ബ്രിഡ്ജിൽ സ്വര്‍ണം നേടാന്‍ റീത അമ്മൂമ്മ

തലവാചകം കണ്ടു സംശയിക്കണ്ട സ്വർണം നേടാൻ ഉറച്ച് തന്നെയാണ് റീത്ത അമ്മുമ്മ ഇന്തോനേഷ്യയിലിറങ്ങുന്നത്. 79 കാരിയായ റീത്ത ചോക്സിയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. ചീട്ടുകളിയുടെ മറ്റൊരു രൂപമായ ബ്രിഡ്ജിലാണ്റീത്ത ചോക്സി മത്സരിക്കുന്നത് . മിക്സഡ് ടീം ഇവന്റില്‍ പങ്കെടുക്കാനാണ് റീത്ത ജക്കാര്‍ത്തയിലെത്തിയിരിക്കുന്നത്. 24 അംഗ ഇന്ത്യന്‍ ടീമില്‍ ഏറെയും അൻപത് വയസ് കഴിഞ്ഞവരാണ്.

ആദ്യമായാണ് ബ്രിഡ്ജ് ഏഷ്യാഡിൽ മത്സരയിനമാകുന്നത്. ബ്രിഡ്ജ് കൂടാതെ പാരാഗ്ളൈഡിംഗും ജെറ്റ് സ്കീയിംഗുമടക്കമുള്ള അൺ കണ്വെന്ഷനാൽ മത്സരങ്ങൾ ഇത്തവണത്തെ ഏഷ്യാഡിലുണ്ട് . നമ്മുടെ കളരിപോലെ ഇന്തോനേഷ്യന്‍ കായിക വിനോദമായ പെന്‍കാക് സിലാട്ടിനും മെഡലിനങ്ങളുടെ പട്ടികയില്‍ ഇടമുണ്ട്. വീഡിയോ ഗെയിമായ ഇ-സ്പോര്‍ട്സ് പ്രദര്‍ശന ഇനമാണ്. അടുത്ത ഏഷ്യാഡ്‌ മുതൽ ഈ സ്പോർട്സ് മത്സരയിനമാക്കുമെന്നാണ് പ്രതീക്ഷ.

പതാകയേന്തി നീരജ് ചോപ്ര പിന്നിൽ അണിനിരന്നു ടീം ഇന്ത്യ, ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു

ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വർണശബളമായ ചടങ്ങുകളോടെയാണ് പതിനെട്ടാമത് ഏഷ്യൻ ഗെയിംസിനാരംഭം കുറിച്ചത്. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ പിന്നിലായി ഇന്ത്യൻ സംഘം അണിനിരന്നു. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്.

ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം ഇന്ത്യൻ ടീം പുറത്തെടുക്കുമെന്നാണ് കരുതുന്നത്. 572 താരങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം ഇൻഡിനേഷ്യയിലേക്ക് പറന്നത്. 45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാങ്ങിലും നടക്കും.

കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷ്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് വേണ്ടി എല്ലാവരുമൊന്നിക്കണമെന്ന സന്ദേശം നൽകി ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിലെ മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ താരം. കനത്ത മഴമൂലമുള്ള കാലാവസ്ഥ കെടുതികൾ കേരളത്തെ ആകെ ബാധിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്യാപ്റ്റൻ ശ്രീജേഷ് മാത്രമല്ല പ്രളയക്കെടുതിയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ മുന്നേറ്റ നിര താരമായ എസ് വി സുനിലും തന്റെ ജന്മ നാടായ കുടഗിനെ കുറിച്ച് ആശങ്കാകുലനായി. കേരളത്തിലെ പോലെ തന്നെ മഴ കനത്ത നാശനഷ്ടം വരുത്തി വെച്ചിരിക്കുകയാണ് കുടഗിലും. ഇരു താരങ്ങളുടെയും ആശങ്കകളെ കുറിച്ച് പൂർണ ബോദ്ധ്യവനാണെന്നു പറഞ്ഞ ഇന്ത്യൻ കോച്ച് ഹരേന്ദ്ര സിംഗ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ഓപ്പണിങ് സെറിമണി സോണിയിൽ

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടി സ്പോർട്സ് ഈവണ്ടായ ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയുയരും. പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ഇൻഡിനേഷ്യയിൽ വെച്ചാണ് നടക്കുന്നത്. ഏഷ്യൻ ഗെയിംസ് ഓപ്പണിങ് സെറിമണി സോണി ടെൻ 2 വിൽ തത്സമയം കാണാം. നാലായിരത്തിലേറെ ഡാൻസർമാരും നൂറിലധികം വരുന്ന സംഗീതജ്ഞരുമുള്ള ഉദ്‌ഘാടന ചടങ്ങ് ലോകം ഉറ്റു നോക്കുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 4.30 പ്രീ ഷോ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ചടങ്ങുകൾ അഞ്ചരക്ക് തുടങ്ങും.

ഇൻഡോനേഷ്യൻ ഗായകരൊരുക്കുന്ന ഗാന വിരുന്ന് ചടങ്ങിന് കൊഴുപ്പു കൂട്ടും. നാല് വർഷം കൂടുമ്പോൾ ഈ കായിക മാമാങ്കം നടത്തുന്നത് ഏഷ്യൻ ഒളിമ്പിക് കൗൺസിലാണ്‌. 45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെമ്ബാങ്കിലും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യൻ ഗെയിംസ് സ്‌പെഷൽ ഡൂഡിലുമായി ഗൂഗിൾ

ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് പ്രമാണിച്ച് സ്‌പെഷൽ ഗൂഗിൾ ഡൂഡിലുകൾ ഗൂഗിൾ അവതരിപ്പിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടി സ്പോർട്സ് ഈവന്റിനാണ് ഇന്ന് കൊടിയുയരുന്നത്. നാല് വർഷം കൂടുമ്പോൾ ഈ കായിക മാമാങ്കം നടത്തുന്നത് ഏഷ്യൻ ഒളിമ്പിക് കൗൺസിലാണ്‌.

45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെമ്ബാങ്കിലും നടക്കും. ഭൂരിഭാഗം മത്സരങ്ങൾ ജക്കാർത്തയിൽ നടക്കുമ്പോൾ ഷൂട്ടിംഗ്, ടെന്നീസ് തുടങ്ങിയ ഇനങ്ങൾ പാലെമ്ബാങ്കിലും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അന്നു റാണിയും മോണിക്ക ചൗധരിയും ഏഷ്യൻ ഗെയിംസിനുള്ള സ്‌ക്വാഡിൽ നിന്നും പുറത്ത്

ഏഷ്യൻ ഗെയിംസിനായുള്ള സ്‌ക്വാഡിൽ നിന്നും രണ്ടു താരങ്ങൾ പുറത്ത് . ജാവലിൻ ത്രോവർ അന്നു റാണിയും 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരമായ മോണിക്ക ചൗധരിയുമാണ് ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്തയത്.

അത്ലെറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ട്രയലുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതാണ് പുറത്താകലിന് കാരണമായി പുറത്ത് വരുന്നത്. പ്രത്യേകമായി നടത്തിയ ട്രയലുകളിൽ ഇരു താരങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലുള്ള മിനിമം പ്രകടനം പുറത്തെടുക്കാനിയില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാന്‍ഡര്‍ പെയസ് പിന്മാറി

ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വെറ്ററൻ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയസ് പിന്മാറി. ഡബിൾസിൽ തനിക്ക് ലഭിച്ച പങ്കാളിയെ ചെല്ലിയുള്ള പ്രശ്നത്തിലാണ് ലിയാന്‍ഡര്‍ പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ഇന്ത്യയുടെ മികച്ച ഡബിൾസ് താരങ്ങളായ രോഹൻ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പെയസിന് കൂട്ടായി ഏഷ്യൻ ഗെയിംസിൽ കണ്ടത്. ഇതിനെ തുടർന്നാണ് പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ആഴ്ചകൾ മുൻപേ തന്നെ ഒരു ഡബിൾസ് സ്പെഷ്യലിസ്റ് താരത്തെ താൻ ആവശ്യപെട്ടിരുന്നെന്നും എന്നാൽ ടെന്നീസ് അസോസിയേഷൻ സ്പെഷ്യലിസ്റ് താരത്തെ നൽകാൻ തയ്യാറായില്ലെന്നും പെയസ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ 5 സ്വർണമടക്കം എട്ട് മെഡൽ നേടിയ താരമാണ് പെയസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ ഗെയിംസ്, ഇന്ത്യന്‍ ഹോക്കി സംഘം യാത്രയായി

ഓഗസ്റ്റ് 14നു ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ പുരുഷ-വനിത ഹോക്കി ടീമുകള്‍ യാത്രയായി. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ ആണ് ഇരു ടീമുകളുടെയും എതിരാളികള്‍. വനിത സംഘത്തിന്റെ മത്സരം ഓഗസ്റ്റ് 19നും പുരുഷ ടീമിന്റെ മത്സരം ഓഗസ്റ്റ് 20നുമാണ്. പുരുഷ വിഭാഗത്തില്‍ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളാണ് ഇന്ത്യ.

അതേ സമയം വനിത സംഘം കഴിഞ്ഞ ഗെയിംസില്‍ വെങ്കല മെഡലാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം

വിയറ്റ്നാം ഓപ്പണില്‍ അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെട്ടപ്പോള്‍ കിരീട മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. 28 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ യാതൊരുവിധ ചെറുത്ത് നില്പും ഇല്ലാതെയാണ് അജയ് ജയറാം കീഴടങ്ങിയത്.

സ്കോര്‍: 14-21, 10-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെമിയില്‍ കാലിടറി മിഥുന്‍ മഞ്ജുനാഥ്

വിയറ്റ്നാം ഓപ്പണില്‍ ഓള്‍ ഇന്ത്യ ഫൈനല്‍ പോരാട്ടം കാണുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ സ്വപ്നം പൊലിഞ്ഞു. മൂന്ന് ഗെയിം പോരാട്ടത്തില്‍ മഞ്ജുനാഥ് തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അജയ് ജയറാമുമായുള്ള ഫൈനല്‍ പോരിനുള്ള സാധ്യതയാണ് ഇല്ലാതാകുകയായിരുന്നു. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിം മിഥുന്‍ മഞ്ജുനാഥ് പൊരുതി നേടിയെങ്കിലു മൂന്നാം ഗെയിമില്‍ താരം പിന്നോട്ട് പോയി.

59 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോടാണ് മഞ്ജുനാഥിന്റെ തോല്‍വി. സ്കോര്‍: 17-21, 21-19, 21-14.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അജയ് ജയറാം ഫൈനലില്‍

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ജപ്പാന്റെ യു ഇഗരാഷിയെയാണ് അജയ് പരാജയപ്പെടുത്തിയത്. 21-14, 21-19 എന്ന സ്കോറിനാണ് അജയ് ജയറാമിന്റെ വിജയം. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്ത്യയുടെ മിഥുന്‍ മഞ്ജുനാഥ് അല്പ സമയത്തിനുള്ളില്‍ തന്റെ സെമി മത്സരത്തിനിറങ്ങും.

ക്വാര്‍ട്ടറില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മഞ്ജുനാഥിന്റെ ശക്തമായ തിരിച്ചുവരവ്. 17-21, 21-19, 21-11 എന്ന സ്കോറിനു ചൈനീസ് താരത്തിനെ കീഴടക്കിയാണ് മഞ്ജുനാഥ് സെമി ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടര്‍ന്ന് അജയ് ജയറാം സെമിയില്‍, ഋതുപര്‍ണ്ണ ദാസിനു തോല്‍വി

വിയറ്റ്നാം ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഉറപ്പിച്ച് അജയ് ജയറാം. അതേ സമയം വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസിനു തോല്‍വി. അജയ് ജയറാം കാനഡയുടെ താരത്തിനെയാണ് അജയ് 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ജയം. സ്കോര്‍: 26-24, 21-17. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു പൊരുതിയത്.

19-21, 14-21 എന്ന സ്കോറിനായിരുന്നു ഋതുപര്‍ണ്ണ ദാസിന്റെ പരാജയം. തായ്‍ലാന്‍ഡിന്റെ ഫിറ്റായപോണ്‍ ചൈവാനോടാണ് തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version