലീഗ് ആവശ്യമായിരുന്നുവെന്ന് കാലിക്കറ്റ് ഹീറോസിന്റെ ജിതിൻ എൻ

ഹൈദരാബാദ്, 08 ഫെബ്രുവരി 2022: ബുധനാഴ്ച, 09 ഫെബ്രുവരി 2022 ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും.

അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിച്ച കാലിക്കറ്റ് ഹീറോസിന്റെ സെറ്റർ ജിതിൻ എൻ പറഞ്ഞു,
“തിങ്കളാഴ്‌ച കൊൽക്കത്ത തണ്ടർബോൾട്ടിനെതിരായ മത്സരം ഞങ്ങൾക്ക് ഒരു തുടക്കം മാത്രമായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾ കളി തോറ്റു. ഞങ്ങളുടെ തന്ത്രങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യും. അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരായ അടുത്ത മത്സരം. ഞങ്ങളുടെ അടുത്ത എതിരാളികളെ നേരിടാൻ ടീമിന് ആത്മവിശ്വാസമുണ്ട്.” താരം പറഞ്ഞു

കുടുംബ പശ്ചാത്തലത്തെ കുറിച്ച് ചോദിച്ചപ്പോൾ ജിതിൻ പറഞ്ഞു, “എന്റെ അച്ഛൻ റേഷൻ കടയുടമയാണ്, അമ്മ വീട്ടമ്മയാണ്, വോളിബോൾ കരിയറിന്റെ ആദ്യ നാളുകളിൽ ഷൂസ് പോലുള്ള ചില സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ അച്ഛൻ എന്നെ പിന്തുണച്ചിരുന്നു. ഒരുപാട് മുതിർന്ന കളിക്കാരും എന്നെ സഹായിച്ചു.”

ഇന്ത്യൻ വോളിബോൾ സർക്യൂട്ട് മെച്ചപ്പെടാൻ ഒരു പ്രൊഫഷണൽ ലീഗ് ആവശ്യമാണെന്നും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 28 കാരൻ കൂട്ടിച്ചേർത്തു‌

“റുപേ പ്രൈം വോളിബോൾ ലീഗ് ഇന്ത്യൻ വോളിബോൾ കളിക്കാരെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. അത്ലറ്റുകൾക്ക് മികച്ച കളിക്കാരാകാനുള്ള അവസരമുണ്ട്. അവർക്ക് വിദേശ കളിക്കാരുമായി ഒരുമിച്ച് നിൽക്കാൻ ആകും. ഇന്ത്യൻ വോളിബോൾ മെച്ചപ്പെടുത്താൻ ഇതുപോലൊരു പ്രൊഫഷണൽ ലീഗ് ആവശ്യമായിരുന്നു.”

ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ വീഴ്ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

ഹൈദാരാബാദ്, 07, ഫെബ്രുവരി 2022: അവസാന പോയിന്റ് വരെ നാടകീയതയും അത്യാവേശവും നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിലെ നാലാം മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും തണ്ടര്‍ബോള്‍ട്ട്‌സ് നേടിയപ്പോള്‍ രണ്ടും നാലും സെറ്റുകള്‍ വിജയിച്ച് കാലിക്കറ്റ് കരുത്തോടെ തിരിച്ചുവന്നു. അഞ്ചാം സെറ്റില്‍ കാലിക്കറ്റ് വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സൂപ്പര്‍പോയിന്റിലൂടെ ഒപ്പമെത്തിയ കൊല്‍ക്കത്ത, ക്യാപ്റ്റന്റെ മികവുറ്റ പ്രകടനത്തില്‍ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 13-15, 15-12, 10-15, 15-12, 13-15. കൊല്‍ക്കത്തയ്ക്കായി നായകന്റെ കളി പുറത്തെടുത്ത അശ്വല്‍ റായി കളിയിലെയും താരമായി.

ആദ്യസെറ്റില്‍ 5-2ന് ലീഡ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ക്യാപ്റ്റന്‍ അശ്വല്‍ റായി മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ജെറോം വിനിത് കാലിക്കറ്റ് ഹീറോസിനെ മത്സരത്തിലേക്ക്് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 10-11ന് മുന്നില്‍ നില്‍ക്കെ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്റ് വിളിച്ചു. ലീഡ് 10-13 ആയി. കാലിക്കറ്റ് തുടരെ രണ്ടു പോയിന്റുകള്‍ നേടി ഒപ്പമെത്താന്‍ ശ്രമിച്ചെങ്കിലും മികച്ച അറ്റാക്കിങിലൂടെ 15-13ന് കൊല്‍ക്കത്ത ആദ്യ ലീഡ് സ്വന്തമാക്കി. രണ്ടാം സെറ്റിലും തണ്ടര്‍ബോള്‍ട്ട് ആധിപത്യം തുടര്‍ന്നു. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു (12-9). വിനിത്, അജിത്‌ലാല്‍ സി എന്നിവരുടെ അസാമാന്യ സ്‌പൈക്കുകളുടെ സഹായത്തില്‍ 15-12ന് രണ്ടാം സെറ്റ് നേടി ഹീറോസ് കളിയിലേക്കും തിരിച്ചെത്തി.

രാഹുലിന്റെ മികച്ച പ്രകടനം മൂന്നാം സെറ്റില്‍ കൊല്‍ക്കത്തക്ക് 5-4ന്റെ ലീഡ് നല്‍കി. വൈകാതെ ഹീറോസ് സ്‌കോര്‍ സമനിലയിലാക്കി. മുഹമ്മദ് റിയാസുദീന്റെ തകര്‍പ്പന്‍ ബ്ലോക്കും അശ്വലിന്റെ സ്‌പൈക്കും കൊല്‍ക്കത്തയെ 12-9 എന്ന സ്‌കോറിലെത്തിച്ചു. നിര്‍ണായക സൂപ്പര്‍ പോയിന്റിലൂടെ ഇരട്ട പോയിന്റുകള്‍ക്കൊപ്പം 10-15ന് കൊല്‍ക്കത്ത മൂന്നാം സെറ്റ് നേടി. നാലാം സെറ്റില്‍ 2-0ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസ് അതിവേഗം കുതിച്ചു. സ്‌കോര്‍ 8-3ല്‍ നില്‍ക്കെ സൂപ്പര്‍പോയിന്റ് വിളിച്ച് കൊല്‍ക്കത്ത ഹീറോസിന്റെ ലീഡ് മൂന്ന് പോയിന്റാക്കി കുറച്ചു. കൊല്‍ക്കത്ത തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഹീറോസിന്റെ പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. സൂപ്പര്‍ബ്ലോക്കിലൂടെ 15-12ന് നാലാം സെറ്റ് നേടിയ കാലിക്കറ്റ് വിജയ നിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അഞ്ചാം സെറ്റിലും കാലിക്കറ്റ് സ്‌കോര്‍ബോര്‍ഡ് തുറന്നു. 4-4വരെ സമനിലയായെങ്കിലും മികച്ച ബ്ലോക്കിലൂടെ കാലിക്കറ്റ് 7-4ന് ലീഡ് നേടി. 11-8ല്‍ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്റ് വിളിച്ച് ലീഡ് കുറച്ചു. അശ്വല്‍ റായിയുടെ പ്രകടനം 12-12ന് ഒപ്പമെത്താന്‍ തണ്ടര്‍ബോള്‍ട്ട്‌സിനെ സഹായിച്ചു. ഇരുടീമുകളും ഓരോ പോയിന്റ്് വീതം നേടി. 13-13ല്‍ അശ്വലിലൂടെ കൊല്‍ക്കത്തക്ക് ലീഡ്. അശ്വലിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ സെറ്റും മത്സരവും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് സ്വന്തമാക്കി.

റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫെബ്രുവരി 8ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7നാണ് മത്സരം.

പ്രൈം വോളിബോൾ; രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ തോൽപിച്ചു

ഹൈദരാബാദ്, 06 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ 3-2ന് തോൽപിച്ചു. ചെന്നൈ ബ്ലിറ്റ്‌സിനെ 15-13, 15-11, 11-15, 15-13, 11-15 എന്ന സ്‌കോറിനാണ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി. അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തു പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി, എന്നിരുന്നാലും, റയാൻ മീഹന്റെയും ഷോൺ ടി ജോണിന്റെയും നിർണായക സ്പൈക്കുകൾ അഹമ്മദാബാദ് ടീമിന് കരുത്തായി. രണ്ടാം സെറ്റിൽ 7-4ന് അഹമ്മദാബാദ് ആധിപത്യം പുലർത്തി. ബ്രൂണോ ഡ സിൽവ തകർപ്പൻ സ്‌പൈക്കിലൂടെ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി, പക്ഷേ അഹമ്മദാബാദ് മുന്നോട്ട് കുതിച്ചു. ഒടുവിൽ 15-11ന് ഡിഫൻഡേഴ്സ് രണ്ടാം സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റിലും ആംഗമുത്തു ഗംഭീര സ്‌പൈക്കുകൾ പുറത്തെടുത്തു, എന്നിരുന്നാലും നിർണായകമായ ക്രെഡ് സൂപ്പർ പോയിന്റ് നേടിയ ചെന്നൈ ടീം 12-11ന് ലീഡ് നേടി. പിന്നീട് മൂന്നാം സെറ്റ് 15-11 എന്ന നിലയിൽ ചെന്നൈ സ്വന്തമാക്കിയതോടെ അഹമ്മദാബാദിന് സ്‌പൈക്ക് നഷ്ടമായി.

ക്യാപ്റ്റൻ മുത്തുസാമിയുടെ രണ്ട് സ്പൈക്കുകൾ നാലാം സെറ്റിൽ ഡിഫൻഡേഴ്സിനെ ഡ്രൈവർ സീറ്റിൽ ഇരുത്തി, എന്നാൽ ചെന്നൈ തുടർച്ചയായി രണ്ട് ക്രെഡ് സൂപ്പർ പോയിന്റുകൾ നേടി 11-10 ന് ലീഡ് നേടി. എന്നിരുന്നാലും, മുത്തുസാമിയുടെ ഗംഭീരമായ സ്‌പൈക്കും ഷോൺ ടി ജോണിന്റെ ഒരു ബ്ലോക്കും അഹമ്മദാബാദിനെ നാലാം സെറ്റിൽ 15-13 ന് വിജയത്തിലേക്ക് നയിച്ചു. അഞ്ചാം സെറ്റിൽ 9-3ന് ചെന്നൈ ബ്ലിറ്റ്‌സ് ആറ് പോയിന്റിന്റെ വൻ ലീഡ് നേടി. അഹമ്മദാബാദിനെ അവസാന സെറ്റിൽ നിലനിർത്താൻ അംഗമുത്തു ശ്രമിച്ചെങ്കിലും ഫെർണാണ്ടോ ഗോൺസാലസിന്റെ അടിപൊളി ഫിനിഷിൽ ചെന്നൈ അവസാന സെറ്റ് 15-11ന് സ്വന്തമാക്കി.

വോളിബോളിലേക്കുള്ള തന്റെ യാത്ര പങ്കുവെച്ച് അജിത് ലാൽ

ഹൈദരാബാദ്, 06 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 07 തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ കാലിക്കറ്റ് ഹീറോസും കൊൽക്കത്ത തണ്ടർബോൾട്ടും പരസ്പരം ഏറ്റുമുട്ടാനുള്ള ഒരുക്കത്തിലാണ്.

ഇതിനു മുന്നോടിയായി കാലിക്കറ്റ് ഹീറോ താരം അജിത് ലാൽ തന്റെ വോളിബോളിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിച്ചു.

“എന്റെ മാതാപിതാക്കൾ എന്റെ വോളിബോൾ കരിയറിന് പിന്തുണയാണ്, എന്റെ അച്ഛൻ കുവൈറ്റിൽ ഒരു തൊഴിലാളിയാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്, ഞാൻ എന്റെ പിതാവിനൊപ്പം കൂടുതൽ സമയം ചെലവഴിച്ചിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ അമ്മയെയും എന്നെയും കാണാൻ വരും. വീട്ടിൽ വരുമ്പോഴെല്ലാം അവൻ ഞങ്ങളുടെ കൂടെ മൂന്ന് മാസം ചിലവഴിക്കും. ഞാൻ കുവൈറ്റിൽ അച്ഛനെ കാണാൻ പോയിട്ടില്ല. ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങൾക്കിപ്പോൾ അത് ശീലമായി.” കാലിക്കറ്റ് ഹീറോസ് ടീമിന്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ച അജിത്‌ലാൽ സി പറഞ്ഞു,

“ഞങ്ങളുടെ തയ്യാറെടുപ്പുകൾ വളരെ നന്നായി നടക്കുന്നു, ഞങ്ങൾ നാളത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ്, അവസാനം വരെ പോരാടുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ, ഞങ്ങൾ ജയിച്ചാലും തോറ്റാലും, ഞങ്ങൾ ൽഅവസാന ഘട്ടം വരെ പോരാടും.” അജിത് ലാൽ പറഞ്ഞു

എങ്ങനെയാണ് സ്‌പോർട്‌സിൽ എത്തിയത് എന്ന് ചോദിച്ചപ്പോൾ കാലിക്കറ്റിന്റെ അറ്റാക്കർ പറഞ്ഞു, “എന്റെ അച്ഛനും വോളിബോൾ കളിക്കാരനായതിനാൽ ഞാൻ വോളിബോൾ കളിക്കാൻ തുടങ്ങി. പത്താം ക്ലാസിന് ശേഷമാണ് ഞാൻ ഗെയിം കളിക്കാൻ തുടങ്ങിയത്. എന്റെ കുടുംബത്തിന്റെ അവസ്ഥ അത്ര നല്ലതല്ലായിരുന്നു. എന്റെ ജീവിതത്തിൽ വളരെ വൈകിയാണ് കളി പഠിക്കുന്നത്. ജില്ലാ തലത്തിലും ക്ലബ്ബ് തലത്തിലും കളിച്ചിട്ടുള്ള എന്റെ അച്ഛൻ ഒരു കർഷകനാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ അച്ഛൻ ഇപ്പോഴും ക്ലബ്ബിനായി കളിക്കുന്നു.” അജിത് ലാൽ പറഞ്ഞു

തന്റെ വോളിബോൾ കരിയറിൽ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും മുതലെടുക്കുന്നതിനെക്കുറിച്ചും 25-കാരൻ സംസാരിച്ചു,
“എന്റെ ജീവിതത്തിൽ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു, അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തിൽ ഞാൻ മാത്രമാണ്. പന്ത്രണ്ടാം ക്ലാസ് പാസായി കോളേജിൽ പോകുന്നത്, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെയുള്ളത്, കോളേജ് കാലഘട്ടത്തിൽ വോളിബോൾ കളിയെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു, എന്നിരുന്നാലും, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചതിനാൽ ഞാൻ ബിരുദം പൂർത്തിയാക്കിയില്ല. സ്‌പോർട്‌സ് ക്വാട്ട. അതിനുശേഷം, പ്രൊഫഷണൽ വോളിബോൾ കളിക്കുന്നതിലാണ് ഞാൻ എന്റെ മുഴുവൻ ശ്രദ്ധയും വെച്ചത്” അജിത് പറഞ്ഞു.

2022 ഫെബ്രുവരി 07 തിങ്കളാഴ്ച്ച ഇന്ത്യൻ സമയം 7 മണിക്ക് ഹൈദരാബാദിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-12, 15-11, 15-11, 15-10, 13-15. രോഹിത് കുമാറിന്റെയും അമിത് ഗുലിയയുടെയും മിന്നും പ്രകടനമാണ് ഹൈദരാബാദിന് ലീഗിലെ ആദ്യവിജയം സമ്മാനിച്ചത്. മത്സരത്തില്‍ നിന്ന് ഹൈദാരാബാദ് രണ്ടു പോയിന്റുകള്‍ നേടി.

ആദ്യ രണ്ടു പോയിന്റുകള്‍ നേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് മത്സരം തുടങ്ങിയത്. ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന്റെ മികവിലാണ് ടീം ആദ്യ സെറ്റില്‍ 3-1ന് മുന്നിലെത്തിയത്. ജോണ്‍ ജോസഫിന്റെ സ്‌പൈക്കിലൂടെ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം രോഹിത് കുമാറും ഒരു സ്‌പൈക്കിലൂടെ ഹൈദരാബാദ് സ്‌കോര്‍ 5-5ന് സമനിലയിലാക്കി. പിന്നീട് ഹൈദരാബാദ് തകര്‍പ്പന്‍ ബ്ലോക്കിങിലൂടെ 12-10ന് രണ്ട് പോയിന്റ് ലീഡ് നേടി. 15-12ന് ആദ്യ സെറ്റും അവസാനിപ്പിച്ചു.

രണ്ടാം സെറ്റിലും കൊച്ചി ഒപ്പത്തിനൊപ്പം നിന്നെങ്കിലും സെറ്റ് നേടാനായില്ല. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനും കൊച്ചിക്ക് കഴിഞ്ഞില്ല. ലീഡ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കും ബ്ലോക്കുമായി സ്‌കോര്‍ 11-14ല്‍ എത്തിച്ചെങ്കിലും 11-15ന് സെറ്റ് നേടി
ഹൈദരാബാദ് വിജയം ഉറപ്പിച്ചു. നാലാം സെറ്റ് ഹൈദരാബാദ് അധികം വിയര്‍ക്കാതെ നേടി. അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തിരിച്ചുവരവ് കണ്ടു. സ്‌കോര്‍ 5-5ല്‍ നില്‍ക്കെ മുന്നേറിയ ബ്ലൂ സ്‌പൈക്കേഴ്‌സിനെ അവസാന പോയിന്റുകളില്‍ ഹൈദാരാബാദ് വീഴ്ത്തുമെന്ന് തോന്നിച്ചെങ്കിലും 15-13ന് വിജയിച്ച് കൊച്ചി ആശ്വാസ സെറ്റ് നേടി. ഹൈദാരാബാദ് അറ്റാക്കര്‍ രോഹിത്കുമാര്‍ കളിയിലെ താരമായി.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് പി.വി രമണ, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ശ്യാം സുന്ദര്‍ റാവു എന്നിവരെ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി സിന്ധു പ്രൈം വോളിബോള്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം ഫലകം നല്‍കി ആദരിച്ചു. തെലങ്കാന കായിക മന്ത്രി വി.ശ്രീനിവാസ് ഗൗഡ് റുപേ പ്രൈം വോളി ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും.

പി വി രമണയെയും ശ്യാം സുന്ദർ റാവുവിനെയും പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു, അർജുന അവാർഡ് ജേതാവ് ശ്രീ. പി.വി. രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ. ശ്യാം സുന്ദർ റാവു എന്നിവരെ പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ, റുപേ പ്രൈം വോളിബോൾ ലീഗ്, രണ്ട് മികച്ച ഇന്ത്യൻ വോളിബോൾ കളിക്കാരെയും ആദരിച്ചു. ഹൈദരാബാദിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തെലങ്കാനയിലെ കായിക മന്ത്രി വി. ശ്രീനിവാസ് ഗൗഡും റുപേ പ്രൈം വോളിബോൾ ലീഗ് ഉദ്ഘാടനം ചെയ്തു.

ശ്രീ പി വി രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ശ്യാം സുന്ദർ റാവു എന്നിവർക്ക് പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിം ഫലകം  പിവി സിന്ധു സമ്മാനിച്ചു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെതിരെ

ഉദ്ഘാടന മത്സരം ഫെബ്രുവരി 5ന് വൈകിട്ട് 7ന്

മത്സരത്തിന് സജ്ജമെന്ന് വിപുല്‍കുമാറും കോള്‍ട്ടണ്‍ കോവലും

ഹൈദരാബാദ്, 04 ഫെബ്രുവരി 2022: ഇന്ത്യയില്‍ വോളിബോള്‍ വിപ്ലവത്തിന് നാന്ദി കുറിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ്‍ ശനിയാഴ്ച (ഫെബ്രുവരി 05) തുടങ്ങും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 7ന് മത്സരം തുടങ്ങും. മത്സരത്തിനായി ടീം പൂര്‍ണ സജ്ജമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ വിദേശ താരം കോള്‍ട്ടണ്‍ കോവല്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വളരെ അനുഗ്രഹമായി കരുതുന്നു. റുപേ പ്രൈം വോളിബോള്‍ ലീഗ് തീര്‍ച്ചയായും ആവേശകരമാണ്. നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കും, എന്നെപ്പോലുള്ള രാജ്യാന്തര താരങ്ങള്‍ക്കും വോളിബോളില്‍ വളര്‍ച്ച നേടാനും കൂടുതല്‍ പരിചയം നേടാനുമുള്ള യാത്രയ്ക്ക് ഇത് ഒരു തുടക്കമാണ്. ഉന്നതനിലവാരത്തിലായിരുന്നു ടീമിന്റെ പരിശീലനം. കോര്‍ട്ടിലിറങ്ങി മത്സരിക്കാന്‍ ഞങ്ങള്‍ സജ്ജരായി കഴിഞ്ഞു-ടീമിന്റെ അറ്റാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി പൂര്‍ണമായും തയ്യാറാണെന്ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ക്യാപ്റ്റനും സെറ്ററുമായ വിപുല്‍ കുമാറും പറഞ്ഞു. മുഖ്യപരിശീലകന്‍ റൂബന്‍ വോലോച്ചിനൊപ്പം ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും പദ്ധതികളും പ്രദര്‍ശിപ്പിക്കാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ ഞങ്ങള്‍ക്ക് അവസരം ലഭിക്കും. ആരാധകര്‍ക്ക് മികച്ച വോളിബോള്‍ പ്രകടനങ്ങള്‍ കാണാനും കഴിയും. മത്സരത്തിനായി ടീം അംഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. ഈ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വോളിബോളിന്റെ വളര്‍ച്ചക്ക് ഏറെ സഹായകരമാവുമെന്നും വിപുല്‍കുമാര്‍ പറഞ്ഞു.

പിവിഎല്‍ മത്സങ്ങളുടെ ഗുണനിലവാരം വളരെ മികച്ചതായിരിക്കുമെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയില്‍ ഞാന്‍ ശരിക്കും ആവേശഭരിതനും സന്തോഷവാനുമാണ്. ആവേശകരമായ ഒരു ടൂര്‍ണമെന്റിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം തന്നെ മികച്ച അടിത്തറയുള്ളതും, ലോകമെമ്പാടും ജനപ്രിയവുമായ ഒരു ഗെയിം വളര്‍ത്തിയെടുക്കാനാണ് റൂപേ പ്രൈം വോളിബോള്‍ ലീഗ് ശ്രമിക്കുന്നത്. വോളിബോളിന് മാത്രമല്ല, ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്കും കൂടിയുള്ള യാത്രയാണിതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് റുപേ പ്രൈം വോളിബോള്‍ ലീഗെന്ന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ടെലിവിഷന്‍ അവതാരകയും. കമന്റേറ്ററും, മുന്‍ തുര്‍ക്കി വോളിബോള്‍ താരവുമായ ബസക് കോസ് പറഞ്ഞു. ഞാന്‍ ഏറെ ആവേശത്തിലാണ്, വോളിബോള്‍ ഉത്സവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഇസ്താംബൂളിലായിരുന്നു, ഇപ്പോള്‍ ഞാന്‍ ഇന്ത്യയിലുണ്ട്. വിദേശ താരങ്ങള്‍ക്കും അവരവരുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ വോളിബോള്‍ സര്‍ക്യൂട്ടിലേക്ക് ഞങ്ങളുടേതായ എന്തെങ്കിലും ചേര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും-ബസക് കോസ് കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

ആകെ 24 മത്സരങ്ങളാണ് റുപേ പ്രൈം വോളിബോള്‍ ലീഗിലുണ്ടാവുക

പ്രൈം വോളി ടീമുകളെ അറിയാം

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ് ഇനി രണ്ട് ദിവസം കൂടി മാത്രമെ ഉള്ളൂ. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.

ഏഴ് ടീമുകളും ഒറ്റ നോട്ടത്തിൽ;

കാലിക്കറ്റ് ഹീറോസ്

ജെറോം വിനിത് (യൂണിവേഴ്‌സല്‍), അജിത്‌ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കാലിക്കറ്റ് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും.

അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്

ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങള്‍.

റെയ്‌സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്

മുത്തുസാമിയിലൂടെ മികച്ച സെറ്ററുടെ സേവനമാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് ലഭിക്കുക. മിഡില്‍ ബ്ലോക്കര്‍ മനോജ് എല്‍എം താരത്തിന് പിന്തുണ നല്‍കും. അമേരിക്കന്‍ താരം റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍) എന്നിവരുടെ അന്താരാഷ്ട്ര കളിയനുഭവം ടീമിന് മുതല്‍കൂട്ടാവും.

ഹര്‍ദീപ് സിങ്, ഷോണ്‍ ടി ജോണ്‍, എസ് സന്തോഷ്, പ്രഭാകരന്‍ പി, സാജു പ്രകാശ് മേയല്‍, പ്രസന്ന രാജ എ എ, ചൗധരി ഹര്‍ഷ്, അംഗമുത്തു എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരു ടോര്‍പ്പിഡോസ്

പരിചയസമ്പന്നരായ രഞ്ജിത് സിങ് (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), പങ്കജ് ശര്‍മ്മ (അറ്റാക്കര്‍) എന്നിവര്‍ ടീമിനായി കളത്തിലിറങ്ങുന്നതിന് ബെംഗളൂരു ടോര്‍പ്പിഡോസ് സാക്ഷിയാകും, അമേരിക്കന്‍ താരങ്ങളായ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കൈല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരില്‍ നിന്ന് മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിക്കും.

രോഹിത് പി, വരുണ്‍ ജി എസ്, ബി മിഥുന്‍ കുമാര്‍, സാരംഗ് ശാന്തിലാല്‍, ലവ്മീത് കടാരിയ, സ്രജന്‍ യു ഷെട്ടി, രഞ്ജിത് സിംഗ്, വിനായക് റോഖഡെ, ഗണേശ കെ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഹൈദരാബാദ് ബ്ലാക് ഹോക്‌സ്

പരിചയസമ്പന്നനായ അറ്റാക്കര്‍ അമിത് ഗുലിയക്ക് മികച്ച പിന്തുള്ള നല്‍കാന്‍, സെറ്റര്‍മാരായ ഹരിഹരന്‍ വി, വിപുല്‍ കുമാര്‍ എന്നിവര്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ടീമിലുണ്ട്. വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്‌സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ അന്താരാഷ്ട്ര താരങ്ങളുടെ സാനിധ്യവും ഹൈദരാബാദ് ടീമിനെ കരുത്തുറ്റതാക്കുന്നു.

രോഹിത് കുമാര്‍, ജോര്‍ജ് ആന്റണി, ആനന്ദ് കെ, സുധീര്‍ ഷെട്ടി, ജോണ്‍ ജോസഫ് ഇ ജെ, ജിഷ്ണു പി വി, പ്രഫുല്‍ എസ്, എസ് വി ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.

ചെന്നൈ ബ്ലിറ്റ്‌സ്

പരിചയ സമ്പന്ന താരങ്ങളായ ഉക്രപാണ്ഡ്യന്‍ മോഹന്‍ (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), അഖിന്‍ ജി എസ് (മിഡില്‍ ബ്ലോക്കര്‍), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍) എന്നിവരുടെ സേവനം ചെന്നൈ ബ്ലിറ്റ്‌സിന് ഏറെ ഗുണം ചെയ്യും. വെനസ്വേലയില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (അറ്റാക്കര്‍), യുഎസില്‍ നിന്നുള്ള ബ്രൂണോ ഡ സില്‍വ (അറ്റാക്കര്‍) എന്നിവരെ ചേര്‍ത്ത് ചെന്നൈ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അമിത്, അസ്മത്ത് ഉല്ല, കനകരാജ്, ജി ആര്‍ വൈഷ്ണവ്, അഭിലാഷ് ചൗധരി, മോഹിത് ഭീം സെഹ്‌രാവത്, പിനമ്മ പ്രശാന്ത്, അമിത്‌സിന്‍ഹ് കപ്തന്‍സിന്‍ തന്‍വര്‍, ജോബിന്‍ വര്‍ഗീസ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്നവര്‍.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

പരിചയസമ്പന്നരായ താരങ്ങളാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിലുള്ളത്. അശ്വല്‍ റായ് (ക്യാപ്റ്റന്‍ ആന്‍ഡ് മിഡില്‍ ബ്ലോക്കര്‍), വിനിത് കുമാര്‍ (യൂണിവേഴ്‌സല്‍) എന്നിവര്‍ക്ക് അന്താരാഷ്ട്ര താരങ്ങളായ മാത്യു ഓഗസ്റ്റും (ബ്ലോക്കര്‍), യുഎസില്‍ നിന്നുള്ള ഇയാന്‍ സാറ്റര്‍ഫീല്‍ഡും (യൂണിവേഴ്‌സല്‍) മികച്ച പിന്തുണ നല്‍കും.

അനു ജെയിംസ്, തരുണ്‍ ഗൗഡ കെ, മുഹമ്മദ് റിയാസുദീന്‍, രാഹുല്‍ കെ, ഹരിപ്രസാദ് ബി എസ്, മുഹമ്മദ് ഷഫീഖ്, അരവിന്ദന്‍ എസ്, ജന്‍ഷാദ് യു എന്നിവര്‍ ടീമിലെ മറ്റു താരങ്ങള്‍.

കിരീടത്തിനായി കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും

ഹൈദരാബാദ്, 03 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. പ്രതിഭാധനരായ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ബയോ ബബിൾ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 5ന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 24നും, ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 2021 ഡിസംബര്‍ 14ന് കൊച്ചിയില്‍ നടന്ന പിവിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളെയും യുവ താരങ്ങളെയും തുല്യതയോടെ ടീമിലെത്തിച്ചതിനാല്‍ റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അത്യാവേശം നിറയുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ വോളിബോളില്‍ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ തന്നെ വലിയൊരു മാമാങ്കത്തിന് നിമിഷങ്ങള്‍ മാത്രം അകലെയാണ് തങ്ങളെന്ന്
രാജ്യത്ത് വോളിബോള്‍ ആവേശം പടരുന്നതിന് മുന്നോടിയായി സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. നിരവധി പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നല്‍കാന്‍ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്, അതിനാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഞങ്ങള്‍ അത്യാവേശത്തിലാണ്. മത്സര സമയത്ത് എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

Exit mobile version