ദേശീയ വനിതാ ഫുട്‌ബോള്‍; റെയില്‍വേ ക്വാര്‍ട്ടറില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ഛത്തീസ്ഗണ്ഡിനെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് റെയില്‍വേ നാല് ഗോളും നേടിയത്. റെയില്‍വേയ്ക്ക് വേണ്ടി മമ്ത രണ്ടും നൗബി ചാനു ലൈഷ്‌റാം, താരകതൂന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ആദ്യ പകുതി;

ഫോര്‍മേഷനില്‍ മാറ്റം വരുത്തി ദാദ്രാ ആന്‍ഡ് നാഗര്‍ഹേവലിക്കെതിരെ കളിച്ച ഇലവനില്‍ മാറ്റങ്ങളുമായിയാണ് റെയില്‍വേ ഇറങ്ങിയത്. ടീമിലെ മാറ്റം തുടക്കം മുതല്‍ പ്രകടമായി. ആദ്യ പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കുളളി റെയില്‍വേഴ്‌സിനെ തേടി ആദ്യ അവസരമെത്തി. റെയില്‍വേ ക്യാപ്റ്റന്‍ സുപ്രിയ റൗട്രയ് അടിച്ച കിക്ക് ഛത്തീസ്ഗണ്ഡ് പ്രതിരോധ താരം ബോക്‌സില്‍ നിന്നും ബ്ലോക്ക് ചെയ്തു. 10 ാം മിനുട്ടില്‍ രണ്ടാം സുവര്‍ണാവസരം റെയില്‍വേയെ തേടിയെത്തി. ഗോള്‍കീപ്പര്‍ ഇല്ലാത്തെ ലഭിച്ച അവസരം റെയില്‍വേയുടെ ലോചന മുണ്ട പുറത്തേക്ക് അടിച്ചു. 22 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. 25 ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് റെയില്‍വേയ്ക്ക് മറ്റൊരു അവസരം ഇത്തവണ നഷ്ടപ്പെടുത്തിയത് മമ്തയായിരുന്നു. തുര്‍ന്നും ഛത്തീസ്ഗഢ് ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി നിരവധി അവസരങ്ങള്‍ എത്തിയെങ്കും ഗോള്‍ മാത്രം വിട്ടുനിന്നു.

രണ്ടാം പകുതി;

47 ാം മിനുട്ടില്‍ തന്നെ റെയില്‍വേഴ്‌സിനെ തേടി ആദ്യ അവസരമെത്തി. അവസരം കളഞ്ഞുകുളിക്കല്‍ വീണ്ടും ആവര്‍ത്തിച്ചു. ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ പ്രത്യാക്രമണത്തിന് ശ്രമിച്ച ഛത്തീസ്ഗണ്ഡിന്റെ തന്ത്രം വിജയം കണ്ടു 57 ാം മിനുട്ടില്‍ തന്നെ ഛത്തീസ്ഗണ്ഡിനെ തേടി അവസരമെത്തി. എന്നാല്‍ റെയില്‍വേ ഗോള്‍കീപ്പറെ മറികടക്കാനായില്ല. 62 ാം മിനുട്ടില്‍ ഛാത്തീസ്ഗണ്ഡിന് ലഭിച്ച രണ്ടാം അവസരം കിരണ്‍ പിസ്ഡ നഷ്ടപ്പെടുത്തി. 67 ാം മിനുട്ടില്‍ റെയില്‍വേഴ്‌സിന് കോര്‍ണറില്‍ നിന്ന് മറ്റൊരു അവസരം സ്‌ട്രൈക്കര്‍ മമ്ത ഹെഡറിന് ശ്രമിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. 72 ാം മിനുട്ടില്‍ ഛത്തീസ്ഗണ്ഡിന് ഗോളെന്ന് ഉറപ്പിച്ച ഒരു അവസരം ലഭിച്ചു. പകരക്കാരിയായി ഇറങ്ങിയ പ്രിസങ്ക ഫുടാന്‍ ഗോള്‍കീപ്പറെ മറികടന്ന് ഗോളിന് ശ്രമിച്ചെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി. 70 ാം മിനുട്ടില്‍ അവസാനം റെയില്‍വേ ലക്ഷ്യം കണ്ടു. മധ്യനിരയില്‍ നിന്ന് നീട്ടിനല്‍ക്കിയ പാസ് ഓടിയെടുത്ത നൗബി ചാനു ലൈഷ്‌റാമിന്റെ ഫിനിഷ്. 80 ാം മിനുട്ടില്‍ റെയില്‍വേ ലീഡ് രണ്ടാക്കി. ബോക്‌സിന് പുറത്തുനിന്ന് താരകതൂന് ലഭിച്ച പന്ത് പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് ഉഗ്രന്‍ ഗോള്‍. മമ്ത ലീഡ് മൂന്നാക്കി. 82 ാം മിനുട്ടിലായിരുന്നു ഗോള്‍. 83 ാം മിനുട്ടില്‍ മമ്തയുടെ രണ്ടാം ഗോള്‍ പിറന്നു. റെയില്‍വേഴ്‌സ് ക്യാപ്റ്റന്‍ സുപ്രിയ വിങില്‍ നിന്ന് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.