ഒരിക്കൽ കൂടെ വേദന സമ്മാനിച്ച് ഫൈനൽ, ഹൈദരബാദ് ഐ എസ് എൽ ചാമ്പ്യന്മാർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഐഎസ്എൽ കിരീടം ഉയർത്തി ഹൈദരാബാദ് എഫ്സി. ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന് വേദന സമ്മാനിച്ച് ഐഎസ്എൽ ഫൈനൽ ഇന്ന് നടന്നു. പെനാൽറ്റി ഷൂറ്റൗട്ടിൽ ഹൈദരബാദ് ഐ എസ് എൽ ചാമ്പ്യന്മാരായി. മൂന്നാമത്തെ ഫൈനലിലും റണ്ണേഴ്സപ്പായി മടങ്ങനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. നിശ്ചിത സമയത്ത് 1-1ന് കളി അവസാനിച്ചു. ഗോൾ രഹിത എക്സ്ട്രാ ടൈമിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്നും ആയുഷ് അധികാരി മാത്രമാണ് സ്കോർ ചെയ്തത്. ആദ്യ 90 മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി രാഹുൽ കെപിയും ഹൈദരാബാദിന് വേണ്ടി സാഹിൽ ടവോറയുമാണ് ഗോളടിച്ചത്.

Laxmikantkattimani

Img 20220320 211658

കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.

Img 20220320 201527

രണ്ടാം പകുതി പക്ഷേ ഗോൾ കണ്ടു. ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗോളടിച്ചത്. മലയാളി താരം രാഹുൽ കെപിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. 68ആം മിനുട്ടിൽ രാഹുൽ ഹൈദരാബാദിന്റെ വലയിലേക്ക് തോറ്റുക്കുകയായിരുന്നു. രാഹുലിന്റെ പവർഫുൾ ഷോട്ട് തടുക്കാൻ കട്ടിമണിയുടെ കരങ്ങൾക്കായില്ല. പിന്നീട് ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നെങ്കിലും ഹൈദരാബാദ് ഉണർന്ന് കളിച്ചു. ഇരു ടീമുകളും അക്രമണവുമായി മുന്നോട്ടു പോയി. കേരള ബ്ലാസ്റ്റേഴ്സ് കളി തങ്ങളുടേണെന്ന് ഉറപ്പിച്ച സമയത്ത് സാഹിൽ ടവേരയിലൂടെ ഹൈദരാബാദ് എഫ്സി സമനില പിടിച്ചു. കളിയവസാനിക്കാൻ രണ്ട് മുനിട്ട് ബാക്കി നിൽക്കുമ്പോളാണ് സാഹിലിന്റെ പെർഫെക്ട് വോളി പിറന്നത്. നിശ്ചിത സമയത്തിലും സമനില തുടർന്നപ്പോൾ കളി എക്ട്രാ ടൈമിലേക്ക് നീണ്ടു.