ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ടതില്ലെന്ന് ഫെറാറി ഉടമ ബിനോട്ടോ

ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഫെറാറി ഉടമ ബിനോട്ടോ. വളരെ ശക്തമായ രീതിയിലായിരുന്നു ഫെറാറി ഈ സീസൺ ആരംഭിച്ചത്. ബഹ്‌റൈനിൽ വെച്ചു നടന്ന ആദ്യ മത്സരത്തിൽ തന്നെ പോൾ പൊസിഷനും വിജയവും കൂടെ വേഗമേറിയ ലാപ്പും നേടാൻ ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിന് സാധിച്ചു. പിന്നീട് നിരവധി തവണ എൻജിൻ തകരാറ് സംഭവിക്കുകയും,തന്ത്രങ്ങളിലെ പിഴവുകളും,അപകടം സംഭവിച്ചതിൽ നിന്നും അവർക്ക് നഷ്ടമായത് അവരുടെ ആധിപത്യമാണ്. ഈ അവസരം മുതലെടുത്ത് റെഡ്ബുൾ മുന്നേറുകയും ചെയ്തു.

എന്നാൽ സീസണിന്റെ രണ്ടാം പകുതി ആരംഭിക്കാനിരിക്കെയാണ്, തങ്ങളുടെ ശൈലിയിലോ സമീപനത്തിലോ മാറ്റം വരുത്തേണ്ടതില്ലെന്ന് ഫെറാറിയുടെ ടീം ഉടമ മാറ്റിയ ബിനോട്ടോ അവകാശപ്പെട്ടത്. ബിനോട്ടോയുടെ ചുമതലയിൽ ഇത് നാലാം തവണയാണ് ഫെറാറി മത്സരിക്കുന്നത്. മോശം തന്ത്രങ്ങളും വാഹനത്തിന്റെ തകരാറുകളും തന്റെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടു പോലും, തന്റെ ടീം ശരിയായ പാതയിൽ തന്നെയാണ് എന്നാണ് ബിനോട്ടോയുടെ വിശ്വാസം. “മാറ്റേണ്ടതായി ഒന്നുമില്ല. എപ്പോഴും ആത്മവിശ്വാസം, അനുഭവം,കഴിവ് എന്നിവയിൽ ആണ് കാര്യം എന്ന് ഞാൻ കരുതുന്നു ” ബിനോട്ടോ പറഞ്ഞു.

ഇനി 9 റേസുകൾ മാത്രം, ഫോർമുല വൺ കിരീടം നിലനിർത്താൻ ഒരുങ്ങി വേർസ്റ്റപ്പെൻ, അത്ഭുതം പ്രതീക്ഷിച്ചു ലെക്ലെർക്

ഫോർമുല വണ്ണിൽ സീസൺ പകുതിയോളം അവസാനിച്ചപ്പോള്‍, 258 പോയിന്റുമായി റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പെൻ ഒന്നാമത് തുടരുകയാണ്. തന്റെ തൊട്ടു താഴെയുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിനേക്കാള്‍ 80 പോയിന്റിന്റെ മുൻതൂക്കമുണ്ട് വേർസ്റ്റപ്പെന്. റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പേരെസ് 173 പോയന്റുമായി മൂന്നാം സ്ഥാനത്ത് ആണ്. ഇതുവരെ പതിമൂന്ന്‌ റേസുകൾ പൂർത്തിയായപ്പോൾ അതിൽ എട്ട് തവണയും വിജയം വേർസ്റ്റപ്പെന്റെ കൂടെ ആയിരുന്നു . മൂന്ന് തവണ ഫെറാറിയുടെ ലെക്ലെർക്കും ഒരു തവണ വീതം ഫെറാറിയുടെ സെയിൻസും റെഡ്ബുള്ളിന്റെ പെരെസും വിജയം നേടി.

ഉടമസ്ഥരുടെ പോയിന്റ് പട്ടികയിൽ 431 പോയിന്റോടെ റെഡ്ബുള്ളാണ് ഒന്നാം സ്ഥാനത്ത്. ഈ സീസൺ തുടക്കത്തില്‍ ഫെറാറി പുറത്തെടുത്ത പ്രകടനം പിന്നീടുള്ള റേസുകളിൽ അവർക്ക് പുറത്തെടുക്കാൻ ആയില്ല. നിരവധി തവണ എൻജിൻ തകരാർ മൂലവും കാർ അപകടത്തിൽ പെട്ടും ഫെറാറിക്ക് റേസ് മുഴുവിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരം മുതലെടുത്തു മെഴ്‌സിഡസ് ഉടമസ്ഥരുടെ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫെറാറിയുടെ തൊട്ടു താഴെ എത്തി. കഴിഞ്ഞ വർഷം ഏറ്റവും മോശം പ്രകടനം നടത്തുകയും അവസാന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഹാസ്, ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്തു പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വിഖ്യാത താരം മൈക്കിൾ ഷുമാക്കറുടെ മകൻ മിക്ക് ഷുമാക്കറിന് തന്റെ കരിയറിലെ ആദ്യ പോയിന്റുകൾ ഈ വർഷം ഹാസിനു വേണ്ടി മത്സരിച്ചു നേടാൻ കഴിഞ്ഞു.

ഇനി ഒമ്പത് റേസുകൾ മാത്രമാണ് സീസണിൽ ബാക്കിയുള്ളത്. അടുത്ത റേസ് ഓഗസ്റ്റ് 28 ന് ബെൽജിയത്തിൽ വച്ചാണ് നടക്കുക . ഇനിയുള്ള റേസുകൾ ഫെറാറിക്കും മെഴ്‌സിഡസിനും നിർണായകമാണ്. കൂടുതൽ പിഴവുകൾ വരുത്താതെ മത്സരിക്കുക എന്നതാണ് ആദ്യ മൂന്നു സ്ഥാനത്തുമുള്ള ടീമുകളുടെയും പ്രധാന ലക്ഷ്യം. ഏറെ ആകാംഷയോടെ ആവും ഫോർമുല വൺ ആരാധകർ ഇനിയുള്ള മത്സരങ്ങൾ ഉറ്റുനോക്കുന്നത്. കിരീടം നിലനിർത്താൻ വേർസ്റ്റപ്പെനു ആവുമോ അല്ല ലെക്ലെർക് ഫെറാറിയും ആയി അത്ഭുതം കാണിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണാം.

ആൽബണിനെ നിലനിർത്തി വില്യംസ് റേസിംഗ്

2023 മുതൽ പുതിയ മൾട്ടി-ഇയർ ഡീലിൽ അലക്സാണ്ടർ ആൽബണിനെ ടീമിനൊപ്പം നിലനിർത്തുന്നതായി പ്രഖ്യാപിച്ചു ഫോർമുല വൺ ടീം ആയ വില്യംസ് റേസിംഗ്. ഒരു വർഷത്തെ വിട്ടു നിൽക്കലിന് ശേഷം 2022 ൽ ഫോർമുല വണ്ണിൽ വില്യംസിനു ഒപ്പം ചേർന്ന ആൽബണിനു 2023 മുതലുള്ള പുതിയ കരാർ ടീം നൽകുക ആയിരുന്നു. ഈ സീസണിൽ ഇത് വരെ വില്യംസിനൊപ്പം ആൽബൺ മികച്ച പ്രകടനമാണ് പുറത്ത് എടുത്തത്.

ഈ സീസണില്‍ തന്റെ സഹതാരം നിക്കോളാസ് ലത്തീഫിക്ക് മുമ്പേ ടീമിനായി പോയിന്റുകൾ നേടി നൽകാനും ആൽബണിനു ആയിരുന്നു. കഴിഞ്ഞ ദിവസം ആല്‍പൈന്‍ ടീം ഓസ്കാർ പിയാസ്ട്രി തങ്ങളുടെ ടീമിന് ആയി അടുത്ത വർഷം റേസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് താൻ ആല്‍പൈന്‍ ടീമിനായി അടുത്ത വർഷം ഡ്രൈവ് ചെയ്യില്ലെന്നും അവരുടെ പ്രഖ്യാപനം തനിക്ക് അറിയില്ല എന്നും പറഞ്ഞു ഓസ്കാർ തന്നെ രംഗത്ത് എത്തിയതോടെ ആല്‍പൈനു സംഭവം നാണക്കേട് ആയിരുന്നു. ഓസ്കാറിന്റെ ഈ പ്രഖ്യാപനത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തായിരുന്നു ആൽബൺ തന്നെ വില്യംസ് നിലനിര്‍ത്തിയതിന്റെ സ്ഥിരീകരണം നടത്തിയത്.

ഡാന്യൂബിന്റെ നാട്ടിൽ ഡെയറിങ്ങായി വെസ്റ്റാപ്പെൻ

ഇരുമ്പ് മറക്കുള്ളിലെ ആദ്യ ട്രാക്കായി അറിയപ്പെടുന്ന ഹംഗറിയിലെ ഹങ്കോറിങ്ങിൽ 70 ലാപ്പുകളുടെ തീ പാറുന്ന പോരാട്ടത്തിൽ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പെൻ ഒന്നാമതായി. ഇക്കൊല്ലത്തെ ചാമ്പ്യൻഷിപ്പിൽ 25 പോയിന്റ് കൂടി നേടി ഒന്നാം സ്ഥാനത്ത് തുടർന്ന വെസ്റ്റാപ്പെൻ മനോഹരമായ പ്രകടനമാണ് നടത്തിയത്. പോൾ പൊസിഷനിൽ പത്താം സ്ഥാനത്ത് റേസ് തുടങ്ങിയ വെസ്റ്റാപ്പെൻ ആദ്യ 20 ലാപ്പുകൾ കഴിഞ്ഞപ്പോൾ തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് ഒപ്പം എത്തി. 52ആം ലാപ്പിലാണ് ഹാമിൽട്ടനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. അത് കഴിഞ്ഞു തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നു പറഞ്ഞാൽ അത് തെറ്റാകും. തിരിഞ്ഞു നോക്കി, ആരെയും മുന്നിലേക്ക് വിടാതെയാണ് ഈ റെഡ്ബുൾ ഡ്രൈവർ വിജയിച്ചത്. ഇതിനിടെയിൽ ഒരു വളവിൽ കാർ സ്പിൻ ചെയ്തത് റെഡ്ബുൾ ടീമിൽ ആശങ്ക പരത്തി. പക്ഷെ നേടിയ ലീഡ് കളയാതെ സൂക്ഷിക്കാൻ വെസ്റ്റാപ്പെന് സാധിച്ചു. ഇക്കൊല്ലം ഇത് ഏഴാം തവണയാണ് വെസ്റ്റാപ്പെൻ ഒന്നാമതെത്തുന്നത്.

ഇക്കൊല്ലത്തെ പതിമൂന്നാമത്തെ ഗ്രാൻഡ്‌പ്രിയിൽ മേഴ്‌സിഡിസിന്റെ ഹാമിൽട്ടൻ രണ്ടാം സ്ഥാനത്തും, അവരുടെ തന്നെ റസ്സൽ മൂന്നാം സ്ഥാനത്തും എത്തി. പോൾ പൊസിഷനിൽ ഉണ്ടായിരുന്ന റസ്സൽ ഇടക്ക് പുറകോട്ട് പോയിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ലീഡ് തിരിച്ചു പിടിച്ചു. ഇക്കൊല്ലം വിരമിക്കുന്ന മുൻകാല ചാമ്പ്യൻ പോയിന്റിനായി പത്താം സ്ഥാനത്തേക്ക് കിണഞ്ഞു മത്സരിച്ചതും ആവേശം നിറഞ്ഞ കാഴ്ചയായി.

കൺസ്ട്രക്ഷൻ ചാമ്പ്യൻഷിപ്പ് പോയിന്റുകളിൽ റെഡ്ബുൾ ലീഡ് കൂട്ടിയപ്പോൾ ഫെറാറിയും മേഴ്സിഡീസും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിറുത്തി. അവസാന ലാപ്പുകളിൽ മഴയുടെ സൂചനയുണ്ടായിരുന്നെങ്കിലും പെയ്തില്ല. F1 റേസിന്റെ സകല ആവേശവും രോമാഞ്ചവും നിറച്ച പ്രകടനമായിരുന്നു ഇന്ന് ഡാന്യൂബ് നദിക്കരയിൽ നടന്നത്. 4.3കിമി നീളമുള്ള ഈ ട്രാക്ക്, ഇക്കൊല്ലം ഇതുവരെ നടന്ന ഗ്രാൻഡ്‌പ്രി മത്സരങ്ങളിൽ ഏറ്റവും സുരക്ഷിതവും ആവേശകരവും ആയ റേസിന് വേദി ആയി എന്ന കാര്യത്തിൽ ഹംഗറിക്ക് സന്തോഷിക്കാം.

മഴ മാറിയ ഹംഗറിയിൽ റസ്സൽ മുന്നിൽ

നാളെ നടക്കാനിരിക്കുന്ന ഹംഗേറിയൻ ഗ്രാൻഡ്‌പ്രിയിൽ പോൾ പൊസിഷൻ നേടി മേഴ്‌സിഡിസിന്റെ ജോർജ് റസ്സൽ. ഇന്ന് രാവിലെ ഹങ്കറോറിങ് ട്രാക്കിൽ മഴയുടെ മത്സരമായിരുന്നു. ആ മഴയിൽ നടന്ന പ്രാക്ടീസ് സെഷനുകൾ നിലവാരത്തിനൊത്ത് ഉയർന്നില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഫൈനൽ പ്രാക്ടീസ് സെഷനിൽ വില്യംസ് ടീമിന്റെ ലത്തീഫി മുന്നിൽ എത്തിയത് മാത്രമാണ് എടുത്തു പറയാൻ മാത്രമുള്ള പ്രകടനം.

വൈകിട്ട് മഴ മാറി നിന്ന ക്വാളിഫയിങ് റൗണ്ടിന്റെ അവസാനം മേഴ്‌സിഡിസിന്റെ റസ്സൽ തന്റെ കരിയറിൽ ആദ്യമായി പോൾ പൊസിഷൻ നേടി. ഫെറാറിയുടെ സെയിൻസിനെയും ലേക്ലേറെകിനെയും അത്ഭുതകരമായി പിന്നിലാക്കിയാണ് റസ്സൽ മുന്നിൽ എത്തിയത്.

റെഡ്ബുള്ളിന്റെ വെസ്റ്റാപ്പെൻ കാറിന്റെ പവർ പ്രശ്നം കാരണം അവസാന ക്വാളിഫയിങ് റൗണ്ടിൽ പത്താം സ്ഥാനത്തായി. അവരുടെ തന്നെ പെറേസ് ആകട്ടെ, രണ്ടാം ക്വാളിഫയിങ് പുറത്തായി. ഹാമിൽടൻ ഏഴാമതായപ്പോൾ, ഈ വർഷാവസാനം വിരമിക്കും എന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സെബാസ്റ്റ്യൻ വെറ്റൽ 18ആം സ്ഥാനത്തായി നാളെ തുടങ്ങും.

റഷ്യൻ ഗ്രാൻഡ്‌പ്രി വേണ്ടെന്ന് വച്ചെങ്കിലും ടീമുകളുടെ റഷ്യൻ സ്പോണ്സർമാരെ ഒഴിവാക്കാൻ വഴി നോക്കുകയാണ് ടീമുകൾ. ഈ വർഷത്തെ പകുതിയിൽ അധികം റേസുകൾ കഴിഞ്ഞ സ്ഥിതിക്ക് പുതിയ സ്പോണ്സർമാരെ കണ്ടു പിടിക്കുക എളുപ്പമല്ല.

നാളെ വൈകിട്ട് ഇൻഡ്യൻ സമയം ആറരക്ക് തുടങ്ങുന്ന ഹംഗേറിയൻ ഗ്രാൻഡ്‌പ്രി പുതിയൊരു ചാമ്പ്യനെ വാഴ്ത്തുമോ എന്നാണ് എഫ്1 ആരാധകർ ഉറ്റുനോക്കുന്നത്.

ഫോർമുല വൺ ഇതിഹാസ താരം സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കൽ പ്രഖ്യാപിച്ചു | Sebastian Vettel announces retirement |

നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ 2022 സീസണിന്റെ അവസാനത്തോടെ ഫോർമുല വണ്ണിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. ആസ്റ്റൺ മാർട്ടിൻ ടീമിനായി ഡ്രൈവ് ചെയ്യുന്ന 35 കാരനായ ജർമ്മൻ ഈ സീസൺ കഴിയുന്നതോടെ ട്രാക്ക് വിടും. ഹംഗേറിയൻ ഗ്രാൻഡ് പ്രീക്ക് മുന്നോടിയായാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

2010-13 മുതൽ റെഡ് ബുള്ളിനൊപ്പം അവിശ്വസനീയ കൂട്ടുകെട്ടി തന്റെ ലോക കിരീടങ്ങൾ നേടിയ വെറ്റൽ ആറ് സീസണുകൾ ഫെരാരിയ്‌ക്കൊപ്പവും ഉണ്ടായിരുന്നു. 2010, 2011, 2012, 2013 എന്നീ വർഷങ്ങളിലായി നാലു ലോക കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

53 വിജയങ്ങൾ, 57 പോൾ പൊസിഷനുകൾ, 122 പോഡിയം ഫിനിഷുകൾ എന്നിവ നേടിയിട്ടുള്ള വെറ്റ ഒരു ഇതിഹാസ കരിയർ ആണ് അവസാനിപ്പിക്കുന്നത്.

റെഡ്ബുൾ ചിറകിലേറി വീണ്ടും വേർസ്റ്റപ്പെൻ

ഫ്രാൻസ് ഗ്രാൻഡ് പ്രിയിൽ ഇന്ന് റെഡ്ബുൾ ടീമിലെ വേർസ്റ്റപ്പെൻ 9 സെക്കൻഡിന്റെ ലീഡിൽ ഒന്നാം സ്ഥാനത്തെത്തി 25 വിലപ്പെട്ട പോയിന്റ്സ് നേടി. പോൾ പൊസിഷനിൽ തുടക്കമിട്ട ഫെറാറിയുടെ ലെക്ലെർക്ക് അപകടം നേരിട്ട് പുറത്തു പോയത് റെഡ് ബുള്ളിനും മെർസിഡിസിനും നേട്ടമായി.

ദക്ഷിണ ഫ്രാൻസിലെ ചൂടുള്ള ഇന്നത്തെ ഞായറാഴ്ചയിൽ കാണികളെ കൊണ്ട് നിറഞ്ഞ സർക്യൂട്ടിൽ, ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തെക്കാൾ മൂന്നാം സ്ഥാനത്തിന് വേണ്ടി റസ്സലും പേരെസും തമ്മിൽ നടന്ന പോരാട്ടമാണ് അവസാന ലാപ്പുകളിൽ കാണികളെ ആവേശം കൊള്ളിച്ചത്.

വേർസ്റ്റപ്പെന് പിറകിൽ ഹാമിൽടനും , റസ്സലും റേസ് അവസാനിപ്പിച്ചപ്പോൾ കൻസ്ട്രക്ടർ റാങ്കിങ്ങിൽ റെഡ് ബുൾ തങ്ങളുടെ ആധിപത്യം തുടർന്നു.

പോയിന്റ് നില:

2022 Constructor Standings;

ഫോർമുല ഒന്നിൻ്റെ ഫോർമുല

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറരക്ക് ഇക്കൊല്ലത്തെ പന്ത്രണ്ടാമത് F1 മത്സരം ദക്ഷിണ ഫ്രാൻസിലെ സർക്യൂട്ട് പോൾ റികാർഡിൽ നടക്കുന്നു. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വേഗതയേറിയ ഈ മോട്ടോർ സ്പോർട്ടിൻ്റെ പ്രത്യേകതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.

എന്താണ് F1?

പ്രത്യേകം ഡിസൈൻ ചെയ്ത സിംഗിൾ സീറ്റർ കാറുകളുടെ മത്സരത്തിനാണ് ഈ പേര് നൽകിയിരിക്കുന്നത്. പല രീതിയിലും ഈ മത്സരം നടന്നിരുന്നെങ്കിലും 1950ലാണ് ഒരു കൃത്യമായ ചട്ടക്കൂട്ടിലേക്ക് വന്നത്. FIA (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഓട്ടോമൊബിലിന് കീഴിൽ നടക്കുന്ന അനവധി മത്സരങ്ങളിൽ വേഗത കൊണ്ടും, സ്റ്റാറ്റസ് കൊണ്ടും, ജനപ്രീതി കൊണ്ടും മുന്നിൽ നിൽക്കുന്ന കാറോട്ട മത്സരമാണ് F1.

ആരാണ് പങ്കെടുക്കുക?

FIA അനുശാസിച്ചിരിക്കുന്ന ഡിസൈൻ പ്രകാരമുള്ള കാറുകൾ ഉപയോഗിക്കുന്ന 10 ടീമുകളാണ് ഈ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കുന്നത്. ഓരോ ടീമിനും വേണ്ടി രണ്ട് കാറുകൾ മത്സരിക്കും. ഇടയ്ക്കു ഒരു കാലത്ത് കാർ ഉത്പാദകർ വാണിരുന്ന ഈ മേഖല ഇന്നിപ്പോൾ 10 കമ്പനികളാണ് കയ്യടക്കി വച്ചിരിക്കുന്നത്. പല കാലങ്ങളിലായി നൂറിന് മുകളിൽ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2008-18 കാലത്തു ഇന്ത്യയിൽ നിന്നുള്ള ഒരു ടീമും പങ്കെടുത്തിരുന്നു. ആദ്യം മല്യയും പിന്നീട് സഹാറ ഗ്രൂപ്പുമാണ് ഈ ടീമിനെ നയിച്ചത്.


ഇപ്പോൾ പങ്കെടുക്കുന്ന 10 ടീമുകൾ:

1 റെഡ്ബുള്ള്
2 ഫെറാറി
3 മെഴ്‌സിഡിസ്
4 മെക്ലാറെൻ
5 ആൽപൈൻ
6 ആൽഫാ റോമിയോ
7 ഹാസ്
8 ആൽഫടോറി
9 ആസ്റ്റൺ മാർട്ടിൻ
10 വില്യംസ്

എവിടൊക്കെയാണ് മത്സരങ്ങൾ നടക്കുന്നത്?

ടീമുകൾ തമ്മിൽ വേൾഡ് ചാമ്പ്യന്ഷിപ്സ് തുടങ്ങിയ സമയത്തു ഏഴോളം സർക്യൂട്ട്കളാണ് ഉണ്ടായിരുന്നത്. പിന്നീട് അവയുടെ എണ്ണം കൂടി കൂടി വന്നു. കഴിഞ്ഞ കൊല്ലങ്ങളിൽ 21 ട്രാക്കുകളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇക്കൊല്ലം അത് 22 ആയി. ആദ്യം 23 സ്ഥലങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും, സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന റഷ്യൻ ഗ്രാൻഡ് പ്രി വേണ്ടന്ന്‌ വയ്ക്കുകയായിരുന്നു. പല കാലങ്ങളിലായി ലോകത്തിൻ്റെ വിവിധയിടങ്ങളിൽ മത്സരം നടന്നിട്ടുണ്ട്. അതിൽ പലതും പിന്നീട് പല കാരണങ്ങൾ കൊണ്ട് വേണ്ടന്ന് വച്ചു. ഗ്രാൻഡ് പ്രി ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും ആവേശകരമായ കാൽവയ്പു ഇന്ത്യയിലേക്കായിരുന്നിരിക്കണം. മറ്റെല്ലാ കളികളെയും പോലെ ഈ വലിയ മാർക്കറ്റ് അവർക്കു സ്വപ്നതുല്യമായിരിന്നു. നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് 2011ൽ മത്സരങ്ങൾക്കായി തുറന്നെങ്കിലും, മൂന്ന് വര്ഷം മാത്രമേ അവിടെ F 1 മത്സരങ്ങൾ നടന്നുള്ളൂ. ഇന്ത്യൻ സർക്കാരുമായി ടാക്സ് സംബന്ധമായുള്ള തർക്കങ്ങൾ കാരണം 2014 മുതൽ ഇന്ത്യയിൽ മത്സരങ്ങൾ നടന്നിട്ടില്ല. ഇപ്പോൾ 22 സ്ഥലങ്ങളിലായി നടക്കുന്ന ഈ ചാംപ്യൻഷിപ് ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് കുടിയേറും എന്ന് തന്നെയാണ് F 1 അധികൃതർ നൽകുന്ന സൂചന.


ഇക്കൊല്ലത്തെ F 1 സർക്യൂട്ടുകൾ

Date Grand Prix Circuit
20 March Bahrain Grand Prix Bahrain International Circuit, Sakhir
27 March Saudi Arabian Grand Prix Jeddah Corniche Circuit, Jeddah
10 April Australian Grand Prix Albert Park Circuit, Melbourne
24 April Emilia Romagna Grand Prix Autodromo Enzo e Dino Ferrari, Imola
8 May Miami Grand Prix Miami International Autodrome, Miami Gardens
22 May Spanish Grand Prix Circuit de Barcelona-Catalunya, Barcelona
29 May Monaco Grand Prix Circuit de Monte Carlo, Monaco
12 June Azerbaijan Grand Prix Baku City Circuit, Baku
19 June Canadian Grand Prix Circuit Gilles-Villeneuve, Montreal
3 July British Grand Prix Silverstone Circuit, Towcester
10 July Austrian Grand Prix Red Bull Ring, Speilberg
24 July French Grand Prix Circuit Paul Ricard, Le Castellet
31 July Hungarian Grand Prix Hungaroring, Budapest
28 Aug Belgian Grand Prix Circuit Spa-Francorchamps, Stavelot
4 Sep Dutch Grand Prix Circuit Zandvoort, Zandvoort
11 Sep Italian Grand Prix Autodromo Nazionale Monza, Monza
2 Oct Singapore Grand Prix Marina Bay Circuit, Singapore
9 October Japanese Grand Prix Suzuka Circuit
23 October United States Grand Prix Circuit of the Americas, Austin
30 October Mexican Grand Prix Autódromo Hermanos Rodríguez, Mexico City
13 November Brazilian Grand Prix Autódromo José Carlos Pace, Interlagos
20 November Abu Dhabi Grand Prix Yas Marina Circuit


മത്സരത്തിൻ്റെ ദൈർഘ്യം

മത്സരത്തിൻ്റെ ദൂരം 305 കിലോമീറ്ററിൽ കുറയരുത് എന്നാണു കണക്ക്. ഓരോ സർക്യൂട്ടിൻ്റെയും നീളം അനുസരിച്ചു, 305 കിമി തികയ്ക്കാൻ എത്ര ലാപ് വേണം എന്ന് തീരുമാനിക്കും. മൊണാകോ സ്ട്രീറ്റ് ഗ്രാൻഡ് പ്രിയുടെ ദൂരം മാത്രം 260കിമി ആയി നിശ്ചയിച്ചിട്ടുണ്ട്. മത്സരങ്ങളിൽ വച്ച് ഏറ്റവും സ്പീഡ് കുറഞ്ഞ ഗ്രാൻഡ് പ്രി മൊണാക്കോയാണ്. അവിടെ മാത്രമാണ് പട്ടണത്തിലൂടെയുള്ള വീഥികൾ F1 മത്സരത്തിനായി ക്രമീകരിച്ച് സർക്യൂട്ട് തയ്യാറാക്കുന്നത്. മത്സരത്തിന് ഇടയ്ക്കു മൂന്നു തവണ ടയർ മാറ്റാനും, ഇന്ധനം നിറയ്ക്കാനും വേണ്ടി വണ്ടികൾക്ക് പിറ്റ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തു ഇത് ചെയ്യുക എന്നതാണ് ടീമിൻ്റെ കഴിവ്. ഒരു തവണ ടയർ മാറ്റാൻ ഏകദേശം 3 – 4 സെക്കന്റുകളാണ് F 1 ടീമുകൾ എടുക്കാറ്. പണ്ടൊരിക്കൽ ഈ ലേഖകൻ ഈ ടയർ മാറ്റാൻ ശ്രമിച്ചപ്പോൾ ഏകദേശം 12 സെക്കന്റ് എടുത്തു. സെക്കന്റിൻ്റെ ആയിരത്തിൽ ഒന്നിൽ സ്ഥാനങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ, ഓരോ സെക്കന്റിനും വലിയ വിലയാണ്. ഏറ്റവും കുറഞ്ഞ സമയത്ത് നിശ്ചയിക്കപ്പെട്ട ലാപ്പുകൾ ഓടിയെത്തുക എന്നതാണ് മത്സരത്തിൻ്റെ ഫോർമാറ്റ്.

വിജയിയെ തീരുമാനിക്കുന്ന പോയിന്റുകൾ

ആദ്യമെത്തുന്ന ആൾക്ക് 25 പോയിന്റ് കിട്ടും.
രണ്ടാം സ്ഥാനം : 18
മൂന്നാം സ്ഥാനം: 15
നാലാം സ്ഥാനം: 12
അഞ്ചാം സ്ഥാനം:10
ആറാം സ്ഥാനം: 8
ഏഴാം സ്ഥാനം: 6
എട്ടാം സ്ഥാനം: 4
ഒൻപതാം സ്ഥാനം:2
പത്താം സ്ഥാനം: 1

ടീമിലെ രണ്ട് ഡ്രൈവർമാർക്ക് കിട്ടുന്ന പോയിന്റുകൾ കൂട്ടി, അതാത് ടീമുകളുടെ പോയിന്റ് കണക്കാക്കും. അങ്ങനെ, ഏറ്റവും പോയിന്റ് നേടുന്ന ഡ്രൈവർ, ഏറ്റവും പോയിന്റ് നേടുന്ന ടീം എന്നിങ്ങനെ രണ്ടു ചാമ്പ്യൻഷിപ്പാണ് വർഷാവസാനം തീരുമാനിക്കപ്പെടുക.


പോൾ പൊസിഷൻ

മത്സരങ്ങൾ ഞായറാഴ്ചകളിലാണ് നടക്കുക. അതിന് മുന്നുള്ള വെള്ളിയാഴ്ച പ്രാക്ടീസ് സെഷനും, ശനിയാഴ്ച ക്വാളിഫയിങ് സെഷനും നടക്കും. ഒരു മണിക്കൂറിനുള്ളിൽ നടക്കുന്ന മൂന്ന് ക്വാളിഫയിങ് സെഷനിൽ ലാപ്പ് സ്പീഡിൽ മുന്നിൽ എത്തുന്നവർക്കാകും ഞായറാഴ്ച പോൾ പൊസിഷനിൽ നിൽക്കാൻ മുൻഗണന, അതായത് സർക്യൂട്ടിൽ മത്സരം തുടങ്ങാൻ നേരം മുന്നിൽ നിൽക്കാൻ അവസരം.

ഇക്കൊല്ലത്തെ 11 മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ റെഡ് ബുൾ തന്നെയാണ് പോയിന്റ് നിലവാരത്തിൽ മുന്നിൽ. ഡ്രൈവർമാരുടെ കാര്യത്തിൽ അവരുടെ തന്നെ മാക്സ് വേർസ്റ്റാപ്പനാണ് ലീഡ് ചെയ്യുന്നത്. ഇനിയും 11 മത്സരങ്ങൾ ബാക്കി നിൽക്കെ വിജയികളെ പ്രവചിക്കുക ഇപ്പോൾ അസാധ്യമാണ്.

കാറിന്റെ ബുദ്ധിമുട്ട് മറികടന്നു ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ ജയിച്ചു ലെക്ലെർക്,കാറിനു തീപിടിച്ചു സെയിൻസ് പുറത്ത്,വെർസ്റ്റാപ്പൻ രണ്ടാമത്

ഫോർമുല വണ്ണിൽ ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഫെരാരിയുടെ ചാൾസ് ലെക്ലെർക്. റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽ തുടങ്ങിയ റേസിൽ രണ്ടാമത് ആയാണ് ലെക്ലെർക് തുടങ്ങിയത്. ആവേശകരമായ റേസിന്റെ തുടക്കത്തിൽ തന്നെ റെഡ് ബുള്ളിന്റെ ജോർജ് റസലിന്റെ കാറും മെഴ്‌സിഡസിന്റെ കാറും കൂട്ടിയിടിച്ചു. തുടർന്ന് കാറിനു കേട് പറ്റിയതിനാൽ പെരസ് റേസിൽ നിന്നു പിന്മാറിയപ്പോൾ റസലിന്‌ 5 സെക്കന്റ് പിഴ ലഭിച്ചു. തുടർന്ന് വെർസ്റ്റാപ്പൻ, ലെക്ലെർക് മൂന്നാമത് റേസ് തുടങ്ങിയ ഫെരാരിയുടെ തന്നെ കാർലോസ് സെയിൻസ് എന്നിവർ തമ്മിൽ കടുത്ത പോരാട്ടം ആണ് നടന്നത്.

റേസിൽ മൂന്നു തവണയാണ് ലെക്ലെർക് ലോക ചാമ്പ്യനായ വെർസ്റ്റാപ്പനെ മറികടന്നത്. റേസിന്റെ അവസാന ലാപ്പുകളിൽ എഞ്ചിന് പ്രശ്നം നേരിട്ടു കാറിനു തീപിടിച്ചതോടെ സെയിൻസ് റേസിൽ നിന്നു പിന്മാറി. താരം പരിക്ക് പറ്റാതെ കാറിൽ നിന്നു രക്ഷപ്പെട്ടു. തുടർന്ന് കാറിന്റെ തീ അണക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ തീപാറും പോരാട്ടത്തിന് ഇടയിൽ തന്റെ കാറിനു പ്രശ്നം ഉണ്ടെന്നു ലെക്ലെർക് ടീമിനെ അറിയിച്ചു. എന്നാൽ വെർസ്റ്റാപ്പന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു ഒടുവിൽ ലെക്ലെർക് തന്റെ ഫെരാരിയെ ഒന്നാമത് എത്തിക്കുക ആയിരുന്നു. ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീക്ക് ശേഷം ആദ്യമായാണ് താരം ഗ്രാന്റ് പ്രീ ജയിക്കുന്നത്.

കരിയറിൽ ഇത് ആദ്യമായാണ് ലെക്ലെർക് പോൾ പൊസിഷനിൽ അല്ലാതെ തുടങ്ങിയ ഒരു ഗ്രാന്റ് സ്‌ലാം റേസ് ജയിക്കുന്നത്. വെറും 2 സെക്കന്റ് വ്യത്യാസത്തിൽ ആണ് ലെക്ലെർക് ലോക ചാമ്പ്യന്റെ വെല്ലുവിളി അതിജീവിച്ചത്. അതേസമയം വെർസ്റ്റാപ്പന് പിറകിൽ രണ്ടാം സ്ഥാനത്ത് മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ എത്തി. തുടർച്ചയായ രണ്ടാം റേസിൽ ആണ് ഹാമിൾട്ടൻ പോഡിയത്തിൽ റേസ് അവസാനിപ്പിക്കുന്നത്. നാലാം സ്ഥാനത്ത് ഹാമിൾട്ടന്റെ സഹ മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസലും റേസ് അവസാനിപ്പിച്ചു. ഒരിക്കൽ കൂടി റേസിൽ പോയിന്റ് കണ്ടത്താൻ ഹാസിന്റെ മിക് ഷുമാർക്കറിനും ആയി, ആറാമത് ആയാണ് താരം റേസ് അവസാനിപ്പിച്ചത്. നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ വെർസ്റ്റാപ്പൻ ഒന്നാമതും ലെക്ലെർക് രണ്ടാമതും ആണ്, ഉടമസ്ഥരുടെ പോരാട്ടത്തിൽ റെഡ് ബുൾ ആണ് നിലവിൽ ഫെരാരിക്ക് മുന്നിൽ.

ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ സ്പ്രിന്റ് റേസ് ജയിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വണ്ണിൽ ഓസ്ട്രിയൻ ഗ്രാന്റ് പ്രീ സ്പ്രിന്റ് റേസിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. സ്പ്രിന്റ് റേസിൽ ജയിച്ചു നാളത്തെ റേസിൽ പോൾ പൊസിഷൻ നേടിയ താരം നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ മുൻതൂക്കം ഫെരാരിയുടെ ചാൾസ് ലെക്ലെർക്കിനെക്കാൾ 44 പോയിന്റുകൾ ആയി ഉയർത്തി.

ഫെരാരിയുടെ ലെക്ലെർക് രണ്ടാമത് എത്തിയപ്പോൾ സഹ ഡ്രൈവർ കാർലോസ് സെയിൻസ് മൂന്നാമത് ആയി. മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ എട്ടാമത് ആയി. കിരീടത്തിനു ആയി വലിയ പോരാട്ടം ആണ് വെർസ്റ്റാപ്പനും ലെക്ലെർക്കും തമ്മിൽ നടക്കുന്നത്.

ഓസ്ട്രിയൻ ഗ്രാന്റ് പ്രീ സ്പ്രിന്റിനു വെർസ്റ്റാപ്പനു പോൾ പൊസിഷൻ, മെഴ്‌സിഡസിന് തിരിച്ചടി

ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ സ്പ്രിന്റിനു ആയുള്ള യോഗ്യതയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. മൂന്നാം യോഗ്യത റേസിൽ രണ്ടു മെഴ്‌സിഡസ് കാറുകളും തകരാറു കാരണം പുറത്ത് പോവുന്നതും കാണാൻ ആയി.

ഫെരാരിയുടെ ചാൾസ് ലെക്ലെർക് രണ്ടാമതും ഫെരാരിയുടെ തന്നെ കാർലോസ് സെയിൻസ് മൂന്നാമതും ആയി. വെർസ്റ്റാപ്പന്റെ സഹ ഡ്രൈവർ സെർജിയോ പെരസ് ആണ് നാലാമത്. നാളെ നടക്കുന്ന സ്പ്രിന്റ് റേസിൽ ഒന്നാമത് എത്തുന്ന ഡ്രൈവർ ആവും മറ്റന്നാൾ നടക്കുന്ന റേസിന് പോൾ പൊസിഷൻ നേടുക.

ആദ്യം അപകടം പിന്നെ എന്തൊരു ത്രില്ലർ!!! ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു കാർലോസ് സെയിൻസ്, പൊരുതി മൂന്നാം സ്ഥാനം നേടി ഹാമിൾട്ടൻ

സിൽവർ സ്റ്റോൺ സർക്യൂട്ടിൽ റെക്കോർഡ് ഒന്നര ലക്ഷത്തിന് അടുത്ത് കാണികൾക്ക് മുമ്പിൽ അവിശ്വസനീയ ത്രില്ലർ സമ്മാനിച്ചു ബ്രിട്ടീഷ് ഗ്രാന്റ് പ്രീ. തുടക്കത്തിൽ ആൽഫ റോമിയോയുടെ ചോ ഗാന്യു, വില്യംസിന്റെ അലക്‌സ് ആൽബോൺ എന്നിവർക്ക് സംഭവിച്ച വലിയ അപകടം ഞെട്ടിച്ച റേസ് അതിനു ശേഷം പുനരാരംഭിച്ചപ്പോൾ കണ്ടത് സമീപകാലത്തെ ഏറ്റവും വലിയ ത്രില്ലർ ആയിരുന്നു. ഡ്രൈവർക്ക് പ്രശ്‌നങ്ങൾ ഇല്ല എന്ന വാർത്ത ആരാധകർക്ക് ആശ്വാസവും പകർന്നു. തുടക്കത്തിൽ മുന്നിൽ ആയിരുന്ന ലൂയിസ് ഹാമിൾട്ടനിൽ നിന്നു അപകടത്തിന് ശേഷമുള്ള പുനരാരംഭത്തിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെരാരിയുടെ കാർലോസ് സെയിൻസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇടക്ക് മുന്നിട്ട് നിന്ന ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പനു കാറിന്റെ പിഴവുകൾ തിരിച്ചടിയായി. അവസാന 12 ലാപ്പുകളിൽ തീപാറും പോരാട്ടം തന്നെയാണ് റേസിൽ കണ്ടത്. രണ്ടാം സ്ഥാനത്തിന് ആയി പരസ്പരം പൊരുതുന്ന റെഡ് ബുള്ളിന്റെ സെർജിയോ പെരസ്, മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ,ഫെരാരിയുടെ ചാൾസ് ലെക്ലെർക്, ആൽഫിന്റെ അലോൺസോ എന്നിവരെ ആണ് കാണാൻ ആയത്.

വലിയ വെല്ലുവിളി പെരസിൽ നിന്നു നേരിട്ടു എങ്കിലും ഒന്നാം സ്ഥാനം സ്വന്തം പേരിൽ കുറിച്ച കാർലോസ് സെയിൻസ് കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം വിജയം ബ്രിട്ടനിൽ കുറിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ നേരിട്ട വെല്ലുവിളികൾ എല്ലാം സ്പാനിഷ് ഡ്രൈവർ മികച്ച രീതിയിൽ മറികടക്കുക ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ആയി കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഇടക്ക് കാണികളുടെ വലിയ പിന്തുണയോടെ ഹാമിൾട്ടൻ രണ്ടാം സ്ഥാനം നേടും എന്നു തോന്നിയെങ്കിലും സെർജിയോ പെരസ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. അവസാന ലാപ്പുകളിൽ റേസിലെ ഏറ്റവും വേഗതയേറിയ ലാപ് കുറിച്ച ഹാമിൾട്ടൻ ലെക്ലെർക് ഉയർത്തിയ വലിയ വെല്ലുവിളി മറികടന്നു മികച്ച മൂന്നാം സ്ഥാനവും പോഡിയത്തിൽ സ്ഥാനവും സ്വന്തമാക്കി. വേഗതയേറിയ ലാപ്പിന് ഒരു പോയിന്റ് അധികം നേടാനും ഹാമിൾട്ടനു ആയി. സ്വന്തം നാട്ടിൽ 16 മത്തെ റേസിൽ റെക്കോർഡ് 13 മത്തെ തവണയാണ് ഹാമിൾട്ടൻ പോഡിയത്തിൽ ഇടം നേടുന്നത്.

സീസണിൽ മോശം ഫോമിൽ ഉള്ള ഹാമിൾട്ടനു ഇത് വളരെ വലിയ നേട്ടം ആണ്. അതേസമയം ലോക ചാമ്പ്യൻഷിപ്പ് പോരിൽ ഒന്നാമതുള്ള റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്. എട്ടാം സ്ഥാനത്ത് എത്തിയ ഹാസിന്റെ ഇതിഹാസ ഡ്രൈവർ മൈക്കിൾ ഷുമാർക്കറിന്റെ മകൻ മിച്ച് ഷുമാർക്കർ അവസാന ലാപ്പുകളിൽ കടുത്ത പോരാട്ടം ആണ് വെർസ്റ്റാപ്പന് നൽകിയത്. എട്ടാമത് എത്തിയ മിച്ച് ഷുമാർക്കർ ഫോർമുല വണ്ണിലെ തന്റെ ആദ്യ പോയിന്റും ഇന്ന് കുറിച്ചു. കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ ജയം ഫെരാരിക്ക് ഒപ്പം കുറിച്ച കാർലോസ് സെയിൻസിന്റെ ദിവസം തന്നെ ആയിരുന്നു ഇന്ന്. നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ വെർസ്റ്റാപ്പൻ ഒന്നാമതും സെർജിയോ പെരസ് രണ്ടാമതും ചാൾസ് ലെക്ലെർക് മൂന്നാമതും നിൽക്കുക ആണ്. നാലാമത് ആണ് കാർലോസ് സെയിൻസ്. നാലാമതു ആയിരുന്ന ജോർജ് റസലിന്‌ റേസ് പൂർത്തിയാക്കാൻ ആവാത്തത് മെഴ്‌സിഡസിന് തിരിച്ചടിയായി. നിലവിൽ നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ ഒന്നാമതും ഫെരാരി രണ്ടാമതും നിൽക്കുക ആണ്.

Exit mobile version