ബള്‍ഗേറിയന്‍ താരത്തിനെതിരെ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു, പ്രണോയും രണ്ടാം റൗണ്ടില്‍

തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ബള്‍ഗേറിയയുടെ ലിന്‍ഡ് സെറ്റ്ചിരിയോടാണ് സിന്ധുവിന്റെ ജയം. 26 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരം ആധിപത്യമുറപ്പിച്ചത്. സ്കോര്‍ : 21-8, 21-15. അതേ സമയം വൈഷ്ണവി റെഡ്ഢി ജാക്ക തന്റെ ആദ്യ മത്സരം 13-21, 17-21 എന്ന സ്കോറിനു ജപ്പാന്റെ സയാക്ക സാറ്റോയോട് പരാജയം ഏറ്റവുാങ്ങി. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

പുരുഷ വിഭാഗത്തില്‍ സ്പെയിനിന്റെ പാബ്ലോ ഐബന്‍ വിസെനിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-9 എന്ന സ്കോറിനു തകര്‍ത്താണ് പ്രണോയ്‍യുടെ വിജയം. സമീര്‍ വര്‍മ്മ ആദ്യ റൗണ്ടില്‍ ലോക് റാങ്കിംഗില്‍ 36ാം നമ്പര്‍ താരം തനോംഗ്സാകിനോട് 18-21, 16-21 എന്ന സ്കോറിനു പൊരുതി തോറ്റു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം (അനില്‍കുമാര്‍ രാജു-വെങ്കട് ഗൗരവ് പ്രസാദ്) ആദ്യ റൗണ്ടില്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി. 21-14, 12-21, 14-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സുവര്‍ണ്ണ നേട്ടവുമായി ദീപ കര്‍മാകര്‍

ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ ദീപ കര്‍മാകര്‍. വോള്‍ട്ട് ഇനത്തില്‍ 14.150 പോയിന്റുമായാണ് സ്വര്‍ണ്ണം ദീപ സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സിനു ശേഷം പരിക്കേറ്റ താരം ഏറെക്കാലത്തിനു ശേഷമാണ് തിരികെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. തുര്‍ക്കിയിലെ മെര്‍ക്കിന്‍സില്‍ നടന്ന മത്സര FIG ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പിലാണ് താരം ഈ നേട്ടം കൈവരിച്ചത്.

ഇതേ ഇനത്തില്‍ റിയോയില്‍ നാലാം സ്ഥാനത്ത് താരം എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലേഷ്യയ്ക്ക് പുറമേ ഇന്തോനേഷ്യയും കീഴടക്കി തായി സു യിംഗ്

മലേഷ്യ ഓപ്പണ്‍ കിരീടത്തിനു പിന്നാലെ ഇന്തോനേഷ്യ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 24 വയസ്സുകാരി താരം ചൈനയുടെ ചെന്‍ യൂഫെയെയാണ് പരാജയപ്പെടുത്തിയത്. മലേഷ്യ ഓപ്പണില്‍ ചൈനീസ് താരം ഹീ ബിംഗ്ജിയാവോയെയാണ് പരാജയപ്പെടുത്തിയത്. ഈ വര്‍ഷം താരം നേടുന്ന നാലാം കിരീടമാണിത്. മലേഷ്യ മാസ്റ്റേഴ്സില്‍ രണ്ടാം സ്ഥാനക്കാരിയായി അവസാനിച്ച സു യിംഗ് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പിവി സിന്ധുവിനെയും ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയെയും പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പാക്കിയത്.

ഇന്ന് നടന്ന ഫൈനലില്‍ ചൈനീസ് താരം ചെന്‍ യൂഫെയെ 21-23, 21-15, 21-9 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അവസാനം വരെ പൊരുതിയ ശേഷം കൈവിട്ടുവെങ്കിലും പിന്നീട് ശക്തമായ സാന്നിധ്യമാണ് 53 മിനുട്ട് നീണ്ട മത്സരത്തില്‍ തായ്‍വാന്‍ താരം പുറത്തെടുത്തത്.

2018 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇതേ എതിരാളിയ്ക്കെതിരെയാണ് ഫൈനലില്‍ തായി സു യിംഗ് വിജയം നേടിയത്. 2017ലും താരം തന്നെയായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ് ജേതാവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെന്റോ മൊമോട്ട ഇന്തോനേഷ്യ ഓപ്പണ്‍ ജേതാവ്

ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി കെന്റോ മൊമോട്ട. ഇന്ത്യന്‍ താരവും നിലവിലെ ജേതാവുമായ ശ്രീകാന്ത് കിഡംബിയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ആരംഭിച്ച ജപ്പാന്‍ താരം ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെയാണ് അടിയറവു പറയിച്ചത്. 21-14, 21-09 എന്ന സ്കോറിനു 37 മിനുട്ടിലാണ് തന്റെ കിരീടം.

ഇതിനു മുമ്പ് നടന്ന മലേഷ്യ ഓപ്പണിന്റെ ഫൈനലില്‍ കെന്റോ എത്തിയിരുന്നു. അന്ന് പക്ഷേ രണ്ടാം സ്ഥാനം മാത്രമേ താരത്തിനു സ്വന്തമാക്കാനായുള്ള. 17-21, 21-23 എന്ന സ്കോറിനു മലേഷ്യയുടെ ലീ ചോംഗ് വെയ് ആണ് അന്ന് ജേതാവായത്. ലീ അവസാനിപ്പിച്ചത് കെന്റോയുടെ തുടര്‍ച്ചയായ 21 മത്സരങ്ങളിലെ വിജയ പരമ്പരയായിരുന്നു.

ഇന്തോനേഷ്യ ഓപ്പണ്‍ സെമിയില്‍ താരം ലീയെ പരാജയപ്പെടുത്തി അതിനുള്ള പകരം വീട്ടലും പൂര്‍ത്തിയാക്കി. സീസണിലെ ആദ്യ രണ്ട് ടൂര്‍ണ്ണമെന്റുകളിലെ മികച്ച പ്രകടനം ജപ്പാന്‍ താരത്തിന്റെ റാങ്കിംഗിനെയും മെച്ചപ്പെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധുവും പ്രണോയും പുറത്ത്, ഇന്തോനേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിപ്പിച്ചു ചൈന

തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പിവി സിന്ധുവും എച്ച് എസ് പ്രണോയും തോല്‍വിയേറ്റു വാങ്ങിയതോടെ ഇന്തോനേഷ്യ ഓപ്പണിലെ ഇന്ത്യന്‍ പ്രാധിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന മത്സരങ്ങളില്‍ എച്ച് എസ് പ്രണോയ് ഷി യൂഖിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ ഹി ബിംഗ്ജിയാവോട് തോല്‍വിയേറ്റു വാങ്ങി.

ഇരു താരങ്ങളും ചൈനീസ് താരങ്ങളോടാണ് പരാജയപ്പെട്ടത്. സിന്ധു 14-21, 15-21 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പരാജയപ്പെട്ടതെങ്കില്‍ പ്രണോയ് 17-21, 18-21 എന്ന സ്കോറിനു 39 മിനുട്ട് നീണ്ട വീരോചിതമായ പോരാട്ടതിനു ശേഷമാണ് കീഴടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൈനയ്ക്ക് തോല്‍വി, സമീര്‍ വര്‍മ്മയും പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‍വാല്‍. ഇന്നലെ നടന്ന മത്സരത്തില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൈനുയുടെ തോല്‍വി. ചൈനയുടെ യൂഫെയ് ചെന്നിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

സ്കോര്‍: 18-21, 15-21. ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ സൈന പിന്നോട് പോകുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ വനിത വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് 15-21, 14-21 എന്ന സ്കോറിനു പരാജയം സമ്മതിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രണോയ്‍യുടെ ജൈത്രയാത്ര തുടരുന്നു

ഇന്തോനേഷ്യ ഓപ്പണില്‍ രണ്ടാം റൗണ്ടിലും ജയം നേടി എച്ച് എസ് പ്രണോയ്. ആദ്യ റൗണ്ടില്‍ ലിന്‍ ഡാനിനെ വീഴ്ത്തിയെത്തിയ പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്നത്തെ ജയം നേടിയത്. തായ്‍വാന്റെ സു വെയ് വാംഗിനോട് ആദ്യ ഗെയിം കൈവിട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമിലും തന്റെ പ്രഭാവം പ്രകടമാക്കിയ ജയമാണ് താരം സ്വന്തമാക്കിയത്.

60 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-23, 21-15, 21-13 എന്ന സ്കോറിനാണ് പ്രണോയ‍്‍യുടെ ജയം. ആദ്യ ഗെയിം ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് പ്രണോയ് കൈവിട്ടതെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ അനായാസമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധു ക്വാര്‍ട്ടറില്‍, പിറന്നാള്‍ ദിനത്തില്‍ പരാജയപ്പെടുത്തിയത് ജപ്പാന്‍ താരത്തെ

ഇന്തോനേഷ്യ ഓപ്പണില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. 21-17, 21-14 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമിലാണ് സിന്ധുവിന്റെ വിജയം. ഇന്ന് സിന്ധുവിന്റെ ജന്മദിനത്തിന്റെ അന്ന് ജപ്പാന്‍ താരമായ അയ ഒഹോരിയ്ക്കെതിരെയാണ് പ്രീക്വാര്‍ട്ടര്‍ ജയം ഇന്ത്യന്‍ താരം ഉറപ്പാക്കിയത്. ലോക റാങ്കിംഗില്‍ 17ാം സ്ഥാനത്താണ് അയ ഒഹോരി.

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹീ ബിംഗ്ജിയാവോയാവും സിന്ധുവിന്റെ എതിരാളി. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ചൈനീസ് താരം ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 36 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നേടിയ വിജയവുമായി സിന്ധു രണ്ടാം റൗണ്ടിലേക്ക്

ഇന്തോനേഷ്യ ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. തായ്‍ലാന്‍ഡിന്റെ പോണ്‍പാവി ചോചോവുംഗിനെയാണ് സിന്ധു ഇന്ന് മറികടന്നത്. 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം സിന്ധു നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ തായ്‍ലാന്‍ഡ് താരം വിജയം നേടി.

സ്കോര്‍: 21-15, 19-21, 21-13. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അയ ഒഹോരിയാണ് സിന്ധുവിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പകരം വീട്ടലില്ല, വീണ്ടും പരാജയപ്പെട്ട് കിഡംബി

കഴിഞ്ഞാഴ്ച മലേഷ്യ ഓപ്പണ്‍ സെമിയില്‍ തന്നെ പരാജയപ്പെടുത്തിയ കെന്റോ മോമോട്ടയോട് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീണ്ടും തോറ്റ് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കെന്റോ കിഡംബിയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കിഡംബി നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമും സ്വന്തമാക്കി കെന്റോ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

സ്കോര്‍: 21-12, 14-21, 15-21. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ചാമ്പ്യനാണ് കിഡംബി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വനിത സിംഗിള്‍സില്‍ നിന്ന് വൈഷ്ണവി റെഡ്ഢി ജക്ക പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് വനിത സിംഗിള്‍സില്‍ നിന്ന് വൈഷ്ണവി റെഡ്ഢി ജക്ക പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ 27 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്. ഡെന്മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ആണ് വൈഷ്ണവിയെ പരാജയപ്പെടുത്തിയത്.

സ്കോര്‍: 12-21, 10-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ സഖ്യം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് കൂട്ടുകെട്ടായ നാന്‍ സാംഗ്-ചെംഗ് ലിയു സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങളായ മനു അട്രി-സുമീത് റെഡ്ഢീ കൂട്ടുകെട്ട് അടിയറവു പറഞ്ഞത്.

53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങളാണ് സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ചൈനീസ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോര്‍: 21-15, 15-21, 17-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version