സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത് പരാജയമേറ്റ് വാങ്ങിയത്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ഫൈനലില്‍ കെന്റോയുടെ എതിരാളി. 21-14, 21-14 എന്ന സ്കോറിന് ഡെന്മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ജെന്‍സെന്നെയാണ് ജോനാഥന്‍ ക്രിസ്റ്റി പരാജയപ്പെടുത്തിയത്.

അതേ സമയം വനിത സിംഗിള്‍ ജപ്പാന്‍ താരങ്ങളായ നൊസോമി ഒക്കുഹാരയും അകാനെ യമാഗൂച്ചിയും ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ ഓപ്പണ്‍ വിജയിച്ച താരമാണ് അകാനെ യമാഗൂച്ചി. യമാഗൂച്ചി ചൈനയുടെ യൂ ഫെയി ചെന്നിനെ 21-15, 21-15 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ നൊസോമി ഒക്കുഹാര കാനഡയുടെ മിഷേല്‍ ലിയെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.