
ഇന്നലെ തമിഴ് തലൈവാസിനെ ഒരു പോയിന്റിനു തോല്പിച്ചുവെങ്കില് ഇന്ന് അതേ മാര്‍ജിനില്‍ തോല്‍വി വഴങ്ങാനായിരുന്നു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ വിധി. ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൊകബഡി ലീഗിലെ 104ാം മത്സരത്തില്‍ 32-31 എന്ന സ്കോറിനു ബംഗാള്‍ വാരിയേഴ്സ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ വീഴ്ത്തുകയായിരുന്നു. പകുതി സമയത്ത് 12-11നു ലീഡ് ചെയ്തത് ജയ്പൂരായിരുന്നുവെങ്കിലും ഇടവേളയ്ക്ക് ശേഷം കളി മാറി ഫലവും മാറുകയായിരുന്നു.
റെയിഡിംഗിലും(22) പ്രതിരോധത്തിലും(7) ഇരു ടീമുകളും ഒപ്പം പിടിച്ചു. ഓള്ഔട്ടുകളുടെ എണ്ണത്തിലും ഇരു ടീമുകളും സമാസമം നിന്ന മത്സരത്തില്‍ ടീമുകളെ വേര്‍പിരിച്ചത് അധിക പോയിന്റുകള്‍ മാത്രമായിരുന്നു. ആ ഗണത്തില്‍ ഒരു പോയിന്റ് സ്വന്തമാക്കി ബംഗാള്‍ മത്സരം സ്വന്തമാക്കി. 16 പോയിന്റ് നേടിയ മനീന്ദര്‍ സിംഗാണ് ബംഗാളിന്റെ മുന്നേറ്റങ്ങളെ നയിച്ചത്. മത്സരത്തിലെ ടോപ് സ്കോററും ബംഗാളിന്റെ ഈ റെയിഡര്‍ തന്നെയായിരുന്നു. 13 പോയിന്റുമായി പവന് കുമാര്‍ ജയ്പൂരിന്റെ ടോപ് സ്കോറര്‍ ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial