അനായാസം സ്പ്രിങ് ബോക്‌സ്, റഗ്ബി ലോകകിരീടം ദക്ഷിണാഫ്രിക്കക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

2019 ലെ റഗ്ബി ലോകകിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെ 32-12 നു തകർത്താണ് സ്പ്രിങ് ബോക്‌സ് തങ്ങളുടെ മൂന്നാം ലോകകിരീടം ഉയർത്തിയത്. ഇതോടെ മൂന്ന് ലോകകിരീടവുമായി ന്യൂസിലാൻഡിനു ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. ചരിത്രത്തിൽ ആദ്യമായാണ് ഗ്രൂപ്പിൽ ഒരു തോൽവി വഴങ്ങിയ ടീം റഗ്ബി ലോകകപ്പ് ഉയർത്തുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോൽവി വഴങ്ങിയ ശേഷം സ്പ്രിങ് ബോക്‌സ് നടത്തിയ ഉയിർത്തെഴുന്നേൽപ്പ് കൂടിയായി ഈ കിരീടാനേട്ടം. ഇംഗ്ലണ്ടിന് ആവട്ടെ ദക്ഷിണാഫ്രിക്ക ഒരിക്കൽ കൂടി ബാലികേറാ മലയായി. സെമിഫൈനലിൽ ന്യൂസിലാൻഡിനെ മറികടന്ന ഇംഗ്ലണ്ടിനെ ആയിരുന്നില്ല ഫൈനലിൽ കണ്ടത്. ശാരീരികമായി മാറ്റുരച്ച ഫൈനലിൽ എല്ലാ നിലയിലും ആധിപത്യം നേടി ദക്ഷിണാഫ്രിക്ക.

ജപ്പാൻ കിരീടാവകാശിയിൽ നിന്നു ലോകകിരീടം സ്വീകരിച്ചു ലോകകിരീടം ഉയർത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ ആയ ദക്ഷിണാഫ്രിക്കൻ നായകൻ ആയി ചരിത്രം കുറിക്കുക കൂടി ചെയ്തു സ്പ്രിങ് ബോക്‌സ് നായകൻ സിയ കൊലിസി. ഹാരി രാജകുമാരനെയും, ജപ്പാൻ, ദക്ഷിണാഫ്രിക്ക ഭരണാധികാരികളേയും സാക്ഷിയാക്കി ദയാരഹിതമായ പ്രകടനം തന്നെയാണ് ഇരു പകുതികളിലും ദക്ഷിണാഫ്രിക്കയിൽ നിന്നുണ്ടായത്. ആദ്യ പകുതിയിൽ ലഭിച്ച 4 പെനാൽട്ടികളും ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡിനു ലഭിച്ച 2 പെനാൽട്ടികളും ലക്ഷ്യം കണ്ട ഇംഗ്ലീഷ് നായകൻ ഓവൻ ഫെരൽ മറുപടി നൽകിയപ്പോൾ ആദ്യപകുതി അവസാനിക്കുമ്പോൾ സ്‌കോർ 12-6. രണ്ടാം പകുതിയുടെ തുടക്കത്തിൽ 40 മീറ്റർ അകലെ നിന്നു വീണ്ടും പെനാൽട്ടി ലക്ഷ്യം കണ്ട പൊള്ളാർഡ് ദക്ഷിണാഫ്രിക്കയുടെ ലീഡ് വീണ്ടും ഉയർത്തി.

എന്നാൽ 6 മിനിറ്റിനുള്ളിൽ വീണ്ടുമൊരു പെനാൽട്ടി ലക്ഷ്യം കണ്ട് ലീഡ് കുറച്ചു. എന്നാൽ 3 മിനിറ്റിനപ്പുറം കിട്ടിയ പെനാൽട്ടി ഫെരൽ നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. നിമിഷങ്ങൾക്കകം ലഭിച്ച പെനാൽട്ടി പൊള്ളാർഡ് ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. എന്നാൽ രണ്ടു മിനിറ്റിനകം ഫെരൽ പെനാൽയിലൂടെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. 63 മിനിറ്റിൽ പൊള്ളാർഡ് പെനാൽട്ടി നഷ്ടമാകുന്നത് ആണ് പിന്നീട് കണ്ടത്. 66 മിനിറ്റിൽ വിങർ മാപിമ്പി തന്റെ മികവ് പുറത്തെടുത്തപ്പോൾ ഫൈനലിലെ ആദ്യ ട്രൈ ദക്ഷിണാഫ്രിക്ക നേടി. 75 മിനിറ്റിൽ ജയം ഉറപ്പിച്ച രണ്ടാം ട്രൈ കൂടി കൊൽബെ നേടിയതോടെ ദക്ഷിണാഫ്രിക്കൻ ആരാധകർ സ്വർഗ്ഗം കണ്ടു. 30 മീറ്ററിൽ അധികം ഓടിയാണ് കൊൽബെ തന്റെ ട്രൈ പൂർത്തിയാക്കിയത്. ട്രൈ ശേഷമുള്ള എക്സ്ട്രാസ് മുതലെടുത്ത പൊള്ളാർഡ് ആവട്ടെ ലീഡ് ഉയർത്തുക കൂടി ചെയ്തു. പരിശീലകൻ റസി ഇറാസ്മസിന്റെ എഡി ജോൺസിന് മേലുള്ള ജയം കൂടിയായി ഇത്. കളിച്ച മൂന്ന് ലോകകപ്പ് ഫൈനലുകളും ജയിച്ച ദക്ഷിണാഫ്രിക്ക 1995 നും 2007 നും ശേഷം ഒരിക്കൽ കൂടി വെബ് എല്ലിസ് കപ്പിൽ മുത്തമിട്ടു. ദക്ഷിണാഫ്രിക്കക്ക് ഒപ്പം ലോകകപ്പ് മനോഹരമാക്കിയ ജപ്പാൻ കൂടി അർഹിക്കുന്നു ഈ ലോകകപ്പിലെ വലിയ കയ്യടികൾ. അഭിനന്ദനങ്ങൾ ദക്ഷിണാഫ്രിക്ക, ജപ്പാൻ.