വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനൽ കാണാതെ പുറത്ത്

2024-ലെ പാരിസ് ഒളിമ്പിക്സ് വനിതാ ജാവലിൻ ത്രോയിൽ മുന്നേറാനുള്ള അന്നു റാണിയുടെ ആഗ്രഹം യോഗ്യതാ മാർക്കിന് താഴെ വീണതിനാൽ അവസാനിച്ചു. ഗ്രൂപ്പ് എയിൽ യോഗ്യത റൗണ്ടിൽ ഇറങ്ങിയ അന്നു റാണിയുടെ ഏറ്റവും മികച്ച ത്രോ 55.81 മീറ്റർ ആയിരുന്നു. അത് ഫൈനലിലേക്ക് മുന്നേറാൻ ആവശ്യമായ 62.00 മീറ്ററിന് ഏറെ താഴെ ആയിരുന്നു.

55.81, 53.22, 53.55 എന്നിങ്ങനെ ആയിരുന്നു അന്നു റാണിയുടെ ത്രോകൾ. ഗ്രൂപ്പിൽ 15-ാം സ്ഥാനത്ത് ആണ് അന്നു ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിലേക്ക് യോഗ്യത നേടാൻ ആകാതെ സർവേഷ് കുഷാരെ

പാരീസ് 2024 അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ സർവേഷ് കുഷാരെ പരാജയപ്പെട്ടു. ഇന്ന് തന്റെ ആദ്യ ചാട്ടത്തിൽ 2.15 മീറ്റർ എന്ന ഉയര മറികടക്കാൻ ആയെങ്കിലും പിന്നീട് മുന്നോട്ട് പോകാൻ കുഷാരെക്ക് ആയില്ല. 2.20 മീറ്റർ കടക്കാൻ താരം നിരവധി തവണ ശ്രമിച്ചിട്ടും ആയില്ല. ഫൈനലിലേക്ക് മുന്നേറാൻ ആവശ്യമായി ചാടേണ്ടത് 2.29 മീറ്റർ ആയിരുന്നു‌. .

ഇന്ത്യക്ക് വൻ തിരിച്ചടി!! വിനേഷ് ഫൊഗട്ടിന് മെഡൽ നഷ്ടമാകും!!

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ടിന് അയോഗ്യത. ഇന്നലെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ റെസ്ലിംഗിൽ ഫൈനൽ ഉറപ്പിച്ച വിനേഷ് ഫൊഗട്ട് 50 കിലോഗ്രാമിനേക്കാൽ ഭാരം ഉണ്ടെന്ന് കണക്കാക്കിയാണ് അയോഗ്യ ആക്കപ്പെട്ടത്. ഇതോടെ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിനേഷിന് കളിക്കാൻ ആകില്ല എന്ന് ഉറപ്പായി. മാത്രമല്ല അവർക്ക് വെള്ളി മെഡൽ പോലും ലഭിക്കില്ല.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈ കാര്യം ഔദ്യോഗിക കുറിപ്പിലൂടെ ഇന്ന് അറിയിച്ചു.

“വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യ ആക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കുറച്ച് കൂടുതലായി.” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ മൂന്ന് വലിയ വിജയങ്ങൾ നേടി ആയിരുന്നു വിനേഷ് ഫൊഗട്ട് ഫൈനലിൽ എത്തിയത്‌. താരത്തിനും ഇന്ത്യൻ കായിക പ്രേമികൾക്കും വളരെ വേദനയാണ് ഈ വാർത്ത നൽകുന്നത്.

അഞ്ചാം ഒളിമ്പിക് സ്വർണം! 41 മത്തെ വയസ്സിൽ ചരിത്രം എഴുതി ക്യൂബൻ താരം

പാരീസ് ഒളിമ്പിക്സിൽ തന്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി ക്യൂബൻ ഗുസ്തി താരം മിഹയിൻ ലോപ്പസ് നൂനസ്. 5 ഒളിമ്പിക്സുകളിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ 41 കാരനായ ക്യൂബൻ താരം മാറി. ഗ്രെകോ-റോമൻ ഗുസ്തിയിൽ 2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ നൂനസ്, തുടർന്നുള്ള വർഷങ്ങളിൽ 130 കിലോഗ്രാം വിഭാഗത്തിൽ ആണ് മത്സരിച്ചത്.

Mijaín López Núñez

2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും 130 കിലോഗ്രാം വിഭാഗത്തിൽ ഗ്രെകോ-റോമൻ ഗുസ്തിയിൽ സ്വർണം നേടിയ താരം പാരീസിൽ ഹാട്രിക്കും അഞ്ചാം സ്വർണവും പൂർത്തിയാക്കി. പാരീസ് ഒളിമ്പിക്സിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെയാണ് നൂനസ് സ്വർണം നേടിയത്. 6-0 നു ഫൈനലിൽ ജയിച്ച താരം തന്റെ ഷൂസ് അഴിച്ചു ഗുസ്തിക്കളത്തിൽ വെച്ച് തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു.

ലോക ചാമ്പ്യന്മാരെ തകർത്തു ബ്രസീൽ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ വനിത ഫുട്‌ബോളിൽ നിലവിലെ ലോക ചാമ്പ്യന്മാർ ആയ സ്‌പെയിനിനെ തകർത്തു ബ്രസീൽ 16 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഫൈനലിൽ. പുറ്റലസും, ബോൺമാറ്റിയും, ഹെർമോസയും, സൽ‍മയും അടക്കം നിരവധി സൂപ്പർ താരങ്ങൾ നിറഞ്ഞ സ്പാനിഷ് ടീമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ബ്രസീൽ തകർത്തത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ വലിയ സ്പാനിഷ് ആധിപത്യം കണ്ടെങ്കിലും സമാനമായ അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ താരം ഇരിന പരഡസിന്റെ സെൽഫ് ഗോൾ ആണ് ബ്രസീലിനു മുൻതൂക്കം സമ്മാനിച്ചത്.

Gabi Portilho

തുടർന്ന് ആദ്യ പകുതിയുടെ അവസാന സെക്കന്റിൽ ബ്രസീൽ രണ്ടാം ഗോളും കണ്ടെത്തി. യാസ്മിമിന്റെ പാസിൽ നിന്നു ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഗാബി പോർട്ടിൽഹോയാണ് ബ്രസീൽ മുൻതൂക്കം ഇരട്ടിയാക്കിയത്. തുടർന്ന് ഗോൾ നേടാനുള്ള രണ്ടാം പകുതിയിലെ സ്പാനിഷ് ശ്രമങ്ങൾക്ക് ഇടയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ബ്രസീൽ 71 മത്തെ മിനിറ്റിൽ മൂന്നാം ഗോളും നേടി അഡ്രിയാനയുടെ ആദ്യ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ തടഞ്ഞങ്കിലും ഗാബിയുടെ ഹെഡർ പാസിൽ നിന്നു അഡ്രിയാന രണ്ടാം ശ്രമത്തിൽ ഗോൾ നേടി.

Adriana

85 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ജെന്നി ഹെർമോസോയുടെ പാസിൽ നിന്നു സൽമ പാരല്യൂലോ ഗോൾ നേടിയതോടെ സ്പെയിനിന് ചെറിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തിലെ വമ്പൻ പിഴവ് മുതലെടുത്ത് ഗോൾ കണ്ടെത്തിയ പകരക്കാരിയായി ഇറങ്ങിയ കെരോളിൻ ബ്രസീലിന്റെ നാലാം ഗോളും നേടി. ഇഞ്ച്വറി സമയത്ത് 102 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സൽമ പാരല്യൂലോ സ്പാനിഷ് പരാജയഭാരം ഒന്നു കൂടി കുറച്ചു. സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്കയെ ആണ് പഴയ പ്രതാപം വീണ്ടെടുക്കാൻ എത്തുന്ന ബ്രസീൽ നേരിടുക അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ സ്‌പെയിൻ ജർമ്മനിയെ നേരിടും.

എന്താ ഫിനിഷ്! 1500 മീറ്ററിലും, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന നിമിഷങ്ങളിലെ അവിസ്മരണീയ കുതിപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത അമേരിക്കൻ താരം കോൾ ഹോക്കർ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. 3 മിനിറ്റ് 27.65 സെക്കന്റ് ആണ് താരം കുറിച്ച സമയം. ബ്രിട്ടന്റെ ജോഷ് കെർ വെള്ളിയും, അമേരിക്കയുടെ തന്നെ യാറദ് നുഗുസെ വെങ്കലവും നേടി.

Camryn Rogers

അതേസമയം വനിതകളുടെ ഹാമർ ത്രോയിൽ 76.97 മീറ്റർ എറിഞ്ഞ കാനഡയുടെ കാമറിൻ റോജേഴ്സ് സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അനറ്റ വെള്ളിയും, ചൈനയുടെ ഷാ ഷി വെങ്കലവും നേടി.

Winfred Yavi

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന 15 മീറ്ററിലെ കുതിപ്പിൽ മുൻ ഒളിമ്പിക് ജേതാവ് ഉഗാണ്ടയുടെ പെരുത് ചെമുട്ടയിൽ നിന്നു സ്വർണം നേടിയ ബഹ്‌റൈൻ താരവും ലോക ചാമ്പ്യനും ആയ വിൻഫ്രഡ് യാവിയാണ് പുതിയ റെക്കോർഡ് കുറിച്ചത്. കെനിയൻ വംശജയായ യാവി 8 മിനിറ്റ് 52.76 സെക്കന്റ് എന്ന സമയം കുറിച്ചാണ് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്. കെനിയയുടെ 20 കാരിയായ ഫെയ്ത്ത് ചെരോടിച് ആണ് ഇതിൽ വെങ്കലം നേടിയത്.

Miltiádis Tentóglou

പുരുഷന്മാരുടെ ലോങ് ജംപിൽ 8.48 മീറ്റർ ചാടിയ ഗ്രീക്ക് താരം മിൽറ്റിയാദിസ് ടെന്റോഗ്ലൗ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലും സ്വർണം നേടിയ ഗ്രീക്ക് താരം കാൾ ലൂയിസിനു ശേഷം തുടർച്ചയായി ലോങ് ജംപിൽ രണ്ടു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമാണ്. ജമൈക്കയുടെ വെയിൻ പിനോക് ലോങ് ജംപിൽ വെള്ളി മെഡൽ നേടിയപ്പോൾ ഇറ്റലിയയുടെ മറ്റിയ ഫുർലാനിയാണ് വെങ്കലം നേടിയത്.

വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ ഗാബി തോമസ്‌

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 200 നീറ്റർ സ്പ്രിന്റിൽ സ്വർണം നേടി അമേരിക്കയുടെ ഗബ്രിയേല ഗാബി തോമസ്. ടോക്കിയോയിൽ നേടിയ വെങ്കലം ഇത്തവണ സ്വർണം ആക്കി മാറ്റിയ ഗാബി 21.83 സെക്കന്റ് എന്ന സമയം ആണ് കുറിച്ചത്. താരത്തിന്റെ ഒളിമ്പിക്സിലെയും ലോക ചാമ്പ്യൻഷിപ്പിലെയും ആദ്യ സ്വർണ നേട്ടം ആണ് ഇത്.

ഗാബി തോമസ്

100 മീറ്ററിൽ സ്വർണം നേടിയ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് ഇത്തവണ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. 22.08 സെക്കന്റ് എന്ന സമയം കുറിച്ച ജൂലിയൻ തന്റേതും രാജ്യത്തിന്റെയും ചരിത്രത്തിലെ രണ്ടാമത്തെ ഒളിമ്പിക് മെഡൽ സ്വന്തമാക്കി. 22.20 സെക്കന്റിൽ മൂന്നാമത് എത്തിയ അമേരിക്കയുടെ തന്നെ ബ്രിട്ടനി ബ്രോൺ വെങ്കല മെഡലും സ്വന്തമാക്കി.

എക്സ്ട്രാ സമയത്തെ ഗോളിൽ ജർമ്മനിയെ വീഴ്ത്തി അമേരിക്ക ഒളിമ്പിക് ഫൈനലിൽ

പാരീസ് ഒളിമ്പിക് വനിത ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി അമേരിക്ക. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ജർമ്മനിയെ ആണ് അവർ തോൽപ്പിച്ചത്. സമാന ശക്തികളുടെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 90 മിനിറ്റ് പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിൽ അമേരിക്ക 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ജർമ്മനി 7 എണ്ണം ആണ് അടിച്ചത്.

എക്സ്ട്രാ സമയത്തിലേക്ക് നീണ്ട മത്സരത്തിൽ 95 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മല്ലൊറി സ്വാൻസന്റെ പാസിൽ നിന്നു മുന്നേറ്റനിര താരം സോഫിയ സ്മിത്ത് നേടിയ ഗോൾ മുൻ ലോക ചാമ്പ്യന്മാർക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ജർമ്മൻ ശ്രമം അമേരിക്കൻ ടീം പ്രതിരോധിച്ചു. സോഫി സ്മിത്തിന്റെ ജന്മദിനത്തിൽ നടക്കുന്ന ഫൈനലിൽ ബ്രസീൽ, സ്‌പെയിൻ മത്സര വിജയിയെ ആണ് സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്ക നേരിടുക.

ഇന്ത്യൻ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല, ഇനി വെങ്കല മെഡലിനായി പോരാടാം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് ഇന്ത്യ തോറ്റു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ഇനി ഇന്ത്യ വെങ്കല മെഡലിനായി പോരാടും.

ഇന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അവർ ആദ്യ ക്വാർട്ടറിൽ പെനാൾട്ടി കോർണറിലൂടെ മുന്നിൽ എത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ആയിരുന്നു ഇന്ത്യക്ക് ആയി ഗോൾ അടിച്ചത്. ഹർമൻപ്രീതിന്റെ ഈ ഒളിമ്പിക്സിലെ എട്ടാം ഗോളിയിരുന്നു ഇത്.

രണ്ടാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമ്മനി തിരിച്ചടിച്ചു. ഒരു പെനാൾട്ടി കോർണറിലൂടെ ഗോൺസാലോ പെലറ്റ് അവർക്ക് സമനില നൽകി. സ്കോർ 1-1. രണ്ടാം ക്വാർട്ടറിൽ 3 മിനുട്ട് ശേഷിക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ജർമ്മനി ലീഡ് എടുത്തു. 2-1.

മൂന്നാം ക്വാർട്ടറിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൾട്ടി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ആണ് ഇന്ത്യക്ക് ആയി രണ്ടാം ഗോൾ അടിച്ചത്‌. സ്കോർ 2-2.

ശ്രീജേഷ്

മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൽ സ്കോർ 2-2 എന്ന് തുടർന്നു‌. അവസാന ക്വാർട്ടറിൽ ജർമ്മനി അവരുടെ മൂന്നാം പെനാൾട്ടി കോർണറിലൂടെ മൂന്നാം ഗോളിന് അടുത്തെത്തി. സഞ്ജയുടെ മികച്ച ബ്ലോക്കാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇതിന്‌ ശേഷം ശ്രീജേഷിന്റെ രണ്ട് മികച്ച സേവുകൾ കളി 2-2 എന്ന് നിർത്തി. മത്സരം അവസാനിക്കാൻ ആറ് മിനുട്ട് മാത്രം ശേഷിക്കെ ജർമ്മനി മൂന്നാം ഗോൾ കണ്ടെത്തി. ഇന്ത്യ അവസാന രണ്ട് മിനുട്ടുകൾ ഗോൾ കീപ്പർ ഇല്ലാതെ കളിച്ചു എങ്കിലും ഇന്ത്യക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

ഇനി ഫൈനലിൽ നെതർലന്റ്സിനെ ആകും ജർമ്മനി നേരിടുക. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇന്ത്യ സ്പെയിനെയും നേരിടും.

വിനേഷ് ഫൊഗട്ട് സാധിച്ചു!! മെഡൽ ഉറപ്പിച്ച് ഫൈനലിൽ എത്തി!!

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെൽസ് ലോപസിനെ ആണ് വിനേഷ് ഫൊഗട്ട് തോൽപ്പിച്ചത്. ഈ വിജയത്തോടെ വിനേഷ് മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് ഇതോടെ പാരീസിലെ മെഡൽ എണ്ണം നാലാകും എന്ന് ഉറപ്പായി.

വിനേഷ് ഫൊഗട്ട് ക്വാർട്ടർ മത്സര ശേഷം

സെമി പോരാട്ടത്തിൽ പകുതി മത്സരം അവസാനിക്കുമ്പോൾ വിനേഷ് ഫൊഗട്ട് 1 പോയിന്റിന് മുന്നിൽ ആയിരുന്നു. ഇടവേളക്ക് ശേഷം ഫൊഗട്ടിന്റെ തകർപ്പൻ അറ്റാക്കാണ് കണ്ടത്. 5-0ലേക്ക് വിനേഷ് എത്തി. അവസാനം 5-0ന് ജയിച്ച് സ്വർണ്ണ മെഡൽ മാച്ചിന് വിനേഷ് യോഗ്യത നേടി.

നേരത്തെ ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി ഫൈനലും ജയിച്ച് സ്വർണ്ണം സ്വന്തമാക്കുക ആകും വിനേഷിന്റെ ലക്ഷ്യം. നാളെയാകുല ഫൈനൽ പോരാട്ടം നടക്കുക

സ്‌പെയിനിനെ തകർത്തു ഡച്ച് പട, ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ

ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നെതർലന്റ്സ് ഫൈനലിൽ. അക്ഷരാർത്ഥത്തിൽ ഡച്ച് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇരു പകുതികളിൽ ആയി 2 വീതം ഗോളുകൾ ആണ് ഡച്ച് ടീം നേടിയത്. ആദ്യ ക്വാർട്ടറിൽ പെനാൽട്ടി സ്ട്രോക്കിൽ നിന്നു ജിപ് ജൻസൻ ആണ് ഹോളണ്ടിനു മുൻതൂക്കം നൽകിയത്. തുടർന്ന് രണ്ടാം ക്വാർട്ടറിൽ തിയറി ബ്രിങ്ക്മാൻ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വാൻ ഡാം ആണ് ഹോളണ്ടിനു മൂന്നാം ഗോൾ സമ്മാനിച്ചത്. തുടർന്ന് നാലാം ക്വാർട്ടറിൽ സുകോ ഡച്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. ഒളിമ്പിക്സിൽ ഡച്ച് ടീമിന്റെ ഏഴാം ഫൈനൽ ആണ് ഇത്. 2012 നു ശേഷം ഇത് ആദ്യമായാണ് അവർ ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. ഫൈനലിൽ തങ്ങളുടെ ചരിത്രത്തിലെ മൂന്നാം സ്വർണം ആയിരിക്കും ഡച്ച് ടീം ലക്ഷ്യം വെക്കുക. ഫൈനലിൽ ഇന്ത്യ, ജർമ്മനി മത്സര വിജയിയെ നെതർലന്റ്സ് സ്വർണ മെഡൽ പോരാട്ടത്തിൽ നേരിടുമ്പോൾ പരാജയപ്പെടുന്നവരെ സ്‌പെയിൻ വെങ്കല മെഡൽ പോരാട്ടത്തിൽ നേരിടും.

വിനേഷ് ഫൊഗാട്ട് വീണ്ടും!! വിജയിച്ച് സെമി ഫൈനലിലേക്ക് മുന്നേറി

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു. ഫൊഗാട്ട് വിജയവും സെമിയും ഉറപ്പിച്ചു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി സെമി ഫൈനലും ജയിച്ച് സ്വർണ്ണത്തിനായി പോരാടുക ആകും വിനേഷിന്റെ ലക്ഷ്യം.

Exit mobile version