2023 ലെ ഫോർമുല 1 സീസണു ആയി ജോ ഗ്വാൻയുവിനെ നിലനിർത്തി ആൽഫ റോമിയോ

സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി കഴിഞ്ഞു. 2022-ൽ ഫോർമുല-2 ൽ നിന്ന് ഉയർന്നു വന്നപ്പോൾ, അന്നത്തെ ഫോർമുല 2 വിജയി ഓസ്‌കാർ പിയാസ്‌ത്രിക്ക് സീറ്റ് ലഭിക്കാത്തതിനാൽ പലരും ഗ്വാന്യൂവിനെ വിമർശിചിരുന്നു. പോയിന്റ് സ്‌കോർ ചെയ്‌തിട്ടും നിരവധി പ്രശ്‌നങ്ങൾ കാറിന്റെ ഭാഗത്ത് നിന്ന് ഗ്വാന്യൂവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ താരതമ്യേന മികച്ച സീസൺ ഉള്ളതിനാൽ, താരം ചൈനീസ് റേസർ ആരാധകർക്കിടയിൽ പ്രിയങ്കരനാണ്.

ഫോർമുല 1 -ൽ മത്സരിക്കുന്ന ആദ്യത്തെ ചൈനീസ് വംശജൻ എന്ന ഖ്യാതിയോടു കൂടി അരങ്ങേറിയ ഗ്വാന്യൂവിനെ പക്ഷെ ആരാധകർ ഓർത്തിരിക്കുക ബ്രിട്ടീഷ് ഗ്രാൻപ്രിയിലെ അപകടത്തിലൂടെ ആകും.
എന്നും ആ മത്സരം ഗ്വാന്യൂവിനും ആരാധകർക്കും മറക്കാനാവാത്ത ഒന്നായിരിക്കും. അത്ഭുതകരമായി ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനും ഗ്വാന്യൂവിന് കഴിഞ്ഞു.

“മറ്റൊരു സീസണിൽ ടീമിന്റെ ഭാഗമാകാനുള്ള അവസരം തന്നതിൽ ഞാൻ ആൽഫ റോമിയോ ടീമിനോട് നന്ദി രേഖപെടുത്തുന്നു. ഫോർമുല വണ്ണിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, ആദ്യമായി മത്സരിച്ച ആ നിമിഷം എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. ടീം അവിശ്വസനീയമായവിധം പിന്തുണയ്ക്കുകയും ആദ്യ ദിവസം മുതൽ എന്നെ സ്വാഗതം ചെയ്യുകയും ടീമുമായി പൊരുത്തപ്പെടാൻ എന്നെ സഹായിക്കുകയും ചെയ്തിരുന്നു” എന്ന് ഗ്വാന്യൂ തന്റെ കരാർ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.

സീസൺ അവസാനത്തിൽ വില്യംസ് വിടാനൊരുങ്ങി ലത്തീഫി

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ കനേഡിയൻ താരമായ നിക്കോളാസ് ലത്തീഫി ടീമിൽ നിന്ന് പുറത്തുപോകുമെന്ന് വില്യംസ് റേസിംഗ് പ്രഖ്യാപിച്ചു. അലക്സാണ്ടർ ആൽബണിന്റെ കരാർ വർഷത്തിന്റെ തുടക്കത്തിൽ നീട്ടിയതിന് ശേഷം 2022 ഫോർമുല 1 സീസണിനപ്പുറം ലത്തീഫിക്ക് വില്യംസിൽ തുടരാൻ സാധ്യതയില്ലെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. 50-ലധികം ഗ്രാൻഡ് പ്രികളിൽ മത്സരിച്ച ലത്തീഫി , ഇതുവരെ ആകെ ഏഴ് പോയിന്റുകളാണ് തന്റെ 3 വർഷത്തെ കാലയളവിൽ നേടിയിട്ടുള്ളത്. ഈ വർഷം ടീമിനു വേണ്ടി ഒരു പോയിന്റുപോലും നേടാൻ ലത്തീഫിക്ക് കഴിഞ്ഞിട്ടുമില്ല.

“കഴിഞ്ഞ മൂന്ന് വർഷമായി വില്യംസ് റേസിംഗിലെ എല്ലാവർക്കും – ഫാക്ടറിയിലെ എല്ലാ ആളുകളോടും ട്രാക്ക്സൈഡിൽ ജോലി ചെയ്യുന്നവരോടും – നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. കഴിഞ്ഞ വർഷം ഹംഗറിയിൽ ആദ്യ പോയിന്റുകൾ നേടിയത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു, ഈ ടീമിനൊപ്പമുള്ള കാലയളിവിലെ ഓർമ്മകളുമായി ഞാൻ എന്റെ കരിയറിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കും. സീസണിന്റെ അവസാനം വരെ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും.” എന്ന് ലത്തീഫി പറഞ്ഞു.

മക്‌ലാരൻ വിടുന്ന ഡാനിയൽ റിക്കിയാർഡോയ്‌ക്കൊപ്പം നിക്ക് ഡി വ്രീസ്, ലോഗൻ സാർജന്റ്, മിക്ക് ഷൂമാക്കർ എന്നിവരുടെ പേരുകളാണ് അടുത്ത വർഷം വില്യംസിൽ ലത്തീഫിക്ക് പകരം മത്സരിക്കാൻ സാധ്യത ഉള്ളവരുടെ പട്ടികയിലുള്ളത്. പകരക്കാരന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും.

2023 ഫോർമുല 1 സീസണിന്റെ മത്സരക്രമം പുറത്തു വന്നു

ബഹ്‌റൈനിൽ ആരംഭിച്ച് അബുദാബിയിൽ അവസാനിക്കുന്ന 2023 എഫ് 1 സീസണിന്റെ മത്സരക്രമം എഫ്‌.ഐ.എ പുറത്തിറക്കി. ചരിത്രത്തിൽ ആദ്യമായി 24 മത്സരങ്ങളോടുകൂടിയാണ് 2023-ലെ സീസൺ അരങ്ങേറുക. മാർച്ച് 5 ന് ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ സീസൺ ആരംഭിച്ച് , നവംബർ 26 ന് അബുദാബി ഗ്രാന്റ് പ്രീയിൽ വെച്ച് സീസൺ അവസാനിക്കും . ചൈനീസ് ഗ്രാന്റ് പ്രീയും ഖത്തർ ഗ്രാന്റ് പ്രീയും തിരിച്ചുവന്നപ്പോൾ, പുതുതായി ലാസ് വേഗസ് ഗ്രാന്റ് പ്രീയാണ് കൂട്ടിച്ചേർത്തത്.

2023 F1 മത്സരക്രമത്തിന്റെ പൂർണരൂപം താഴെ കാണാം:

“2023 എഫ്‌.ഐ‌.എ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കലണ്ടറിലെ 24 മൽസരങ്ങളുടെ സാന്നിധ്യം ആഗോളതലത്തിൽ വളർച്ചയുടെയും ആകർഷണീയതയുടെയും കൂടുതൽ തെളിവാണ്.പുതിയ വേദികളുടെ കൂട്ടിച്ചേർക്കലും ചില വേദികളുടെ നിലനിർത്തലും എഫ്‌.ഐ‌.എ യുടെ മികച്ച മേൽനോട്ടത്തിന്റെ ഫലമാണ്. ഫോർമുല 1 ന്റെ ആവേശകരമായ റേസിങ്ങിന്റെ പുതിയ യുഗം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്” എന്ന് എഫ്‌.ഐ‌.എ മേധാവി മുഹമ്മദ് ബിൻ സുലായം പറഞ്ഞു.

കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, തുടർച്ചയായ അഞ്ചാം ജയം

ഫോർമുല വൺ കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെർസ്റ്റാപ്പൻ ഒന്നാം സ്ഥാനം നേടിയത്. ഏഴാം സ്ഥാനത്ത് നിന്ന് കയറി വന്ന റെഡ് ബുൾ ഡ്രൈവർക്ക് പലപ്പോഴും സേഫ്റ്റി കാർ ഗുണം ചെയ്തു. സേഫ്റ്റി കാറിന്റെ സാന്നിധ്യത്തിൽ ആയിരുന്നു റേസ് അവസാനിച്ചതും. തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ആണ് വെർസ്റ്റാപ്പൻ ജയിക്കുന്നത്.

റേസ് പോൾ പൊസിഷനിൽ തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർക് രണ്ടാമത് ആയപ്പോൾ രണ്ടാമത് ആയി റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ ജോർജ് റസൽ മൂന്നാമത് ആയി. ഫെറാറിയുടെ കാർലോസ് സൈൻസ് നാലാമത് ആയപ്പോൾ മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ അഞ്ചാമത് എത്തി. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആണ് ആറാമത് എത്തിയത്. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന് ആദരവ് അർപ്പിച്ചു ആണ് റേസ് തുടങ്ങിയത്. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ ഏതാണ്ട് കിരീടം ഉറപ്പിച്ചപ്പോൾ അടുത്ത റേസിൽ മാക്‌സ് വെർസ്റ്റാപ്പനു ജയിക്കാൻ ആയാലും ലെക്ലെർക് പിന്നിൽ പോയാലും ലോക കിരീടം ഡച്ച് ഡ്രൈവർക്ക് സ്വന്തം പേരിലാക്കാം.

ഫോർമുല വൺ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ആൽബണിന് പകരം നിക്ക് ഡി വ്രീസ്

മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന്റെ ഫലമായി, ആൽബോണിനെ ഡോക്ടർമാർ മോൺസയിൽ മത്സരിക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ മെഴ്‌സിഡസ് റിസർവ് ഡ്രൈവർ ഡി വ്രീസിനെ പകരം കൊണ്ടുവരാൻ വില്യംസ് റേസിംഗ് നിർബന്ധിതരായി.

ഫോർമുല വൺ സ്‌പാനിഷ് ഗ്രാന്റ് പ്രീയിൽ 2022-ലെ തന്റെ ആദ്യത്തെ എഫ്‌പി 1(ഫ്രീ പ്രാക്ടീസ്) ഡ്രൈവ് ചെയ്യുവാൻ ഡച്ചുകാരനായ ഡി വ്രീസ് ഉണ്ടായിരുന്നു. അതിനുശേഷം, ഫ്രഞ്ച് ജിപിയിൽ മെഴ്‌സിഡസിനൊപ്പവും നടന്നുകൊണ്ടിരിക്കുന്ന ഇറ്റാലിയൻ ജിപിയിൽ ആസ്റ്റൺ മാർട്ടിനുമൊപ്പവും അദ്ദേഹം എഫ്‌പി 1-ൽ പങ്കെടുക്കുകയുണ്ടായി. ഫോർമുല ഇ ചാമ്പ്യനായ ഡി വ്രീസ്, ഒടുവിൽ മോൻസയിൽ തന്റെ ദീർഘകാലമായി കാത്തിരുന്ന ഫോർമുല വൺ അരങ്ങേറ്റം നടത്തും.

ഓറഞ്ച് കടലിനു മുന്നിൽ ഒരിക്കൽ കൂടി ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മാക്സ് വെർസ്റ്റാപ്പൻ! കിരീടത്തിലേക്ക് അടുത്ത് റെഡ് ബുൾ ഡ്രൈവർ

തുടർച്ചയായ രണ്ടാം വർഷവും സ്വന്തം മണ്ണിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം നേടി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് മെഴ്‌സിഡസ്, ഫെറാറി വെല്ലുവിളികൾ അനായാസം മറികടന്നു ആണ് ജയം നേടിയത്. ഒരിക്കൽ പോലും ഒന്നാം സ്ഥാനം കൈവിടുന്ന സൂചന പോലും മാക്‌സ് റേസിൽ നൽകിയില്ല. ഏറ്റവും വേഗതയേറിയ ലാപ്പും മാക്‌സ് തന്നെയാണ് കുറിച്ചത്. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെക്കാൾ 109 പോയിന്റുകൾ മുന്നിൽ എത്താനും മാക്സിന് ആയി.

മാക്സിന് ആയി തടിച്ചു കൂടിയ ആയിരക്കണക്കിന് ഓറഞ്ച് അണിഞ്ഞ ഡച്ച് ആരാധകർക്ക് ആനന്ദം നൽകുന്ന വിജയം ആയിരുന്നു ഇത്. മെഴ്‌സിഡസ് തന്ത്രങ്ങൾ ഫലം കണ്ടപ്പോൾ ആറാമത് റേസ് തുടങ്ങിയ ജോർജ് റസൽ റേസിൽ രണ്ടാമത് എത്തി. നന്നായി ഡ്രൈവ് ചെയ്ത താരത്തെ അവസാന ലാപ്പുകളിൽ ഹാമിൾട്ടനെ മറികടക്കാൻ ടീം അനുവദിച്ചത് ഹാമിൾട്ടനെ പ്രകോപിച്ചിരുന്നു. ഇതിഹാസ ഡ്രൈവർ തന്റെ ദേഷ്യം ടീം റേഡിയോയിൽ കൂടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത് റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആണ് മൂന്നാമത് എത്തിയത്.

അതേസമയം റേസിൽ ഉടനീളം മികവ് തുടർന്ന ലൂയിസ് ഹാമിൾട്ടനു നിരാശ പകരുന്നത് ആയി അവസാന റിസൾട്ട്. ഇടക്ക് വെർസ്റ്റാപ്പനെ ആദ്യ സ്ഥാനത്തേക്ക് വെല്ലുവിളിക്കും ഹാമിൾട്ടൻ എന്നു തോന്നിയെങ്കിലും അവസാനം നാലാം സ്ഥാനത്ത് ബ്രിട്ടീഷ് ഡ്രൈവർ തൃപ്തിപ്പെട്ടു. അവസാന ലാപ്പുകളിൽ ജോർജ് റസലും, ചാൾസ് ലെക്ലെർക്കും ഹാമിൾട്ടനെ മറികടക്കുക ആയിരുന്നു. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് അഞ്ചാമത് എത്തിയപ്പോൾ ആൽപിന്റെ ഫെർണാണ്ടോ അലോൺസോ ആറാമത് എത്തി. ലോക കിരീടം ഉടൻ ഉറപ്പിക്കാൻ ആവും വരും ഗ്രാന്റ് പ്രീകളിൽ വെർസ്റ്റാപ്പനും റെഡ് ബുള്ളും ശ്രമിക്കുക. ലോക കിരീടം വെർസ്റ്റാപ്പൻ നിലനിർത്താതിരിക്കാൻ ഇനി വലിയ അത്ഭുതം തന്നെ സംഭവിക്കണം.

വ്രൂം വ്രൂം..സാൻഡ്വൂർട്ട്

വൈകിട്ട് ഇന്ത്യൻ സമയം 6.30ന് നെതർലൻഡ്സിലെ സാൻഡ്വൂർട്ട് സർക്യൂട്ടിൽ പച്ച വെളിച്ചം തെളിയുമ്പോൾ ഏറ്റവും സന്തോഷിക്കുക റെഡ്ബുൾ കാറിലിരിക്കുന്ന മാക്‌സ് വെസ്റ്റാപ്പൻ ആകും. ഇന്നലെ ക്വാളിഫയിങ് റേസിൽ വിജയിച്ചു, ഇന്നത്തെ റേസിൽ പോൾ പൊസിഷൻ നേടിയത് കൊണ്ടു മാത്രമായിരിക്കില്ല ആ സന്തോഷം. തന്റെ സ്വന്തം രാജ്യത്ത് മത്സരിച്ചു ഇക്കൊല്ലത്തെ ചാമ്പ്യൻഷിപ്പ് അരക്കിട്ടുറപ്പിക്കാൻ കിട്ടുന്ന അവസരമാണ് എന്നത് കൊണ്ടാകും. ഇതിന് തയ്യാറായി, ഗാലറികളെ ഓറഞ്ചണിയിക്കാൻ കാണികളും പ്രതീക്ഷയോടെയെത്തും എന്ന കാര്യത്തിൽ സംശയമില്ല.

വെറും .02 സെക്കണ്ടുകളുടെ വ്യത്യാസത്തിനാണ് പോൾ പൊസിഷൻ ലെച്ലെറെക്കിൽ നേടിയതെങ്കിലും, തങ്ങളുടെ ചാമ്പ്യൻ ഡ്രൈവറുടെ മേൽ റെഡ്ബുൾ ടീമിന് തികഞ്ഞ വിശ്വാസമാണ്. പോരാത്തതിന് പോൾ പൊസിഷനിൽ അഞ്ചാം സ്ഥാനത്തു തങ്ങളുടെ രണ്ടാമത്തെ ഡ്രൈവറും സ്ഥാനം പിടിച്ചതിൽ അവർക്ക് ആഹ്ലാദമുണ്ട്. ഇക്കൊല്ലത്തെ ടീം ചാമ്പ്യൻഷിപ്പ് ഉറപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് റെഡ്ബുൾ.

1952ൽ ആദ്യമായി ഗ്രാൻഡ്‌പ്രി നടന്ന സാൻഡ്വൂർട്ട് സർ്‌ക്യൂട്ടിൽ റേസുകൾക്കു ഒരു നീണ്ട ഇടവേള വന്നു. 36 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കൊല്ലമാണ് വീണ്ടും f1 തിരിച്ചു അങ്ങോട്ടെത്തിയത്

4.259കിമി ദൈർഘ്യമുള്ള ഈ ട്രാക്കിൽ 77 ലാപ്പാണ് ഓടിയെത്തേണ്ടതു.

വളരെ വേഗതയേറിയത്, ഓൾഡ് സ്‌കൂൾ, തികച്ചും ഭ്രാന്തമായ എന്നൊക്കെ ഡ്രൈവർമാർ വിശേഷിപ്പിക്കുന്ന ഈ സർക്യൂട്ടിൽ കഴിഞ്ഞ കൊല്ലം മേഴ്‌സിഡിസിൽ ലൂയി ഹാമിൽടൻ നേടിയ 1:11.097 ന്റെ ലാപ് റെക്കോർഡ് ഇത്തവണ ആരെങ്കിലും മറികടക്കുമോ എന്നു കാത്തിരിക്കുകയാണ് f1 ആരാധകർ. മണ്കൂനകൾക്ക് ഇടയിലൂടെ ഇന്ന് കാറുകൾ ചീറി പായുമ്പോൾ, മത്സരം പൊടിപാറും എന്നു ഉറപ്പാണ്.

ഓറഞ്ച് കടലിനു മുന്നിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ കണ്ടത്തി മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. തനിക്ക് ആയി ആർത്ത് വിളിച്ച ഓറഞ്ച് അണിഞ്ഞ കാണികൾക്ക് മുന്നിൽ നന്നായി ഡ്രൈവ് ചെയ്തു മാക്‌സ്. വലിയ വെല്ലുവിളി ഉയർത്തിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ 0.021 സെക്കന്റുകൾക്ക് ആണ് മാക്‌സ് മറികടന്നത്. സീസണിൽ മാക്സിന് ഇത് നാലാം പോൾ പൊസിഷൻ ആണ്.

തുടർച്ചയായ രണ്ടാം വർഷം ആണ് മാക്‌സ് സ്വന്തം ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടുന്നത്. ഫെറാറിയുടെ തന്നെ കാർലോസ് സൈൻസ് ലെക്ലെർകിനു പിറകിൽ മൂന്നാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ നാലാമതും റെഡ് ബുള്ളിന്റെ സെർജിയോ പെരസ് അഞ്ചാമതും എത്തി. യോഗ്യതയിൽ ആറാമത് എത്താൻ മെഴ്‌സിഡസിന്റെ ജോർജ് റസലിനും ആയി. നാളെ തനിക്കായി ആർത്ത് വിളിക്കുന്ന കാണികൾക്ക് മുന്നിൽ റേസിൽ ജയം നേടാൻ ആവും വെർസ്റ്റാപ്പൻ ഇറങ്ങുക.

പതിനാലിൽ നിന്നു തുടങ്ങി ബെൽജിയം ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, ആദ്യ ലാപ്പിൽ തന്നെ പുറത്തായി ഹാമിൾട്ടൻ

ഇടവേളക്ക് ശേഷം ഫോർമുല വൺ ബെൽജിയം ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ രണ്ടാം വർഷം ആണ് ഡച്ച് ഡ്രൈവർ ബെൽജിയം ഗ്രാന്റ് പ്രീ ജയിക്കുന്നത്. യോഗ്യതയിൽ ഒന്നാമത് എത്തിയെങ്കിലും പെനാൽട്ടി കാരണം റേസ് 14 സ്ഥാനത്ത് ആയാണ് വെർസ്റ്റപ്പൻ റേസ് തുടങ്ങിയത്. റേസിന്റെ ആദ്യ ലാപ്പിൽ തന്നെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ റേസിൽ നിന്നു പുറത്താവുന്നതും കാണാൻ ആയി. ഹാമിൾട്ടന്റെ കാർ ഫെർണാണ്ടോ അലോൺസോയുടെ കാറിൽ ഉരസുകയായിരുന്നു, തീർത്തും ഹാമിൾട്ടന്റെ പിഴവ് ആയിരുന്നു ഇത്. തുടർന്ന് ബോട്ടാസും റേസിൽ നിന്നു പുറത്താവുന്നത് കാണാൻ ആയി.

തുടക്കത്തിൽ തന്നെ മറ്റു കാറുകളെ പിന്നിലാക്കിയ വെർസ്റ്റപ്പൻ പതുക്കെ റേസിൽ ആധിപത്യം കണ്ടത്തി. തുടർന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ കാർലോസ് സൈൻസിനെയും വെർസ്റ്റാപ്പൻ മറികടന്നു. റെഡ് ബുള്ളിന് മികച്ച ദിനം സമ്മാനിച്ചു സെർജിയോ പെരസ് സൈൻസിനെ മറികടന്നു രണ്ടാമത് എത്തി. അതേസമയം മെഴ്‌സിഡസിന്റെ ജോർജ് റസലിന്റെ അവസാന ലാപ്പുകളിലെ വെല്ലുവിളി മറികടന്ന കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും കണ്ടത്തി.

തുടക്കത്തിൽ ഹാമിൾട്ടനും ആയുള്ള ഉരസലിന് ശേഷവും റസലിന് പിറകിൽ അഞ്ചാമത് എത്താൻ ആൽഫിന്റെ ഫെർണാണ്ടോ അലോൺസോക്ക് ആയി. ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആറാമത് ആയി. നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ തന്റെ മുൻതൂക്കം കൂട്ടാനും ഇന്നത്തെ ജയത്തോടെ വെർസ്റ്റാപ്പനു ആയി.

ഇറ്റ് ഈസ് സ്പാ ടൈം!

ചെറുതെങ്കിലും, ഫോർമുല വൺ ഭാഷയിൽ ഒരു നീണ്ട വേനൽക്കാല ഇടവേളക്ക് ശേഷം ലോകത്തെ വേഗത കൂടിയ കാറുകളും, അവയുടെ ഡ്രൈവർമാരും വീണ്ടും ഒരു F1 സർക്യൂട്ടിലേക്ക് തിരികെ വരുന്നു. ബെൽജിയം ഗ്രാൻഡ് പ്രിയിൽ പങ്കെടുക്കാൻ ടീമുകൾ നേരത്തെ എത്തിക്കഴിഞ്ഞു. ഇന്ന് ട്രാക്കിൽ പ്രാക്റ്റീസ് സെഷന് ഡ്രൈവർമാർ ഇറങ്ങി. ഓഗസ്റ്റ് 28, ഞായറാഴ്ചയാണ് റേസ്.

ഒരു പാട് ചരിത്രമുള്ള ട്രക്കാണ് സ്പാ-ഫ്രാങ്കോർഷാംപ്സ്‌ ട്രാക്ക്. 1921ൽ ഉണ്ടാക്കിയ ഈ ട്രാക്കിൽ ആദ്യ വര്ഷം ഒരു കാർ മാത്രം പങ്കെടുക്കാൻ എത്തിയത് കൊണ്ട് റേസ് ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ട്രാക്കിന് 14 കിലോമീറ്റർ നീളം ഉണ്ടായിരിന്നു. പിന്നീട് F1 റേസുകൾക്കായി ഉപയോഗിച്ച് തുടങ്ങിയ ശേഷം പലതവണ മാറ്റങ്ങൾ വരുത്തി ട്രാക്കിൻ്റെ നീളം 1979ൽ 7കിമി ആയി കുറയ്ക്കുകയാണ് ചെയ്തത്. ആദ്യകാലത്തു ട്രാക്കിൻ്റെ ഏറ്റവും താഴ്ന്ന ഭാഗവും ഉയർന്ന ഭാഗവും തമ്മിൽ 100 മീറ്ററിലേറെ ഉയര വ്യത്യാസമുണ്ടായിരുന്നു. അടുത്തുള്ള പട്ടണത്തിലെ നിരത്തുകളും ട്രാക്കിൻ്റെ ഭാഗമായിരുന്നു. അപകടകരമായ ട്രാക്ക് എന്ന് കുര്സിടി നേടിയ ട്രാക്കായി മാറി സ്പാ. 1969ൽ ട്രാക്കിലെ വളവുകൾ അപകടകാരിയാണ് എന്ന് പറഞ്ഞു ഡ്രൈവർമാർ റേസിൽ നിന്ന് മാറി നിന്ന സാഹചര്യം വരെ ഉണ്ടായി.

1950ൽ ഇവിടെ തുടങ്ങിയ F1 ഗ്രാൻഡ്‌പ്രിയുടെ ഇപ്പോഴത്തെ ദൂരം 308.052കിമി, അത് ഓടി തീർക്കുവാൻ 44 ലാപ്പുകൾ എന്നിങ്ങനെയാണ് കണക്ക്. ദീർഘമായ സ്ട്രെയിറ്റ് ട്രാക്കും,വെല്ലുവിളി നിറഞ്ഞ വേഗതയേറിയ വളവുകളും ഇടചേർന്ന സ്പാ ഇന്ന് ഇത് ഡ്രൈവർമാരുടെ ഇഷ്ടപ്പെട്ട ട്രാക്കുകളിൽ ഒന്നാണ്. പക്ഷെ സർക്യൂട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ചിലപ്പോൾ ട്രാക്കിൻ്റെ ഒരു ഭാഗം തീർത്തും വരണ്ടിരിക്കുമ്പോൾ മറ്റൊരു ഭാഗത്തു മഴ തകർക്കുന്നുണ്ടാകും. ഇത് ഡ്രൈവർമാരെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയാണ്.

2021ലെ ബെൽജിയം ഗ്രാൻഡ് പ്രിയാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ റേസായി ഇന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ വര്ഷം പ്രതികൂല കാലാവസ്ഥ കാരണം 3 ലാപ്പുകൾക്ക് ശേഷം റേസ് നിറുത്തി വയ്‌ക്കേണ്ടി വന്നു. അന്ന് ഡ്രൈവർമാർക്ക് നൽകിയ പോയിന്റുകളെ ചൊല്ലി വളരെ അധികം പ്രതിഷേധമുയരുകയും, ചെറുതാക്കപ്പെടുന്ന റേസുകൾക്ക് നൽകേണ്ട പോയിന്റുകളെ സംബന്ധിച്ചു പുതിയ നിയമങ്ങൾ എഴുതി ചേർക്കപ്പെടുകയും ചെയ്തു.

7കിമി ദൈർഘ്യമുള്ള സ്പാ-ഫ്രാങ്കോർഷാംപ്സ്‌ സർക്യൂട്ടിൽ വേഗതയുടെ രാജാക്കന്മാർ ഇറങ്ങുമ്പോൾ, ലോകം ഉറ്റു നോക്കുക റെഡ്ബുൾ കാറുകളെയാകും. വർഷത്തിൻ്റെ ആദ്യ പകുതിയിൽ നേടിയ മുൻകൈ വെസ്റ്റപ്പനും, പെരെസിനും നിലനിറുത്താൻ സാധിക്കുമോ? മെഴ്‌സിഡിസ് വണ്ടിയിൽ ലൂയി ഹാമിൽട്ടൺ തിരികെ മുന്നിലെത്തുമോ? വൈകുന്നേരങ്ങളിൽ നമ്മുടെ വീടുകളിൽ മുഴങ്ങുന്ന പോലെ, അറിയാൻ കാത്തിരിക്കുക, ഞായറാഴ്ച വൈകുന്നേരം 7.30 വരെ!

ഓഡി 2026 മുതൽ ഫോർമുല വണ്ണിന്റെ ഭാഗമാവും, ടീമിനെ ഇറക്കുമോ എന്നു വരും ദിനങ്ങളിൽ അറിയാം | Exclusive

ഫോർമുല വണ്ണിൽ ചലനം സൃഷ്ടിക്കാൻ ജർമ്മൻ വമ്പന്മാരായ ഓഡി.

2026 മുതൽ ഫോർമുല വണ്ണിന്റെ ഭാഗം ആവാൻ ജർമ്മൻ കാർ നിർമാതാക്കളായ ഓഡി. നിലവിൽ 2026 മുതൽ പവർ യൂണിറ്റ് നിർമാതാക്കളായി തങ്ങൾ ഉണ്ടാവും എന്നു ഓഡി ചെയർമാൻ അറിയിച്ചു. ലെ മാൻസ്, ഡി.ടി.എം, ഫോർമുല ഇയിൽ ഒക്കെ തിളങ്ങാൻ ആയ തങ്ങൾക്ക് ഫോർമുല വണ്ണിലും തിളങ്ങാൻ ആവും എന്ന പ്രതീക്ഷയാണ് ഓഡി ചെയർമാൻ പങ്ക് വച്ചത്.

നിലവിൽ സ്വന്തം ടീം ഇറക്കുമോ അല്ല എഞ്ചിൻ മാത്രം നൽകുക ആണോ തങ്ങൾ ചെയ്യുക എന്ന കാര്യത്തിൽ ഓഡി വ്യക്തത വരുത്തിയിട്ടില്ല. സ്വന്തം ടീം ഉണ്ടോ എന്നതിനെ കുറിച്ച് വരും ദിനങ്ങളിൽ ആവും ഓഡി നിലപാട് വ്യക്തമാക്കുക. നിലവിൽ ആൽഫ റോമെയോ നടത്തുന്ന സ്വിസ് കമ്പനി സോബർ ടീമിനെ ആവും ഓഡി ഏറ്റെടുക്കുക. ഓഡിയുടെ പ്രഖ്യാപനത്തിനു പിന്നാലെ 2023 ൽ തങ്ങൾ സോബറും ആയുള്ള ബന്ധം അവസാനിപ്പിക്കുന്നത് ആയി ആൽഫ റോമെയോയും പ്രഖ്യാപിച്ചു.

ഓഡിയുടെ തീരുമാനത്തെ ചരിത്രപരം എന്നാണ് ഫോർമുല വൺ അധികൃതർ വിളിച്ചത്. പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങൾക്കും ഒപ്പം ഓഡിയുടെ സാങ്കേതിക മികവ് ഫോർമുല വണ്ണിൽ ചലനങ്ങൾ സൃഷ്ടിക്കുമോ എന്നു കാത്തിരുന്നു കാണാം. അതേസമയം 2026 ൽ റെഡ് ബുള്ളിന് എഞ്ചിൻ പ്രധാനം ചെയ്തു പോർഷെയും ഫോർമുല വണ്ണിൽ അരങ്ങേറ്റം നടത്തും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആവേശകരമായ ഭാവി തന്നെയാണ് ഫോർമുല വണ്ണിനെ കാത്തിരിക്കുന്നത് എന്നുറപ്പാണ്.

Story Highlight : Audi to enter Formula One from 2026 season.

ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടുന്നു | Report

ഈ സീസണിനു ശേഷം ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടും

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ, ഡാനിയൽ റിക്കിയാർഡോ കരാർ അവസാനിപ്പിച്ചുകൊണ്ട് ടീമിൽ നിന്ന് വിടവാങ്ങുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു. ആൽപൈൻ വിട്ട് ഫെർണാണ്ടോ അലോൻസോ ആസ്റ്റൺ മാർട്ടിനൊപ്പം ചേർന്നപ്പോൾ തുടങ്ങിയ ഊഹാപോഹങ്ങൾ, 2023 ലേക്കുള്ള കരാർ ഉണ്ടായിരുന്നിട്ടും 2022 സീസണിന്റെ അവസാനത്തിൽ റിക്കിയാർഡോ ടീമിൽ നിന്ന് പുറത്തുപോകുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു.2022-ലെ ആദ്യ പകുതിയുടെ ഭൂരിഭാഗവും റിക്കിയാർഡോ മക്‌ലാരനുമായി പൊരുത്തപ്പെടാതെ നിരന്തരം തന്റെ ടീമംഗമായ ലാൻഡോ നോറിസിന് പിന്നിലായിരുന്നു മത്സരം അവസാനിപ്പിച്ചിരുന്നത് . ഓസ്കാർ പിയാസ്ട്രി മക്ലാരനുമായി ചേരുമെന്ന ഊഹാപോഹങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ തന്നെ റിക്കിയാർഡോയുടെ മക്ലാരനിലെ ഭാവിയെ പറ്റി ചർച്ചകൾ നടന്നിരുന്നു.
റിക്കിയാർഡോയുടെ വിടവാങ്ങലോടുകൂടി, 2023-ൽ നോറിസിനൊപ്പം പിയാസ്‌ട്രി അദ്ദേഹത്തിന്റെ സ്ഥാനത്തെത്താൻ സാധ്യതയുണ്ട്.

“കഴിഞ്ഞ രണ്ട് സീസണുകളിൽ മക്ലാരൻ റേസിംഗ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ്, എന്നാൽ ടീം ഉടമസ്ഥരുമായി നിരവധി മാസങ്ങൾ നടത്തിയ ചർച്ചകൾക്ക് ശേഷം ടീമുമായുള്ള എന്റെ കരാർ നേരത്തെ അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ എന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിക്കും, എന്നാൽ ഈ അടുത്ത അധ്യായം എന്ത് കൊണ്ടുവരുന്നു എന്നത് പരിഗണിക്കാതെ തന്നെ, മക്‌ലാരന് നൽകിയ പ്രയത്നത്തിൽ ഞാൻ അഭിമാനിക്കുന്നു, പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ മോൺസയിലെ വിജയത്തിൽ. കൂടാതെ സീസണിന്റെ ശേഷിക്കുന്ന സമയം ഒരുമിച്ച് ആസ്വദിക്കുമ്പോൾ എന്റെ ട്രാക്കിലും ഓഫ് ട്രാക്കിലും എന്റെ പരമാവധി നൽകുകയും ചെയ്യും. ” ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും റിക്കിയാർഡോ പറഞ്ഞു.

“കഴിഞ്ഞ രണ്ട് സീസണുകളിൽ ഇതുവരെ ഡാനിയേലിന്റെ സമർപ്പണത്തിനും സംഭാവനയ്ക്കും ഞാൻ നന്ദി പറയുന്നു. പങ്കിട്ട വെല്ലുവിളികൾക്കിടയിലും, അദ്ദേഹം എല്ലായ്പ്പോഴും ഒരു പോരാട്ട വീര്യവും പോസിറ്റീവുമായി തിരിഞ്ഞ് ടീമിനെ എല്ലായ്പ്പോഴും മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു . മൊൺസയിലെ ആ അവിസ്മരണീയമായ റേസ് വിജയം ഞങ്ങൾ ഒരിക്കലും മറക്കില്ല, അത് മുഴുവൻ ടീമിനും മികച്ച ഉത്തേജനമായിരുന്നു. കൺസ്ട്രക്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഞങ്ങൾക്ക് മുന്നിലുള്ള ഒരു സുപ്രധാന പോരാട്ടം ബാക്കിയുണ്ട്, ഡാനിയേലും ലാൻഡോയും അവസാന നിമിഷം വരേ പോരാടി ഈ സീസൺ അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാണ് ടീം ഉടമ ആൻഡ്രിയാസ് സെയ്ഡൽ റിക്കിയാർഡോ വിഷയത്തിൽ പ്രതികരിച്ചത്.

Exit mobile version