ജയിക്കാനായത് കിഡംബിയ്ക്ക് മാത്രം, ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം. ശ്രീകാന്ത് കിഡംബി ഒഴികെ മറ്റു താരങ്ങളെല്ലാം തന്നെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കിഡംബിയില്‍ മാത്രമായി ഒതുങ്ങി. സിംഗിള്‍സില്‍ സിന്ധുവും പ്രണോയ്‍യും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും പരാജയപ്പെടുകയായിരുന്നു.

ശ്രീകാന്ത് കിഡംബി ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം 18-21, 19-21 എന്ന സ്കോറിനു ചൈനയുടെ ഫാംഗ്ജി ഗാവോടോണ് പിവി സിന്ധുവിന്റെ പരാജയം. എച്ച് എസ് പ്രണോയും നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 17-21 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിണ്ടിംഗിനോട് പരാജയം ഏറ്റുവാങ്ങി.

ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ട് പൊരുതിയാണ് പരാജയപ്പെട്ടത്. 18-21, 21-16, 12-21 എന്ന സ്കോറിനു ചൈനീസ് കൂട്ടുകെട്ടിനോട് ഇവര്‍ പരാജയപ്പെട്ടപ്പോള്‍ മിക്സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു പരാജയം. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് മലേഷ്യന്‍ ടീമിനോട് 16-21, 16-21 എന്ന സ്കോറിനു പരാജയപ്പെട്ടു.