Site icon Fanport

ഇന്റർ കോണ്ടിനെന്റൽ കപ്പ്, കൊറിയയെ തകർത്തെറിഞ്ഞ് സിറിയ

അഹമ്മദാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സിറിയക്ക് വൻ വിജയം. ഇന്ന് ഉത്തര കൊറിയയെ നേരിട്ട സിറിയ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയമാണ് സ്വന്തമാക്കിയത്. ഇന്നലെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 4-2 എന്ന സ്കോറിന് താജികിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് കളിയിലെ ആദ്യ ഗോൾ കൊറിയ ആണ് നേടിയത് എങ്കിലും പിന്നീട് അങ്ങോട്ട് സിറിയൻ ആധിപത്യമായിരുന്നു.

കളിയുടെ മൂന്നാം മിനുട്ടിലാണ് കൊറിയ യോങ് ഇൽ ഗ്വാനിലൂടെ ലീഡ് എടുത്തത്. പക്ഷെ ആ ലീഡ് ഒന്നും സിറിയക്ക് പ്രശ്നമായിരുന്നില്ല. മൊഹമ്മദ് അൽ മർമൊറും, ഷാദി ഹംവിയും നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ ആണ് സിറിയ വൻ വിജയം നേടിയത്. സിറിയക്കായി ഫിറാസ് അൽഖതീബും ഗോൾ നേടിയിരുന്നു. അടുത്ത മത്സരത്തിൽ കൊറിയയെ ആണ് ഇന്ത്യ നേരിടേണ്ടത്.

Exit mobile version