ആവേശകരമായി അവസാന റൗണ്ടിൽ മാറി മറിഞ്ഞ് മെഡൽ പട്ടിക, കൗണ്ട് ബാക്കിൽ സ്വര്‍ണ്ണം നേടി ഗ്രീക്ക് താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശകരമായ ലോംഗ്ജംപ് മത്സരത്തിൽ അവസാന റൗണ്ടിൽ ക്യൂബന്‍ താരങ്ങളെ പിന്തള്ളി സ്വര്‍ണ്ണം സ്വന്തമാക്കി ഗ്രീസിന്റെ മിൽട്ടിയാഡിസ് ടെന്റോഗ്ലൂ. അവസാന റൗണ്ടിലേക്ക് മത്സരം കടന്നപ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാരും ക്യൂബയ്ക്കും മൂന്നാം സ്ഥാനം അമേരിക്കയുടെ ഹാരിസൺ ആയിരുന്നു.

അവസാന റൗണ്ടിൽ സ്വീഡന്റെ തോബിയാസ് മോണ്ടലര്‍ ആദ്യ മൂന്ന് സ്ഥാനക്കാരെയും മറികടന്ന് ചാടിയെങ്കിലും ചാട്ടം ഫൗള്‍ ആയി. അടുത്ത ഊഴത്തിനെത്തിയ സ്പെയിനിന്റെ യൂസേബിയോ കാകേരെസ് 8.18 ചാടി വെങ്കല മെഡൽ സ്ഥാനത്തേക്കുയര്‍ന്നതോടെ അമേരിക്കയുടെ ഹാരിസണിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ച് ഗ്രീസിന്റെ ടെന്റോഗ്ലൂ 8.41 മീറ്റര്‍ ചാടി ക്യൂബയുടെ ജുവാന്‍ മിഗ്വല്‍ എച്ചേവേരിയയ്ക്കൊപ്പമെത്തി. കൗണ്ട് ബാക്കിൽ താന്‍ സ്വര്‍ണ്ണം നേടിയെന്നത് താരം ഏറെ നേരം വിശ്വസിക്കുന്നു തന്നെ ഇല്ലായിരുന്നു. ഈ അവസാന റൗണ്ട് പ്രകടനത്തോടെ മെഡൽ പട്ടിക തന്നെ മാറി മറിയുന്ന കാഴ്ചയാണ് ലോംഗ്ജംപ് പിറ്റിൽ കണ്ടത്.

ക്യൂബയുടെ മായ്ക്കെൽ മാസ്സോയ്ക്കാണ് വെങ്കല മെഡൽ.