പൂനെ സിറ്റി കോച്ചിന്റെ നെഞ്ചത്ത് ഷൈജു ദാമോദാരന്റെ ആഹ്ലാദം

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്-പൂനെ സിറ്റി മത്സരത്തിന് കമന്ററി പറായാൻ ഷൈജു ദാമോദരൻ ഉണ്ടായിരുന്നില്ല. പകരം കലൂർ ഗ്യാലറിയിലെ വിവിഐപി ബോക്സിൽ ഇരുന്ന് കളി കാണുകയായിരുന്നു ഷൈജു ദാമോദരൻ. പിറകിൽ പൂനെ സിറ്റിയുടെ കോച്ച് റാങ്കോ പോപോവിചും. കളിയിൽ ഉടനീളം വിവിഐപി ബോക്സിൽ ബഹളമുണ്ടാക്കിയ കോച്ചിന് ഷൈജു ദാമോദരനും സംഘവും ചുട്ട മറുപടിയാണ് വിവിഐപി ബോക്സിൽ സിഫ്നിയോസിന്റെ ഗോളോടെ കൊടുത്തത്.

അതുവരെ ബഹളമുണ്ടാക്കിയ റാങ്കോ പോപൊവ്വിചിനെ നിശ്ബദരാക്കി വിവിഐപി ബോക്സിലെ മുഴുവൻ ബ്ലാസ്റ്റേഴ്സ് പ്രേമികളും റാങ്കോയുടെ നെഞ്ചത്ത് കയറി ആഘോഷിച്ചു എന്ന് തന്നെ പറയാം. ഈ ആഘോഷത്തെ കുറിച്ച് ഷൈജു ദാമോദരൻ തന്നെയാണ് ഫേസ്ബുക്കിൽ മത്സര ശേഷം കുറിച്ചത്.

നാലു മത്സരങ്ങളിൽ മോശം സ്വഭാവം കൊണ്ടു ടച്ച്ലൈൻ ബാനിലാണ് പോപോവിച്. അതാണ് അദ്ദേഹം വിവിഐപി ബോക്സിൽ എത്തിയത്. വെറുതെയല്ല ബാൻ കിട്ടിയത് എന്ന് പറഞ്ഞ ഷൈജു ദാമോദരൻ കളിയിൽ ഉടനീളം റാങ്കോ പോപൊവ്വി് റഫറിയെ തെറി വിളിക്കുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോളൊരുക്കി ആഷിഖ് കുരുണിയൻ, വീണ്ടും എമേർജിംഗ് പ്ലയർ അവാർഡ്

കിലോമീറ്ററുകൾ താണ്ടി തന്നെ കാണാനും പിന്തുണയ്ക്കാനും വന്ന ആരാധകരെ നിരാശരാക്കാതെ ആഷിക്ക് കുരുണിയൻ. പൂനെ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ടപ്പോൾ കേരളത്തിന്റെ നെഞ്ചു പിളർന്ന പൂനെയ്ക്ക് അർഹിച്ച ഗോളൊരുക്കിയത് ആഷിഖ് കുരുണിയനാണ്. 33ആം മിനുറ്റിൽ മികച്ചൊരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെയാണ് ആഷിഖ് ഗോളൊരുക്കിയത്.

ആഷിഖിന്റെ പാസ് വലയിലെത്തിക്കേണ്ട കടമ മാത്രമെ മാർസലീനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് കുരുണിയൻ പൂനെ സിറ്റിയുടെ ഗോളിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഐ എസ് എല്ലിലെ തന്റെ ആദ്യ ഗോൾ കുരുണിയൻ കണ്ടെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഷിഖിന്റെ അസിസ്റ്റ് നിരാശയാൺ നൽകിയത് എങ്കിലും കേരളത്തിന്റെ സ്വന്തം പ്രതിഭ ഫോമിൽ നിൽക്കുന്നതിൽ മലയാളികളായ മുഴുവൻ ഫുട്ബോൾ പ്രേമികളും സന്തോഷത്തിലാണ്.

ആഷികിന്റെ നാട്ടിൽ നിന്ന് ബസ്സിലാണ് ആരാധകർ AK22 എന്ന പോസ്റ്ററുമായി കലൂരിൽ എത്തിയത്. ഇന്നത്തെ പ്രകടനത്തിന് ആഷികിനെ മത്സരത്തിലെ എമേർജിംഗ് പ്ലയറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് എമേർജിംഗ് പ്ലയർ അവാർഡ് നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാത്തിരിപ്പിനുള്ളത് കാലിൽ ഉണ്ടെന്ന് കാണിച്ച് കിസിറ്റോ

കേരള ബ്ലാസ്റ്റേഴ്സ് ഈ‌ സീസൺ തുടക്കം മുതൽ ഇഴയുക ആയിരുന്നു എന്ന് തന്നെ പറയാം. തോൽക്കാതെ പലപ്പോഴും പിടിച്ചുനിന്നു എങ്കിലും ആരാധകരുടെ മനസ്സ് നിറച്ച ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെ ഒരവസാനം ആവുകയായിരുന്നു ഇന്നത്തെ പൂനെയ്ക്കെതിരായ മത്സരത്തിലെ രണ്ടാം പകുതിയോടെ.

ആദ്യ പകുതിയിൽ പൂനെയുടെ ഹോം ആണോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ഗ്രൗണ്ടിൽ നടന്നത്. ആരാധകർക്കൊക്കെ പുതിയ കോച്ചും ഒന്നും മാറ്റില്ലേ എന്ന ഭയമായിരുന്നു, നിരാശയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് പിറകിൽ. ഒരു ഗോളുമാത്രം ആയത് ആരുടെയോ ഭാഗ്യം. അത്രയ്ക്ക് അവസരങ്ങളാണ് പൂനെയ്ക്ക് ലഭിച്ചത്. എന്നാൽ രണ്ടാം പകുതിൽ സൂപ്പർ താരം എന്ന കനമുള്ള ബെർബറ്റോവിനെ പിൻവലിച്ച് കിസിറ്റോ എന്ന യുവ വിദേശ താരത്തെ ജെയിംസ് ഗ്രൗണ്ടിലേക്ക് എത്തിച്ചു.

പിന്നീട് ആണ് കളി കണ്ടത്. കേരളത്തിന് ഇതുവരെ ഇല്ലാത്ത വേഗത, കേരളത്തിന്റെ കളിക്ക് ഇതുവരെയില്ലാത്ത സൗന്ദര്യം. ആദ്യ ടച്ച് മുതൽ കിസിറ്റോയുടെ ചലനങ്ങൾക്ക് കേരള ആരാധകരുടെ പ്രതീക്ഷയ്ക്ക് മുകളിൽ പോകാൻ കഴിഞ്ഞു എന്ന് പറയാം. മിഡ്ഫീൽഡ് എന്നൊരു സാധനം കേരളത്തിന് ഉണ്ട് എന്ന് ആരാധകർക്കും ഫുട്ബോൾ കാണുന്നവർക്ക് ഇന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

എതിർതാരങ്ങളെ കബളിപ്പിച്ചും ഡിഫൻസിനേയും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനേയും ബന്ധിപ്പിച്ചും കിസിറ്റോ കളിയെ തന്നെ മാറ്റി. വെസ്ണ ഗോളിൽ പങ്കില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മൊത്തമായി മാറ്റിയതിൽ ജെയിംസ് എന്ന കോച്ചിനേക്കാൾ ഇന്ന് കിസിറ്റോയ്ക്കാണ് ക്രെഡിറ്റ് എന്നു പറയാം. ഈ പ്രതിഭ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക് ജീവൻ വീണ്ടും നൽകുകയാണ് എന്ന് പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവിൽ സിഫ്നിയോസ് രക്ഷകൻ, ബ്ലാസ്റ്റേഴ്സിന് സമനില

ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തിരിച്ചുവരവായെന്ന് പറയാം. ഇന്ന് പൂനെ സിറ്റിയെ കൊച്ചിയിൽ നേരിട്ടപ്പോൾ ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലാ എങ്കിലും ആരാധകർ ആഗ്രഹിച്ച ഒരു പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ന് കണ്ടത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ സമനില കേർളത്തിന്റെ സീസണിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കിയേക്കും.

ബെർബറ്റോവും റിനോ ആന്റോയും തിരിച്ചെത്തിയ മത്സരത്തിൽ തുടക്കത്തിൽ ഒന്നും കേരളത്തിന് എളുപ്പമായില്ല. അക്ഷരാർത്ഥത്തിൽ ആദ്യ പകുതിയിൽ കേരളം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പൂനെ സിറ്റി ആക്രമണം മാത്രമായിരുന്നു കണ്ടിരുന്നത്. അതിനുള്ള ഫലം പൂനെ സിറ്റിക്ക് ലഭിക്കുകയും ചെയ്തു. 33ആം മിനുട്ടിൽ ആഷിഖ് കുരുണിയന്റെ മികച്ച അസിസ്റ്റിൽ മാർസലീനോയാണ് പൂനെ സിറ്റിക്ക് ലീഡ് നേടികൊടുത്തത്.

ആദ്യ പകുതിയിലെ നിരാശയ്ക്ക് ഡേവിഡ് ജെയിംസ് ഇടവേളയിൽ പരിഹാരം കണ്ടെത്തി. ഡിമിറ്റാർ ബെർബറ്റോവിനെ പിൻവലിച്ച് പുതിയ സൈനിംഗ് കിസിറ്റോയ്ക്ക് അരങ്ങേറാൻ അവസരം കൊടുത്തത് കളിയുടെ താളം ആകെ മാറ്റുകയായിരുന്നു. കളിയുടെ വേഗത കേരളം കൂട്ടിയതോടെ പൂനെ ഡിഫൻസ് വിറക്കാൻ തുടങ്ങി. കിസിറ്റോയുടെ മുന്നേറ്റങ്ങൾ ആരാധകരേയും ആവേശത്തിലാക്കി.

73ആം മിനുട്ടിൽ സിഫ്നിയോസിലൂടെ കേരളം അർഹിച്ച സമനില നേടി. പെകൂസൺ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് അവസാനം നൽകിയ മികച്ച പാസ് തന്റെ ഇടം കാലൻ ഷോട്ടിലൂടെ സിഫ്നിയോസ് വലയിൽ എത്തിക്കുകയായിരുന്നു. വിജയഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചു എങ്കിലും പൂനെ ഡിഫൻസ് ഭേദിക്കാൻ പിന്നീട് കേരളത്തിനായില്ല.പെകൂസൺ 89ആം മിനുട്ടിൽ തൊടുത്ത ഷോട്ട് പൂനെ പോസ്റ്റിനെ ഉരുമ്മിയാണ് പുറത്തേക്ക് പോയത്.

സമനില കേരളത്തിനെ ഇപ്പോഴും എട്ടാം സ്ഥാനത്ത് തന്നെ നിർത്തിയിരിക്കുകയാണ്. സമനിലയോടെ പൂനെ സിറ്റി ലീഗിൽ ഒന്നാമതായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെർബെറ്റോവും റിനോയും ടീമിൽ, ശക്തമായ ടീമിനെയിറക്കി ബ്ലാസ്റ്റേഴ്‌സ്

ഡേവിഡ് ജെയിംസിന് കീഴിൽ ഈ സീസണിൽ ആദ്യമായി ഇറങ്ങുന്ന ടീമിൽ ബെർബെറ്റോവും റിനോയും. ശക്തമായ നിരയെയാണ് ഡേവിഡ് ജെയിംസ് പൂനെക്കെതിരായ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിൽ പോൾ റചുബ്കക്ക് പകരം ഇത്തവണയും സുഭാശിഷ് റോയ് ഇടം നേടി.

ബ്ലാസ്റ്റേഴ്‌സ് ടീം:

സുഭാശിഷ് റോയ്, വെസ് ബ്രൗൺ, റിനോ ആന്റോ, സന്തോഷ്  ജിങ്കൻ, ലാൽറുവത്താര, സിയാം ഹൻഗൽ, ജാക്കിചന്ദ് സിങ്, മാർക്ക് സിഫ്‌നോസ്, പെകൂസൺ, ഇയാൻ ഹ്യൂം, ബെർബെറ്റോവ് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോബി കീനെ തേടി വോൾവ്സ്, എടികെ വിടാൻ ഒരുങ്ങി കീൻ

റോബി കീനിന്റെ എടികെ കൊൽക്കത്തയിലെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ക്ലബായ വോൾവ്സ് റോബി കീനായി രംഗത്ത് എത്തിയതായാണ് വാർത്തകൾ. റോബി കീൻ തന്റെ ഫുട്ബോൾ കരിയർ തുടങ്ങിയ ക്ലബാണ് വോൾവ്സ്. 1997 മുതൽ 99 വരെ കീൻ വോൾവർഹാമ്പ്റ്റണിൽ ഉണ്ടായിരുന്നു.

ഇത്തവണ പ്രീമിയർ ലീഗ് പ്രതീക്ഷയിൽ ഉള്ള വോൾവ്സ് കീനിന്റെ പരിചയസമ്പത്ത് അതിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ 61 പോയന്റുമായി ഒന്നാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. രണ്ടാം സ്ഥാനക്കാരെക്കാൾ 12 പോയന്റ് മുന്നിൽ.

37കാരനായ കീനിന്റെ വരവിൽ ആരാധകർൽകും വലിയ അതൃപ്തി ഉണ്ടാകില്ല എന്നാണ് വോൾവ്സ് കരുതുന്നത്. ഫ്രീ ട്രാൻസ്ഫർ ആയിരിക്കും എന്നതും വേജ് കുറവായിരിക്കും എന്നതും മാനേജ്മെന്റും കീനിന്റെ സൈനിംഗ് ആഗ്രഹിക്കുന്നു. കീനിനും വോൾവ്സിലേക്ക് മടങ്ങാൻ താല്പര്യമുണ്ട് എന്നാണ് വിവരങ്ങൾ. കൊൽക്കത്തയോട് റിലീസ് ലഭിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസത്തേ ഗോളടക്കം മികച്ച ഫോമിലാണ് കീൻ ഇപ്പോഴുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആഷിഖ് കുരുണിയന് പിന്തുണയുമായി നാട്ടുകാർ കൊച്ചി സ്റ്റേഡിയത്തിലേക്ക്

അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ കലൂർ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മൾ കാണാറുണ്ട്. അത് ആവർത്തിക്കുകയാണ് ഇപ്പോൾ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാർ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ്. പൂനെ സിറ്റി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയാണ് ആഷിഖ് കുരുണിയൻ ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ തന്റെ ആദ്യ ഗോളും എമേർജിംഗ് പ്ലയർ അവാർഡും കരസ്ഥമാക്കിയതോടെ സ്റ്റാർട്ടിംഗ് ഇലവനിലെ തന്റെ സ്ഥാനം ആഷിഖ് ഉറപ്പിച്ചിട്ടുണ്ട്.


പൂനെയുടെ വലിയ അറ്റാക്കിംഗ് നിരയ്ക്കൊപ്പമാണ് കളിക്കുന്നത് എന്നതും ആഷിഖിന് സഹായകരമാകുന്നുണ്ട്. കോച്ചിനും വളരെ‌ കുറച്ച് മത്സരങ്ങൾ കൊണ്ട് ആഷിഖ് പ്രിയങ്കരനായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ഗോളടിക്കുമോ എന്ന ഭയം മഞ്ഞപ്പട ആരാധകർക്ക് ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരും ആഷിഖിന്റെ നാട്ടുകാരോടൊപ്പം ആഷികിന് സ്റ്റേഡിയത്തിൽ മികച്ച പിന്തുണ നൽകിയേക്കും.

നേരത്തെ ജംഷദ്പൂർ ഇവിടെ കളിക്കാൻ എത്തിയപ്പോൾ രണ്ട് ബസ്സിലാണ് അനസിന്റെ നാട്ടിൽ നിന്ന് ആരാധകർ എത്തിയത്. അത് പൊലൊരു പിന്തുണ ഇന്നും കലൂർ ഗ്യാലറിയിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ ചെൽസി പരിശീലകൻ അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി തുടരും. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ നോർത്ത് ഈസ്റ്റ് കോച്ച് ആയിരുന്ന ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 9ആം സ്ഥാനത്തായതാണ് കോച്ചിന്റെ പുറത്താക്കലിന് കാരണമായത്.

ചെൽസിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച വ്യക്തിയാണ് അവ്റാം ഗ്രാന്റ്. 2008ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോൽക്കുകയായിരുന്നു. 2008 സീസണിൽ മൗറിഞ്ഞോയെ ചെൽസി പുറത്താക്കിയതിന്  പിന്നാലെയാണ് അവ്റാം ഗ്രാന്റ് ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ചെൽസി വിട്ടതിനു ശേഷം ഗ്രാന്റ് പോർട്സ്‌മൗത്തിന്റെ പരിശീലകനാവുകയും അവരെ എഫ്.എ കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഫ്രിക്കൻ ടീമായ ഘാനയുടെ പരിശീലകനായിരുന്ന ഗ്രാന്റ് 2015ലെ ആഫ്രിക കപ്പ്  നാഷൻസിൽ ഫൈനലിൽ ഘാനയെ എത്തിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ഐവറി കോസ്റ്റിനോട് ഘാന തോൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കഴിഞ്ഞ ദിവസം റെനെ മുളൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാനിറങ്ങുന്ന ഡേവിഡ് ജെയിംസിന് കീഴിൽ കേരളം ഇന്ന് ആദ്യ മത്സരം കളിക്കും. പൂനെ സിറ്റിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്രതിസന്ധികളിൽ നിന്ന് മറികടക്കാൻ കേരളത്തിന് ഇന്ന് വിജയം കൂടിയേ തീരു.

ബെംഗളുരുവിനെതിരെയേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെയാണ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചത്.  3-1നാണു കേരളം ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനോട് തോറ്റത്. പരിക്ക് മൂലം പല പ്രമുഖ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുന്നത് ഡേവിഡ് ജെയിംസിന് തിരിച്ചടിയാവും.  ബെംഗളുരുവിനെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീതും റിനോ ആന്റോയും ഇന്നും ടീമിൽ ഇടം നേടില്ല. അതെ സമയം പരിക്ക് മാറിയ ബെർബെറ്റോവ് ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്.

ഡേവിഡ് ജെയിംസിന് കീഴിൽ മികച്ച തുടക്കമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ആക്രമണ നിര തന്നെയാവും ജെയിംസ് ഇന്നിറക്കുക. വെസ് ബ്രൗണിനെ ജെയിംസ് എവിടെ കളിപ്പിക്കും എന്നതാവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. മധ്യ നിരയിൽ ബെംഗളുരുവിനെതിരെ ദിവസം മികച്ച പ്രകടനം കാഴ്ചവെക്കാൻ വെസ് ബ്രൗണിന് കഴിഞ്ഞിരുന്നില്ല. നാല് മഞ്ഞ കാർഡ് ലഭിച്ച ലാകിച് പെസിച് ഇന്നത്തെ മത്സരത്തിനുണ്ടാവില്ല എന്നത്കൊണ്ട് തന്നെ വെസ് ബ്രൗൺ പ്രതിരോധനിരയിലേക്ക് മാറാനും സാധ്യതയുണ്ട്.  ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേർന്ന കിസിറ്റോ കെസിറോണിനെ മധ്യ നിരയിൽ കളിപ്പിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ടീമിലേക്കുള്ള വരവ് ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചത്.

മികച്ച ഫോമിലുള്ള എഫ്.സി ഗോവയെയും ലീഗിൽ കരുത്ത് കാട്ടാൻ കഷ്ട്ടപ്പെടുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയും തോൽപ്പിച്ചാണ് പൂനെ ഇന്നിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ച ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാകും പൂനെ ഇറങ്ങുക. മികച്ച ഫോമിലുള്ള മർസെലിഞ്ഞോയിലും എമിലാനോ അൽഫാറോയിലുമാണ് പൂനെയുടെ പ്രതീക്ഷകൾ. ഇരുവരും കൂടി ലീഗിൽ ഇതുവരെ 10 ഗോളുകൾ നേടിയിട്ടുണ്ട്. ബെംഗളുരുവിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ബൽജിത് സഹ്‌നി വിലക്ക് മാറി ഇന്ന് ടീമിൽ ഇടം നേടും. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിലെ ആദ്യ ഗോൾ നേടിയ മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും പൂനെ നിരയിൽ ഇടം പിടിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിസിറ്റോ കെസിറോണിനെ ടീമിലേക്ക് സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ വിദേശ താരത്തിനെ ഔദ്യോഗികമായി സ്ക്വാഡിലേക്ക് സ്വാഗതം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇത് ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളായി താരം ടീമിനൊപ്പം ചേരുമെന്നുള്ള സൂചനകള്‍ വിവിധ ക്യാമ്പുകളില്‍ നിന്ന് വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് വരുന്നത്.

ഉഗാണ്ടന്‍ മധ്യനിര താരം ഇന്ന് അവസാന ഇലവനില്‍ ഇടം പിടിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരാന്‍ ടീം ന്യൂസിനായി ആരാധകര്‍ കാത്തിരിക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതിസന്ധികൾ മറികടന്ന് ഗോവയ്ക്ക് സമനില

കൊൽക്കത്തയെ നേരിടാൻ കൊൽക്കത്തയ്ക്ക് പുറപ്പെട്ട എഫ് സി ഗോവയ്ക്ക് ചില്ലറ പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടേണ്ടി വന്നത്. 8 മണിക്ക് തുടങ്ങേണ്ട മത്സരത്തിന് എഫ് സി ഗോവ ഗ്രൗണ്ടിലേക്ക് എത്തിയത് 9.45നായിരുന്നു. ഒന്ന് വാമപ്പ് ചെയ്യാൻ വരെ അവസരമില്ലാതെ കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് ഇന്ന് ലഭിച്ച സമനില വിജയത്തിന് തുല്യം എന്നു തന്നെ പറയാം. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ എഫ് സി ഗോവയുടെ വലയിലേക്ക് ഗോൾ കയറ്റി റോബി കീൻ എടികെ കൊൽക്കത്തയെ മുന്നിൽ എത്തിച്ചു. ടെയ്ലറിന്റെ ക്രോസിൽ നിന്ന് ഒരു സിമ്പിൾ ഹെഡറിലൂടെ ആയിരുന്നു കീനിന്റെ ഗോൾ. 24ആം മിനുട്ടിൽ കോറോയിലൂടെ എഫ് സി ഗോവ സമനില പിടിച്ചെടുത്തു. എടികെ ഡിഫൻസിന് വന്ന പിഴവ് മുതലാക്കിയായിരുന്നു കോറോയുടെ ഗോൾ. കോറോയുടെ ലീഗിലെ ഒമ്പതാം ഗോളാണിത്.

ഇരു ടീമുകളും മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിയിലുടനീളം കാഴ്ചവെച്ചു എങ്കിലും ഗോൾകീപ്പർമാരായ ദെബിജിത് മജുംദാറിന്റേയും കട്ടിമണിയുടേയും മികവ് ഇരുടീമുകളേയും രണ്ടാം ഗോളിൽ നിന്ന് തടയുകയായിരുന്നു. സമനിലയിൽ കിട്ടിയ ഒരു പോയന്റോടെ മുംബൈ സിറ്റിയെ മറികടന്ന് ഗോവ ആദ്യ നാലിൽ എത്തി. എടികെ കൊൽക്കത്ത ഏഴാം സ്ഥാനത്താണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് രക്ഷകനാകുമോ?

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഡേവിഡ് ജെയിംസ് എന്ന തങ്ങളുടെ ആദ്യ കോച്ചിന്റെ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ്. പക്ഷെ ഡേവിഡ് ജെയിംസിന് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഫുട്ബോൾ നിരീക്ഷകർക്ക് ഇടയിൽ രണ്ട് പക്ഷം വന്നിരിക്കുകയാണ്. ജെയിംസ് ആരാധകരെ‌ തൃപ്തിപ്പെടുത്താനുള്ള ഒരു തീരുമാനം മാത്രമാണ് എന്നാണ് ഒരുപറ്റം ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചു എങ്കിലും സീസണിൽ മിക്ക മത്സരങ്ങളിലും ടീമിന്റെ പ്രകടനം വിരസമായിരുന്നു. 14 ലീഗ് മത്സരങ്ങളിൽ നിന്നായി വെറും 9 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ആ‌ സീസണിൽ നേടിയത്. 7 ഹോം മത്സരങ്ങളിൽ നിന്ന് കേരളം നേടിയത് വെറും 4 ഗോളുകളും. ഡിഫൻസിന്റെ മികവ് കൊണ്ടായിരുന്നു പ്ലേ ഓഫിൽ കേരളം എത്തിയത്. സീസണിൽ 17 മത്സരത്തിൽ വെറും 7 എണ്ണം മാത്രമെ കേരളത്തിന് ജയിക്കാനുമായിരുന്നുള്ളൂ.

ഈ സ്റ്റാറ്റ്സുകൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ജെയിംസിന്റെ വരവ് ഒരു മാറ്റവും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ കൊണ്ടുവരില്ല എന്ന് വാദിക്കുന്നത്. എന്നാൽ അന്ന് ചോപ്രയെന്ന ഒരൊറ്റ സ്ട്രൈക്കറെ ആശ്രയിച്ചായിരുന്നു ബ്ലാസ്റ്റേഴ്സും ജെയിംസും നിലനിന്നത് എന്നത് ഈ വാദങ്ങളെ എതിർക്കുന്നവർ ഓർമ്മിപ്പിക്കുന്നു.

ചോപ്രയെ പോലൊരു സ്ട്രൈക്കറെ വെച്ചും ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിൽ അത് വലിയ കാര്യമായാണ് ജെയിംസിനെ അനുകൂലിക്കുന്ന വർ വിലയിരുത്തുന്നത്. ഐ എസ് എല്ലിൽ പരിചയമുള്ളതു കൊണ്ട് തന്നെ മറ്റൊരു പുതിയ കോച്ച് വരുന്നതിനേക്കാൾ ഈ അവസ്ഥയിൽ ജെയിംസിനെ വിശ്വസിക്കൽ തന്നെയാണ് മികച്ച തീരുമാനം എന്നാണ് അവർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version