Site icon Fanport

ഇന്ത്യക്ക് ആശ്വാസം ആയി ജെസ്വിൻ ആൽഡ്രിനും പരുൾ ചൗദരിയും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിരാശക്ക് ഇടയിലും ആശ്വാസം ആയി പുരുഷന്മാരുടെ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തി ജെസ്വിൻ ആൽഡ്രിൻ. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 8 മീറ്റർ ചാടിയാണ് താരം ഫൈനൽ ഉറപ്പിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇത്തവണ ഫൈനലിൽ എത്തുന്ന ആദ്യ താരമായി ആൽഡ്രിൻ. 12 സ്ഥാനക്കാരൻ ആയാണ് താരം ഫൈനലിൽ പ്രവേശിച്ചത്. അതേസമയം മലയാളി താരം എം.ശ്രീശങ്കറിനു ഫൈനലിൽ പ്രവേശിക്കാൻ ആയില്ല. 7.74 മീറ്റർ ആയിരുന്നു ശ്രീശങ്കറിന്റെ മികച്ച ദൂരം.

ഇന്ത്യ

അതേസമയം സ്ത്രീകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ ഇന്ത്യയുടെ പരുൾ ചൗദരിയും ഫൈനലിൽ എത്തി. രണ്ടാം ഹീറ്റ്സിൽ 9 മിനിറ്റ് 24.29 സെക്കന്റ് സമയം എടുത്ത് റേസ് പൂർത്തിയാക്കിയ പരുൾ അഞ്ചാം സ്ഥാനക്കാരി ആയാണ് ഫൈനലിലേക്ക് മുന്നേറിയത്. വനിതകളുടെ ജാവലിൻ ത്രോയിൽ 57.05 മീറ്റർ ദൂരം എറിഞ്ഞു ഗ്രൂപ്പ് എയിൽ 11 മത് ആയ അന്നു റാണിക്കും ഫൈനലിൽ എത്താൻ ആയില്ല. 100 മീറ്റർ ഹർഡിൽസിൽ നാലാമത്തെ ഹീറ്റ്സിൽ 13.05 സെക്കന്റിൽ ഓടിയെത്തി ഏഴാമത് എത്തിയ ജ്യോതി യരാജിക്കും ഫൈനലിൽ പ്രവേശിക്കാൻ ആയില്ല.

Exit mobile version