ഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിൽ വിറപ്പിച്ച ലെസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈം പെനാൽറ്റിയിൽ മറികടന്ന് ലിവർപൂൾ വിജയ കുതിപ്പ് തുടരുന്നു. 2-1 നാണ് ക്ളോപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്.

പരിക്കേറ്റ മാറ്റിപ്പിന് പകരം ലോവ്രനും, ഹെൻഡേഴ്സണ് പകരം മിൽനറും ലിവർപൂൾ ആദ്യ ഇലവനിൽ ഉൾപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചതോടെ ഗോൾ അവസരങ്ങൾ തീർത്തും കുറഞ്ഞു. ജെയിംസ് മിൽനറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പക്ഷെ നാൽപതാം മിനുട്ടിൽ മാനെയുടെ ഗോളിന് വഴി ഒരുക്കി താരം അതിന് പ്രായശ്ചിത്തം ചെയ്തു. .
ഈ ഗോളോടെ ലിവർപൂളിനായി ലീഗിൽ 50 ഗോൾ എന്ന നേട്ടവും താരം പൂർത്തിയാക്കി.

രണ്ടാം പകുതിയിലും ഇരു ടീമുകളും കരുതലോടെ കളിച്ചതോടെ അവസരങ്ങൾ കാര്യമായി പിറന്നില്ല. അയേസോ പെരസിനെ രണ്ടാം പകുതിയിൽ കളത്തിൽ ഇറക്കിയതിന് 80 ആം മിനുട്ടിൽ ലെസ്റ്ററിന് ഫലം ലഭിച്ചു. താരം ഒരുക്കിയ അവസരം മുതലാക്കി ജെയിംസ് മാഡിസൻ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. പക്ഷെ ഇഞ്ചുറി ടൈമിൽ മാനെയെ ഓൾബ്രൈറ്റൻ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മിൽനർ പന്ത് വലയിലാക്കിയതോടെ അവർ ജയം ഉറപ്പാക്കി.