Picsart 23 07 27 17 53 52 547

ഓസ്‌ട്രേലിയയെ വീഴ്ത്തി നൈജീരിയ! ആതിഥേയരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി

ഫിഫ വനിത ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ വമ്പൻ അട്ടിമറിയും ആയി നൈജീരിയ. ആതിഥേയരായ ഓസ്‌ട്രേലിയയെ രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് ആണ് ആഫ്രിക്കൻ ടീം അട്ടിമറിച്ചത്. ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം അവശേഷിക്കുന്ന സമയത്ത് തങ്ങളുടെ പ്രീ ക്വാർട്ടർ സാധ്യതകൾ ഇതോടെ നൈജീരിയ ശക്തമാക്കി. ഗ്രൂപ്പിൽ നാലു പോയിന്റുകളും ആയി ഒന്നാമത് ഉള്ള നൈജീരിയക്ക് അവസാന മത്സരത്തിൽ ടൂർണമെന്റിൽ നിന്നു ഇതിനകം തന്നെ പുറത്തായ അയർലന്റ് ആണ് എതിരാളികൾ.

ഈ കളിയിൽ സമനില നേടിയാൽ നൈജീരിയ അടുത്ത റൗണ്ടിൽ എത്തും. അതേസമയം മരണപോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാർ ആയ കാനഡയെ ആണ് ഓസ്‌ട്രേലിയക്ക് നേരിടേണ്ടത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം പുലർത്തിയ ഓസ്‌ട്രേലിയ 28 ഷോട്ടുകൾ ആണ് മത്സരത്തിൽ അടിച്ചത്‌. എന്നാൽ ഗോളിന് മുന്നിൽ പരുങ്ങിയതോടെ ഓസ്‌ട്രേലിയ പരാജയം സമ്മതിച്ചു. അതുഗ്രൻ ആദ്യ പകുതിയിൽ ഇഞ്ച്വറി സമയത്ത് 46 മത്തെ മിനിറ്റിൽ കാറ്റിലിൻ ഫോർഡിന്റെ പാസിൽ നിന്നു എമിലി വാൻ എഡ്മൗണ്ട് ഓസ്‌ട്രേലിയക്ക് മുൻതൂക്കം സമ്മാനിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 5 മിനിറ്റിനുള്ളിൽ ഉചെന്ന കാനുവിലൂടെ നൈജീരിയ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ ഓസിനാചി ഓഹലെ ഗോൾ നേടിയതോടെ ഓസ്‌ട്രേലിയ ഞെട്ടി. ആതിഥേയരെ വീണ്ടും ഞെട്ടിച്ചു 7 മിനിറ്റിനുള്ളിൽ അസിസാറ്റ് ഒഷോള കൂടി ഗോൾ നേടിയതോടെ നൈജീരിയ ജയത്തിനു അരികിൽ എത്തി. മൂന്നു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ നൈജീരിയൻ താരമായി ഇതോടെ പകരക്കാരിയായി ഇറങ്ങിയ ബാഴ്‌സലോണ താരം. തുടർന്ന് സമനിലക്ക് ആയി ഓസ്‌ട്രേലിയ കിണഞ്ഞു പരിശ്രമിച്ചു. ഇഞ്ച്വറി സമയത്ത് നൂറാം മിനിറ്റിൽ കൂണി-ക്രോസിന്റെ കോർണറിൽ നിന്നു അലന്ന കെന്നഡി ഹെഡറിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഓസ്‌ട്രേലിയക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

Exit mobile version