റൊണാൾഡോയില്ലാതെ പോർച്ചുഗൽ ടീം

യുവേഫ പുതുതായി ആരംഭിക്കുന്ന യുവേഫ നേഷൻസ് ലീഗിനായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. യുവന്റസ് താരം റൊണാൾഡോ ടീമിലില്ല. സെപ്റ്റംബർ 6 ന് ക്രോയേഷ്യക്ക് എതിരെയാണ് പോർച്ചുഗലിന്റെ മത്സരം.

പോർച്ചുഗലിനായി ലോകകപ്പ് കളിച്ച ടീമിലെ മിക്കവരും സ്ഥാനം നിലനിർത്തി. വോൾവ്സ് താരം ജാവോ മൗട്ടീഞ്ഞോ ടീമിലില്ല. സിറ്റി താരം ബർണാഡോ സിൽവ സ്ഥാനം നിലനിർത്തി.

ടീം :

Rui Patricio (Wolverhampton Wanderers), Beto (Goztepe), Claudio Ramos (Tondela)

Pepe (Besiktas), Luis Neto (Zenit), Pedro Mendes (Montpellier), Ruben Dias (Benfica); Raphael Guerreiro (Dortmund), Mario Rui (Napoli), João Cancelo (Juventus), Cedric Soares (Southampton).

Ruben Neves (Wolverhampton Wanderers), Sergio Oliveira (Porto), Renato Sanches (Bayern Munich), William Carvalho (Real Betis), Bruno Fernandes (Sporting), Gedson Fernandes (Benfica), Pizzi (Benfica).

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇറ്റലിയുമായുള്ള പോർച്ചുഗലിന്റെ മത്സരം നഷ്ടമാകും

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലെ പോർച്ചുഗൽ – ഇറ്റലി പോരാട്ടം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് നഷ്ടമാകും. ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് അടുത്ത അന്താരാഷ്ട്ര മത്സരത്തിൽ ക്രിസ്റ്റിയാനോയ്ക്ക് കളിക്കാനാകില്ലെന്ന വാർത്ത വന്നത്. ഉറുഗ്വെക്കെതിരായ പ്രീ ക്വാർട്ടറിൽ കണ്ട കാർഡാണ് ഇറ്റലിയുമായുള്ള മത്സരത്തിൽ സസ്‌പെൻഷൻ വരാൻ കാരണം.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വേയോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റഫറിയുമായി കലഹിച്ചതിനാണ് ക്രിസ്റ്റിയാനോയ്ക്ക് കാർഡ് ലഭിച്ചത്. അർജന്റീനയ്ക്ക് പിന്നാലെ പോർച്ചുഗലും ലോകകപ്പിന് പുറത്താവുകയായിരുന്നു. സെപ്റ്റംബർ 10 നു ലിസ്ബണിൽ വെച്ചാണ് ഇറ്റലിക്കെതിരായ പോർച്ചുഗലിന്റെ മത്സരം. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ വെച്ച് പുറത്തായ പോളണ്ടും പോർച്ചുഗലും ഒരേ ഗ്രൂപ്പിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പുകളായി, ജർമനിയും സ്പെയിനും മരണ ഗ്രൂപ്പിൽ

സൗഹൃദ മത്സരങ്ങൾക്ക് പകരം യുവേഫ നടപ്പാക്കുന്ന യുവേഫ നേഷൻസ് ലീഗിന്റെ മത്സര ക്രമം പുറത്തിറങ്ങി. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് ലീഗ്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നാല് ലീഗുകളായി ടീമുകളെ തരം തിരിച്ചിരുക്കുന്നത്.

ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്.  ബെൽജിയം, സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ് എന്നിവർ ഒരു ഗ്രൂപ്പിൽ ആണിനിരക്കുമ്പോൾ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇറ്റലിയുടെയും പോളണ്ടിന്റെയും ഗ്രൂപ്പിലാണ്.

ലീഗ് ബിയിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടും വെയിൽസം ഡെന്മാർക്കിനൊപ്പം ഒരു ഗ്രൂപ്പിലാണ്.

ലീഗിൽ സെമി ഫൈനൽ, ഫൈനൽ, മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം എന്നിവയുണ്ടാകും. 2019 ജൂൺ 5  മുതൽ 9 വരെയുള്ള തിയ്യതികളിലാണ് ഈ മത്സരങ്ങൾ അരങ്ങേറുക. ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തുന്ന ടീമുകൾ താഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്യും. 16 ഗ്രൂപ്പുകളിലെ വിജയികൾ 2020ലെ യൂറോ കപ്പിനുള്ള പ്ലേ ഓഫിനും യോഗ്യത നേടും. ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും മത്സരം.

 

Exit mobile version