കളിക്കാതിരുന്നത് ബെംഗളൂരു ആയതു കൊണ്ടല്ല, വിനീതിന് പരിക്ക് തന്നെ

വിനീത് അവസാന മത്സരത്തിൽ ഇറങ്ങാതിരുന്നതിലുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനമിട്ടു. എതിരാളികൾ ബെംഗളൂരു എഫ് സി ആയതുകൊണ്ടല്ല താൻ ഇറങ്ങാതിരുന്നത് എന്നു പറഞ്ഞ വിനീത് പരിക്ക് തന്നെയാണ് കളം വിട്ടു നിൽക്കാനുള്ള കാരണം എന്ന് വ്യക്തമാക്കി.

കളിക്ക് മുമ്പേയുള്ള പരിശീലനത്തിൽ ഗ്രോയിൻ ഇഞ്ച്വറി ആവുകയായിരുന്നു. പ്രസ് മീറ്റുകൾ നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ പറ്റാഞ്ഞത് എന്നും സി കെ വിനീത് അറിയിച്ചു. താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും എതിരാളികൾ ആരാണെന്നു നോക്കി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും വിനീത് പറഞ്ഞു.

ഒരുപാട് പേർ ചോദിക്കുന്നതു കൊണ്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത് എന്ന് പറഞ്ഞ സികെ പരിക്ക് ഭേദമാകാൻ കുറച്ച് സമയം കൂടെ എടുക്കും എന്നും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എമിറേറ്റ്‌സിൽ ഇന്ന് ലണ്ടൻ ഡെർബി, ആഴ്സണൽ ചെൽസിക്കെതിരെ

പ്രീമിയർ ലീഗിലെ ആദ്യ നാലിൽ കടക്കാനുള്ള പോരാട്ടങ്ങൾ കടുക്കുമ്പോൾ ആഴ്സണൽ ഇന്ന് ചെൽസിയെ നേരിടും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് കിക്കോഫ്. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്ത് എത്താനാവും. ആഴ്സണലിനാവട്ടെ ഇന്ന് ജയിക്കാനായാൽ സ്പർസിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താനാവും.

ആർസെൻ വെങ്കർക്കെതിരെ മോശം റെക്കോർഡുള്ള കോണ്ടേക്ക് ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. എഫ് എ കപ്പിലും കമ്യുണിറ്റി ഷീൽഡിലും ചെൽസിയെ തകർത്ത ആഴ്സണൽ സമീപ കാലത്ത് മികച്ച ഫോമിലാണ്. പക്ഷെ പ്രതിരോധത്തിലെ മികച്ച ഫോം വീണ്ടെടുത്ത ചെൽസിയെ മറികടക്കുക എന്നത് വെങ്ങർക്കും സംഘത്തിനും എളുപ്പമാവില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിശ്രമം ലഭിച്ച ആന്ദ്രീയാസ് ക്രിസ്റ്റിയൻസനും ഹസാർഡും ടീമിൽ എത്തുന്നതോടെ ചെൽസി കൂടുതൽ ശക്തമാകും. കൂടാതെ വില്ലിയനും പെഡ്രോയും അടക്കമുള്ളവർ ഫോം വീണ്ടെടുത്തതും ചെൽസിക്ക് തുണയാകും. ആഴ്സണലാവട്ടെ മെസൂത് ഓസിൽ ഇല്ലാതെയാവും ഇന്നിറങ്ങുക. പരിക്കേറ്റ താരം ഇന്ന് കളിക്കാൻ സാധ്യതയില്ല. കൂടാതെ ക്യാപ്റ്റൻ കോശിയെൻലിയും ഇന്നിറങ്ങാൻ സാധ്യത കുറവാണ്. അവസാന രണ്ട് കളികളിൽ 7 ഗോളുകൾ നേടിയ ചെൽസിയെ തടയാൻ അവർക്ക് ഏറെ വിയർപ്പൊഴുകേണ്ടി വരും. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. അവസാന സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ആഴ്സണൽ എതിരില്ലാത്ത 3 ഗോളുകൾക് ജയിച്ചിരുന്നു.

വെസ്റ്റ് ബ്രോമിനെതിരായ സമനിലക്ക് ശേഷം വരുന്ന ആഴ്സണലിന് ഇന്ന് ജയിക്കാനായില്ലെങ്കിൽ അത് കാരബാവോ കപ്പ് സെമിയിൽ ഈ മാസം തന്നെ രണ്ടു തവണ ചെൽസിയെ നേരിടുമ്പോൾ ആത്മവിശ്വാസ കുറവ് സമ്മാനിക്കും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശങ്കർലാൽ മോഹൻ ബഗാന്റെ പുതിയ പരിശീലകൻ

സഞ്ജോയ് സെൻ രാജിവെച്ച അടുത്ത ദിവസം തന്നെ മോഹൻ ബഗാൻ പകരക്കാരനെ കണ്ടെത്തി. മാധ്യമങ്ങളെല്ലാം ആഷ്ലി വെസ്റ്റ് വൂഡിനേയും മറ്റു വലിയ പേരുകൾക്കും പിറകെ പോയപ്പോൾ ക്ലബിന് അകത്തു തന്നെയുള്ള ശങ്കർലാൽ ചക്രബർത്തിയെ ആണ് ബഗാൻ പുതിയ കോച്ചായി നിയമിച്ചത്.

മുൻ കോച്ചായ സഞ്ജോയ് സെന്നിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ശങ്കർലാൽ. മുമ്പ് ഐ എഫ് എ അക്കാദമയിടേയും മോഹൻ ബഗാൻ സ്കൂളിന്റേയും പരിശീലകനായിട്ടുണ്ട്‌. പഴയ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ് ശങ്കർലാൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള ബ്ലാസ്റ്റേഴ്സ് U-15 ടീമിനും നാഷണൽ യൂത്ത് ഐ ലീഗ് യോഗ്യത

കേരളത്തിൽ നിന്നും ഗോകുലം എഫ് സി, എം എസ് പി മലപ്പുറം എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിനും യൂത്ത് ഐലീഗ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ആറു ഗ്രൂപ്പുകളായി തിരിച്ച റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് സോണിൽ 6 ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കളും ഒപ്പം ഈ ആറു ഗ്രൂപ്പിലെ മികച്ച രണ്ട് റണ്ണേഴ്സ് അപ്പും ആണ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എം എസ് പിയും ഗോകുലവും ഗ്രൂപ്പ് ജേതാക്കളായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് റണ്ണേഴ്സ് അപ്പിൽ ഒന്നായി. ഡി എസ് കി ശിവജിയൻസ് ആണ് യോഗ്യത നേടിയ മറ്റൊരു റണ്ണേഴ്സ് അപ്പ്.

അടുത്ത റൗണ്ടിൽ 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.


യോഗ്യത നേടിയ ടീമുകൾ; മിനേർവ അക്കാദമി, റിയൽ കാശ്മീർ എഫ് സി, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ, എം എസ് പി മലപ്പുറം, ഡി എസ് കെ ശിവജിയൻസ്, കേരള ബ്ലാസ്റ്റേഴ്സ്

ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നവർ, കൊൽക്കത്ത സോൺ, ബെംഗളൂരു സോൺ, മഹാരാഷ്ട്ര സോൺ എന്നീ സോണുകളിലെ വിജയികളുമായി ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷകളൊക്കെ ബാക്കി, ബ്ലാസ്റ്റേഴ്സ് ഹൃദയം പോലും ജയിക്കാതെ റെനെ മടങ്ങി

റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും.

റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ ഇഷ്ട താരങ്ങളായ വിദേശ താരങ്ങൾക്ക് അവസരം നൽകാത്തതും ആയിരുന്നു വിമർശന കാരണം.

പക്ഷെ ആ വിമർശനങ്ങൾ ഒക്കെ പെട്ടെന്ന് അടങ്ങി. സീസൺ തുടങ്ങും മുമ്പ് തന്നെ ബ്രൗണിന് പരിക്കേറ്റത് റെനെയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാം. ഒരുപക്ഷെ ബ്രൗണും ബെർബയും ഒന്നിച്ച് കളത്തിൽ ഇറങ്ങിയിരുന്നേൽ റെനെയുടെ തന്ത്രങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടിയേനെ. രണ്ടു പേരുടേയും പരിക്ക് അത് നടക്കാതിരിക്കാൻ കാരണമായി.

ഒരു ജയം മാത്രമെ ഉള്ളൂ എന്നതല്ല പരാജയത്തിലും സമനിലയിലും എന്തിന് ജയിച്ച മത്സരത്തിൽ പോലും മികച്ചൊരു പ്രകടനം നടത്താൻ റെനെയുടെ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. എന്നിട്ടും കാര്യമായ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നു വന്നില്ല എന്നതിന് ആരാധകരോട് നന്ദി പറയണം റെനെ.

ഇയാൻ ഹ്യൂമിനെ കളത്തിൽ അധികം ഇറക്കാത്തതിന് മാത്രമാണ് റെനെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഇതുവരെ ഏറ്റുവാങ്ങിയത്. ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം ഉള്ള റെനെയ്ക്ക് 2015ൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പീറ്റർ ടൈലറിനേക്കാൾ മോശം ജയ ശരാശരിയാണ്. എന്തായാലും മികച്ച ടീം കോച്ച് ആണ് എന്നത് ഒരാളെ മികച്ച പരിശീലകനാക്കില്ല എന്നതിനുള്ള ഉദാഹരണമായി തന്റെ അടുത്ത ക്ലബ് വരെയെങ്കിലും റെനെ മുളൻസ്റ്റീൻ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ ബ്ലാസ്റ്റേഴ്സ് വിട്ടതിൽ അത്ഭുതം എന്ന് ഹെങ്ബർട്ട്

കേരള ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ മുളൻസ്റ്റീന്റെ രാജി തന്നെ അത്ഭുതപ്പെടുത്തി എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സെഡറിക് ഹെങ്ബർട്ട്. ട്വിറ്ററിലാണ് ഹെങബർട്ട് റെനെയുടെ രാജി വാർത്തയോട് പ്രതികരിച്ചത്. രണ്ടു സീസണുകളും ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച താരമാണ് ഹെങ്ബർട്ട്.

ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ ക്ലബുമായി ചർച്ച ചെയ്ത് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെനെ ക്ലബിന്റെ ചുമതല ഏറ്റെടുത്ത സമയത്ത് നിരവധി ആരാധകർ ഹെങ്ബർട്ടിനെ ക്ലബിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. താരവും അന്ന് കേരളത്തിൽ എത്താൻ സന്നദ്ധത അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിനോ ആന്റോയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി ആരാധകരും വിനീതും

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോ ആന്റോ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയി കളത്തിന് പുറത്താണ് റിനോ ആന്റോ എങ്കിലും താരത്തിന് മികച്ച ഒരു വർഷം തന്നെ നേരുകയാണ് ആരാധകരും സഹതാരങ്ങളും.

റിനോയുടെ പിറന്നാൾ ആശംസയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടത് സി കെ വിനീതായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് റിനോ എന്ന് കുറിച്ചായിരുന്നു സി കെയുടെ പിറന്നാൾ ആശംസ.

സികെയ്ക്കു പിറകെ ആരാധകരും ആശംസകളുമായി ഒപ്പം കൂടി.

മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഇഷ്ഫാഖ് അഹമ്മദും ട്വിറ്റർ വഴി റിനോയെ പിറന്നാൾ ആശംസകൾ അറിച്ചു.

പരിക്ക് മാറി എത്രയും പെട്ടെന്ന് റിനോ കളത്തിൽ തിരിച്ചെത്തുമെന്നാണ് പിറന്നാൾ ആശംസകൾ നേരുന്നതിനിടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാട്ട്ഫോഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ വാട്ട്ഫോർഡ് താരം ക്രിസ്റ്റിയൻ കബസെലെയുടെ സെൽഫ് ഗോളായിരുന്നു. ആന്ദ്രെ ഗ്രെയാണ് വാട്ട്ഫോഡിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് 62 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 15 പോയിന്റ് മുൻപിലാണ് അവർ.

സിറ്റി നിരയിലേക്ക് ജോണ് സ്റ്റോൻസ്, ഡേവിഡ് സിൽവ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ പരിക്ക് കാരണം കളിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന കെവിൻ ഡു ബ്രെയ്‌നയും ടീമിൽ ഇടം കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രതിരോധത്തിലെ മികവ് പുലർത്താതിരുന്നതാണ് വാട്ട്ഫോഡിന് മത്സരത്തിൽ വിനയായത്. ആദ്യ മിനുട്ടിൽ തന്നെ സാനെയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റി 13 ആം മിനുട്ടിൽ കബസെലെയുടെ സെൽഫ് ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 63 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ പാസ്സ് കയ്യിൽ ഒതുക്കുന്നതിൽ വാട്ട്ഫോർഡ് ഗോളി ഗോമസിന്‌ പിഴച്ച അവസരം മുതലാക്കി അഗ്യൂറോ സിറ്റിയുടെ മൂന്നാം ഗോളും നേടി. 81 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേ വാട്ട്ഫോർഡ് ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. പാലസിനോട് സമനില വഴങ്ങിയ ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനായത് സിറ്റിക്ക് ആത്മവിശ്വാസമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് കൊച്ചിയിൽ, ലക്ഷ്യം ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമോ?

റെനെ മുളൻസ്റ്റീൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേകി മുൻ ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരനുമായ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് ഇന്നലെ കൊച്ചിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാകാനാണോ ഡേവിഡ് ജെയിംസ് എത്തിയത് എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളിക് ജെയിംസിന്റെ കൊച്ചി എയർപ്പോട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഡേവിഡ് ജെയിംസ് തന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത് എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങളായി ഏഷ്യൻ പര്യടനത്തിലാണ് ഈ മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പർ. ഹോങ്കോങ്, മകാവോ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് ജെയിംസ് ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

എന്നാൽ റെനെ രാജി പ്രഖ്യാപിച്ച ദിവസം തന്നെ ജെയിംസ് എത്തിയത് എല്ലാവരെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആരാധകർക്കും ജെയിംസ് പ്രിയങ്കരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ കിരീടം ലക്കി സോക്കർ ആലുവയ്ക്ക്

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്ലബ് ഫുട്ബോൾ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആലുവയുടെ ജയം.

ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. 6-1 എന്ന സ്കോറിനായിരുന്നു ഇരുപാദങ്ങളിലുമായി ആലുവ ശാസ്തയെ തോൽപ്പിച്ചത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ ആദ്യ കിരീടമാണ് ഇത്.

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് ഇത് സീസണിലെ രണ്ടാം ഫൈനൽ ആയിരു‌ന്നു. എന്നാൽ അത് രണ്ടാം കിരീടമായി മാറ്റാൻ സാധിച്ചില്ല. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ പോയി, റെനെ കൊണ്ടു വന്ന താരങ്ങളോ?

മോശം പ്രകടനമായിരുന്നു എങ്കിലും റെനെ മുളൻസ്റ്റീന്റെ രാജി ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിതമായിരുന്നു. റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മർദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരങ്ങളെ കുറിച്ചാകും.

റെനെ മുളൻസ്റ്റീൻ കൊണ്ടുവന്ന സൂപ്പർ സൈനിംഗ്സ് ആയ ഡിമിറ്റാർ ബെർബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോകുമോ എന്നതാണ് പുതിയ ആശങ്ക. ഇരുതാരങ്ങളും റെനെ മുളൻസ്റ്റീൻ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബെർബറ്റോവും ബ്രൗണും വിവിധ സന്ദർഭങ്ങളിൽ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.

പരിക്കേറ്റ ബെർബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാർ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ എട്ടാം വിദേശ താരത്തെ സൈൻ ചെയ്യാൻ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version